സ്ഥാനം ഒഴിയുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ചൈന, ഇന്തോ-പസഫിക് നയത്തിന്റെ നിരവധി ഘടകങ്ങള്‍ തുടരുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് വ്യക്തമാക്കി. ജനുവരി 20 ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്ന മൈക്ക് വാള്‍ട്ട്‌സ്, യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസില്‍ (യുഎസ്‌ഐപി) പ്രത്യക്ഷപ്പെട്ട്, ചൈനയെ അമേരിക്കയുടെ ‘ഏറ്റവും മികച്ച ഉപദേശകന്‍’ എന്നും ഇന്ത്യയെ ഭാവിയില്‍ യുഎസിന്റെ നിര്‍ണായക പങ്കാളിയായുമാണ് വിലയിരുത്തിയത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നമ്മുടെ വിപണികള്‍ ആവശ്യമുള്ളതിനാല്‍ അവരുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ കഴിയുമെന്ന് നിയുക്ത പ്രസിഡന്റ് ഉറച്ചു വിശ്വസിക്കുന്നു. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് അനുസൃതമായ രീതിയില്‍ ലിവറേജ് ഉപയോഗിക്കാന്‍ പോകുന്നു. സ്ഥാനമൊഴിയുന്ന എന്‍എസ്എ ജെയ്ക്ക് സള്ളിവനുമായുള്ള പാനല്‍ ചര്‍ച്ചയില്‍ വാള്‍ട്ട്‌സ് പറഞ്ഞു.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മോഡറേറ്റര്‍ സ്റ്റീഫന്‍ ജെ ഹാഡ്ലിയോട്, കഴിഞ്ഞ കോണ്‍ഗ്രസില്‍ യുഎസ്-ഇന്ത്യ കോക്കസിന്റെ റിപ്പബ്ലിക്കന്‍ ചെയര്‍മാനായിരുന്നു താനെന്ന് വാള്‍ട്ട്‌സ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ എത്തിയ സള്ളിവന്‍, വാള്‍ട്ട്‌സ് ഇന്ത്യയില്‍ വളരെ ജനപ്രിയനാണെന്നും യുഎസ്-ഇന്ത്യ കോണ്‍ഗ്രസ്ഷണല്‍ കോക്കസ് വളരെ ജനപ്രിയമാണെന്നും സദസ്സിനോട് പറഞ്ഞു.

‘ഞാന്‍ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യ കോക്കസിന്റെ സഹ-ചെയര്‍മാനെന്ന നിലയില്‍ അവര്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു. അവര്‍ ഇന്ത്യ കോക്കസിനെ സ്‌നേഹിക്കുന്നു, അതിനാല്‍ നിങ്ങള്‍ അതില്‍ അംഗമാകുന്നതില്‍ അവര്‍ സന്തോഷത്തിലാണ്. മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസില്‍ ഇന്ത്യ സ്പൗസ് കോക്കസിന്റെ ചെയര്‍മാനാകാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് പറഞ്ഞു’.- സള്ളിവന്‍ വ്യക്തമാക്കി.