വെയിൻ: മിഷിഗണിലെ വെയിനിൽ പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ച മിഷിഗണ്‍ പള്ളിയില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെ തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു. ഞായറാഴ്ച രാവിലെയാണ് ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശത്തുള്ള പള്ളിയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. വിശ്വാസികൾക്ക് നേരെ വെടിവച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച മിഷിഗണിലെ ഒരു പള്ളിയിൽ വിശ്വാസികൾ നിറഞ്ഞിരിക്കെ വെടിയുതിർത്തഅക്രമിയെ ഉടൻ തന്നെ ഇടവകാംഗങ്ങളിൽ ഒരാൾ വാഹനം ഇടിച്ചു വീഴ്ത്തി. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇയാളെ വെടിവച്ചു കൊലപ്പെടുത്തി. ഇതോടെ ഒരു കൂട്ടക്കൊലയാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു.
വെയ്‌നിലെ ക്രോസ്‌പോയിന്റ് കമ്മ്യൂണിറ്റി പള്ളിയിൽ രാവിലെ നടന്ന ആരാധനയ്ക്കിടെയാണ് സംഭവം. പള്ളിയിൽ എത്തിയവർ തോക്കുധാരി അശ്രദ്ധമായി വാഹനമോടിക്കുന്നത് കണ്ടു. തുടർന്ന് അയാൾ റൈഫിളും ഒരു ഹാൻഡ്‌ഗണും കൈവശം വച്ചുകൊണ്ട് തന്റെ കാറിൽ നിന്ന് പുറത്തിറങ്ങുന്നത് കണ്ടുവെന്ന് പോലീസ് മേധാവി റയാൻ സ്ട്രോംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പള്ളിയിലേക്ക് അടുക്കുമ്പോൾ അയാൾ വെടിവയ്ക്കാൻ തുടങ്ങി, ഒരാളുടെ കാലിൽ പരിക്കേറ്റു. “ഒരു ഇടവകക്കാരൻ തന്റെ വാഹനം ഉപയോഗിച്ച് തോക്കുധാരിയെ ഇടിച്ചു വീഴ്ത്തി. ഇതോടെ തോക്കുധാരി വാഹനത്തിലേക്ക് ആവർത്തിച്ച് വെടിവച്ചു,” – സ്ട്രോംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതി പള്ളിയുമായി യാതൊരു ബന്ധവുമില്ലാത്ത 31 വയസ്സുള്ള വെളുത്ത വർഗക്കാരനായ പുരുഷനാണെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. മാനസിക പ്രശ്നം നേരിടുന്ന വ്യതിയാണെന്നാണ് വിവരം.
ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഏകദേശം 17,000 പേർ താമസിക്കുന്ന വെയ്ൻ നഗരത്തിൽ രാവിലെ 11 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. കാലിൽ വെടിയേറ്റ വ്യക്തിക്ക് പരിക്കുകൾക്ക് ചികിത്സ നൽകിയതായി ചീഫ് പറഞ്ഞു. മറ്റാർക്കും പരിക്കേറ്റിട്ടില്ല.
രാവിലെ 11 മണിക്കാണ് ക്രോസ്‌പോയിന്റ് കമ്മ്യൂണിറ്റി പള്ളിയില്‍ വെടിവയ്പ്പ് നടക്കുന്ന വിവരം മിഷിഗണിലെ വെയ്ന്‍ നഗര പൊലീസിനെ വിളിച്ച് അറിയിക്കുന്നത്. 31 വയസ്സുള്ള പ്രതിയെ സെക്യുരിറ്റി കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്റെ കാലില്‍ വെടിയേറ്റു. പള്ളിയിലേക്ക് നിരവധി വെടിവയ്പ്പുകള്‍ നടന്നുവെന്ന് ഡിട്രോയിറ്റ് ന്യൂസിനോട് സീനിയര്‍ പാസ്റ്റര്‍ ബോബി കെല്ലി ജൂനിയര്‍ പറഞ്ഞു. ശുശ്രൂഷ അവസാനിക്കുകയും സദസ്സുകള്‍ കൈയടിക്കുകയും ചെയ്യുമ്പോള്‍, സ്‌ക്രീനിന് പുറത്ത് നിലവിളി ഉയരുകയായിരുന്നു. ആളുകള്‍ പള്ളിയിലെ കസേരകള്‍ക്ക് പിന്നില്‍ കുനിഞ്ഞുനില്‍ക്കുകയും മറ്റുള്ളവര്‍ മുറിയില്‍ നിന്ന് ഓടിപ്പോകുന്നതും അടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പള്ളിയിലെ അംഗം തന്റെ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് പ്രതിയെ ഇടിച്ചു വീഴ്ത്തിയത് സുരക്ഷാ ജീവനക്കാർക്ക് വെടിവയ്ക്കാൻ സമയം നൽകിയെന്ന് സ്ട്രോങ് പറഞ്ഞു. “പള്ളിയിലെ ജീവനക്കാരുടെ വീരോചിതമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. അവർ നിസ്സംശയമായും നിരവധി ജീവൻ രക്ഷിക്കുകയും വലിയ തോതിലുള്ള കൂട്ട വെടിവയ്പ്പ് തടയുകയും ചെയ്തു.” – ചീഫ് പറഞ്ഞു. വെടിവയ്പ്പ് സമയത്ത് ഏകദേശം 150 പേർ പള്ളിക്കുള്ളിലുണ്ടായിരുന്നു. ഞായറാഴ്ചകളിൽ രാവിലെ 10:45 ന് ഒരു ആരാധനാ ചടങ്ങ് നടക്കുന്നുണ്ടെന്ന് പള്ളിയുടെ വെബ്‌സൈറ്റ് പറയുന്നു.
ഒരു വലിയ “ഇരമ്പൽ ശബ്ദം” കേട്ടതായും പുറത്തേക്ക് നോക്കിയപ്പോൾ പള്ളിയുടെ മുന്നിലെ പുല്ലിൽ ഒരാൾ വീണു കിടക്കുന്നത് കണ്ടതായും പ്രാർഥനയ്ക്കെത്തിയ വെൻഡി ബോഡിൻ പറഞ്ഞു. “കാർ ഇടിച്ചതാണെന്ന് ഞാൻ കരുതി,” – ബോഡിൻ പറഞ്ഞു. പ്രതിയുടെ ലക്ഷ്യം വ്യക്തമല്ലെന്ന് വെയ്ൻ പോലീസ് ഡെപ്യൂട്ടി ചീഫ് ഫിൻലി കാർട്ടർ മൂന്നാമൻ പറഞ്ഞു, ബ്യൂറോ “നേതൃത്വവും സപ്പോർട്ടിംഗ് ടീമുകളും” സ്ഥലത്തുണ്ടെന്നും അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്നും എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോ ട്വീറ്റ് ചെയ്തു.