ചെന്നൈ: തമിഴ്നാട്ടിലെ വല്ലൂരിൽ കോളജ് വിദ്യാർഥിനിയെ ആക്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്. മുത്തമിഴ്സെൽവൻ (24), സിദ്ദിഖ് (19), ലോകേഷ് (22), ദില്ലി ബാബു എന്നിവരാണ് പിടിയിലായത്. രാത്രി 10 മണിക്ക് വീടിന്റെ ടെറസിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെയാണ് അഞ്ച് പേർ ചേർന്ന് ആക്രമിച്ചത്.
മദ്യലഹരിയിൽ എത്തിയ സംഘം വീട്ടിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ടെറസിലെത്തിയ ഇവരെ കണ്ട പെൺകുട്ടി ബഹളം വയ്ക്കാൻ തുടങ്ങി. ഉടൻ തന്നെ മോഷ്ടാക്കൾ കൈവശമുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇതിനിതെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദില്ലി ബാബുവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ മറ്റ് നാല് പേരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്തു.
പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.



