കൊച്ചി: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പുലരിയാൻ പോയവർ ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കാണുകയായിരുന്നു.

സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.

മൃതദേഹത്തിനു സമീപത്തുനിന്ന് വാക്കത്തിയും തേങ്ങകളും കണ്ടു. ഫോറൻസിക് സംഘം എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനുശേഷം കൂടുതൽ വ്യക്തത വരും എന്നാണ് പോലീസിന്‍റെ നിഗമനം.