യുഎസ് പ്രസിഡന്റായി  ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ്  താൻ രാജിവെക്കുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ. 

 ”ജനുവരിയിലെ നിലവിലെ ഭരണത്തിൻ്റെ അവസാനം വരെ ഞാൻ സേവനമനുഷ്ഠിക്കും തുടർന്ന് സ്ഥാനമൊഴിയും. എൻ്റെ വീക്ഷണത്തിൽ, ബ്യൂറോയെ പടുകുഴിയിലേക്ക് വലിച്ചിടുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്”- ബുധനാഴ്ച നടന്ന എഫ്ബിഐ മീറ്റിംഗിൽ വ്രെ പറഞ്ഞു.

2017ല്‍ ട്രംപാണ് 10 വര്‍ഷത്തേക്ക് ക്രിസ്റ്റഫര്‍ വ്രെയെ എഫ്ബിഐ ഡയറക്ടറായി നിയമിച്ചത്. നേരത്തെ അധികാരത്തിലെത്തിയാൽ ക്രിസ്റ്റഫറിനെ പുറത്താക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു.

എഫ്ബിഐയുടെ അധികാരം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കാഷ് പട്ടേലിനെ നിയമ നിർവ്വഹണ ഏജൻസിയെ നയിക്കാൻ ട്രംപ് ഇതിനകം നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

എഫ്ബിഐയുടെ കടുത്ത വിമർശകനായിരുന്നു പട്ടേൽ. ഗവൺമെൻ്റ് ഗ്യാങ്‌സ്റ്റേഴ്‌സ് എന്ന തൻ്റെ ഓർമ്മക്കുറിപ്പിൽ എഫ്ബിഐക്കുള്ളിലെ സർക്കാർ സ്വേച്ഛാധിപത്യം ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പട്ടേലിനെയും സെനറ്റ് സ്ഥിരീകരിക്കേണ്ടതുണ്ട്.