Author: George Kakkanatt

മദ്യം അർബുദത്തിന് കാരണമാകുമെന്ന പ്രത്യേക ലേബൽ ആവശ്യമില്ല: മനുഷ്യാവകാശ കമ്മീഷൻ

മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യകുപ്പികൾക്ക് പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തുന്നതിനാൽ അർബുദത്തിന്റെ കാര്യം എടുത്തുപറയേണ്ടതില്ല. മദ്യപാനം അവയവങ്ങളെ ബാധിക്കുമെന്നും ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും ഇതിൽ നിന്നും വ്യക്തമാണെന്ന് ഉത്തരവിൽ പറയുന്നു. അമിത മദ്യപാനം കാൻസറിന് മാത്രമല്ല കരൾ വീക്കം മുതലായ രോഗങ്ങൾക്കും കാരണമാകുമെന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിന് ഹാനികരം എന്ന ലേബൽ പതിപ്പിച്ചിട്ടുള്ളതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഓരോ രോഗത്തിനും പ്രത്യേകം മുന്നറിയിപ്പുകൾ മദ്യക്കുപ്പികളിൽ സ്ഥാപിക്കുന്നത് പ്രായോഗികമല്ലന്നും റിപ്പോർട്ടിൽ പറഞ്ഞു. കാവുംപുറം സ്വദേശി സി എസ് സജീവ് കുമാർ സമർപ്പിച്ച പരാതിയിലാണ്...

Read More

ടൊറന്റോ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്! വില കുറഞ്ഞതോടെ വിപണി വീണ്ടും സജീവമാകുന്നു

കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയിൽ റിയൽ എസ്റ്റേറ്റ് വിപണി ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. കഴിഞ്ഞ കുറച്ചു കാലമായി തുടർച്ചയായി നേരിട്ടിരുന്ന മാന്ദ്യത്തിന് വിരാമമിട്ടുകൊണ്ട് വീട് വിൽപ്പനയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. വിപണിയിൽ ഉണ്ടായ വിലക്കുറവാണ് പുതിയ ഉപഭോക്താക്കളെ വീട് വാങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ടൊറന്റോ റിയൽ എസ്റ്റേറ്റ് ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം വീട് വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വലിയ ലാഭം പ്രതീക്ഷിക്കുന്ന നിക്ഷേപകരും സ്വന്തമായി വീട് എന്ന സ്വപ്നം കാണുന്ന സാധാരണക്കാരും ഒരുപോലെ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. ഇത് വിപണിയിലെ തളർച്ച മാറുന്നതിന്റെ സൂചനയാണ്. പലിശ നിരക്കുകളിലുണ്ടായ മാറ്റങ്ങളും വീടുകളുടെ വില കുറഞ്ഞതും ഇടത്തരക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മുൻപ് താങ്ങാനാവാത്ത വില കാരണം മാറിനിന്ന പലരും ഇപ്പോൾ വിപണിയിലേക്ക് സജീവമായി മടങ്ങിയെത്തുന്നു. നഗരപ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ വീട് വിൽപ്പനയിൽ പുരോഗതിയുണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വീട് വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വിപണിയിലെ ഈ മാറ്റം കാനഡയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെയും ക്രിയാത്മകമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് ഏജന്റുമാരും വായ്പ നൽകുന്ന ബാങ്കുകളും ഇപ്പോൾ തിരക്കിലാണ്. വീടുകളുടെ വിതരണം വർദ്ധിച്ചതും ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ നൽകുന്നുണ്ട്. ഇത് വിൽപ്പന വേഗത്തിലാക്കാൻ സഹായിക്കുന്നു. വരും മാസങ്ങളിൽ വിലയിൽ വീണ്ടും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഈ സമയം നിക്ഷേപത്തിന് അനുയോജ്യമാണെന്ന് പലരും കരുതുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങൾ അയൽരാജ്യമായ കാനഡയുടെ വിപണിയിലും ചില പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം മാറ്റങ്ങൾ നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. ടൊറന്റോയിലെ ഈ ഉണർവ് മറ്റ് കനേഡിയൻ നഗരങ്ങൾക്കും മാതൃകയാവുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ വിപണിയിലെ മാറ്റം അനുകൂലമാണ്. കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. വരും ആഴ്ചകളിൽ വിപണിയിൽ കൂടുതൽ ഇടപാടുകൾ നടക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ...

Read More

‘രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങി’; കടുത്ത വിമർശനവുമായി എം വി ജയരാജൻ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വടി കൊടുത്ത് അടി വാങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രേവന്ത് റെഡ്ഡിക്കെതിരെ കണ്ണൂരിൽ നടത്തിയ വിമർശനങ്ങളെ ന്യായീകരിച്ചുകൊണ്ട് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റർ ഹെഡിൽ രേവന്ത് റെഡ്ഡി തയ്യാറാക്കിയ പ്രതികരണം മ്ലേച്ഛവും അപലപനീയവുമാണെന്ന് എം വി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന പദവിക്ക് ചേർന്നതാണോ ഇത്തരത്തിലുള്ള പരാമർശങ്ങളെന്ന് രേവന്ത് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ ഭരണാധികാരിയെ അധിക്ഷേപിക്കുന്നതിലൂടെ രേവന്ത് റെഡ്ഡി സ്വന്തം നിലവാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്ന് പറഞ്ഞ് വോട്ട് തേടിയ കോൺഗ്രസിന്റെ പൊള്ളത്തരം എം വി ജയരാജൻ തുറന്നുകാട്ടി. സ്വന്തം സംസ്ഥാനത്ത് 25 മാസത്തെ പെൻഷൻ കുടിശ്ശികയാക്കിയ മുഖ്യമന്ത്രിയാണ് കേരളത്തിൽ വന്ന് 3000 രൂപ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിക്കുന്നത്.  കാർഷിക വായ്പ എഴുതിത്തള്ളൽ മുതൽ തൊഴിൽദാനം വരെ ആറ് ഗ്യാരണ്ടികളാണ് ഈ ‘വിദ്വാൻ’ പ്രഖ്യാപിച്ചത്. എന്നാൽ രണ്ടരക്കൊല്ലമായിട്ടും ഈ വാഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറ്റപ്പെട്ടിട്ടില്ല. തെലങ്കാനയിലെ ജനങ്ങൾ ഇന്ന് ഈ സർക്കാരിനെ ശപിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ വന്ന് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് എം വി ജയരാജൻ ആരോപിച്ചു. കോടികളുടെ അഴിമതിപ്പണം ഒഴുക്കിയും മാധ്യമങ്ങളെ വരുതിയിലാക്കിയും ജനങ്ങൾ കൈവിട്ട യുഡിഎഫ് (UDF) മുന്നണിക്ക് ജീവശ്വാസം നൽകാനാണ് രേവന്ത് റെഡ്ഡി ശ്രമിക്കുന്നത്.  ‘വൈദ്യരേ, സ്വന്തം നാട്ടിൽ പോയി കുടിശ്ശികയാക്കിയ പെൻഷൻ തുക പാവങ്ങൾക്ക് നൽകൂ’ എന്നായിരുന്നു അന്ന് ഞങ്ങൾ ഉപദേശിച്ചത്. അതിനൊന്നും മറുപടി പറയാതെ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കേരളത്തെ അവഹേളിക്കുന്ന ഇത്തരം പ്രതികരണങ്ങൾക്കെതിരെ മലയാളികൾ ഒന്നടങ്കം രംഗത്ത് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്...

Read More

ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്. ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും പറഞ്ഞു. ക്ഷേത്രത്തിൽ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം പറഞ്ഞു. ഒരു സർക്കാരിനും അതിൽ കൈ കടത്താനാകില്ല. വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിന് ഇതിന് അധികാരമില്ല. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നും കേന്ദ്രസർക്കാർ വാദിച്ചു. ഇന്നലെ നടന്ന വാദത്തിൽ ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മതത്തിൻറെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു.ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു. . മുൻവിധിയുടെ പുനപരിശോധന എന്നതിൽ കൃത്യമായ നിലപാടുണ്ടെന്നും എന്നാൽ തത്കാലം കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ വാദം ഒതുക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയാണ് ഇന്നലെ വാദം...

Read More

കാനഡയിൽ ഇന്ധനവില കുതിക്കുന്നു! ലിറ്ററിന് 2 ഡോളറിലേക്ക്

കാനഡയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള നടപടികൾ ആലോചിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. രാജ്യത്തെ പെട്രോൾ വില ലിറ്ററിന് ഏകദേശം 2 ഡോളറിലേക്ക് എത്തിയതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബ്രാംപ്ടണിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യമാണ് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ നാലാമത്തെ വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കാനഡയെയും ബാധിക്കും. ഇന്ധനവില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ-അമേരിക്ക സംഘർഷം എത്രകാലം നീളുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ധനത്തിന് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കാൻ ഇത് കാരണമാകുന്നുണ്ട്. വരാനിരിക്കുന്ന സാമ്പത്തിക അപ്ഡേറ്റിൽ ഇന്ധനവില കുറയ്ക്കാനുള്ള പ്രത്യേക പാക്കേജുകൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. അതേസമയം ഇന്ധന നികുതികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ് രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം മുഴുവൻ ഇന്ധനത്തിന് മേലുള്ള ജിഎസ്ടിയും എക്സൈസ് നികുതിയും ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അവർ ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തു. റീട്ടെയിൽ വിപണിയിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. വേനൽക്കാല മിശ്രിതത്തിലേക്ക് വിതരണം മാറുന്നതും വില വർദ്ധനവിന് ഒരു കാരണമാകുന്നുണ്ട്. സമാധാന ചർച്ചകൾ വിജയിച്ചാൽ മാത്രമേ ആഗോള വിപണിയിൽ എണ്ണവില കുറയുകയുള്ളൂ. ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ആവശ്യമായ എല്ലാ വഴികളും സർക്കാർ പരിശോധിച്ചു വരികയാണെന്ന് കാർണി ആവർത്തിച്ചു. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. വരും ആഴ്ചകളിൽ തന്നെ ഇത് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാനഡയിലെ ഗതാഗത മേഖലയെയും ചരക്ക് നീക്കത്തെയും വിലക്കയറ്റം മോശമായി ബാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനും സർക്കാർ തലത്തിൽ നീക്കങ്ങൾ ആരംഭിച്ചു. ഇന്ധനവിലയിലെ ഈ വലിയ മാറ്റം കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ വെല്ലുവിളിയാണ്...

Read More