കോവിഡ് കാലത്തെ കേരളം
യു.എ. നസീർ ന്യൂയോർക്ക് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരി കൊറോണ അഥവാ കോവിഡ് – 19 എന്ന മാരകമായ വൈറസുകൾ ലോകം മുഴുവൻ നിശ്ചലമാക്കി ഭീതി പരത്തി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി ,യൂറോപ് വഴി അമേരിക്കയിൽ എത്തിയപ്പോൾ ലോകത്തിലെ എല്ലാ നിലക്കും ഒന്നാം നമ്പർ എന്ന് എല്ലാവരും അംഗീകരിക്കുന്ന അമേരിക്ക കോവിഡ് 19 നാശം വിതച്ചുു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലും ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ്. ഇത് വളരെയേറെ പ്രയാസവും ദുഃഖവുമേറിയതാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകരാജ്യങ്ങളിൽ ശാസ്ത്രസാങ്കേതിക – ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ ഏറ്റവും മുന്നേറിക്കൊണ്ടിരിക്കുന്ന, ആധുനിക സൗകര്യങ്ങളിൽ ലോകത്ത് എല്ലാവർക്കും മാതൃകയായ ഒരു രാഷ്ട്രമെന്ന ഖ്യാതിയും മതിപ്പുമുള്ളതുകൊണ്ട് ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് ലോകം മുഴുവൻ വിശിഷ്യ ഇന്ത്യയിലും നമ്മുടെ കേരളത്തിലും എല്ലാവർക്കും വളരെയധികം ജിജ്ഞാസയായിരുന്നു കോവിഡ് വന്നപ്പോൾ അവിടെത്തെ ചികിത്സയെ കുറിച്ച് അറിയാൻ. എന്നാൽ അമേരിക്കയിലെ ആശുപത്രിയിൽ നിന്ന് കേട്ട ചില അപസ്വരങ്ങൾ സത്യം പറഞ്ഞാൽ ലോകത്ത് നിലനിൽക്കുന്ന പല മുൻ ധാരണകളെയും തകിടം മറിക്കുന്ന വാർത്തകളായിരുന്നു. യു.എസിലെ ചികിത്സാസമ്പ്രദായത്തെയും കോവിഡ് വ്യാപനത്തെയും പലരും പല രീതിയിലാണ് സമീപിച്ചത്. പ്രത്യേകിച്ചും ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക ഈ രോഗം കൊണ്ട് ബുദ്ധിമുട്ടി; ഹോസ്പിറ്റലുകളിൽ സൗകര്യം കുറവാണ്: ഇവിടത്തെ ഡോക്ടേഴ്സ്, നഴ്സസ്, പാരാമെഡിക്കൽ സ്റ്റാഫ് ആരുംതന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയൊ, സൂരക്ഷ കവചങ്ങളാ മാസ്കോ പോലുമില്ലാതെയാണ് കോവിഡ് 19നെ പ്രതിരോധിക്കാൻ ഇറങ്ങിയത് എന്നിങ്ങനെയുള്ള വാർത്തകളാണ് ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഷ്ടകാലത്തിനൊ നല്ലകാലത്തിനൊ ഈ മഹാമാരി വന്ന സമയത്ത് ഞാൻ നാട്ടിലാണ്. എന്റെ കുടുംബം നേരത്തെ ന്യൂയോർക്കിലേക്ക് മടങ്ങിയിരുന്നു. ഞാൻ തിരിച്ചുപോകേണ്ട സമയത്ത് ലോക്ക് ഡൗൺ വന്നത് കൊണ്ട് മടങ്ങാൻ കഴിഞ്ഞില്ല. അമേരിക്ക ഈ പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്തു എന്ന ചർച്ചക്ക് ഏറെ പ്രസക്തിയുണ്ട്. ജനുവരി അവസാനത്തിലാണ് വാഷിങ്ടണിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പക്ഷേ ഒരു മുൻകരുതൽ എടുക്കാനോ വേണ്ടത് ചെയ്യാനോ ഭരണ നേതൃത്വത്തിന് കഴിയാതെ പോയി എന്ന് പറയാതെ വയ്യ. അമേരിക്കയിൽ ഏറിയകൂറും സ്വകാര്യ ആശുപത്രികളാണ്. ഇൻഷുറൻസ് അടിസ്ഥാനത്തിൽ ചികിത്സ നടക്കുന്ന അവിടങ്ങളിൽ ഇത്രയേറെ രോഗികൾ ഒന്നിച്ചു വന്നപ്പോൾ അവിടുത്തെ അപര്യാപ്തതകൾ ലോകത്തിനു മുമ്പിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യപ്പെട്ടുമെന്ന്നമുക്ക് പ്രതീക്ഷിക്കാം. അമേരിക്കയോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന വ്യക്തികളും ശക്തികളും പരിഹാസ്യമായ ആർട്ടിക്കിൾ കൊണ്ടും ട്രോളുകൾ കൊണ്ടും ഈ സമയത്തെ ഉപയോഗപ്പെടുത്താനും മറന്നില്ല. നിരപരാധികളെ കൊല്ലാനും ,ആയുധങ്ങൾ നിർമ്മിച്ചു ലോകത്ത്ന്റെ സമാധാനം നശിപ്പിക്കാനും ശ്രമിക്കുന്ന സമയത്ത് വേണ്ടത്ര ആരോഗ്യ പരിചരണ കാര്യത്തിൽ ശ്രദ്ധിധിക്കാക്കാമായിരുന്നു എന്നിങ്ങനെെയുള്ള കമന്റുകളാണ് ചിലവ. അതിൻറ പേരിൽ സോഷ്യൽ മീഡിയയിൽ ചില വിശദീകരണങ്ങൾ കൊടുക്കാനും ഞാൻ നിർബന്ധിതനായിരുന്നു. അതേ സമയം ഈ ദുരന്തത്തെ നമ്മുടെ കൊച്ചു കേരളം എങ്ങനെ കൈകാര്യം ചെയ്തു എന്ന് അമേരിക്കയിൽ നിന്ന് പലരും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കേരളത്തിൽ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തു എന്ന ചിന്തയാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 കണ്ടെത്തിയത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്ന് വന്നവരിലൂടെയാണ് കൊറോണ കേരളത്തിൽ എത്തിയത്. അമേരിക്കൻ മലയാളികൾ വച്ചുപുലർത്തുന്ന പൊതുബോധം കേരളം മൂന്നുപതിറ്റാണ്ട് മുമ്പത്തെ ചികിത്സ രീതികളും സാങ്കേതിക വിദ്യയും സൗകര്യങ്ങളും തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത് എന്നാണ്. എന്നാൽ കേരളം മറ്റു പല മേഖലയിലും പോലെ ചികിത്സാരംഗത്തും ധാരാളം മാറിയിട്ടുണ്ട്. അമേരിക്കയിൽ ഉള്ളതുപോലെ ഫൈവ് സ്റ്റാർ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ ഇന്ന് കേരളത്തിലും ഉണ്ട്. വിദേശികളടക്കം കേരളത്തിലെ ചികിത്സ തേടിയെത്തുന്നു. ഒരുവേള പ്രസവശുശ്രൂഷക്ക് അമേരിക്കയെ വെല്ലുന്ന സൗകര്യങ്ങൾ ഇവിടെ ലഭിക്കും. കൂടാതെ ചില റിസോർട്ട് ടൈപ്പ് സ്ഥലങ്ങളിൽ പ്രസവാനന്തര ശുശ്രൂ്ഷഷയും നമ്മുടെ പണത്തിനനുസരിച്ചുു ലഭ്യം. സർക്കാർ മെഡിക്കൽ കോളേജുകളിൽ പോലും വലിയ സൗകര്യങ്ങളും അത്യാധുനിക ചികിത്സകളും ലഭ്യമാണ്. സാംക്രമിക രോഗികളെ പരിചരിക്കുന്നവർക്ക് എൻ 95 മാസ്ക് മുതൽ ആധുനിക സുരക്ഷാ കവചങ്ങളും ഉണ്ടെന്നനുള്ളത് എടുത്തു പറയേേണ്ട താണ്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി എന്റെ ഫിസിയോ തെറാപ്പിയും, ബാക്കിയുള്ള സമയങ്ങളിൽ വിവാഹാഘോഷങ്ങളും, സൽക്കാരങ്ങളും, പൊതു പരിപാടികളും ,സാമൂഹ്യ സേവനങ്ങളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും എല്ലാമായി വളരെ...
Read More



