Author: George Kakkanatt

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ നിന്ന് ബെര്‍ണി സാന്‍ഡേഴ്‌സ് പിന്മാറി; വരുന്നത് ട്രംപ് – ജോ ബിഡന്‍ പോരാട്ടം

ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി. പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ജോ ബിഡന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കിക്കൊണ്ടാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റം. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജോ ബിഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി. ഡെമോക്രാറ്റുകളിലെ പുരോഗമന വിഭാഗക്കാര്‍ക്ക് ഏറ്റ തിരിച്ചടിയായിക്കൂടിയാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റത്തെ കണക്കാക്കുന്നത്. ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം, സാമ്ബത്തിക അസമത്വം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണമായിരുന്നു സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ നയിച്ചിരുന്നത്. സാന്‍ഡേഴ്‌സ് പിന്മാറിയതോടെ പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാളിത്തവും അവസാനിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടക്കത്തില്‍ കൊറോണ വൈറസ് ബാധയെ ഗൗരവത്തില്‍ എടുക്കാതിരുന്ന ട്രംപിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നു കൂടിയാണ് അമേരിക്ക. ഫെബ്രുവരിയില്‍ നടന്ന പ്രൈമറികളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച്‌ സാന്‍ഡേഴ്‌സ് കരുത്തുകാട്ടിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ എതിരാളിയായ ജോ ബിഡന്റെ കുതിപ്പാണ് കണ്ടത്. നിര്‍ണായകമായ സൗത്ത് കരോലിനയില്‍ വിജയിച്ച്‌ മധ്യവര്‍ഗക്കാരുടെ പിന്തുണയും ജോ ബിഡന്‍ എന്ന മുന്‍ വൈസ് പ്രസിഡന്റ് നേടിയതോടെ സാന്‍ഡേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി. ഇതിനു പിന്നാലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മിഷിഗണും ഫ്ളോറിഡയും സാന്‍ഡേഴ്‌സിന് നഷ്ടപ്പെട്ടു. കോവിഡ്-19 പ്രതിസന്ധി രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് അവധി കൊടുത്തിരുന്നു. സാന്‍ഡേഴ്‌സ് ഇതിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടും പൊതുജന മധ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ട്രംപിനെതിരെ യോജിച്ച പോരാട്ടത്തിന് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബിഡന്‍ ആകട്ടെ, മത്സരത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ സാന്‍ഡേഴ്‌സിനു മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. രണ്ടാം തവണയാണ് സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. അടിസ്ഥാനവര്‍ഗ ജനങ്ങളുടെ പിന്തുണയും ഒപ്പം, പുതിയ വോട്ടര്‍മാരെ ഡെമോക്രാറ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മത്സരമെങ്കിലും സാന്‍ഡേഴ്‌സിന് അതിനു കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ക്കിടയിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍. 2016-ലേതു പോലെ തന്നെ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്യുമെന്ന് കരുതിയ വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാന്‍ഡേഴ്‌സിന് കഴിഞ്ഞില്ല. ആഫ്രിക്കന്‍-അമേരിക്കാര്‍ ഇതില്‍ പ്രധാനപ്പെട്ട വിഭാഗമാണ്. അതേ സമയം, അലാബാമ, കരോലിന, മിസിസിപ്പി, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജോ ബിഡന് ആഫ്രിക്കന്‍-അമേരിക്കക്കാരുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. സ്വയം ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള ഈ സെനറ്റര്‍ പലപ്പോഴും പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് സ്വതന്ത്രമായ പ്രവര്‍ത്തിക്കുന്ന ആളാണ് എന്ന വിലയിരുത്തലുകളും പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷക്ഷ എന്നതും അമേരിക്കയിലെ തൊഴിലാളി വര്‍ഗക്കാര്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സൗജന്യ നാലുവര്‍ഷ കോളേജ് വിദ്യാഭ്യാസം തുടങ്ങിയവ സാന്‍ഡേഴ്‌സിന്റെ പ്രധാന പ്രചരണ വിഷയങ്ങളായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിതീവ്ര ഇടത് എന്ന പ്രതിച്ഛയയാണ് സാന്‍ഡേഴ്‌സിന് അമേരിക്കന്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളത് എന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി പറയപ്പെടുന്നതും. എന്നാല്‍ തന്റെ പ്രചരണ പരിപാടികളും ആശയങ്ങളും ഡെമോക്രാറ്റുകള്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സാന്‍ഡേഴ്‌സ്...

Read More

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ആപ്പിലായത് 2607 പേര്‍; 1919 വാഹനങ്ങള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് സംസ്ഥാനത്ത് ബുധനാഴ്ച 2584 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 2607 പേരാണ് അറസ്റ്റിലായത്. 1919 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ജില്ല/മേഖല തിരിച്ചുള്ള കണക്ക് ചുവടെ(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി 91, 86, 60 തിരുവനന്തപുരം റൂറല്‍ 371, 375, 292 കൊല്ലം സിറ്റി 266, 267, 238 കൊല്ലം റൂറല്‍ 224, 226, 210 പത്തനംതിട്ട 299, 304, 256 കോട്ടയം 133, 134, 45 ആലപ്പുഴ 111, 115, 59 ഇടുക്കി 95, 48, 14 എറണാകുളം സിറ്റി 38, 45, 29 എറണാകുളം റൂറല്‍ 175, 158, 112 തൃശൂര്‍ സിറ്റി 76, 99, 60 തൃശൂര്‍ റൂറല്‍ 117, 130, 94 പാലക്കാട് 118, 143, 104 മലപ്പുറം 61, 89, 30 കോഴിക്കോട് സിറ്റി 86, 86, 83 കോഴിക്കോട് റൂറല്‍ 19, 27, 6 വയനാട് 60, 27, 40 കണ്ണൂര്‍ 219, 218, 175 കാസര്‍ഗോഡ് 25, 30,...

Read More

ഞാനും ഒപ്പമുണ്ട്.കേരളത്തിന് 25 ലക്ഷം രൂപ സംഭാവന നല്‍കി അല്ലു അര്‍ജുന്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായം നല്‍കി തെന്നിന്ത്യന്‍താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ദുരിതം നേരിടുന്ന മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് താരം സഹായവുമായി എത്തിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയുമാണ് സാമ്ബത്തിക സഹായമായി അല്ലു അര്‍ജുന്‍ നല്‍കിയത്. മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍...

Read More

കോവിഡ് 19; ആഫ്രിക്കയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു

കേപ്ടൗണ്‍: ആഫ്രിക്കയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 10,000 കടന്നതായി ലോകാരോഗ്യ സംഘടന. 500 ഓളം പേര്‍ ഇതേവരെ ആഫ്രിക്കയില്‍ മരിച്ചതായാണ് കണക്കുകള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ കൊവിഡ് കേസ് ഫെബ്രുവരിയില്‍ ഈജിപ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ആഴ്ചകളില്‍ ആഫ്രിക്കയിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയുള്ളു. ബാക്കി 52 രാജ്യങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവയില്‍ ഭൂരിഭാഗവും ലോക്ക്ഡൗണിലോ അടിയന്തരാവസ്ഥയിലോ തുടരുകയാണ്. ആഫ്രിക്കയില്‍ 993 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍...

Read More

ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്ന് ശരദ് പവാര്‍; പുതിയ പാര്‍ലമെന്റ് മന്ദിരം ഇപ്പോള്‍ വേണ്ട

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടം ദീര്‍ഘകാലം വേണ്ടി വരുന്നതാണെന്നും ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. സാമ്ബത്തിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കൊറോണ വ്യാപനം നടന്നിട്ടില്ലാത്ത മേഖലകളില്‍ ഇളവ് നല്‍കണം. രാജ്യംമൊത്തമായി അടച്ചിടരുത്. അത് സാമ്ബത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൊറോണക്കെതിരായ പോരാട്ടം ദീര്‍ഘകാലമെടുക്കുന്നതാണ്. ഇത് ലോകത്തെയും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെയും ബാധിക്കുന്നതാണ്. അനിയോജ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും പവാര്‍ മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം വേഗത്തില്‍ അനുവദിക്കണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ശ്രദ്ധ നല്‍കണം. വ്യവസായവും കാര്‍ഷിക മേഖലയുമാണ് കാര്യമായ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ രണ്ട് മേഖലകള്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കുകയും കിട്ടിയെന്ന് ഉറപ്പാക്കുകയും വേണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു. തബ്ലീഗ് സമ്മേളനത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തെ ക്രൂശിക്കുന്നത് ശരിയല്ല. അത്തരം നീക്കങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. രോഗം പരക്കുന്നതില്‍ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. രോഗ വ്യാപനം തടയുന്നതിലാകണം ശ്രദ്ധ കേന്ദ്രീകരിക്കരുത്. സര്‍ക്കാരിന്റെ മുന്‍ഗണന പ്രധാനമാണെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം നീട്ടിവയ്ക്കണമെന്ന് നേരത്തെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കാരണം രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്ബത്തിക രംഗം പൂര്‍ണമായും തകരുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ അനുമാനം 1.6 ശതമാനമായി കുറയും. 400 ബേസിസ് പോയന്റാണ് വളര്‍ച്ചയില്‍ കുറവുണ്ടാകുക. ലോക്ക് ഡൗണ്‍ പ്രഖ്യാപനവും ആഗോള സാമ്ബത്തിക പ്രതിസന്ധിയുമാണ് ഇന്ത്യയുടെ വളര്‍ച്ച ഇടിയാന്‍ കാരണം. ഉടനെ ഒരു തിരിച്ചുവരവ് ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിന് സാധ്യമല്ല. ലോക്ക് ഡൗണ്‍ മൂലം സ്തംഭിച്ച വ്യവസായങ്ങളും മറ്റും പഴയപോലെ വേഗത്തിലാകില്ലെന്നും റിപ്പോര്‍ട്ടില്‍...

Read More