Author: George Kakkanatt

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും സഫോക്ക് കൗണ്ടിയിലേക്ക്, കൊറോണ ദിശ മാറ്റുന്നു, മലയാളിസമൂഹം നടുക്കത്തില്‍

ഡോ. ജോര്‍ജ് എം. കാക്കനാട്ട് ഹൂസ്റ്റണ്‍: ന്യൂജേഴ്‌സിയില്‍ ഒരു ദിവസം മരിച്ചവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്. 232 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചതെന്നു ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡി. മര്‍ഫി പറഞ്ഞു. ന്യൂയോര്‍ക്ക് മരണനിരക്കില്‍ ഓരോ ദിവസവും പുതിയ റെക്കോഡാണ് സൃഷ്ടിക്കുന്നത്. കണക്റ്റിക്കട്ടിലെ ഏറ്റവും വലിയ സംഖ്യയായ 71 പേരുടെ മരണവും നടുക്കിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ നെഡ് ലാമോണ്ട് പറഞ്ഞു. അതേസമയം, അമേരിക്കയിലാകെ രോഗബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. ഇതില്‍ 21,711 പേര്‍ക്കു മാത്രമാണ് കോവിഡ്-19 ല്‍ നിന്നും രക്ഷപ്പെടാനായത്. മരണം, 12857 കടന്നു. ഇറ്റലി (17127), സ്‌പെയ്ന്‍ (14555) എന്നിവ മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. ചൈനയിലെ മരണസംഖ്യ 3333 ആണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു ദിവസം 1,034 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗരൂകരാകാന്‍ വൈറ്റ്ഹൗസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിക്കുന്നതില്‍ നിര്‍ദ്ദേശമുള്ളിടത്ത് ലംഘിച്ചാല്‍ ആയിരം ഡോളറാണ് പിഴയായി ഈടാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരുടെ വലിയ കുറവുണ്ട്. പലരും സ്റ്റേ അറ്റ് ഹോം രീതി പിന്തുടരുന്നു, ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും ഇരട്ടിയിലധികം വര്‍ദ്ധനവുണ്ട്. അമേരിക്കന്‍ മലയാളികള്‍ക്കിടയിലും ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ കടുത്ത ആശങ്കയിലാണ് മലയാളി സമൂഹം. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏകദേശം അമ്പതോളം മലയാളികള്‍ വിവിധ ആശുപത്രികളിലായുണ്ടെന്നാണ് സൂചന. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ രോഗികളാണ് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും മരിച്ചത്. കാലിഫോര്‍ണിയ, വാഷിങ്ടണ്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വെന്റിലേറ്ററുകള്‍ ഇവിടേക്ക് എത്തിക്കും. അമേരിക്കയില്‍ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പകുതിയിലധികവും രണ്ട് സംസ്ഥാനങ്ങളിലും ചേര്‍ന്നാണ്. ചൊവ്വാഴ്ച വരെ ന്യൂയോര്‍ക്കിന്റെ എണ്ണം 5,489 ആയിരുന്നു; ന്യൂ ജേഴ്‌സി 1,232-ലും. വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് കരുതിയ കണക്റ്റിക്കട്ടില്‍ 277 പേരാണ് മരിച്ചത്. ന്യയോര്‍ക്കില്‍ ഇതുവരെ 5,489 പേര്‍ മരിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ച കേസുകള്‍ 138,836 ആണ്. ഇതില്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റിയില്‍ 76,876 കേസുകളാണുള്ളത്. ഇവിടെ തീവ്രപരിചരണത്തില്‍ കഴിയുന്നത് 4,593 പേരും. ന്യൂജേഴ്‌സിയിലാവട്ടെ ഇതുവരെ മരിച്ചത് 1232 പേരും, സ്ഥിരീകരിച്ച കേസുകള്‍ 44,416 പേരുടേതുമാണ്. വെന്റിലേറ്ററില്‍ കഴിയുന്നത്, 1,651 പേരും. കണക്റ്റിക്കട്ടില്‍ ഇതുവരെ 277 പേരിച്ചു. രോഗം ബാധിച്ചവര്‍ 7,781 പേരാണ്. വെന്റിലേറ്ററില്‍ മരണത്തോടു മല്ലടിച്ചു കഴിയുന്നത് 1,308 രോഗികളാണ്. വീട്ടില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നതിനാല്‍ വൈറസ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകളില്‍ വീഴ്ച സംഭവിക്കാമെന്ന് അധികൃതര്‍ പറയുന്നു. രോഗബാധയില്ലെന്നു കരുതിയവര്‍ പോലും മരണമടയുന്നതാണ് അധികൃതരെയും ആശങ്കയിലാഴ്ത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍, സിറ്റി കൗണ്‍സിലിന്റെ ആരോഗ്യ സമിതി നേതാവ് മാര്‍ക്ക് ലെവിന്‍ ട്വിറ്ററില്‍ കുറിച്ചു, സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് വീട്ടില്‍ മരിക്കുന്നവരുടെ എണ്ണം. സിറ്റി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് വൈറസ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുന്നില്ല, പകരം ആശുപത്രി റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണ്. അത്രയ്ക്ക് ദയനീയമാണ് സ്ഥിതി. ആരോഗ്യവകുപ്പാവട്ടെ ഔദ്യോഗികമായി സ്ഥിരീകരിച്ച കേസുകള്‍ മാത്രമാണ് കണക്കാക്കുന്നത്. നിരവധി മരണങ്ങളുടെ കണക്ക് അതു കൊണ്ടു തന്നെ നഷ്ടപ്പെടുന്നതായി ‘ഗോതമിസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. അതിനേക്കാളുപരി കോവിഡ്-19 മരണനിരക്കില്‍ സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്മാരുടേതെന്ന പുതിയ ഡേറ്റയും പുറത്തുവന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ പുരുഷന്‍മാര്‍ കൂടുതല്‍ രോഗബാധിതരാണെന്ന് മാത്രമല്ല, അവര്‍ സ്ത്രീകളുടെ ഇരട്ടിയിലധികം മരിക്കുന്നുവേ്രത. ഇന്നുവരെ, നഗരത്തിലെ ഓരോ 100,000 പുരുഷന്മാര്‍ക്കും 43 ഓളം കോവിഡ് 19 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, നഗരത്തിലെ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം ഓരോ 100,000 സ്ത്രീകള്‍ക്കും 23 മരണങ്ങള്‍ മാത്രവും. കഠിനമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന പുരുഷന്മാരുടെ എണ്ണവും വലുതാണ്. സാമൂഹിക അകലം പാലിക്കുന്നതില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കാണിക്കുന്ന വിമുഖതയാണ് വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പുരുഷന്മാരില്‍ അധികവും ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്തവരാണെന്നതും രോഗനിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ന്യൂയോര്‍ക്കിനെ സഹായിക്കാനെത്തിയ നേവി ഹോസ്പിറ്റല്‍ കപ്പലിലെ ഒരു ക്രൂ അംഗത്തിനു വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കപ്പലിലെ മറ്റ് നിരവധി ജീവനക്കാര്‍ ക്വാറന്റൈനിലാണെന്ന് നാവികസേന അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തെ സഹായിക്കുന്നതിന് ന്യൂയോര്‍ക്കിലുള്ള കപ്പലിന്റെ ദൗത്യത്തിലെ ഏറ്റവും പുതിയ തിരിച്ചടിയാണിത്. കഴിഞ്ഞയാഴ്ച 1,000 കിടക്കകളുള്ള ഈ കപ്പല്‍ ന്യൂയോര്‍ക്കിലെ ആശുപത്രികളിലെ സമ്മര്‍ദ്ദം...

Read More

കൊറോണ വൈറസിനെതിരെ പുതിയ ആയുധം അണിയറയില്‍ ഒരുങ്ങുന്നു

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിന് മുമ്ബ് രോഗികളെ രക്ഷിക്കാന്‍ പുതിയ വിദ്യ പരീക്ഷിക്കാനൊരുങ്ങി ആരോഗ്യ വിദഗ്ധര്‍. വയാഗ്ര മരുന്നിന്റെ വികാസത്തിലേക്ക് നയിച്ച നൈട്രിക് ഓക്‌സൈഡ് എന്ന വാതകമാണ് കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കാനൊരുങ്ങുന്നത്. ഹൃദയ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ചികിത്സയ്ക്കിടെ ഈ വാതകം ഉപയോഗിക്കാറുണ്ട്. രക്തക്കുഴലുകളെ സമ്മര്‍ദ്ദരഹിതമാക്കുകയും അതുവഴി രക്തചംക്രമണം വര്‍ധിപ്പിക്കാനും നൈട്രിക് ഓക്‌സൈഡിന്റെ നിയന്ത്രിത പ്രയോഗത്തിന് കഴിയും എന്ന് തെളിഞ്ഞിട്ടുള്ളതാണ്. നൈട്രിക് ഓക്‌സൈഡിന്റെ ഈ ഗുണം കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് ശ്രമം. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്‌ ഇതിന് പിന്നില്‍. ന്യുമോണിയ ബാധിച്ച്‌ ഗുരുതരമായി വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ നിന്ന് നിരവധി രോഗികളെ രക്ഷിക്കാന്‍ നൈട്രിക് ഓക്‌സൈഡിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഹൃദയ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളെ ഇസിഎംഒ (എക്‌സ്ട്രാ കോര്‍പ്പറല്‍ മെമ്ബ്രേന്‍ ഓക്‌സിജനേഷന്‍) മെഷിന്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ട സാഹചര്യത്തിലെത്തുന്നതിന് മുമ്ബ് അവസാനവട്ട ശ്രമമെന്ന നിലയില്‍ ഈ വാതകം ശ്വസിപ്പിക്കാറുണ്ട്. നൈട്രിക് ഓക്‌സൈഡിന് ചില കൊറോണ വൈറസുകളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. 2003-ലെ സാര്‍സ് വൈറസ് ബാധയുടെ കാലത്ത് നൈട്രിക് ഓക്‌സൈഡ് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാര്‍സ് വൈറസാണ് ഇപ്പോഴത്തെ കൊറോണ വൈറസിന്റെ മുന്‍ഗാമി. കോറോണ ഗുരുതരമായേക്കാവുന്ന രോഗികളില്‍ രോഗലക്ഷണങ്ങള്‍ ചെറിയ അളവിലുള്ളപ്പോള്‍ തന്നെ ഈ വാതകം 20 മുതല്‍ 30 മിനിറ്റു വരെ ചെറിയ അളവില്‍ ദിവസം രണ്ടു തവണ രണ്ടാഴ്ചയോളം സിപിഎപി മെഷീന്‍ മുഖേനെ ശ്വസിപ്പിക്കുന്നത് ശ്വാസകേശത്തിലുള്ള വൈറസിനെ നശിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി വെന്റിലേറ്റര്‍ ആവശ്യം വരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. ലോകത്ത് മിക്ക രാജ്യങ്ങളിലും വെന്റിലേറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്. മാത്രമല്ല, കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിക്ക് ശേഷം 10 മുതല്‍ 15 മിനിറ്റുവരെ ഈ വാതകം ശ്വസിക്കുന്നത് രോഗം പകരുന്നത് ഒഴിവാക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേകര്‍ പറയുന്നത്. നിലവില്‍ നൈട്രിക് ഓക്‌സൈഡ് ചികിത്സക്കായി ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുമതി ഉള്ളതാണ്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വ്യാപകമായി ഉപയോഗിക്കാന്‍ വൈകരുതെന്ന്‌ ഗവേഷകര്‍...

Read More

1.7 ലക്ഷം പിപിഇ കിറ്റുകള്‍ ഇന്ത്യയ്ക്ക് സംഭാവന നല്‍കി ചൈന

ന്യുഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം പിപിഇ (Personal Protective Equipment) കിറ്റുകള്‍ വിതരണം ചെയ്ത് ചൈന രംഗത്ത്. കൂടാതെ 20000 കിറ്റുകള്‍ ആഭ്യന്തരമായി വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട് . ഇതുംകൂടി ചേര്‍ത്താല്‍ 1.90 ലക്ഷം കിറ്റുകളാകും ചൈന ഇന്ത്യയ്ക്ക് സംഭാവനയായി നല്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഏതാണ്ട് 3.87 ലക്ഷം കിറ്റുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. കോറോണ യെ ചെറുക്കാന്‍ ആവശ്യമായ കിറ്റുകള്‍ ഉണ്ടാകുമോ എന്ന ആശങ്കയ്ക്കിടയിലാണ് ചൈനയുടെ രംഗ പ്രവേശനം. കോറോണ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ കൂടുതല്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്കുകളും എത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ കോറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 165 ആണെന്നാണ് റിപ്പോര്‍ട്ട്. 5194 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഇന്ന് യഥാക്രമം 51 , 60 കേസുകള്‍...

Read More

ഇനി കള്ളം പറഞ്ഞാല്‍ മൊബൈല്‍ സത്യം പറയും ; ലോക്ഡൗണിനിടെ കള്ളം പറഞ്ഞ് കറങ്ങുന്നവരെ കുടുക്കാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ !

തിരുവനന്തപുരം : ഇനി തടഞ്ഞ് നിര്‍ത്തി കാര്യം അന്വേഷിക്കലോ ചീത്തവിളിക്കലോ ഏത്തമിടീക്കലോ ഒന്നുമില്ല. ലോക്ഡൗണിനിടെ ഇറങ്ങുന്ന വാഹനത്തിന്റെ നമ്ബര്‍ എഴുതിയെടുക്കും, എവിടെ പോകുന്നൂവെന്ന് ചോദിക്കും. തര്‍ക്കമൊന്നും കൂടാതെ കടത്തി വിടും. ലോക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തിറക്കി. എത്ര തവണ, എന്തെല്ലാം ആവശ്യങ്ങള്‍ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്നു വാഹന നമ്ബര്‍ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്തുന്നതാണ് പുതിയ തന്ത്രം. തിരുവനന്തപുരം സിറ്റി പൊലീസ് നടപ്പാക്കിയ ആപ്ലിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കാനാണ് ആലോചന. അനാവശ്യ യാത്രക്കിറങ്ങി ഇങ്ങനെ കടന്നു പോകുന്നവര്‍ കള്ളം പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച്‌ മിടുക്കരായെന്ന് കരുതരുത്. നമ്ബര്‍ എഴുതിയെടുക്കുന്നത് റോഡ് വിജില്‍ എന്ന ആപ്ലിക്കേഷനിലേക്കാണ്. യാത്രയുടെ ഉദേശവും രേഖപ്പെടുത്തുന്നുണ്ട്. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധനാ കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്ബര്‍ എഴുതുമ്ബോള്‍ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നതു തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാല്‍ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ...

Read More

പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള തീരുമാനം റഷ്യ താത്ക്കാലികമായി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം റഷ്യ താത്ക്കാലികമായി നിര്‍ത്തിവച്ചു. 150 പേരെ നാട്ടിലെത്തിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് റഷ്യ റദ്ദാക്കിയത്. ആദ്യം ഈ മാസം നാലിന് ഇവരെ തിരികെ കൊണ്ടുവരുവാന്‍ കേരളത്തില്‍ എത്തേണ്ടിയിരുന്ന വിമാനം റഷ്യ റദ്ദാക്കിയിരുന്നു. ഇതിന് ശേഷം ബുധനാഴ്ച ഉച്ചയോടെ കേരളത്തില്‍ നിന്നും മടങ്ങേണ്ടിയിരുന്ന ഇവരെ കൊണ്ടുപോകുവാനുള്ള വിമാനം ചൊവ്വാഴ്ച കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ വിമാന സര്‍വീസും റദ്ദാക്കി. ക്വാറന്‍റൈനില്‍ കഴിഞ്ഞ് കോവിഡ് ബാധ ഇല്ലെന്ന് ആരോഗ്യവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കാണ് യാത്ര അനുമതി നല്‍കിയത്. എന്നാല്‍ നാട്ടിലെത്താനുള്ള ഇവരുടെ കാത്തിരിപ്പ്...

Read More