Author: George Kakkanatt

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ ഡോക്ടറും ഭാര്യയും മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച്‌ ഡല്‍ഹിയില്‍ ഡോക്ടറും ഭാര്യയും മരിച്ചു. ജഹാഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തിയിരുന്ന റിപ്പോണ്‍ മാലികും ഭാര്യയുമാണ് മരിച്ചത്. അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5532 ആയി ഉയര്‍ന്നു. 65 പേരാണ് മരിച്ചത്. മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്...

Read More

കോവിഡ് ബാധിച്ച്‌ സൗദിയില്‍ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികള്‍

റിയാദ് : കൊറോണ വൈറസ് ബാധിച്ച്‌ സൗദി അറേബ്യയില്‍ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികളും ഒരു സൗദി പൗരനും. ഇതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്, മദീന, ഖോബാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. 1015 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7,798 ആയി. 1793 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33,731 ആയി. പുതിയ രോഗികളില്‍ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണ്. ഇതില്‍ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിര്‍ന്നവരുമാണ്. ചികിത്സയില്‍ കഴിയുന്ന 25714 ആളുകളില്‍ 145 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ...

Read More

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൃശൂര്‍ ജില്ലയിലെത്തിയത് 421 പേര്‍

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നോര്‍ക്ക വഴി അപേക്ഷിച്ചവരില്‍ 421 പേര്‍ ജില്ലയിലെത്തി. വാളയാര്‍ വഴി വരുന്നവരെ ചെക്ക് പോസ്റ്റില്‍ ആരോഗ്യ സംഘം പരിശോധന നടത്തിയതിന് ശേഷമാണ് 14 ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണികളുടെ കൂടെയുള്ളവര്‍ എന്നിവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ സ്വന്തം വാഹനത്തില്‍ വീട്ടില്‍ പോകാവുന്നതാണ്. ബാക്കിയുള്ളവരെ കുട്ടനെല്ലൂര്‍ പി.സി തോമസിന്റെ ഹോസ്റ്റലില്‍ ക്വാറന്റൈന്‍ ചെയ്തു. ജില്ലയിലെ എല്ലാ താലൂക്കുകളിലും കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുന്നംകുളം, തൃശൂര്‍, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തും. ഇതര സംസ്ഥാനത്ത് നിന്ന് തൃശൂര്‍ താലൂക്കിലേക്ക് 15, കുന്ദംകുളം -32, മുകുന്ദപുരം 53 ,കൊടുങ്ങല്ലുര്‍ 34, ചാവക്കാട് 52, ചാലക്കുടി 50, തലപ്പിള്ളി 43 എന്നിങ്ങനെയാണ് ജില്ലയില്‍ എത്തിയവര്‍. ഇതില്‍ 12 പേര്‍ റെഡ് സോണില്‍ നിന്ന്...

Read More

നാടിന്‍റെ കരുതലിലേക്ക്…; യുഎഇയില്‍നിന്നും കേരളത്തിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടു

അബുദാബി: യുഎഇയില്‍ കുടുങ്ങിയ മലയാളികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍നിന്നും ദുബായില്‍നിന്നുമാണ് മലയാളികളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പുറപ്പെട്ടത്. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തിരിച്ചത്. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനത്തിലും 177 പേരാണ് ഉള്ളത്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെട്ടത്. രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘം കേരളത്തിലെത്തും. അബുദാബിയില്‍നിന്നും കൊച്ചിയിലാണ് ആദ്യ സംഘം എത്തുന്നത്. ദുബായില്‍നിന്നുള്ള വിമാനം രാത്രി 10.40ന് കരിപ്പൂരിലെത്തും. പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത്...

Read More

ക്വാറന്റൈന്‍ ഉത്തരവില്‍ വീണ്ടും തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികളില്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ കഴിയേണ്ടത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. കേന്ദ്രത്തില്‍ നിന്നും ആശയ വ്യക്തത വരുത്തിയ ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ എന്നാണ് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്. ഇന്നലെ രാത്രി പുറത്തിറങ്ങിയ ഉത്തരവില്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ എന്ന് പറഞ്ഞു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ ആണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫലത്തില്‍ വിദേശത്ത് നിന്ന് തിരികെ വരുന്ന എല്ലാവരും ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാറിന്റെ ക്വാറന്റൈനില്‍ കഴിയണം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവരും ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍...

Read More