Author: George Kakkanatt

ട്രംപിനെതിരേ കൂടുതല്‍ വിമര്‍ശനം, രോഗികളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു

ഡോ. ജോര്‍ജ് എം. കാക്കനാട്ട് ഹ്യൂസ്റ്റണ്‍: അടുത്ത ദിവസത്തിനുള്ളില്‍, ഒരു ലക്ഷം അമേരിക്കക്കാര്‍ കോവിഡ് 19 ന് കീഴടങ്ങും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ പ്രവചിച്ചിരുന്നത്, കോവിഡ് രാജ്യത്തെ സ്പര്‍ശിക്കില്ലെന്നായിരുന്നു. അവിടെ നിന്നും മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും മറ്റേതൊരു ലോകത്തെക്കാളും വലിയ വിപത്ത് രാജ്യത്തെ ബാധിച്ചു കഴിഞ്ഞു. കൊറോണ കൈകാര്യം ചെയ്ത രീതി തുടക്കം മുതലേ പാളിയെന്ന് വൈറ്റ് ഹൗസിനു തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. കോവിഡിനെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും കൂട്ടിക്കെട്ടി രാഷ്ടീയം കളിക്കുന്നതിലായിരുന്നു ഭരണാധികാരികള്‍ക്ക് കമ്പമെന്നു സാധാരണ ജനതയ്ക്ക് വരെ ബോധ്യപ്പെട്ടു. ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിനു പകരം മറ്റു ലോകരാജ്യങ്ങള്‍ ചെയ്തതു പോലെ ഒറ്റക്കെട്ടായി നിന്നു നേരിടാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്ന് മെമ്മോറിയല്‍ വാരാന്ത്യത്തില്‍ രാജ്യത്തിനു മനസ്സിലായി. കോവിഡ് മരണസംഖ്യ ക്രോഡീകരിക്കുന്നതില്‍ പോലും പാളിച്ച പറ്റിയതില്‍ നിന്നും ഒരുകാര്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്നു, കോവിഡും മരണവും തമ്മില്‍ ഒരു വാക്‌സിന്റെ ദൂരം മാത്രമാണ് ഉള്ളതെന്ന്. ട്രംപിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് തനിക്ക് മികച്ച അവലോകനങ്ങള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുമ്പോഴും അതൊരു വിജയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിടഞ്ഞു വീണു മരിച്ച ഒരു ജീവനു പോലും വിലയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല. അല്ലെങ്കില്‍ ഇതുപോലൊരു സമയത്ത് പരസ്യമായി ഗോള്‍ഫ് കളിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഒബാമയെ ആക്ഷേപിച്ചുകൊണ്ട് ട്രംപ് ഗോള്‍ഫ് പ്രശ്‌നത്തെ പ്രതിരോധിക്കുകയാണ്. മാര്‍ച്ചിനുശേഷം ആദ്യമായി തന്റെ വിര്‍ജീനിയ ഗോള്‍ഫ് ക്ലബില്‍ ഗോള്‍ഫ് കളിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ഒബാമയുടെ വാര്‍ഷികയാത്രയുമായാണ് ട്രംപ് കൂട്ടിക്കെട്ടിയത്. അമേരിക്കന്‍ സംസ്ഥാനങ്ങളെ ഇതുപോലൊരു അവസ്ഥയില്‍ കൂട്ടിക്കെട്ടേണ്ടതിനു പകരം ഭിന്നിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. രാഷ്ട്രീയമായി കോവിഡിനെ നേരിട്ടപ്പോള്‍ സംഭവിച്ചത് 17 ലക്ഷം പകര്‍ച്ചവ്യാധിക്കാരെ സൃഷ്ടിച്ചുവെന്നതാണ്. ഇവരില്‍ നിന്നാണോ അതോ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണോ സാമൂഹിക അകലം പാലിക്കേണ്ടതെന്നു ജനം ചോദിക്കുന്നു. രാഷ്ട്രീയമായി പ്രാധാന്യമുള്ള കുതന്ത്രം പയറ്റുകയാണ് ഇപ്പോഴും ട്രംപ്. സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കുറ്റം ഇല്ലെങ്കില്‍ കുറ്റം എന്ന നിലയിലേക്ക് ട്രംപ് തന്റെ വാദഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നോര്‍ത്ത് കരോലിനയിലെ ഡെമോക്രാറ്റിക് ഗവര്‍ണറുടെ മേല്‍ കുതിരകയറുന്നത്, റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ അനുവദിക്കാത്തതിനാലാണ്. കോവിഡ് നിയന്ത്രണമുള്ള ഈ സംസ്ഥാനത്ത് ഈ കൂടിച്ചേരല്‍ അനുവദിക്കാന്‍ അദ്ദേഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തി. രാജ്യം പൂര്‍ണ്ണമായി വീണ്ടും തുറക്കാനുള്ള ശ്രമം പ്രസിഡന്റ് ശക്തമാക്കിയതിനാലാണ് ചില സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടിയ ബീച്ചുകളും ബോര്‍ഡ്‌വാക്കുകളും ടെലിവിഷന്‍ ഫൂട്ടേജുകളില്‍ കാണിച്ചത്. മെമ്മോറിയല്‍ ദിനം കാണികള്‍ സാമൂഹിക അകലം തകരാറിലാക്കുമെന്ന ആശങ്ക പോലും ഇതിനെത്തുടര്‍ന്ന് യാഥാര്‍ത്ഥ്യമായി. സോഷ്യല്‍ മീഡിയയില്‍, തന്റെ വിമര്‍ശകര്‍ക്കെതിരെ ട്വിറ്റര്‍ യുദ്ധങ്ങളുടെ ഒരു വാരാന്ത്യ ആഘോഷമാണ് ട്രംപ് നടത്തിയത്. ഗോള്‍ഫ് കോഴ്‌സിലേക്ക് മടങ്ങിയതിന് ശേഷം ബരാക് ഒബാമയെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനമേറെയും. പകര്‍ച്ചവ്യാധി. നികുതി റിട്ടേണുകള്‍, ഹിലാരി ക്ലിന്റണ്‍, ഫോക്‌സ് ന്യൂസ്, എംഎസ്എന്‍ബിസി ഹോസ്റ്റ് ജോ സ്‌കാര്‍ബറോയ്‌ക്കെതിരായ അപവാദങ്ങള്‍, റഷ്യ അന്വേഷണം, ജോ ബിഡന്റെ മാനസികാരോഗ്യം, മുന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്, നവംബറില്‍ മെയില്‍ ഇന്‍ വോട്ടിംഗ്, അപകടകരവും തെളിയിക്കപ്പെടാത്തതുമായ കോവിഡ് എന്നിവ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. യാഥാസ്ഥിതിക മാധ്യമങ്ങളില്‍ ചികിത്സകള്‍ അദ്ദേഹം സ്വയം പരീക്ഷിക്കുന്നതായി പറഞ്ഞുവച്ചു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം എതിരാളിയായ ബിഡനെ ആക്രമിക്കുന്നത് തുടര്‍ന്നു. ഇതിനായി തെരഞ്ഞെടുത്തതാവട്ടെ ഒബാമയുടെ കാലത്തെ, എച്ച്1എന്‍1 ഇന്‍ഫ്‌ലുന്‍സയെ കൂട്ടിപിടിച്ചും. 2009 ലും 2010 ലും യുഎസില്‍ 12,469 പേര്‍ എച്ച് 1 എന്‍ 1 പനി ബാധിച്ച് മരിച്ചുവെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിയാണ് ട്രംപ് ആരോപണമുന്നയിക്കുന്നത്. അന്നത്തെ പനിയും ഇന്നത്തെ കോവിഡും തമ്മിലെന്തു ബന്ധമെന്ത് എന്ന് ആരും ചോദിക്കരുത്. ട്വിറ്റര്‍ പൊട്ടിത്തെറികള്‍ക്കിടയില്‍, മാസ്‌ക് ധരിക്കാതെ ട്രംപ് ആര്‍ലിംഗ്ടണ്‍ സെമിത്തേരിയില്‍ നടന്ന മെമ്മോറിയല്‍ ദിന ചടങ്ങുകള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. ഇത്തരത്തില്‍ അദ്ദേഹം രാജ്യത്തിനു നല്‍കിയത് തെറ്റായൊരു സന്ദേശമായിരുന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. രോഗം പടരുന്നത് മന്ദഗതിയിലാക്കാന്‍ മാസ്‌ക്ക് ധരിക്കാന്‍ സ്വന്തം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും മെമ്മോറിയല്‍ ദിനത്തില്‍ ബിഡെന്‍ മുഖംമൂടി ധരിച്ചതിനെ പരിഹസിച്ച് റീട്വീറ്റ് ചെയ്യാനാണ് ട്രംപ് സമയം കണ്ടെത്തിയത്.   തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റ് ഹൗസില്‍ തിരിച്ചെത്തി അധികം താമസിയാതെ നോര്‍ത്ത് കരോലിന ഡെമോക്രാറ്റിക് ഗവര്‍ണര്‍...

Read More

ജോണ്‍ പോള്‍ രണ്ടാമന്‍: സഭയ്ക്കു ലഭിച്ച അപൂര്‍വസമ്മാനം -ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ: സഭയ്ക്കും ലോകത്തിനും ലഭിച്ച അപൂര്‍വ സമ്മാനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ ഭൗമിക തീര്‍ത്ഥാടനം ജീവനോടുള്ള തീക്ഷ്ണതയും ദൈവികരഹസ്യത്തോടും ലോകത്തോടും മനുഷ്യനോടുമുള്ള അഭിനിവേശവും കൊണ്ടു മുദ്രിതമായിരുന്നു. കാരുണ്യത്തിനു വലിയ ഊന്നലേകിയ പാപ്പായായിരുന്നു അദ്ദേഹം. വി. ഫൗസ്തീനയെ വിശുദ്ധയാക്കിയതും ദൈവികകരുണയുടെ ഞായറാചരണം 2000 ല്‍ ആരംഭിച്ചതും അദ്ദേഹമായിരുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍റെ മാതൃരൂപതയായ ക്രാക്കോവിലെ യുവജനങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണു മാര്‍പാപ്പയുടെ ഈ പരാമര്‍ശങ്ങള്‍. ജോണ്‍ പോള്‍ രണ്ടാമന്‍റെ ജീവിതത്തെ പഠിക്കാനും മാതൃകയാക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു. കുടുംബത്തോടുള്ള സ്നേഹവും കരുതലുമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍റെ സ്വഭാവസവിശേഷത. കുടുംബങ്ങള്‍ ഇന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും വെല്ലുവിളികള്‍ക്കുമുള്ള മൂര്‍ത്തമായ പരിഹാരങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളിലുണ്ട്. കുടുംബത്തിലെ പ്രതിസന്ധികള്‍ വിശുദ്ധിക്കോ സന്തോഷത്തിനോ തടസ്സങ്ങളാകേണ്ടതില്ല. 20 വയസ്സായപ്പോഴേയ്ക്കും അമ്മയേയും പിതാവിനേയും സഹോദരനേയും നഷ്ടപ്പെടുകയും നാസി ക്രൂരതകള്‍ അനുഭവിക്കുകയും ചെയ്തയാളാണ് അദ്ദേഹം. എന്നാല്‍ പിന്നീടദ്ദേഹം പുരോഹിതനും മെത്രാനുമാകുകയും നിരീശ്വരവാദ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെ അഭിമുഖീകരിക്കുകയും ചെയ്തു. പ്രതിസന്ധികള്‍ നമ്മുടെ പക്വതയുടെയും വിശ്വാസത്തിന്‍റെയും പരീക്ഷണങ്ങളാണ്. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു മാത്രമേ ഈ പരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയുകയുള്ളൂ – ഫ്രാന്‍സിസ് മാര്‍പാപ്പ...

Read More

കോവിഡിന് കാരണം വൈറസല്ല ബാക്ടീരിയ: ലോകത്തെ ഞെട്ടിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍

റോം: കോവിഡ് രോഗവ്യാപനത്തിന് കാരണമാകുന്ന കൊറോണ വൈറസല്ലെന്നും ബാക്ടീരിയയാണെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായതെന്ന് മാധ്യമ റിപ്പോര്‍ട്ട്. മരണകാരമാകുന്നത് ബാക്ടീരിയയാണെന്നും വൈറസല്ലെന്നും പറയുന്ന ഡോക്ടര്‍മാര്‍ അതിനു കാരണം രോഗിയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണെന്നും വിശദീകരിക്കുന്നു. ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കോവിഡ് 19 എന്നറിയപ്പെടുന്ന രോഗം ധമനികളില്‍ രക്തം കട്ടയാകുന്നതല്ലാതെ മറ്റൊന്നുമല്ലെന്നാണ്. ആന്റിബയോട്ടിക്കുകളും മറ്റു രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത തങ്ങള്‍ കണ്ടെത്തിയത് കോവിഡ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണെന്ന് പറഞ്ഞ ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ ഈ രോഗത്തിന് വെന്റിലേറ്ററുകളും അത്യാഹിത വിഭാഗങ്ങളും ആവശ്യമേയില്ലെന്നും വിശദീകരിക്കുന്നു. പുതിയ കാര്യങ്ങള്‍ കണ്ടെത്തിയതോടെ ഇറ്റലി രോഗചികിത്സയുടെ പ്രോട്ടോകോളില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചു. ആഗോള പകര്‍ച്ചവ്യാധിയെന്ന് അറിയപ്പെടുന്ന രോഗത്തെകുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയ ഇറ്റലി ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്. രോഗ ചികിത്സയെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും അവര്‍ തങ്ങളുടെ ബിസിനസിനുവേണ്ടി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു. ആസ്പിരിന്‍, അപ്രോനാക്‌സ്, പാരസെറ്റമോള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇല്ലാതാക്കാനാകുന്ന രോഗമാണിതെന്നാണ് പറയപ്പെടുന്നത്. രക്തത്തിന്റെ ഒഴുക്ക് നിലക്കുന്നതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഓക്‌സിജന്‍ ലഭ്യമാകാതിരിക്കുകയും ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ രോഗി വേഗത്തില്‍ മരിക്കാന്‍ ഇടയാക്കുകയും ചെയ്യുകയാണ്. പുതിയ വിവരം മനസ്സിലാക്കിയതോടെ ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം കോവിഡ് പോസിറ്റീവായ രോഗികളില്‍ ആസ്പിരിന്‍, അപ്രോനാക്‌സ് മരുന്നുകള്‍ നല്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആരംഭിച്ചത്. പുതിയ രീതി അവലംബിച്ചതോടെ ഇറ്റലിയില്‍ ഒരു ദിവസം തന്നെ പതിനാലായിരത്തിലേറെ പേര്‍ക്കാണ് സുഖം പ്രാപിച്ചതെന്നും റിപ്പോര്‍ട്ട്...

Read More

എം.എം.തോമസ് (കുഞ്ഞച്ചായൻ 98) നിര്യാതനായി

ഹൂസ്റ്റൺ :വയലത്തല ഓലിക്കൽ റിട്ട.വില്ലേജ് ഓഫീസർ എം.എം.തോമസ് (കുഞ്ഞച്ചായൻ 98) നിര്യാതനായി.സംസ്കാരം മെയ് 28 ന്  വ്യാഴാഴ്ച രാവിലെ 11മണിക്ക് വയലത്തല മാർ സേവേറിയോസ് സ്ളീബാ ഓർത്തഡോക്സ്  വലിയ പള്ളിയിൽ. ഭാര്യ പരേതയായ കുഞ്ഞൂഞ്ഞമ്മ കോഴഞ്ചേരി മലയിൽ കുടുംബാംഗം. മക്കൾ: മാത്യു എം തോമസ് (കുഞ്ഞുമോൻ), തോമസ് വർഗീസ് (അച്ചൻകുഞ്ഞ്),ഷെറി എം തോമസ് (എല്ലാവരും ഹൂസ്റ്റൺ), ഉഷാ തോമസ് (ചെന്നൈ), സുജാ ഷിബു ,സാജി ചെറിയാൻ, സുമാ ചാർളി (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ: ലിസി മാത്യു ഈട്ടിമൂട്ടിൽ  മല്ലശ്ശേരി, റേച്ചൽ  വർഗീസ് തെക്കേമലയിൽ കോഴഞ്ചേരി, അജി ഷെറി വലിയ തെക്കേതിൽ  കോന്നി (എല്ലാവരും ഹൂസ്റ്റൺ) തോമസ് വർഗീസ് കൊട്ടാരത്തിൽ കല്ലിശേരി (ചെന്നൈ), പരേതനായ ഷിബു  ആൻഡ്രൂസ് കളിക്കൂട്ടിൽ പാമ്പാടി, ജോസഫ് ചെറിയാൻ  കാഞ്ഞിരത്തിങ്കൽ ചേന്ദങ്കേരി (ഹൂസ്റ്റൺ), ചാർളി മാത്യു പനംതോട്ടത്തിൽ അത്തിക്കയം (ഹൂസ്റ്റൺ) കൂടുതൽ വിവരങ്ങൾക്ക് മാത്യു എം.തോമസ് –  832 640 2777 ഷെറി എം. തോമസ് – 832 646 7844 റിപ്പോർട്ട് : ജീമോൻ...

Read More

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വന്നാല്‍ കര്‍ശന നടപടി; കനത്ത പിഴ ഈടാക്കും

തിരുവനന്തപുരം: കേരളത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തും. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്നാട്ടില്‍നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കും. സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസറുകള്‍ യഥാസമയം റീഫില്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാനിറ്റൈസറുകള്‍ തീര്‍ന്നുപോയാല്‍ അത് യഥാസമയം റീഫില്‍ ചെയ്യാന്‍ ബാങ്കുകള്‍...

Read More