Author: George Kakkanatt

സുവിശേഷം പ്രഘോഷിക്കുന്നതിന്റെ പേരിൽ ആരെങ്കിലും എന്നെ വിമർശിക്കുന്നെങ്കിൽ അത് സത്യസന്ധമായി ചെയ്യട്ടെ: ലെയോ പാപ്പ

സുവിശേഷം പ്രഘോഷിക്കുന്നതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർ അത് സത്യസന്ധമായി ചെയ്യണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ​ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിനെ മാർപാപ്പ പിന്തുണയ്ക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പാപ്പ. കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. “​സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് സഭയുടെ പ്രാഥമിക ലക്ഷ്യം; അതിൽ വിട്ടുവീഴ്ചയില്ല. വർഷങ്ങളായി ആണവായുധങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സഭ സ്വീകരിച്ചുവരുന്നത്. ഇതിൽ യാതൊരു അവ്യക്തതയുമില്ല. തന്നെ വിമർശിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കി സത്യസന്ധമായി പ്രതികരിക്കാൻ തയ്യാറാകണം” – പാപ്പ പറഞ്ഞു. വിശ്വാസത്തിലും തുറന്ന മനസ്സിനോടും കൂടി നടത്തുന്ന സംഭാഷണങ്ങളിലൂടെ പരസ്പരധാരണയിലെത്താൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പ, സമാധാനത്തിന്റെ വചനങ്ങൾ ലോകം ശ്രദ്ധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും...

Read More

ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച്  കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. ബിന്ദു കൃഷ്ണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. പിന്നാലെ അവർ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കൈ കൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു.  സംഭവത്തിൽ ചെറിയാൻ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ചെറിയാൻ ഫിലിപ്പ് പാലിച്ചെല്ലെന്നും ആദ്യം താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് ശരിയല്ല എന്നടക്കം വിമർശനം...

Read More

അഴിമതി കേസിൽ ചൈനയിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ

മുൻ പ്രതിരോധ മന്ത്രിമാരായ വേ ഫെംഗെയ്ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസിൽ വധശിക്ഷ വിധിച്ചുകൊണ്ട് ചൈനീസ് സർക്കാർ ഉത്തരവിട്ടു. പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈനിക-രാഷ്ട്രീയ മേഖലകളിൽ നടത്തിവരുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ഏറ്റവും നിർണ്ണായകമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ. ലി ഷാങ്ഫുവിനെതിരെ 2024-ലാണ് അന്വേഷണം ആരംഭിച്ചതും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻ തുക കൈക്കൂലി വാങ്ങിയെന്നും സൈനിക നിയമനങ്ങളിൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലി ഷാങ്ഫുവിന്റെ മുന്നോടിയായി പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചിരുന്ന വേ ഫെംഗെയ്ക്കും സമാനമായ ആരോപണങ്ങളെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ഹേ വെയ്‌ഡോങ് ഉൾപ്പെടെയുള്ള ഒമ്പത് പ്രമുഖ ജനറൽമാരെ കഴിഞ്ഞ വർഷം അഴിമതി ആരോപിച്ചു സൈന്യത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അഴിമതി തുടച്ചുനീക്കുക എന്നതിലുപരി, സൈന്യത്തിന് മേൽ തന്റെ ആധിപത്യം കൂടുതൽ ശക്തമാക്കാനാണ് പ്രസിഡന്റ് ഷി ജിൻപിങ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാംഗ് ഉൾപ്പെടെയുള്ള പ്രമുഖരും നേരത്തെ സമാനമായ രീതിയിൽ നടപടി...

Read More

പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ളെക്സ്; തന്നെ മഹത്വവൽക്കരിക്കുന്നത് വിലക്കി ജയരാജൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയിലെ സിപിഎം കേന്ദ്രങ്ങളിൽ നേതൃത്വത്തിനെതിരെ ഫ്ളെക്സ് പ്രചരണം ശക്തമാകുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പി ജയരാജൻ, എം സ്വരാജ് എന്നിവരെ ആദർശ കമ്മ്യൂണിസ്റ്റുകളായി ചിത്രീകരിച്ചുകൊണ്ടുള്ള ബോർഡുകളാണ് വ്യാപകമായി ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലമായ ധർമ്മടം, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ തട്ടകമായ തളിപ്പറമ്പ്, ഇ പി ജയരാജൻ്റെ തട്ടകമായ പാപ്പിനിശേരി എന്നിവിടങ്ങളിലാണ് ഫ്ളെക്സുകൾ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പദവി രാജിവെക്കണമെന്ന ആവശ്യമാണ് ഫ്ളെക്സുകളിൽ പ്രധാനമായും ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് തോൽവിയോടെ പാർട്ടിയിൽ പി ജയരാജനെ അനുകൂലിക്കുന്ന സൈബർ ഗ്രൂപ്പുകൾ സജീവമായ പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ തന്നെ മഹത്വവൽക്കരിക്കുന്ന ഇത്തരം പ്രചരണങ്ങളെ തള്ളിപ്പറഞ്ഞ് പി ജയരാജൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിക്കുന്നതും പാർട്ടി നേതൃത്വത്തെ ഇകഴ്ത്തുന്നതുമായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി അഴീക്കോട് കാപ്പിലെ പീടികയിൽ ബോർഡ് സ്ഥാപിച്ചതും വലിയ ചർച്ചയായിരുന്നു. തോൽവിക്ക് പിന്നാലെ എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവരെ മാറ്റണമെന്ന് അണികൾക്കിടയിൽ വികാരം ശക്തമാണ്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ ‘ഇന്ദിരയെ വിളിക്കൂ, സോണിയെ വിളിക്കൂ’ എന്ന മുദ്രാവാക്യമുയർത്തുന്നത് അവരുടെ ശൈലിയാണെന്നും കമ്മ്യൂണിസ്റ്റ് സംഘടനാരീതി അതിൽ നിന്നും വ്യത്യസ്തമാണെന്നും ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കി വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ അറിയിക്കാൻ അണികൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഉൾപാർട്ടി ചർച്ചകളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം...

Read More

എഫ്-1 വിസക്കാർക്ക് അമേരിക്കയിൽ തുടരാവുന്ന കാലാവധി വെട്ടിച്ചുരുക്കാൻ നീക്കം

അമേരിക്കയിൽ ഉന്നത പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈറ്റ് ഹൗസ് നീക്കം തുടങ്ങുന്നു. എഫ്-1 വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടരാവുന്ന കാലാവധി പരമാവധി നാല് വർഷമായി നിജപ്പെടുത്താനാണ് നിർദ്ദിഷ്ട പദ്ധതി. നിലവിൽ പഠനം പൂർത്തിയാകുന്നത് വരെ അമേരിക്കയിൽ തുടരാൻ അനുവദിക്കുന്ന ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ രീതിക്ക് പകരം നിശ്ചിത സമയപരിധി ഏർപ്പെടുത്താനാണ് നീക്കം. വൈറ്റ് ഹൗസിൻ്റെ ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ (OMB) പരിഗണനയിലുള്ള ഈ നിയമം നടപ്പിലായാൽ, നാല് വർഷത്തിന് ശേഷം പഠനം തുടരണമെങ്കിൽ വിദ്യാർത്ഥികൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്ന് വിസ പുതുക്കേണ്ടി വരും. എഫ്-1 വിസക്കാർക്ക് പുറമെ ജെ-1 എക്സ്ചേഞ്ച് വിസയിലുള്ളവർക്കും വിദേശ മാധ്യമപ്രവർത്തകർക്കുള്ള ഐ-വിസ ഉള്ളവർക്കും ഈ നിയന്ത്രണം ബാധകമാകും. നേരത്തെ ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച ഈ നിർദ്ദേശം അന്ന് ശക്തമായ എതിർപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഈ നിയമം നടപ്പിലാക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുമെന്നും സർവ്വകലാശാലകൾക്ക് അനാവശ്യമായ ഭരണപരമായ ബാധ്യതകൾ ഉണ്ടാക്കുമെന്നും വിമർശനമുണ്ട്. കൂടാതെ, വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിദ്യാർത്ഥികളിൽ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിനും സാമ്പത്തിക ചെലവിനും കാരണമാകുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. RIN: 1653-AA95 എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഈ നിയമ നിർദ്ദേശം നിലവിൽ വൈറ്റ് ഹൗസിൻ്റെ ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ അന്തിമ പരിശോധനയിലാണ്. ചൊവ്വാഴ്ചയാണ് ഇത് ഒ.എം.ബിക്ക് സമർപ്പിച്ചത്. സാധാരണഗതിയിൽ നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപുള്ള അവസാന ഘട്ടമാണിത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് കുടിയേറ്റ നിയമ വിദഗ്ധയായ എമിലി ന്യൂമാൻ അഭിപ്രായപ്പെട്ടു. നാഷണൽ സ്റ്റുഡൻ്റ് ക്ലിയറിംഗ് ഹൗസ് റിസർച്ച് സെൻ്ററി കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അമേരിക്കയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിസ ഇൻ്റർവ്യൂകളിലെ കാലതാമസവും മറ്റ് കർശന നിയമങ്ങളും അന്താരാഷ്ട്ര വിദ്യാർത്ഥികളെ അമേരിക്കയിൽ നിന്ന് അകറ്റുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ നിയമം കൂടി വരുന്നത് അമേരിക്കൻ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ...

Read More