Author: George Kakkanatt

അനധികൃത കുടിയേറ്റക്കാരനായ വൈദികനെ ബിഷപ്പായി നിയമിച്ച് മാർപ്പാപ്പ

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. വെസ്റ്റ് വിർജീനിയയിലെ വീലിങ്-ചാർലസ്റ്റണിലേക്കാണ് 55കാരനായ എവേലിയോ മെൻജിവർ അയാല ബിഷപ്പിന്റെ നിയമനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മാർപ്പാപ്പയുടെ ചരിത്ര തീരുമാനം. 1970 ആ​ഗസ്ത് 14ന് എൽസാൽവദോറിൽ ജനിച്ച മെൻജിവർ അയാല 1990ലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. ദാരിദ്ര്യത്തിൽ ജനിച്ചതിനെക്കുറിച്ചും ജന്മനാട്ടിലെ സംഘർഷങ്ങളിൽനിന്ന് ഓടി രക്ഷപ്പെട്ട് യു.എസിൽ അഭയാർഥിയായി എത്തിയതിനെക്കുറിച്ചും അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു. ​മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുള്ള മെൻജിവർ അയാല 2004ലാണ് പുരോഹിതനാകുന്നത്. 2023ൽ അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ സാൽവഡോറൻ ബിഷപ്പായി മാറി. വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് മെൻജിവർ അയാല വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേര​ത്തേതന്നെ കുടിയേറ്റം, പശ്ചിമേഷ്യൻ യുദ്ധം എന്നിവയിൽ ട്രംപിനെ മാർപ്പാപ്പ നിശിതമായി വിമർ​ശിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയ മാർപ്പാപ്പക്കെതിരെ ട്രംപും രംഗത്തെത്തിയിരുന്നു. മാർപ്പാപ്പ കത്തോലിക്കാസഭയുടെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിനെ ഭയമില്ലെന്നും വിമർശനങ്ങൾ തുടരുമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ...

Read More

2021-നു ശേഷം പത്ത് ലക്ഷത്തിലധികം അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു

2021-ൽ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസത്തിന് നിരോധനം ഏർപ്പെടുത്തിയതു മുതൽ പത്തുലക്ഷത്തിലധികം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി ഐക്യരാഷ്ട്ര ബാലനിധി (UNICEF) റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ, 2030-ഓടെ ഈ ദുരിതം അനുഭവിക്കുന്ന പെൺകുട്ടികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തിന്റെ ആരോഗ്യ മേഖലയെയും സാമ്പത്തിക വളർച്ചയെയും ഈ തീരുമാനം ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ വിശകലനങ്ങൾ വ്യക്തമാക്കുന്നത്. ഈ വിദ്യാഭ്യാസ നിരോധനം അഫ്ഗാനിസ്ഥാന്റെ തൊഴിൽ മേഖലയിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. 2030-ഓടെ ഏകദേശം 25,000 വനിതാ അധ്യാപകരെയും ആരോഗ്യ പ്രവർത്തകരെയും രാജ്യത്തിന് നഷ്ടമാകാൻ ഇത് കാരണമാകും. സിവിൽ സർവീസിലെ സ്ത്രീ പങ്കാളിത്തം ഇതിനോടകം തന്നെ 21 ശതമാനത്തിൽ നിന്ന് 17.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പരിശീലനം ലഭിച്ച വനിതാ പ്രൊഫഷണലുകളുടെ അഭാവം ഭാവിയിൽ കുട്ടികളുടെ പഠനത്തെയും ആരോഗ്യ പരിരക്ഷയെയും തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആരോഗ്യ മേഖലയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം പ്രകടമാകുന്നത്. അഫ്ഗാനിലെ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾക്ക് പുരുഷ ഡോക്ടർമാരിൽ നിന്ന് ചികിത്സ തേടുന്നതിന് പരിമിതികളുണ്ട്. “അത്യാവശ്യ സേവനങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഭാവിയിലെ അധ്യാപകരെയും നേഴ്സുമാരെയും ഡോക്ടർമാരെയും മിഡ്‌വൈഫ്മാരെയും സോഷ്യൽ വർക്കർമാരെയും നഷ്ടപ്പെടുത്താൻ അഫ്ഗാനിസ്ഥാന് കഴിയില്ല. പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്തുന്നത് തുടർന്നാൽ ഇതാകും യാഥാർഥ്യം,” കാതറിൻ റസ്സൽ പറഞ്ഞു.വനിതാ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നത് മാതൃ-ശിശു ആരോഗ്യ സേവനങ്ങളെ സാരമായി ബാധിക്കും. ഭാവിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും മിഡ്‌വൈഫ്മാരെയും സൃഷ്ടിക്കുന്ന വിദ്യാഭ്യാസ പ്രക്രിയ തടസ്സപ്പെടുന്നത് രാജ്യത്തെ ഒരു വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് യൂണിസെഫ് ആശങ്കപ്പെടുന്നു. വിദഗ്ദ്ധരായ വനിതാ പ്രൊഫഷണലുകളുടെ ഒരു തലമുറയെത്തന്നെയാണ് അഫ്ഗാനിസ്ഥാന് ഇതിലൂടെ നഷ്ടമാകുന്നത്. നിലവിലുള്ള പ്രൊഫഷണലുകൾ വിരമിക്കുമ്പോൾ ആ സ്ഥാനങ്ങളിലേക്ക് വരാൻ പുതിയ തലമുറയ്ക്ക് സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഓരോ വർഷത്തെ കാലതാമസം അഫ്ഗാൻ ജനതയെ ദാരിദ്ര്യത്തിലേക്കും മോശമായ ആരോഗ്യ സാഹചര്യങ്ങളിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്. പെൺകുട്ടികളുടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് യൂണിസെഫ് അന്താരാഷ്ട്ര സമൂഹത്തോടും അഫ്ഗാൻ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. കടുത്ത വെല്ലുവിളികൾക്കിടയിലും അഫ്ഗാനിലെ കുട്ടികളെ സഹായിക്കാൻ യൂണിസെഫ് സജീവമായി രംഗത്തുണ്ട്. 2025-ൽ മാത്രം 37 ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിയന്തര സഹായങ്ങൾ നൽകാൻ ഏജൻസിക്ക് സാധിച്ചു. കമ്മ്യൂണിറ്റി അധിഷ്ഠിത പഠന പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, അറിവ് പകർന്നു നൽകുന്നതിനൊപ്പം നിരവധി സ്കൂളുകളുടെ നിർമ്മാണവും പുനരുദ്ധാരണവും യൂണിസെഫ് ഏറ്റെടുത്തു...

Read More

ജെറുസലേമിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണത്തിൽ ആശങ്കയറിയിച്ച് ഗ്രീക്ക് ഓർത്തഡോക്സ് സഭ

വിശുദ്ധനഗരമായ ജെറുസലേമിൽ ക്രിസ്ത്യൻ പുരോഹിതർക്കും വിശ്വാസികൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവും ആശങ്കയുമറിയിച്ച് ഗ്രീക്ക് ഓർത്തഡോക്സ് സഭ. അടുത്തിടെ ഒരു കന്യാസ്ത്രീക്കു നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഭ അധികൃതർ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്. ജെറുസലേമിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ പതിവാകുകയാണെന്നും വിശ്വാസികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ആർച്ച്ബിഷപ്പ് അത്തല്ല ഹന്ന വ്യക്തമാക്കി. “ജെറുസലേം നഗരത്തിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും തുടർച്ചയാണ് ആ കന്യാസ്ത്രീക്ക് നേരെയുണ്ടായ ആക്രമണം” എന്ന് ആർച്ച്ബിഷപ്പ് അത്തല്ല ഹന്ന ഫേസ്ബുക്കിൽ കുറിച്ചു. വിശുദ്ധനഗരത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സുരക്ഷയിൽ അദ്ദേഹം വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പഴയ നഗരത്തിൽ വച്ച് ഒരു കന്യാസ്ത്രീ ആക്രമണത്തിന് ഇരയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെറുസലേമിലെ ക്രിസ്ത്യൻ പൈതൃകവും വിശ്വാസികളും സംരക്ഷിക്കപ്പെടാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ്...

Read More

ദക്ഷിണ സുഡാനിൽ പട്ടിണി കടുക്കുന്നു: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ദക്ഷിണ സുഡാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേർ വരും മാസങ്ങളിൽ കടുത്ത പട്ടിണി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. അതേസമയം ഏകദേശം 80 ലക്ഷത്തോളം ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് വിവിധ സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. രാജ്യം നേരിടുന്ന ഈ വലിയ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യത്തെയാണ് ഈ പട്ടിണി ഏറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ഏകദേശം 22 ലക്ഷം കുട്ടികൾ കടുത്ത ദുരിതത്തിലാണെന്നും ഇതിൽ നല്ലൊരു ശതമാനം ജീവന്മരണ പോരാട്ടത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തരയുദ്ധം മൂലം പല ആശുപത്രികളും അടച്ചുപൂട്ടിയതും സഹായങ്ങൾ എത്തിക്കാൻ കഴിയാത്തതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. രാജ്യത്തെ ആഭ്യന്തര കലഹങ്ങളും കാലാവസ്ഥാ മാറ്റവുമാണ് ഈ പട്ടിണിക്ക് പ്രധാന കാരണമായി പറയുന്നത്. അയൽരാജ്യമായ സുഡാനിലെ യുദ്ധവും രാജ്യത്തെ സാമ്പത്തിക തകർച്ചയും ജനങ്ങളുടെ ജീവിതം വളരെ പ്രയാസകരമാക്കി മാറ്റി. കൃഷി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അന്താരാഷ്ട്ര സഹായംകൂടി വർധിപ്പിച്ചാൽ മാത്രമേ ഈ വലിയ ദുരന്തത്തിൽ നിന്ന് ദക്ഷിണ സുഡാനെ രക്ഷിക്കാൻ...

Read More

റീപോളിങ്ങിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം: തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

റീപോളിങ്ങിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളില്‍ ശനിയാഴ്ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 29 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്‍ഡ് ഹാര്‍ബര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ റീ പോളിങ് നടത്തിയത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശവാസികളാണ് ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ വീടിന് തീവെക്കുമെന്നത് ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികള്‍...

Read More