ലോകത്തിന് സ്വാർഥതയില്ലാത്ത സ്നേഹത്തിന്റെ മാതൃകയായി മാറുക: ക്രൈസ്തവരോട് ലെയോ പാപ്പ
ലോകത്തിന് സ്വാർഥതയില്ലാത്ത സ്നേഹത്തിന്റെ മാതൃകയായി മാറാൻ ക്രൈസ്തവരോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. സ്പെയിൻ സന്ദർശനത്തിന്റെ ഒരുക്കങ്ങൾക്കായി സമയം മാറ്റിവച്ച സന്നദ്ധപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കർത്താവിനോടും സഭയോടും മാർപാപ്പയോടുമുള്ള സ്നേഹത്തെ മുൻനിർത്തി സന്നദ്ധപ്രവർത്തകർ നടത്തിയ സേവനങ്ങൾക്ക് പാപ്പ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ആവശ്യമായതിലും കൂടുതൽ ആളുകൾ സന്നദ്ധസേവനത്തിനായി മുന്നോട്ടുവന്നതിനെ മാർപാപ്പ പ്രത്യേകം പ്രശംസിച്ചു. സന്ദർശനത്തിന്റെ വിജയത്തിനായി പലരും ജോലിയിൽ നിന്ന് അവധിയെടുത്തും, മാസങ്ങളോളം പൂർണ്ണമായി ഇതിനായി സമയം മാറ്റിവച്ചുമാണ് പ്രവർത്തിച്ചതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. “നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ഹൃദയവും കൈകളും ആശയങ്ങളും കഴിവുകളും പുഞ്ചിരിയും നൽകിക്കൊണ്ട് തങ്ങളാൽ കഴിയുന്നതെല്ലാം സമർപ്പിച്ചു. ദൈവം നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ,” മാർപാപ്പ ആശംസിച്ചു. യേശുവിന്റെ പുളി മാവിന്റെ ഉപമയെ അനുസ്മരിച്ചുകൊണ്ട്, സന്നദ്ധപ്രവർത്തകരുടെ ഈ ഉദാരമനസ്കത മറ്റുള്ളവരോടുള്ള കരുതലിലൂടെ സമൂഹത്തെ സ്വാധീനിക്കാൻ ക്രിസ്ത്യാനികൾക്ക് കഴിയുമെന്നതിന്റെ തെളിവാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സ്വാർഥതാത്പര്യങ്ങളും ലാഭക്കൊതിയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പ്രത്യുപകാരം പ്രതീക്ഷിക്കാതെ നന്മ ചെയ്യാനും മാനവികതയുടെ സമഗ്രമായ വികസനത്തിനായി ജീവിക്കാനും ക്രിസ്ത്യാനികൾ തയ്യാറാകണം. സന്നദ്ധപ്രവർത്തകരുടെ ഈ ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ പ്രവർത്തനം മാഡ്രിഡ് നഗരത്തെ ദൈവരാജ്യത്തോട് കൂടുതൽ അടുപ്പിച്ചുവെന്ന് ലെയോ പതിനാലാമൻ പാപ്പ...
Read More



