മമതയുടെ പരാജയത്തിൽ ആഹ്ളാദിക്കരുത്; സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി
പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള അവരുടെ ലക്ഷ്യത്തിലേക്കുള്ള അപകടകരമായ ചുവടുവയ്പ്പാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, തോൽവിയിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗവും മറ്റ് പ്രതിപക്ഷ കക്ഷികളും തൃണമൂൽ കോൺഗ്രസിൻ്റെ പരാജയം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി കർശന നിലപാടുമായി രംഗത്തെത്തിയത്. കോൺഗ്രസിലെ ചിലരും മറ്റ് ചില പാർട്ടികളും തൃണമൂൽ കോൺഗ്രസിൻ്റെ തിരിച്ചടിയിൽ സന്തോഷിക്കുന്നുണ്ടെന്നും അവർ ഒന്ന് വ്യക്തമായി മനസ്സിലാക്കണമെന്നും അദ്ദേഹം കുറിച്ചു. അസമിലെയും പശ്ചിമ ബംഗാളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനായി ബിജെപി നടത്തുന്ന ദൗത്യത്തിലെ നിർണ്ണായകമായ ഘട്ടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ജയപരാജയമായി കാണരുതെന്നും മറിച്ച് ഇത് ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ വിജയത്തിന് പിന്നിലെ അപകടം തിരിച്ചറിയാതെ സങ്കുചിത താല്പര്യങ്ങൾക്ക് പിന്നാലെ പോകരുതെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളെ ഓർമ്മിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഐക്യത്തോടെയുള്ള പോരാട്ടം അനിവാര്യമാണെന്നും വിഭാഗീയമായ ആഹ്ലാദങ്ങൾ ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ ഈ സുപ്രധാന...
Read More



