Author: George Kakkanatt

ലെയോ പാപ്പയുമായി ഫോൺ സംഭാഷണം നടത്തി കനേഡിയൻ പ്രധാനമന്ത്രി

ലെയോ പതിനാലാമൻ പാപ്പയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ ഫോണിലൂടെ സംഭാഷണം നടത്തി. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിർമ്മിത ബുദ്ധിയുടെ (AI) ധാർമ്മികവും മാനവികവുമായ വികസനത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. സാങ്കേതികവിദ്യകളുടെ വളർച്ച മനുഷ്യകേന്ദ്രീകൃതമായിരിക്കണമെന്നും, ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാകണം ഇതിന്റെ പുരോഗതിയെന്നും ചർച്ചയിൽ ഇരുവരും സംസാരിച്ചു. പശ്ചിമേഷ്യയിലെയും ഉക്രൈനിലേയും നിലവിലെ സംഘർഷാവസ്ഥകളും സമാധാന ശ്രമങ്ങളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും സംഭാഷണത്തിൽ ഉൾപ്പെട്ടു. ആഗോള സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കത്തോലിക്കാ വിശ്വാസിയായ മാർക്ക് കാർണി തന്റെ കുടുംബത്തോടൊപ്പമാണ് അന്ന് റോം സന്ദർശിച്ചത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്കറുമായിരുന്ന 61-കാരനായ കാർണി, 2025 മാർച്ചിലാണ് കാനഡയുടെ പ്രധാനമന്ത്രിയായി...

Read More

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ

ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. രാത്രി 11മണിക്ക് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണർ പറഞ്ഞു. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിൻ്റെ പ്രവർത്തനം 3 വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്. പല ഡിജെ പാർട്ടികളും പുലർച്ചെ വരെ നീളാറുണ്ട്. ഇതിന് മറവിൽ ലഹരി ഉപയോഗം കൂടുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ കർശന...

Read More

‘സിസ്റ്റം നന്നാകുന്നില്ലെങ്കിൽ പിന്നെ മന്ത്രിയും സർക്കാരും എന്തിനാണ്?’; സംസ്ഥാനത്തെ ആശുപത്രികളിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് മന്ത്രി കെ മുരളീധരൻ

സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നെ മന്ത്രിമാരുടെയും സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘തുടക്കം’ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിസ്റ്റം മോശമായാൽ അത് നേരിട്ട് ബാധിക്കുന്നത് തന്നെ മാത്രമായിരിക്കുമെന്നും, പാർട്ടിക്ക് അകത്ത് ചില പ്രശ്നങ്ങൾ ഉണ്ടായാൽ പോലും സിസ്റ്റത്തോട് സഹകരിക്കുന്ന എല്ലാ ജീവനക്കാരെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വേദിയിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഏത് കാലഘട്ടത്തിലാണ് നിയമിക്കപ്പെട്ടതെന്നും അവരുടെ ആഭിമുഖ്യം ആരോടാണെന്നും തനിക്ക് കൃത്യമായി അറിയാമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. എന്നാൽ ആരോഗ്യ വകുപ്പിനെ ഒരു കാരണവശാലും അനാരോഗ്യ വകുപ്പാക്കി മാറ്റാൻ ആരെയും അനുവദിക്കില്ല.  ഈ സിസ്റ്റത്തോട് സഹകരിക്കുന്ന എല്ലാവരെയും താൻ സംരക്ഷിക്കുമെന്നും അതിന് അടിവരയിടുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ ആരോഗ്യ വകുപ്പിനെ നേരെയാക്കാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. മെഡിക്കൽ കോളജുകളിൽ രോഗികൾ നിലത്ത് കിടക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്നത് തൻ്റെ വലിയൊരു ആഗ്രഹമാണ്. എന്നാൽ ഇത് പറഞ്ഞപ്പോൾ, സർക്കാർ ആശുപത്രികളിലെ തിരക്ക് കുറച്ച് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് വിടാനുള്ള പദ്ധതിയാണോ ഇതിന് പിന്നിലെന്ന് ചിലർ സോഷ്യൽ മീഡിയയിലൂടെ സംശയം പ്രകടിപ്പിച്ചു. ഇത്തരം പ്രതികരണങ്ങൾ നോക്കിയാൽ ഒന്നും നടത്താൻ കഴിയില്ലെന്നും സന്യാസം സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പരിഹസിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയധികം രോഗികളുടെ തിരക്ക് അനുഭവപ്പെടുന്നതെന്ന് ചടങ്ങിൽ ഉയർന്നുവന്ന പ്രധാന നിരീക്ഷണങ്ങളെ ശരിവെച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി.  ചെറിയ അസുഖങ്ങൾക്ക് പോലും ആളുകൾ മെഡിക്കൽ കോളജുകളെയാണ് ആശ്രയിക്കുന്നത്. മുൻപ് വക്കം പുരുഷോത്തമൻ കേരളത്തിൻ്റെ ആരോഗ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ ആശുപത്രിയെ ഒരു റഫറൽ ആശുപത്രിയാക്കി മാറ്റിയതും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നതും. എന്നാൽ പിന്നീട് വീണ്ടും പഴയപടിയായി. നിലവിലെ റഫറൽ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കോഴിക്കോട് സന്ദർശിച്ചപ്പോൾ അവിടുത്തെ ജില്ലാ ആശുപത്രിയിൽ മുറിവിന് മരുന്ന് വെച്ചുകെട്ടുന്ന സൗകര്യം മാത്രമേ ഉള്ളൂവെന്നും എല്ലാം നേരെ മെഡിക്കൽ കോളജിലേക്ക് വിടുകയാണെന്നും അവിടുത്തെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ വന്ന് ധരിപ്പിച്ചു. മറ്റ് ചില പുതിയ മെഡിക്കൽ കോളജുകളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാത്തതുകൊണ്ട് അവിടുത്തെ രോഗികളും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തുകയാണ്.  രോഗികൾ നിലത്ത് കിടക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെങ്കിൽ താഴെത്തട്ടിലുള്ള ആശുപത്രികളൊക്കെ ആദ്യം നേരെയാക്കണം. അതിനായി വെറുതെ സിസ്റ്റത്തെ കുറ്റപ്പെടുത്തിയിരിക്കാൻ താനില്ലെന്നും സിസ്റ്റം മാറ്റാനാണ് നമ്മളൊക്കെ തലപ്പത്തിരിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു. ആരോഗ്യ വകുപ്പ് നിരന്തരമായ ജനകീയ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. ചികിത്സിച്ച് വേദനപ്പെടുത്തുന്നവരാണ് ഡോക്ടർമാർ, എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ജോലി. ഡോക്ടർമാർ ആരും ദൈവദൂതന്മാർ ഒന്നുമല്ലെങ്കിലും അവരുടെ ഭാഗത്തുനിന്ന് നല്ലൊരു സമീപനമുണ്ടായാൽ രോഗിയുടെ പകുതി വിഷമങ്ങൾക്കും ആശ്വാസമാകും.  എന്നാൽ ഒരു ഡോക്ടർക്ക് ഒരു ദിവസം എത്രപേരെ നോക്കാൻ കഴിയുമെന്ന പരിമിതിയുമുണ്ട്. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തപ്പോൾ അവർക്കും വലിയ മാനസിക പ്രയാസങ്ങൾ ഉണ്ടാകുമെന്ന യാഥാർഥ്യം മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ യഥാർഥ ജീവനാഡി ശുചീകരണ തൊഴിലാളികളാണ്. അവർ നന്നായി ജോലി ചെയ്താൽ അതിൻ്റെ ക്രെഡിറ്റ് അവർക്ക് തന്നെയാണ്. എല്ലാവരും ഒരു കുടുംബമായി മുന്നോട്ട് പോകണമെന്നും ശുചീകരണത്തിന് ശേഷമുള്ള അടുത്ത ലക്ഷ്യം രോഗികൾ നിലത്ത് കിടക്കുന്ന അവസ്ഥ പൂർണമായി ഒഴിവാക്കുക എന്നതാണെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ചടങ്ങിൽ വി മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശശി തരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു...

Read More

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി: പാകിസ്താൻ ഐഎസ്ഐ ബന്ധമുള്ള ഒൻപത് പേർ പിടിയിൽ

രാജ്യതലസ്ഥാനത്തെ നടുക്കാൻ വൻതോതിൽ പദ്ധതിയിട്ടിരുന്ന മാരകമായ ഒരു ഭീകരവാദ ശൃംഖലയെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ വിജയകരമായി തകർത്തു. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെയും അന്താരാഷ്ട്ര അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെയും സംയുക്ത പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഒൻപത് പ്രമുഖ ഭീകരരെയാണ് ഉദ്യോഗസ്ഥർ അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രമുഖ ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇവർ അക്രമണത്തിന് തയാറെടുത്തിരുന്നത്. പിടിയിലായ ഭീകരരിൽ നിന്നും വൻതോതിലുള്ള മാരക ആയുധ ശേഖരവും അത്യാധുനിക സ്ഫോടക വസ്തുക്കളും നിരവധി ഹാൻഡ് ഗ്രനേഡുകളും പൊലീസ് സംഘം കണ്ടുകെട്ടിയിട്ടുണ്ട്. വളരെ കൃത്യമായ ആസൂത്രണത്തോടെ ദീർഘകാലമായി പാകിസ്താൻ കേന്ദ്രീകരിച്ച് വികസിപ്പിച്ചെടുത്ത ഒരു സ്ലീപ്പർ സെൽ ശൃംഖലയാണ് ഇതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പിടിയിലായവരിൽ നേപ്പാൾ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ അന്താരാഷ്ട്ര വ്യാപ്തി വ്യക്തമാക്കുന്നു. അധോലോക സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വിദേശ ഹാൻഡ്‌ലർമാരാണ് ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നത്. മുംബൈ അധോലോക ശൃംഖലയുമായി ഇവർക്ക് നേരിട്ട് സാങ്കേതിക ബന്ധമുണ്ടായിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായിട്ടുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ഗൂഢാലോചനയാണ് ഡൽഹി പൊലീസിന്റെ സമയബന്ധിതമായ ഇടപെടലിലൂടെ ഇല്ലാതായത്. ഇതുമായി ബന്ധപ്പെട്ട് ഈ ഭീകരർക്ക് എവിടെ നിന്നെല്ലാമാണ് പണം ലഭിച്ചതെന്നും ആരൊക്കെയാണ് ഇവർക്ക് പ്രാദേശികമായി ഒത്താശകൾ ചെയ്തതെന്നും കണ്ടെത്താൻ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സഹായിയായ മുഹമ്മദ് സലിം ദോളയെ തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഈ അറസ്റ്റിന് പിന്നാലെയാണ് ഡൽഹിയെ ഞെട്ടിച്ച പുതിയ ഭീകരവാദ സംഘത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. ആഗോള ലഹരിമരുന്ന് കച്ചവടത്തിലൂടെയും ഹവാല ചാനലുകളിലൂടെയുമാണ് ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൻ തുകകൾ ഇന്ത്യയിലേക്ക് എത്തുന്നതെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ പിടിയിലായ പ്രതികളെ കൂടുതൽ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതാ നിർദ്ദേശം...

Read More

കരാറിന് തിടുക്കമില്ലെന്ന് ഇറാൻ: ചർച്ചകൾ നീളാൻ സാധ്യത

അമേരിക്കയുമായുള്ള താൽക്കാലിക സമാധാന കരാറുമായി ബന്ധപ്പെട്ട് യാതൊരുവിധ സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും ചർച്ചകളിൽ തങ്ങൾക്ക് യാതൊരുവിധ തിടുക്കവുമില്ലെന്നും വ്യക്തമാക്കി ഇറാൻ ഭരണകൂടം. ഏത് കരാർ പ്രഖ്യാപിക്കുന്നതിന് മുൻപും ഇറാന്റെ ദേശീയ അവകാശങ്ങൾ പൂർണ്ണമായും ഉറപ്പുനൽകണമെന്നാണ് അവരുടെ പ്രഥമ പരിഗണനയെന്ന് ടെഹ്‌റാനിലെ ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെങ്കിലും കരാർ ഇതുവരെ അന്തിമമായിട്ടില്ല. പാകിസ്ഥാൻ ഉൾപ്പെടെയുള്ള പ്രാദേശിക മധ്യസ്ഥർ വഴിയാണ് ഇരുപക്ഷവും തങ്ങളുടെ നിർദ്ദേശങ്ങളും സന്ദേശങ്ങളും പരസ്പരം കൈമാറുന്നത്. കരാറിലെ ഭൂരിഭാഗം വ്യവസ്ഥകളിലും ഇറാൻ ഇതിനകം സമ്മതം മൂകിയിട്ടുണ്ടെങ്കിലും, ചില പ്രധാന വിഷയങ്ങളിൽ ഇപ്പോഴും കടുത്ത വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്. തങ്ങളുടെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളിൽ ഇറാന്റെ നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ആണവ ഫയലുകൾ ചർച്ചയ്ക്കെടുക്കില്ലെന്ന് ഇറാൻ തീർത്തുപറഞ്ഞു. നിലവിലെ സമാധാന കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായാൽ മാത്രമേ ഭാവിയിൽ ആണവ പദ്ധതികളെക്കുറിച്ച് സംസാരിക്കാൻ പോലും തങ്ങൾ തയ്യാറാവുകയുള്ളൂ എന്ന നിലപാടിലാണ് ഇറാൻ...

Read More