Author: George Kakkanatt

കൊൽക്കത്തയിലെ മദർ ഹൗസിൽ വിരിഞ്ഞ പുഞ്ചിരികൾ: അഗതികളുടെ സഹോദരിമാരെക്കാണാൻ എത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി

മെയ് 23, ശനിയാഴ്‌ച അതിരാവിലെ കൊൽക്കത്തയിലെ എയർപോർട്ടിൽ വന്നിറങ്ങിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരെ തിരിഞ്ഞത് നഗരത്തിന്റെ തിരക്കുകളിലേക്കായിരുന്നില്ല; മറിച്ച് ശാന്തതയും കാരുണ്യവും നിറഞ്ഞ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ മദർ ഹൗസിലേക്കായിരുന്നു. തന്റെ നാല് ദിവസത്തെ ഇന്ത്യൻ പര്യടനത്തിന്റെ തുടക്കത്തിൽ, ഭാര്യ ജീനെറ്റ് ഡൗസ്ഡെബെസിനൊപ്പം അദ്ദേഹം നടത്തിയ ഈ അപ്രതീക്ഷിത സന്ദർശനം, മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികൾക്ക് പകർന്നുനൽകിയത് വലിയൊരു ആശ്വാസവും ഇരട്ടി സന്തോഷവുമാണ്. മദർ ഹൗസിന്റെ താഴത്തെ നിലയിലുള്ള അഗതികളുടെ അമ്മയായ വി. മദർ തെരേസയുടെ കല്ലറയിൽ നടന്ന പ്രത്യേക വിശുദ്ധ കുർബാനയിൽ പങ്കെടുത്ത റൂബിയോ, അമേരിക്കൻ ജനതയ്ക്ക് വേണ്ടി അവിടെ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് മദർ ഹൗസിലെ സിസ്റ്റർമാർക്കൊപ്പം അദ്ദേഹം സമയം ചിലവഴിച്ചപ്പോൾ, വരാന്തകളിൽ നിന്ന് അദ്ദേഹത്തെ നോക്കിക്കണ്ട നൊവിഷ്യറ്റുകളുടെ മുഖത്ത് വിരിഞ്ഞത് ഒരപൂർവ്വ സന്ദർശനത്തിന്റെ കൗതുകമായിരുന്നു. തുടർന്ന് സമീപത്തുള്ള ‘ശിശു ഭവനിലെ’ ഭിന്നശേഷിക്കാരായ അനാഥ കുട്ടികൾക്ക് അദ്ദേഹം ടെഡി ബെയറുകൾ സമ്മാനിച്ചപ്പോൾ, അത് മദർ തെരേസയുടെ കാരുണ്യത്തിന്റെ പൈതൃകത്തോടുള്ള ആദരവായി മാറി. ഈ സന്ദർശനം വെറുമൊരു ഔദ്യോഗിക ചടങ്ങ് മാത്രമായിരുന്നില്ല, മറിച്ച് സമീപകാലത്ത് ഇന്ത്യൻ ക്രൈസ്തവ സമൂഹവും മിഷണറീസ് ഓഫ് ചാരിറ്റിയും നേരിട്ട ചില കടുത്ത സമ്മർദ്ദങ്ങൾക്കിടയിലുള്ള ശക്തമായൊരു ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ (FCRA) ലൈസൻസ് റദ്ദാക്കപ്പെട്ടതും, വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയപ്പോൾ വോട്ടവകാശത്തിനായി സിസ്റ്റർമാർക്ക് പോലും അപ്പീൽ നൽകേണ്ടി വന്നതുമെല്ലാം ഈ സമൂഹത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. അത്തരം ഒരു പശ്ചാത്തലത്തിൽ, ഈ ഉയർന്ന യു.എസ് നയതന്ത്രജ്ഞന്റെ സന്ദർശനം തങ്ങൾക്ക് വലിയൊരു സുരക്ഷിതത്വബോധം നൽകുന്നുവെന്ന് അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. അതേ ദിവസം ഉച്ചകഴിഞ്ഞ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 നൊവിസസ് തങ്ങളുടെ നിത്യവ്രത വാഗ്ദാനം നടത്തിയ ചടങ്ങ് കൂടിയായപ്പോൾ മദർ ഹൗസിന് അത് ഇരട്ടി മധുരമുള്ള ദിനമായി മാറി. പ്രതിസന്ധികളുടെ കനൽവഴികളിലും മദറിന്റെ കാരുണ്യത്തിന്റെ ദീപം കെടാതെ സൂക്ഷിക്കുന്ന സന്യാസിനികൾക്ക്, ഈ അന്താരാഷ്ട്ര ശ്രദ്ധയും പിന്തുണയും വരുംനാളുകളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കരുത്ത് പകരുമെന്നതിൽ...

Read More

ബോണ്ടി ഭീകരാക്രമണം: മൊഴി നൽകിയ ജൂതവംശജർക്കു നേരെ ഭീഷണിയും സൈബർ ആക്രമണവും

സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷനു മുമ്പാകെ മൊഴി നൽകിയ സാക്ഷികൾക്കു നേരെ കടുത്ത സൈബർ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ‘റോയൽ കമ്മീഷൻ ഓൺ ആന്റിസെമിറ്റിസം ആൻഡ് സോഷ്യൽ കോഹെഷൻ’ (Royal Commission on Antisemitism and Social Cohesion) മേധാവി വിർജീനിയ ബെല്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും ഇതിനകം തന്നെ ഒരു കേസ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുൻ ഹൈക്കോടതി ജഡ്ജി കൂടിയായ വിർജീനിയ ബെൽ വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള രണ്ടാം ഘട്ട പരസ്യവിചാരണയ്ക്കിടെയായിരുന്നു അവരുടെ പ്രതികരണം. കമ്മീഷനു മുമ്പാകെ സാക്ഷിപറഞ്ഞ നിരവധി ജൂതവംശജർക്കു നേരെ ഓൺലൈൻ വഴി വലിയ രീതിയിൽ വിദ്വേഷസന്ദേശങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ടെന്ന്  വിർജീനിയ ബെൽ സ്ഥിരീകരിച്ചു. ഒരു റോയൽ കമ്മീഷനെ സഹായിക്കുന്ന സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് അതീവഗുരുതരമായ കുറ്റമാണെന്നും അന്വേഷണം അട്ടിമറിക്കാനോ, സാക്ഷികളുടെ വായടപ്പിക്കാനോ ഉള്ള ഇത്തരം ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഭീഷണിസന്ദേശങ്ങളടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ കമ്മീഷൻ നിരീക്ഷിക്കുകയും ശേഖരിക്കുകയും...

Read More

ലെയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനം ആഴത്തിലുള്ളതാണെന്ന് വിശേഷിപ്പിച്ച് യു എസ് വൈസ് പ്രസിഡന്റ്

ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ ആഴമേറിയ ഒന്നാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വിശേഷിപ്പിച്ചു. മെയ് 26-ന് ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. “പൂർണ്ണമായി വായിച്ചിട്ടില്ലെങ്കിലും, ഞാൻ അതിൽ വായിച്ച കാര്യങ്ങൾ വളരെ ആഴമേറിയതായി തോന്നുന്നു. ഒരു സഭാ നേതാവിൽ നിന്ന് ഒരാൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കാര്യമാണിത്. മനുഷ്യർ പരസ്പരം ഇടപഴകുന്ന പുതിയ വഴികളിൽ നമ്മൾ ജീവിക്കുന്ന പുതിയ ലോകത്തിന്റെ വെളിച്ചത്തിൽ കത്തോലിക്കാ സാമൂഹിക പഠിപ്പിക്കലുകളെല്ലാം നിങ്ങൾ പുനർവിചിന്തനം ചെയ്യണം. പാപ്പ ചെയ്യാൻ ശ്രമിക്കുന്നത് അതാണ് എന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് സംസാരിച്ചതിന് ലെയോ പതിനാലാമൻ പാപ്പയെ, വൈസ് പ്രസിഡന്റ് വാൻസ് മുമ്പ്...

Read More

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കൊള്ള: സുരക്ഷയിൽ ഗുരുതര വീഴ്ചയെന്ന് പൊലീസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും മറ്റ് അമൂല്യ വസ്തുക്കളും സംബന്ധിച്ച് ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് റിപ്പോർട്ട്. അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയ ചില സ്വർണ വസ്തുക്കൾ തിരികെ എത്തിച്ചിട്ടില്ലെന്നും, ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളിൽ കുറവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഭക്തർ സംഭാവനയായി നൽകിയ സ്വർണവും വജ്രങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വൈരനാമവും കുറച്ച് നാളുകളായി കാണാനില്ലെന്നാണ് വിവരം. വിശ്വാസികൾ സമർപ്പിച്ച 78 ഗ്രാം സ്വർണത്തിൽ കുറവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസമായിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും കണ്ടെത്തി. ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ക്ഷേത്രസുരക്ഷയിൽ ഗുരുതര വീഴ്ചകൾ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജകുടുംബവുമായി ബന്ധമുള്ള ചിലരുടെ ഇടപെടലുകൾ ക്ഷേത്രസുരക്ഷയെ ബാധിക്കുന്നുവെന്ന വിലയിരുത്തലും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർ സുരക്ഷാ പരിശോധനകൾ മറികടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്ഷേത്രത്തിലെ സ്വർണക്കട്ടികൾ സൂക്ഷിക്കുന്ന രീതി ഉൾപ്പെടെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്ന് ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ക്ഷേത്രത്തിലെ മോഷണങ്ങളും സുരക്ഷാ വീഴ്ചകളും തടയാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അന്വേഷണം ശക്തമാക്കുമെന്നും, ആവശ്യമായ നിയമോപദേശം തേടുമെന്നും മന്ത്രി...

Read More

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം.   ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകുമെന്നും വാർത്തകൾ വരുന്നു. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിയാകും എന്നാണ് നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ.  അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ...

Read More