കർത്താവിനോട് വിശ്വസ്തരായിരിക്കാൻ ജീവിതം കൊണ്ടു വിതയ്ക്കുക: കർദ്ദിനാൾ റെയീന
നാം കർത്താവിനോട്, നിലത്തുവീണ ഗോതമ്പുമണിയോട് വിശ്വസ്തരായിരിക്കണമെങ്കിൽ, നമ്മുടെ ജീവിതം വിതച്ചുകൊണ്ടുതന്നെ അപ്രകാരം ചെയ്യണമെന്ന് റോം രൂപതയുടെ വികാരിജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന (Baldassare Reina). ഭൗതികശരീരം അടക്കം ചെയ്യപ്പെട്ട ഏപ്രിൽ 26 മുതൽ 9 ദിവസം ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ മൂന്നാം ദിനത്തിലെ വിശുദ്ധകുർബ്ബാനാർപ്പണ വേളയിൽ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഈ നവനാൾ ദിവ്യപൂജാർപ്പണം “നൊവെന്തിയാലി” എന്നാണ് അറിയപ്പെടുന്നത്. യോഹന്നാൻറെ സുവിശേഷം 12,23-28 വരെയുള്ള വാക്യങ്ങൾ, അതായത്, നിലത്തുവീണ് അഴിയുന്ന ഗോതമ്പുമണിയുടെ ഉപമ ആയിരുന്നു ഈ വിചിന്തനത്തിന് ആധാരം. ഫ്രാൻസീസ് പാപ്പാ ദിവംഗതനായതിനെ തുടർന്ന് ഇപ്പോൾ സംജാതമായിരിക്കുന്ന അവസ്ഥയെക്കുറിച്ച് തൻറെ വിചിന്തനത്തിൻറെ ആരംഭത്തിൽ അനുസ്മരിച്ച കർദ്ദിനാൾ റെയീന, റോമിലെ ജനത അതിൻറെ മെത്രാനെയോർത്തു കേഴുകയാണെന്നും ആ ജനത്തിൻറെ വേദനയും പ്രാർത്ഥനയും താൻ പ്രകടിപ്പിക്കുകയാണെന്നും പറഞ്ഞു. ചരിത്രത്തിൻറെ രക്ഷ ആഗ്രഹിക്കുന്ന യഥാർത്ഥ ഇടയനായ യേശുവിന് അവിടത്തെ ദൗത്യം തുടരുന്നതിന് നമ്മൾ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഭാരം, പ്രത്യേകിച്ച്, ഈ ഭൂമിയിൽ അവിടത്തെ ഇടയപ്രമുഖനെ തിരയുന്ന ഈ വേളയിൽ, എന്താണെന്നറിയാമെന്ന് അദ്ദേഹം അനുസ്മരിച്ചു. മോശ താൻ നയിച്ച ജനക്കൂട്ടത്തെ നോക്കി, ആ ജനം ഇടയനില്ലാത്ത അജഗണമായിത്തീരേണ്ട അവസ്ഥയുണ്ടാകരുതെന്ന മോശയുടെ പ്രാർത്ഥന ഇന്നു നമ്മുടെ, സഭ മുഴുവൻറെയും പ്രാർത്ഥനയാണെന്ന് കർദ്ദിനാൾ റെയീന...
Read More