Author: George Kakkanatt

മുഖ്യമന്ത്രി ചർച്ചകൾ അന്തിമഘട്ടത്തിൽ; തീരുമാനം ഉടൻ

യു.ഡി.എഫ് മുന്നേറ്റത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി പദത്തിനായി സജീവ പരിഗണനയിലുള്ള വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. ഡൽഹിയിലെത്തിയ നേതാക്കൾക്ക് മിശ്രപ്രതികരണമാണ് പ്രവർത്തകരിൽ നിന്നും ലഭിച്ചത്. കേരള ഹൗസിലെത്തിയ സതീശനെ എം.എസ്.എഫ് പ്രവർത്തകർ ഷാൾ അണിയിച്ചും തോളിലേറ്റിയുമാണ് സ്വീകരിച്ചത്. യു.ഡി.എഫ് വിജയത്തിന്റെ സന്തോഷത്തിൽ പ്രവർത്തകർക്കൊപ്പം അദ്ദേഹം കേക്ക് മുറിക്കുകയും ചെയ്തു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോൾ ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തിന് നേരെ പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടില്ലെന്നും അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളും വരാനിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും പരിഗണിച്ചാകും പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഭരണത്തലവനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കി എത്രയും വേഗം മന്ത്രിസഭാ രൂപവത്കരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ...

Read More

സ്വവർഗ്ഗവിവാഹിതരുടെ ആശീർവാദം ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിന് അംഗീകാരമില്ല

സ്വവർഗ്ഗവിവാഹവുമായി ബന്ധപ്പെട്ട ആശീർവാദം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി പരിശുദ്ധ സിംഹാസനം. കൗദാശികമായ വിവാഹത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടത് സഭയുടെ ചുമതലയായതിനാൽ, സ്വവർഗ്ഗവിവാഹക്കാർക്ക് ആരാധനാക്രമപരമായോ, സമാന്തര-ആരാധനാക്രമമെന്ന രീതിയിലോ ആശീർവാദം നൽകുന്നത് അനുവദിയ്ക്കാനാകില്ലെന്ന, 2023 ഡിസംബറിലെ “ഫിദൂച്യ സൂപ്ലിക്കാൻസ്” (Fiducia Supplicans) എന്ന പ്രഖ്യാപനമനുസരിച്ചുള്ള മറുപടിയാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പുതുക്കിയത്. ജർമ്മനിയിൽ സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്നവർക്ക് കൗദാശികമായല്ലെങ്കിലും, ഔപചാരികമായി ആശീർവാദം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന പുസ്തകത്തിന്റെ മൂലരേഖയ്ക്ക് മുൻപുതന്നെ വത്തിക്കാൻ അംഗീകാരം നിഷേധിച്ചിരുന്നുവെങ്കിലും, 2025 ഏപ്രിൽ മാസത്തിൽ ഈ പുസ്തകം ജർമ്മൻ മെത്രാൻ സമിതിയുടെയും (DBK) ജർമ്മൻ കത്തോലിക്കരുടെ കേന്ദ്രകമ്മിറ്റിയുടെയും (ZdK) പ്രതിനിധിസംഘത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കിയതിനെത്തുടർന്ന്, ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ 2025 നവംബർ 12-ന് ജർമ്മൻ മെത്രാൻസമിതിക്ക് നൽകിയ മറുപടിക്കപ്പുറം പുതുതായി ഒന്നും നൽകാനില്ലെന്ന് ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മാനുവേൽ ഫെർണാണ്ടസ് വ്യക്തമാക്കുകയായിരുന്നു. പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട്, ജർമ്മൻ മെത്രാൻ സമിതിയുടെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റും ട്രെവിരി (Treviri) മെത്രാനുമായ ബിഷപ് സ്റ്റേഫാൻ ആക്കർമാൻ (Bishop Stephan Ackermann) ഉൾപ്പെടെയുള്ള മെത്രാൻസമിതിക്ക് 2025 നവംബർ 12-ന് അനുവദിച്ച കൂടിക്കാഴ്ചയിൽ, 2024-ൽ ഡികാസ്റ്ററി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ലിയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മറുപടിയാണ് തങ്ങളുടെ “ഏക, അവസാന മറുപടിയെന്ന്” വ്യക്തമാക്കിയിരുന്നുവെന്നും, നിലവിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനും ഇതേ മറുപടി മാത്രമേ നൽകാനുള്ളൂ എന്നും ഡികാസ്റ്ററി അദ്ധ്യക്ഷൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. മൂലരേഖയിൽനിന്ന് വ്യത്യാസങ്ങളോടെയാണ് നിലവിലെ അന്തിമരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും, ഫിദൂച്യ സൂപ്ലിക്കാൻസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന “ആരാധനക്രമ, സമാന്തര-ആരാധനക്രമ” ശൈലിയിലുള്ള ആശീർവാദത്തെ അംഗീകരിക്കാനാകില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കി. തന്റെ മൂന്നാമത് അപ്പസ്തോലികയാത്രയ്ക്ക് ശേഷം, ഇക്വറ്റോറിയൽ ഗ്വിനിയിൽനിന്നുള്ള മടക്കയാത്രയിൽ ജർമ്മനിയിൽ സ്വവർഗ്ഗവിവാഹക്കാർക്ക് നൽകുന്ന ആശീർവാദവുമായി ബന്ധപ്പെട്ട് ഉയർന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്ന ദമ്പതികളെ ഔപചാരികമായി അനുഗ്രഹിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും, ക്രമരഹിതമായ സാഹചര്യങ്ങളിലുള്ള ദമ്പതികളുടെ കാര്യത്തിലും ഇതുതന്നെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നും...

Read More

കോടിക്കണക്കിന് കുട്ടികൾക്ക് ഇപ്പോഴും ആരോഗ്യ-ജീവൻ സുരക്ഷയ്ക്കായുള്ള പോഷകാഹാരം ആവശ്യമാണ്: യൂണിസെഫ്

ലോകമെമ്പാടുമുള്ള  കുട്ടികളിലെ ഗുരുതരമായ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിൽ നിർണായക പങ്കുവഹിച്ച ജീവൻരക്ഷാ ആഹാരം  (റെഡി-ടു-യൂസ് തെറാപ്പ്യൂട്ടിക് ഫുഡ് – RUTF) വിതരണം ചെയ്യുന്നത് തങ്ങൾ ആരംഭിച്ചിട്ട് മുപ്പത് വർഷം പിന്നിടുകയാണെന്നും, എന്നാൽ, ഇപ്പോഴും കോടിക്കണക്കിന് കുട്ടികൾക്ക് ഇത്തരം സേവനങ്ങൾ ഇനിയും പൂർണ്ണമായ തോതിൽ ലഭ്യമാകുന്നില്ലെന്നും യൂണിസെഫ്. മെയ് അഞ്ചാം തീയതി ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കുട്ടികൾ നേരിടുന്ന കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ച് ഈ ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്. യൂണിസെഫിന്റെ കണക്കുകൾ പ്രകാരം, ലോകത്ത് 42.8 മില്യൺ കുട്ടികൾ തീവ്ര പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇവരിൽ 12.2 മില്യൺ കുട്ടികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ജീവൻ രക്ഷയ്ക്കുതകുന്ന പോഷകാഹാരത്തിന്റെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നത് ഏറെ പ്രാധാനപ്പെട്ടതാണെന്നു സംഘടന മുന്നറിയിപ്പ് നൽകി. “പോഷകസമൃദ്ധമായ ഈ ചികിത്സാ ഭക്ഷണം കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്നു യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വ്യക്തമാക്കി.  “ഈ ആഹാരം കഴിക്കുന്ന കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും കുടുംബങ്ങൾക്ക് തന്നെ തങ്ങളുടെ കുട്ടികളുടെ  ആരോഗ്യപ്രശ്നങ്ങൾ  ഇതു വഴി കൈകാര്യം സാധിക്കുന്നുവെന്നും” അവർ കൂട്ടിച്ചേർത്തു. കടലപരിപ്പ്, പാൽപ്പൊടി, എണ്ണ, പഞ്ചസാര, വിറ്റാമിനുകൾ ധാതുക്കൾ തുടങ്ങിയവ ചേർന്നതാണ് ഈ ചികിത്സാ ഭക്ഷണം. വെള്ളം ചേർക്കാത്തതിനാൽ, ഇത് ദീർഘകാലം സുരക്ഷിതമായി സൂക്ഷിക്കാനും എളുപ്പമാണ്. “വിഭവസമൃദ്ധമായ ഈ  ലോകത്ത് ഒരു കുട്ടിയും പോഷകാഹാരക്കുറവുകൊണ്ട് മരിക്കാൻ ഇടവരതിരിക്കട്ടെയെന്ന്” യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ  ആശംസിച്ചു. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ഈ പോഷകാഹാര പദ്ധതി, 1996 മുതൽ  ആശുപത്രികളിലൂടെ അല്ലാതെ വീടുകളിൽ തന്നെ കുട്ടികൾക്ക് ചികിത്സാ ലഭ്യമാക്കുന്നതിലൂടെ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഏറ്റവും കൂടുതൽ പോഷകാഹാരം വിതരണം ചെയ്യുന്ന രാജ്യമായ എത്യോപ്യയിൽ വർഷം തോറും കുറഞ്ഞത് അഞ്ച്  ലക്ഷം കുട്ടികൾക്ക് ചികിത്സ ലഭിക്കുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ പന്ത്രണ്ട് മടങ്ങ് കൂടുതൽ മരണസാധ്യതയുള്ളതിനാൽ, ജീവൻ രക്ഷയ്ക്കുള്ള ഈ പോഷകാഹാരവിതരണം പോലുള്ള ചികിത്സാ മാർഗങ്ങളുടെ പ്രാധാന്യം വളെരെ വലുതാണെന്ന് യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു. മുപ്പത് വർഷങ്ങളുടെ ഈ നേട്ടത്തിനൊപ്പം, എല്ലാ കുട്ടികൾക്കും ആവശ്യമായ ചികിത്സാ ഭക്ഷണം തടസ്സമില്ലാതെ ലഭ്യമാക്കാൻ കൂടുതൽ നിക്ഷേപവും സഹകരണവും അനിവാര്യമാണെന്ന് സംഘടന...

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി; സ്റ്റാമറുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി

ബ്രിട്ടണിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. തീവ്ര വലതുപക്ഷമായ റിഫോം യുകെ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍, പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും ലേബര്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്. റിഫോം യുകെ 1444 സീറ്റുകളും ലേബര്‍ പാര്‍ട്ടി 997 സീറ്റുകളും നേടി. 136 കൗണ്‍സിലുകളിലായി 5,000 സീറ്റുകളിലാണ് മത്സരം നടന്നത്. യുകെയിലെ സ്‌കോട്ട്‌ലാന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടങ്ങളിലും ലേബര്‍ പാര്‍ട്ടി ചിത്രത്തില്‍ നിന്ന് തന്നെ അടര്‍ത്തിമാറ്റപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. 27 വര്‍ഷമായി വെയില്‍സ് ഭരിച്ചുകൊണ്ടിരിക്കുകയായിരുന്ന ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. സര്‍ക്കാരിന്റെ സമീപകാലങ്ങളിലെ നയങ്ങളും നിലപാടുകളുമാണ് ലേബര്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് കാരണമെന്ന തരത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുമുണ്ട്. കൂടാതെ, രാജ്യത്തുടനീളം ലേബര്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുന്ന കെയര്‍ സ്റ്റാമര്‍ രാജിവെക്കണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയരുന്ന ഘട്ടങ്ങളിലെല്ലാം ജനാധിപത്യപരമായി സ്ഥാനമൊഴിയുന്ന കാഴ്ചയാണ് യുകെയില്‍ സാധാരണയായി...

Read More

സൊമാലിയയിൽ പട്ടിണിയും പോഷകാഹാരക്കുറവും

സൊമാലിയയിൽ പട്ടിണിയും പോഷകാഹാരക്കുറവും അതീവ ഗുരുതരമായ നിലയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പരിപാടി. ആവശ്യമായ സാമ്പത്തിക സഹായം ഉടൻ ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ ഭക്ഷണവിതരണം പൂർണ്ണമായും നിർത്തേണ്ടി വരുമെന്നാണ് ആശങ്ക. കൃഷിനാശവും ആഭ്യന്തര യുദ്ധവും മൂലം ഏകദേശം അറുപത് ലക്ഷത്തോളം ആളുകളാണ് നിലവിൽ കടുത്ത പട്ടിണി അനുഭവിക്കുന്നത്. രാജ്യത്തെ പത്തൊൻപത് ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മുൻപ് ഇരുപത് ലക്ഷം പേർക്ക് സഹായം എത്തിച്ചിരുന്നിടത്ത് ഇപ്പോൾ വെറും അഞ്ച് ലക്ഷം പേർക്ക് മാത്രമേ ഭക്ഷണം നൽകാൻ കഴിയുന്നുള്ളൂ. മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അതേസമയം ജൂലൈ മാസത്തോടെ പട്ടിണി മരണം ഒഴിവാക്കാനുള്ള സഹായങ്ങൾ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. സമുദ്രമാർഗമുള്ള തടസ്സങ്ങൾ കാരണം കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ എത്തിക്കുന്നതിലും വലിയ താമസം നേരിടുന്നുണ്ട്. സൊമാലിയയെ ഈ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ ലോകരാജ്യങ്ങൾ വേഗത്തിൽ ഇടപെടണമെന്നും റിപ്പോർട്ടുകൾ...

Read More