Author: George Kakkanatt

യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശ പൗരന്മാർ കീവ് വിടണമെന്നും റഷ്യയുടെ മുന്നറിയിപ്പ്

യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശ പൗരന്മാർ കീവ് വിടണമെന്നും റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യൻ വിദേശകാര്യമന്ത്രാലയം, വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ് വിടണമെന്നും നിർദ്ദേശിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് യുക്രൈൻ തലസ്ഥാനത്ത് നടത്തിയതിന് ശേഷമാണ് റഷ്യയുടെ പ്രതികരണം. മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഓറെഷ്നിക് ഉപയോഗിച്ചായിരുന്നു ആക്രമണം. 100 ൽഅധികം മിസൈലുകളും ആറൂന്നൂറോളം ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. റഷ്യൻ അധിനിവേശത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ സ്റ്റാരോബിൽസ്കിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതാണ് തങ്ങളെ ഈ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് മോസ്കോ...

Read More

ഉത്തരക്കടലാസുകൾ മാറി നൽകിയെന്ന് സമ്മതിച്ച് സിബിഎസ്ഇ

പ്ലസ്ടു ഉത്തരക്കടലാസുകൾ മാറിനൽകിയെന്ന പരാതിയടക്കം സിബിഎസ്ഇക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ആരോപണങ്ങളാണ് ഉയർന്നിരുന്നത്. വിദ്യാർഥിക്ക് പ്ലസ് ടു ഫിസിക്‌സ് ഉത്തരപേപ്പർ മാറി നൽകിയെന്നും വീഴ്ച സംഭവിച്ചെന്നും സമ്മതിച്ചിരിക്കുകയാണിപ്പോൾ സിബിഎസ്ഇ. പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകതകളുണ്ടായിട്ടുണ്ടെന്ന പരാതികളെ തുടർന്ന് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതേതുടർന്ന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരപേപ്പർ ലഭിച്ചത്. കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വേദാന്ത് എക്‌സിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥിക്ക് നേരെ വ്യാപകമായ രീതിയിൽ സൈബറാക്രമണമുണ്ടായി. വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്. എന്നാൽ വേദാന്തിന്റെ ഉത്തരപേപ്പർ മാറി നൽകിയതു തന്നെയാണെന്ന് സിബിഎസ്ഇ പിന്നീട് സമ്മതിച്ചു. യഥാർഥ ഉത്തരപേപ്പർ തനിക്ക് നൽകുകയും ചെയ്തു. ഇക്കാര്യം വേദാന്ത് തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. തങ്ങൾ പാകിസ്താനികൾ അല്ലെന്നും ഉത്തരക്കടലാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ട്വീറ്റ് ചെയ്യാൻ ആണ് എക്സ് അക്കൗണ്ട് ഉണ്ടാക്കിയതെന്നും വേദാന്തിൻെറ സഹോദരനായ സിദ്ധാന്ത് എക്സിലെ മറ്റൊരു കുറിപ്പിൽ വിശദമാക്കി. മെയ് 13-നാണ് സിബിഎസ്ഇ ഫലം പുറത്തുവിട്ടത്. ഒഎസ്എം രീതിയിൽ മാർക്ക് കണക്കുകൂട്ടിയപ്പോൾ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ പേപ്പറുകളാണെന്നും വിദ്യാർഥികൾ...

Read More

ആൽബർട്ടയുടെ സ്വാതന്ത്ര്യവാദം ബ്രെക്സിറ്റ് പോലെ കാനഡയെ തകർക്കുമെന്ന് മാർക്ക് കാർണി

കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്കും ഐക്യത്തിനും വെല്ലുവിളിയുയർത്തുന്ന ആൽബർട്ടയുടെ സ്വാതന്ത്ര്യവാദത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചത്. ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നത് വലിയ വിപത്തുകൾക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെ ഒരു അപകടകരമായ തട്ടിപ്പായി കാണണമെന്നാണ് കാർണി അഭിപ്രായപ്പെട്ടത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട ബ്രെക്സിറ്റ് സംഭവുമായി ആൽബർട്ടയുടെ ഈ നീക്കത്തെ അദ്ദേഹം താരതമ്യം ചെയ്തു. ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആൽബർട്ട കാനഡയിൽ നിന്ന് പുറത്തുപോകുന്നത് സമാനമായ രീതിയിൽ പ്രവിശ്യയെ തകർക്കുമെന്നും കാർണി മുന്നറിയിപ്പ് നൽകി. ആൽബർട്ടയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നീക്കങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രവിശ്യ എന്ന നിലയിൽ കാനഡയുടെ ഭാഗമായി നിൽക്കുന്നതാണ് ഏറ്റവും ലാഭകരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യവാദം ഉന്നയിക്കുന്നവർ വലിയൊരു അബദ്ധത്തിലേക്കാണ് പ്രവിശ്യയെ നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക നേതാക്കളുമായി നടത്തിയ ചർച്ചകളിൽ ഈ വിഷയത്തിന് കാർണി വലിയ പ്രാധാന്യം നൽകി. സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം നിക്ഷേപകരെ അകറ്റുമെന്ന് അദ്ദേഹം ഭയക്കുന്നു. കാനഡയുടെ ഫെഡറൽ സംവിധാനത്തിന്റെ കരുത്ത് ആൽബർട്ട മനസ്സിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാർക്ക് കാർണിയുടെ വാക്കുകൾ കാനഡയുടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആൽബർട്ടയിലെ ജനങ്ങൾക്കിടയിൽ ഈ മുന്നറിയിപ്പ് എങ്ങനെയുള്ള മാറ്റം കൊണ്ടുവരുമെന്ന് കണ്ടറിയണം. തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പ്രവിശ്യാ നേതാക്കൾ പുനർചിന്തനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാനഡയുടെ ഭാവി സുരക്ഷിതമായി നിലനിർത്താൻ ഐക്യമാണ് ആവശ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഫെഡറൽ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആൽബർട്ടയുടെ സ്വാതന്ത്ര്യവാദം പ്രവിശ്യയെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുകളെ വകവെക്കാതെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. കാനഡയുടെ ഭാഗമായി തുടരുന്നതിലൂടെ ആൽബർട്ടയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വലുതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനവും പ്രവിശ്യാ സർക്കാർ കൈക്കൊള്ളരുത്. വിദേശ രാജ്യങ്ങളിലെ നിക്ഷേപകർ കാനഡയിലെ സ്ഥിരത ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്വാതന്ത്ര്യവാദങ്ങൾ നിക്ഷേപകരുടെ വിശ്വാസം തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒത്തൊരുമയോടെ മുന്നോട്ടുപോയാൽ മാത്രമേ കാനഡയ്ക്ക് ആഗോള തലത്തിൽ തിളങ്ങാൻ കഴിയൂ. ആൽബർട്ടയിലെ ജനങ്ങൾ ഈ മുന്നറിയിപ്പിനെ എങ്ങനെ നോക്കിക്കാണുമെന്ന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. രാഷ്ട്രീയമായ നേട്ടങ്ങൾക്കായി സാമ്പത്തിക സുരക്ഷ ബലികഴിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയുടെ ഐക്യത്തിന് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം സൂചന നൽകി. വരും ദിവസങ്ങളിൽ പ്രവിശ്യാ നേതാക്കൾ ഇത് സംബന്ധിച്ച് എന്ത് പ്രതികരണമാണ് നൽകുന്നതെന്ന് ലോകം ഉറ്റുനോക്കുന്നു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന് ഈ ചർച്ചകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും കാനഡയുടെ രാഷ്ട്രീയത്തിൽ ഈ വാദങ്ങൾ വലിയ അലയൊലികൾ സൃഷ്ടിക്കുമെന്ന്...

Read More

കർണാടകയിൽ അധികാരമാറ്റ ചർച്ചകൾ സജീവം; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന

കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഡൽഹി ഹൈക്കമാൻഡിന് മുന്നിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എ.ഐ.സി.സി നേതൃത്വവുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തുകയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന നിർണ്ണായക ചർച്ചകളിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാർ മൂന്ന് വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ. സർക്കാർ രൂപീകരണ സമയത്തെ ധാരണപ്രകാരം രണ്ടര വർഷം കഴിഞ്ഞാൽ തനിക്ക് അധികാരം കൈമാറണമെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ശക്തമായ വാദം. എന്നാൽ, അഞ്ച് വർഷം തികച്ചുതന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. തനിക്കൊപ്പമുള്ള ഒരു കൂട്ടം മന്ത്രിമാരുമായാണ് അദ്ദേഹം ഇത്തവണ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നത്. തർക്കങ്ങൾ പരിഹരിക്കുന്നതിനായി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിൽ പ്രധാന പദവിയും നൽകാനുള്ള ഫോർമുലയാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ബിഹാറിൽ നിതീഷ് കുമാറിനെ മാറ്റിയതിന് സമാനമായ തന്ത്രമാണ് ഇവിടെയും ലക്ഷ്യമിടുന്നത്. എന്നാൽ, താൻ ഒഴിഞ്ഞാൽ പകരം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെ സിദ്ധരാമയ്യ അനുകൂലിക്കുന്നില്ല. ഭൂരിപക്ഷം എം.എൽ.എമാരും തനിക്കൊപ്പമുണ്ടെന്ന സമ്മർദ്ദ തന്ത്രമാണ് അദ്ദേഹം ഇതിനെതിരെ ഉപയോഗിക്കുന്നത്. ഡി.കെ. ശിവകുമാറിനെ വെട്ടി അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശം സിദ്ധരാമയ്യ മുന്നോട്ട് വെച്ചേക്കുമെന്നാണ് വിവരം. ഖാർഗെ കർണാടകത്തിലേക്ക് മടങ്ങുകയാണെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്ക് കെ.സി. വേണുഗോപാലിനെ കൊണ്ടുവരാൻ ഹൈക്കമാൻഡ് ഈ നീക്കത്തെ പിന്തുണച്ചേക്കുമെന്നും സിദ്ധരാമയ്യ പക്ഷം കണക്കുകൂട്ടുന്നു. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന കെ.സി. വേണുഗോപാലിന് ദേശീയതലത്തിൽ അർഹമായ പദവി നൽകുമെന്ന് ലീഡർഷിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തന്റെ മകൻ യതീന്ദ്രയെ കർണാടക മന്ത്രിസഭയിൽ ഉൾപ്പെടുത്താനും സിദ്ധരാമയ്യ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വെറും ചിരി മാത്രമൊതുക്കിയാണ് ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. വരും ദിവസങ്ങളിൽ കർണാടക രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ്...

Read More

നീതി ചോദിച്ചതിന് ‘പാകിസ്താനി’ എന്ന് വിളിച്ച് സൈബർ ആക്രമണം; ഒടുവിൽ വിദ്യാർത്ഥിയോട് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞ് സിബിഎസ്ഇ

ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വൻ ജനരോഷത്തിനും കാരണമായ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി വേദാന്ത് ശ്രീവാസ്തവയുടെ ഉത്തരക്കടലാസ് തർക്കത്തിൽ ഒടുവിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന് (സിബിഎസ്ഇ) സ്വന്തം ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു. പരീക്ഷാ ഫലം പുനർമൂല്യനിർണയം നടത്തുന്ന പ്രക്രിയയിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് സിബിഎസ്ഇ നൽകിയത് മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ആയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. തനിക്ക് നീതി വേണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്ന പതിനേഴുകാരനായ വേദാന്തിനെ ഒരു വിഭാഗം ആളുകൾ ക്രൂരമായി വേട്ടയാടുകയും ‘പാകിസ്താനി’ എന്നും ‘ദേശവിരുദ്ധൻ’ എന്നും വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ സിബിഎസ്ഇ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ വിദ്യാർത്ഥിയോട് തെറ്റ് ഏറ്റുപറയുകയും ശരിയായ ഉത്തരക്കടലാസ് ഇമെയിൽ വഴി അയച്ചുനൽകുകയും ചെയ്തതോടെ ഈ വിവാദങ്ങൾക്ക് വിരാമമാവുകയും കുറ്റക്കാർ പ്രതിക്കൂട്ടിലാവുകയും ചെയ്തു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ വിവാദങ്ങളുടെ തുടക്കം കുറിക്കുന്നത്. പരീക്ഷയിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറഞ്ഞ മാർക്ക് മാത്രം ലഭിച്ചതോടെ വേദാന്ത് ശ്രീവാസ്തവ ഫിസിക്സ് പരീക്ഷയുടെ റീ-ഇവാലുവേഷൻ പ്രക്രിയയ്ക്കായി അപേക്ഷ സമർപ്പിച്ചു.  വിവാദത്തിന്റെ തുടക്കം തുടർന്ന് സിബിഎസ്ഇ വെബ്‌സൈറ്റിൽ നിന്നും റീ-ഇവാലുവേഷൻ സ്കാൻ കോപ്പി ഡൗൺലോഡ് ചെയ്ത് പരിശോധിച്ച വേദാന്ത് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കാരണം അതിൽ കാണിച്ചിരുന്ന കൈയക്ഷരം വേദാന്തിന്റേതായിരുന്നില്ല എന്ന് മാത്രമല്ല, മറ്റാരോ എഴുതിയ ഉത്തരക്കടലാസ് ആണ് വേദാന്തിന്റെ റോൾ നമ്പരിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നത്. തന്റെ കരിയറിനെ ബാധിക്കുന്ന ഇത്തരമൊരു വലിയ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് വേദാന്ത് എക്സ് പ്ലാറ്റ്‌ഫോമിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ സഹിതം പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. നീതിക്ക് വേണ്ടിയുള്ള വിദ്യാർത്ഥിയുടെ ഈ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും അധികൃതരിൽ നിന്നുള്ള സഹായത്തിന് മുൻപ് വേദാന്തിനെ തേടിയെത്തിയത് ക്രൂരമായ സൈബർ ആക്രമണങ്ങളായിരുന്നു. വേദാന്തിന്റെ എക്സ് അക്കൗണ്ടിന്റെ പ്രൊഫൈൽ ലൊക്കേഷൻ ‘സൗത്ത് ഏഷ്യ’ എന്ന് കാണിച്ചിരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് സൈബർ ട്രോളൻമാർ രംഗത്തിറങ്ങിയത്.  സൗത്ത് ഏഷ്യ എന്ന് കിടക്കുന്നത് കൊണ്ട് ഇത് പാകിസ്താനിൽ നിന്നും നിയന്ത്രിക്കപ്പെടുന്ന അക്കൗണ്ടാണെന്നും വേദാന്ത് ഒരു പാകിസ്താനിയാണെന്നും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഒരു വിദ്യാർത്ഥിയുടെ ന്യായമായ ആവശ്യത്തെ കേൾക്കാൻ തയ്യാറാകാതെ അവനെ ‘ആന്റി നാഷണൽ’ എന്നും അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ ഏജന്റ് എന്നും വിളിച്ച് വലിയ തോതിലുള്ള മാനസിക സമ്മർദ്ദമാണ് ഒരു കൂട്ടം ആളുകൾ ആ കൗമാരക്കാരന് മേൽ അടിച്ചേൽപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ശക്തമായതോടെയാണ് സിബിഎസ്ഇ അധികൃതർ അടിയന്തിരമായി വിഷയത്തിൽ ഇടപെടാൻ തയ്യാറായത്. തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ തങ്ങളുടെ സിസ്റ്റത്തിന് സംഭവിച്ച പിഴവ് സിബിഎസ്ഇ അംഗീകരിച്ചു. വേദാന്തിന്റെ പരാതി കൃത്യമായിരുന്നുവെന്നും അന്വേഷണത്തിന് ശേഷം യഥാർത്ഥ ഉത്തരക്കടലാസ് കണ്ടെത്തുകയും അത് വിദ്യാർത്ഥിയുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.  അതോടൊപ്പം വേദാന്തിന്റെ പുതുക്കിയ പരീക്ഷാ ഫലങ്ങൾ അടിയന്തിരമായി അപ്‌ലോഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദ്യാർത്ഥി കാണിച്ച ക്ഷമയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും സിബിഎസ്ഇ എക്സ് പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു. സിബിഎസ്ഇ ഔദ്യോഗികമായി തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റ് സമ്മതിച്ചതോടെ വ്യാജ പ്രചാരണം നടത്തിയവർ പ്രതിരോധത്തിലാവുകയും പരസ്യമായി മാപ്പപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. വേദാന്തിനെതിരെ പോസ്റ്റിട്ട ഡിഡി ന്യൂസ് ആങ്കർ അശോക് ശ്രീവാസ്തവ തന്റെ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും വേദാന്തിനോടും കുടുംബത്തോടും ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ട്വിറ്റർ ലൊക്കേഷൻ എന്തുകൊണ്ട് മാറി കിടക്കുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല എന്ന രീതിയിലുള്ള ന്യായീകരണവും അദ്ദേഹം നടത്തിയിരുന്നു.  ഇതിന് മറുപടിയായി ട്വിറ്ററിലെ ചില സാങ്കേതിക തകരാറുകൾ കാരണമാണ് തങ്ങൾക്ക് ലൊക്കേഷൻ മാറ്റാൻ സാധിക്കാത്തതെന്നും ഏഷ്യൻ വൻകരയിൽ പാകിസ്താൻ മാത്രമല്ല ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം ഉൾപ്പെടുന്നുണ്ടെന്ന പ്രാഥമിക അറിവ് പോലുമില്ലാതെയാണ് വലിയ മാധ്യമപ്രവർത്തകർ തങ്ങളെ വേട്ടയാടിയതെന്നും വേദാന്തിന്റെ സഹോദരൻ സിദ്ധാന്ത് ശ്രീവാസ്തവ...

Read More