Author: George Kakkanatt

മുനമ്പം വിഷയം: മുഖ്യമന്ത്രിയുടെ പരാമർശം തള്ളി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ

മുനമ്പം ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ ലക്ഷ്യം മതവിഭാഗങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കലല്ലെന്ന് ആണ് അദ്ദേഹം വ്യക്തമാക്കിയത്. രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം യോജിച്ചതല്ലെന്നും, മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.എസ്. ഹംസ പറഞ്ഞു. ന്യൂസ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം മെയ് 17നകം വഖഫ് ഭൂമികൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അവസാന ഘട്ടത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. അതിവേഗത്തിൽ എടുത്ത തീരുമാനം അല്ല ഇതെന്നും, പിന്നീട് രജിസ്ട്രേഷൻ സമയപരിധി ഒരു മാസം കൂടി നീട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സർക്കാർ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻ സർക്കാർ അവസാന ഘട്ടത്തിൽ എടുത്ത ചില തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമർശനം. വഖഫ് ബോർഡിനെ ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയ നടപടി സമൂഹത്തിൽ അനാവശ്യ ആശങ്ക സൃഷ്ടിച്ചുവെന്നും, ഇതിലൂടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കാനുള്ള സാഹചര്യം രൂപപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതോടെ അവിടെ താമസിക്കുന്നവർ കയ്യേറ്റക്കാരായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവച്ചു. എന്നാൽ മുനമ്പം സ്വദേശികളെ ഒഴിപ്പിക്കില്ലെന്നും, സർക്കാർ നിയമപരമായ രീതിയിലാണ് വിഷയത്തിൽ മുന്നോട്ട് പോകുകയെന്നും അദ്ദേഹം ഉറപ്പ് നൽകി. മുനമ്പം വിഷയത്തിൽ സംഘ്പരിവാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും, സിപിഎമ്മും സമാന സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി...

Read More

പരിശുദ്ധാത്മാവ് മനസ്സുകളെ പ്രകാശിപ്പിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു: ലെയോ പാപ്പ

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതങ്ങളിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് പെന്തക്കുസ്താ തിരുനാളിൽ ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പെന്തക്കുസ്താ തിരുനാൾ തിരുക്കർമ്മങ്ങൾക്കിടയിൽ വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. മനുഷ്യമനസ്സുകളെ പ്രകാശിപ്പിക്കാനും ഹൃദയങ്ങളിൽ പുതിയ ചൈതന്യം നിറയ്ക്കാനും പരിശുദ്ധാത്മാവിന് സാധിക്കുമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നത് പരിശുദ്ധാത്മാവാണ്. ഈ സമാധാനം പാപമോചനത്തിൽ നിന്ന് ആരംഭിച്ച് മറ്റുള്ളവർക്ക് മാപ്പ് നൽകുന്നതിലേക്ക് നമ്മെ നയിക്കുന്നുവെന്നും സുവിശേഷപ്രഘോഷണം ഏതാനും പേരുടെ മാത്രം ചുമതലയല്ല, മറിച്ച് സഭയിലെ ഓരോ വിശ്വാസിയും ഇതിന്റെ പങ്കാളികളാണെന്നും നമ്മുടെ നല്ല പ്രവർത്തികളിലൂടെയും കാരുണ്യത്തിലൂടെയുമാണ് ഈ വിശ്വാസം പ്രകടമാകേണ്ടതെന്നും പാപ്പ വ്യക്തമാക്കി. വംശീയത, കാപട്യം, സുവിശേഷവെളിച്ചത്തെ മറയ്ക്കുന്ന താൽക്കാലിക ട്രെൻഡുകൾ എന്നിവയിൽ നിന്നെല്ലാം പരിശുദ്ധാത്മാവ് നമ്മെ സംരക്ഷിക്കുകയും സത്യത്തിൽ അധിഷ്ഠിതമായ ഐക്യം വളർത്തുകയും ചെയ്യുന്നു. ​ലോകത്തെ വിഴുങ്ങുന്ന യുദ്ധം എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർഥിക്കണമെന്നും ഏതെങ്കിലുമൊരു വൻശക്തിയെയല്ല, മറിച്ച് സ്നേഹത്തിന്റെ സർവശക്തിയെ ഉപയോഗിച്ചാണ് യുദ്ധത്തെ തോൽപിക്കേണ്ടതെന്നും പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ പ്രസംഗം...

Read More

എബോള വ്യാപനം: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോള രോഗബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ (IHR-2005) അനുസരിച്ച് ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ (PHEIC) പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യയിൽ ഈ എബോള വകഭേദം ബാധിച്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്തും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ചും ഇന്ത്യൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കായി യാത്രാ വിലക്ക് പുറപ്പെടുവിച്ചു. 2026 മെയ് 17-നാണ് ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോംഗോയെയും ഉഗാണ്ടയെയും ബാധിച്ചിരിക്കുന്ന എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദത്തിന്റെ വ്യാപനം ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ‘ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ’ ഇതിനെ ഭൂഖണ്ഡാന്തര ആരോഗ്യ അടിയന്തരാവസ്ഥയായും (PHECS) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് മെയ് 22-ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ പനി ലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താനും പരിശോധിക്കാനും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ താൽക്കാലിക നിർദ്ദേശം നൽകി. കൂടാതെ, ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോംഗോയുടെയും ഉഗാണ്ടയുടെയും അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രോഗവ്യാപനത്തിന്റെ ഉയർന്ന...

Read More

ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ അസം സർക്കാരും

ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി അസം സർക്കാരും. വൻ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ചുകൊണ്ട് ‘യൂണിഫോം സിവിൽ കോഡ്’ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് വേണ്ടി പാർലമെന്ററി കാര്യ മന്ത്രി അതുൽ ബോറയാണ് ബില്ല് സഭയുടെ മേശപ്പുറത്ത് വെച്ചത്.  അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു യു.സി.സി നടപ്പിലാക്കുമെന്നത്. മെയ് 13-ന് ചേർന്ന ആദ്യ കാബിനറ്റ് യോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ ഇത് അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, സ്വത്തു തർക്കങ്ങൾ, ലിവ്-ഇൻ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾ ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നിയമനിർമാണം. ബില്ല് സഭയിൽ അവതരിപ്പിച്ചതോടെ പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ പ്രതിഷേധമാണുയർന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, റായ്ജോർ ദൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. നിയമനിർമാണത്തിലേക്ക് കടക്കുന്നതിന് മുൻപ് വിവിധ മത-സാമൂഹിക വിഭാഗങ്ങളുമായി വിപുലമായ കൂടിയാലോചനകൾ നടത്തണമായിരുന്നുവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  എന്നാൽ രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത പാതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും നിയമസഭയിൽ ഇതിൻമേൽ കൃത്യമായ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ബില്ലിൻമേൽ വിശദമായ വോട്ടെടുപ്പും ചർച്ചയും നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസം സിവിൽ കോഡ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ ബഹുഭാര്യത്വത്തിന് ഏർപ്പെടുത്തിയ സമ്പൂർണ നിരോധനമാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഒരു പൗരനും ഒന്നിലധികം പങ്കാളികളെ ഒരേസമയം വിവാഹം കഴിക്കാൻ അനുവാദമുണ്ടായിരിക്കില്ല. കൂടാതെ വിവാഹപ്രായ പരിധിയിലും കൃത്യമായ ഏകീകരണം ബില്ല് മുന്നോട്ടുവെക്കുന്നുണ്ട്. പുരുഷൻമാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമായിരിക്കും നിയമപരമായ വിവാഹപ്രായം. വ്യക്തിനിയമങ്ങളുടെ പേരിൽ നിലനിന്നിരുന്ന പ്രായപരിധിയിലെ ഇളവുകൾ ഇതോടെ ഇല്ലാതാകും. ഇന്ത്യൻ നിയമനിർമാണ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണ് ലിവ്-ഇൻ ബന്ധങ്ങൾക്ക് ബില്ല് ഏർപ്പെടുത്തുന്ന നിയമപരമായ ചട്ടക്കൂട്. ഇനിമുതൽ അസമിൽ ലിവ്-ഇൻ പങ്കാളികളായി ജീവിക്കുന്നവർ അത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയിരിക്കുന്നു.  പങ്കാളികളുടെയും അത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ലിവ്-ഇൻ പങ്കാളിത്തത്തിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ നിയമപരമായ പൂർണ അവകാശമുണ്ടായിരിക്കും. കുടുംബ സ്വത്തുക്കളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശം പറയുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  വിവാഹമോചനം, ജീവനാംശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും എല്ലാ മതവിഭാഗങ്ങൾക്കും പൊതുവായ രീതിയിലേക്ക് മാറ്റിയെഴുതപ്പെടും. അസമിലെ ഗോത്രവർഗ വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. മലയോര-സമതല മേഖലകളിലെ ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗതമായ ആചാരങ്ങൾ, മതപരമായ അനുഷ്ഠാനങ്ങൾ, പാരമ്പര്യ രീതികൾ എന്നിവയെ യു.സി.സി ബാധിക്കില്ലെന്ന് സർക്കാർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടർന്നാണ് ഗോത്രസംസ്കാരത്തെ സംരക്ഷിക്കാനുള്ള ഈ തീരുമാനം. നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏകപക്ഷീയമായി ബില്ല് പാസാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി യാതൊരുവിധ വിപുലമായ കൂടിയാലോചനകളും നടത്താതെയാണ് ഇത്രയും തന്ത്രപ്രധാനമായ ഒരു ബില്ല് സഭയുടെ മേശപ്പുറത്ത് വെച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടകൾ മാത്രമാണെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. മതപരമായ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വിശ്വസിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നിയമമെന്ന് കോൺഗ്രസ് എം.എൽ.എമാർ ആരോപിച്ചു. ഓരോ മതവിഭാഗത്തിനും അവരുടേതായ ആചാരങ്ങളും വിവാഹ-സ്വത്തവകാശ നിയമങ്ങളുമുണ്ട്. ഈ വിശ്വാസ പ്രമാണങ്ങളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നിയമനിർമ്മാണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചു. പൗരൻമാരുടെ സ്വകാര്യതയിലേക്കും മതസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റം ചെറുത്തുതോൽപ്പിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ...

Read More

ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകരായ പതിനേഴ് പേരാണ് കേസിലെ പ്രതികള്‍.ഈ മാസം 18 മുതല്‍ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ മൂന്ന് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കി. പ്രതികളെ ഇവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയില്‍ ഹാജരായ പ്രതികളുടെ അഭിഭാഷകര്‍ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിച്ചു. കേസ് നിലവിലെ കോടതിയില്‍നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍നിന്ന് അഭിഭാഷകര്‍...

Read More