Author: George Kakkanatt

സ്വന്തമായി ഒന്നും ഇല്ലാതെ ജീവിക്കുക മഹത്തരം: ലിയൊ പതിനാലാമൻ പാപ്പാ

സ്വന്തമായി ഒന്നുമില്ലാതെ, കീശയിലോ ഹൃദയത്തിലോ ഒന്നും ഒളിപ്പിച്ചുവെക്കാതെ ജീവിക്കുക എന്നത് മാതൃകാപരമാണെന്ന് മാർപ്പാപ്പാ. ഫ്രാൻസിസ്ക്കൻ സമൂഹത്തിൻറെ ഭാഗമായ ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെയും പൊതുസംഘങ്ങളിൽ, അഥവാ, ജനറൽ ചാപ്റ്ററുകളിൽ, പങ്കെടുക്കുന്ന പൊതുശ്രേഷ്ഠന്മാരുൾപ്പടെയുള്ള അംഗങ്ങളെ ജൂൺ 20-ന് വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധനചെയ്യവെയാണ് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയൊ പതിനാലാമൻ പാപ്പാ ഇങ്ങനെ പറഞ്ഞത്. ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയേയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെ സ്ഥാപകൻ വിശുദ്ധ ഹുവാൻ ദെ മാതായേയും ഇന്നൊസെൻറ് മൂന്നാമൻ പാപ്പാ ഒരുമിച്ച് സ്വീകരിക്കുന്ന ഒരു ചിത്രം റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലുള്ളത് പാപ്പാ അനുസ്മരിച്ചു. തുറന്ന വലിയൊരു പുസ്തകവുമായി മുട്ടുകുത്തി നില്ക്കുന്ന വിശുദ്ധ ഫ്രാൻസീസിനെയും പാപ്പായോടു ചേർന്ന തയ്യാറാക്കിയ നിയമസംഹിത കൈയ്യിലേന്തി നില്കുന്ന വിശുദ്ധ ഹുവാൻ ദെ മാതായെയുമാണ് ഈ ചിത്രത്തിയ കാണാൻ കഴിയുന്നതെന്നു പാപ്പാ വിശദീകരിക്കുന്നു. സേവനത്തിൻറെ ആദ്ധ്യാത്മക പാതയിലൂടെ സഞ്ചരിക്കുന്നതിനു മാത്രമല്ല പരിശുദ്ധാത്മാവിൽ നിന്നു ലഭിച്ച ദാനം സഭയ്ക്കുവേണ്ടി നല്കുന്നതിന് പാപ്പായ്ക്ക് സമർപ്പിക്കുന്നതിനും ദൈവം ഈ രണ്ടു വിശുദ്ധർക്കും പ്രചോദനമേകിയെന്ന് പാപ്പാ പറഞ്ഞു. വിശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവരെ ദൈനംദിന പ്രാർത്ഥനകളിൽ അനുസ്മരിക്കാൻ പാപ്പാ ട്രിനിറ്റേറിയൻ സമൂഹത്തിലെ അംഗങ്ങളെ ക്ഷണിച്ചു. അറേബ്യൻ ഉപദ്വീപിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും അവർ ചെയ്യുന്ന സേവനങ്ങളും പാപ്പാ അനുസ്മരിച്ചു. വൈക്തക താല്പര്യങ്ങളല്ല ക്രിസ്തുവിൻറെ ഇഷ്ടമാണ് നമുക്ക് ഉത്തേജനം പകരേണ്ടതെന്നും വർത്തമാനകാലത്തിൽ ഭാവി രചിക്കേണ്ടതിന് അവിടത്തെ അരൂപിയെയാണ് നാം ശ്രവിക്കേണ്ടതെന്നും ഫ്രാൻസീസ്കൻ സമൂഹത്തിൻറെ പൊതുസംഘത്തിൻറെ പ്രമേയം ഓർമ്മപ്പെടുത്തുന്നുവെന്നും പാപ്പാ...

Read More

നിർമ്മിതബുദ്ധി മനുഷ്യവ്യക്തിയുടെ സമഗ്രസുസ്ഥിതി ലക്ഷ്യം വയ്ക്കണം: ലെയോ പതിനാലാമൻ പാപ്പ

നിർമ്മിതബുദ്ധി മനുഷ്യവ്യക്തിയുടെ സമഗ്രസുസ്ഥിതി ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. റോമിൽ ജൂൺ 19, 20 തീയതികളിൽ ‘നിർമ്മിതബുദ്ധി’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചു നടന്ന രണ്ടാം സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം വ്യക്തമാക്കിയത്. നിർമ്മിതബുദ്ധിയിൽ അന്തർലീനമായിരിക്കുന്ന വ്യത്യസ്തമാനങ്ങളെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ ദ്വിദിന സമ്മേളനമെന്ന് പാപ്പ വ്യക്തമാക്കി. കൂടുതൽ സമത്വം പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങളൊരുക്കുന്ന സാങ്കേതികവിദ്യയായ നിർമ്മിതബുദ്ധി സ്വാർഥതാൽപര്യാർഥം ദുരുപയോഗം ചെയ്യുന്നതിലൂടെ അക്രമങ്ങൾ വളർത്തുന്നതിലേക്കു നയിക്കുന്ന അപകടമുണ്ടെന്ന ആശങ്കയും പാപ്പ...

Read More

സഭയിൽ ഒരു തരത്തിലുള്ള ദുരുപയോഗവും അരുത്: ലിയൊ പതിനാലാമൻ പാപ്പാ

ഒരു തരത്തിലുള്ള ദുരുപയോഗവും അനുവദിക്കാത്ത ഒരു പ്രതിരോധ സംസ്കൃതി സഭയിൽ രൂഢമൂലമാകേണ്ടത് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ. ലിയൊ പതിനാലാമൻ പാപ്പാ, രണ്ടു പതിറ്റാണ്ടോളം പ്രേഷിതനായിരുന്ന പെറുവിൽ, അന്നാടിൻറെ തലസ്ഥാനമായ ലീമയിൽ “ഉഗാസ് പദ്ധതി” (“Proyecto Ugaz”) എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഒരു നാടക പരിപാടിയുടെ സമാപനത്തിൽ വെള്ളിയാഴ്ച വിശ്വാസകാര്യസംഘത്തിലെ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഹൊർദി ബെർത്തൊമൊയു വായിച്ച  സന്ദേശത്തിലാണ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.   ലത്തീനമേരിക്കയിൽ പ്രവർത്തനനിരതമായിരുന്നതും എന്നാൽ പീഢനങ്ങളുടെ വേദിയായി മാറിയതുമായ “സൊഡാലിസിയൊ” എന്ന നിരോധിത പ്രസ്ഥാനത്തിലെ കഥകൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിച്ച മാദ്ധ്യമ പ്രവർത്തക പാവൊള ഉഗാസിനു സമർപ്പിതമായിരുന്നു ഈ പരിപാടി.   പ്രതിരോധവും പരിചരണവും ഒരു അജപാലന തന്ത്രമല്ലെന്നും അവ സുവിശേഷത്തിൻറെ കാതലാണെന്നും പറയുന്ന പാപ്പാ അധികാരത്തിൻറെയോ അധികാരികളുടെയൊ, മനസ്സാക്ഷിയുടെയോ ആത്മീയതയുടെയോ, ലൈംഗികതയുടെയോ ആകട്ടെ, ഒരു തരത്തിലുള്ള ദുരുപയോഗവും വച്ചുപൊറുപ്പിക്കാത്താ ഒരു പ്രതിരോധ സംസ്കാരം സഭയിലുടനീളം വേരൂന്നേണ്ടത് അടിയന്തിരമാണെന്നും വ്യക്തമാക്കുന്നു. സജീവമായ ജാഗ്രത, സുതാര്യമായ പ്രവർത്തനങ്ങൾ, മുറിവേറ്റവരെ ആത്മാർത്ഥമായി ശ്രവിക്കൽ എന്നിവയിൽ നിന്ന് ഉടലെടുത്താൽ മാത്രമേ ഈ സംസ്കാരം യഥാർത്ഥമാകൂ എന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു. പത്രസ്വാതന്ത്ര്യം അടിച്ചമർത്തപ്പെടാതിരിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. എവിടെയങ്കിലും മാദ്ധ്യമപ്രവർത്തകർ നിശബ്ദരാക്കപ്പെട്ടാൽ അവിടെ പ്രജാധിപത്യം ബലഹീനമാകുന്നുവെന്ന് പാപ്പാ പറയുന്നു. ഭയപ്പെടാതെ കർമ്മനിരതരായി സമാധാനത്തിൻറെയും ഐക്യത്തിൻറെയും സാമൂഹിക സംഭാഷണത്തിൻറെയും ശിൽപ്പികളാകാനും ഇരുളിൽ വെളിച്ചം പകരുന്നവരാകാനും പാപ്പാ മാദ്ധ്യമപ്രവർത്തകർക്ക് പ്രചോദനം പകരുകയും...

Read More

അനുവാദമില്ലാതെ മറ്റൊരാളുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നവർ ജാഗ്രതൈ; ഇന്ത്യൻ നിയമം പറയുന്നതെന്ത്, ശിക്ഷയെത്ര? അറിയേണ്ടതെല്ലാം

ഇന്നത്തെ ലോകം ഡിജിറ്റൽ യുഗമെന്ന് അറിയപ്പെടുന്നു, ഇത് ആളുകൾക്ക് ധാരാളം സൗകര്യങ്ങൾ ഒരുക്കുന്നു. എന്നാൽ ചിലപ്പോൾ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നിങ്ങൾ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ തുറന്നു സംസാരിക്കുകയാണ്, എന്നാൽ മറ്റേയാൾ നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ല. ഇന്ന് എല്ലാവർക്കും സ്മാർട്ട്‌ഫോണുണ്ട്, ഒറ്റ ടാപ്പിൽ റെക്കോർഡിംഗ് സാധ്യമാണ്. പലരും ഇത് തെളിവായി ഉപയോഗിക്കുന്നു, ചിലർ സ്വയം സംരക്ഷിക്കാനെന്നും പറഞ്ഞ് ചെയ്യുന്നു. എന്നാൽ ഒരാളുടെ അനുവാദമില്ലാതെ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് ശരിയാണോ, അത് നിയമപരമാണോ? ഇത് ഒരു പ്രധാന ചോദ്യമാണ്. ഇന്ത്യൻ നിയമവും സ്വകാര്യതയ്ക്കുള്ള അവകാശവും ഇന്ത്യൻ നിയമമനുസരിച്ച്, ഒരാളുടെ സമ്മതമില്ലാതെ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും, ആ റെക്കോർഡിംഗ് മറ്റൊരാളുമായി പങ്കുവെക്കുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യുമ്പോൾ ഇത് കേവലം നിയമവിരുദ്ധം മാത്രമല്ല, കുറ്റകൃത്യവുമാകാം.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (BNS) സെക്ഷൻ 356 (മാനനഷ്ടം), സെക്ഷൻ 357 (സ്ത്രീത്വത്തെ അപമാനിക്കൽ), കൂടാതെ ഐടി ആക്ടിലെ സെക്ഷൻ 66ഇ എന്നിവ പ്രകാരം അനുമതിയില്ലാതെ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിയമപരമായ കുറ്റമാണ്. ഇതിന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. വിഷയം അതിലോലമാണെങ്കിൽ, കേസ് കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. സുപ്രീം കോടതിയുടെ നിലപാടുകളും ശിക്ഷകളും ഇന്ത്യൻ സുപ്രീം കോടതി സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു മൗലികാവകാശമായി കണക്കാക്കിയിട്ടുണ്ട്. അതായത്, ഒരു വ്യക്തി നിങ്ങളുടെ സ്വകാര്യ സംഭാഷണം റെക്കോർഡ് ചെയ്യുകയും അത് എവിടെയെങ്കിലും പങ്കുവെക്കുകയും ചെയ്താൽ, നിങ്ങൾക്ക് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയും. ഇത്തരം കേസുകൾ കോടതി ഗൗരവമായി എടുക്കുന്നു. പ്രത്യേകിച്ചും നിങ്ങളുടെ പ്രതിച്ഛായയെയോ മാനസികാവസ്ഥയെയോ ഇത് ബാധിക്കുമ്പോൾ. ചില സന്ദർഭങ്ങളിൽ റെക്കോർഡിംഗ് നിയമപരമാകാം. ഉദാഹരണത്തിന്, നിങ്ങൾ ആ സംഭാഷണത്തിന്റെ ഭാഗമാണെങ്കിൽ, ഒരു കുറ്റകൃത്യം കണ്ടെത്താൻ വേണ്ടിയാണ് റെക്കോർഡിംഗ് നടത്തുന്നതെങ്കിൽ പോലും. എന്നിരുന്നാലും, അത് പരസ്യമായി പങ്കുവെക്കുന്നത് ഒരു പ്രത്യേക കുറ്റകൃത്യമായി മാറും. അതിനാൽ വളരെയധികം ശ്രദ്ധയും മുൻകരുതലും ആവശ്യമാണ്. ഇന്ന് എല്ലാവർക്കും സ്മാർട്ട്‌ഫോണുകൾ ഉള്ളതിനാൽ, ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമായി മാറിയിരിക്കുന്നു. എന്നാൽ രഹസ്യമായി ആരുടെ സംഭാഷണവും റെക്കോർഡ് ചെയ്യുന്നത് തെറ്റ് മാത്രമല്ല, നിങ്ങളുടെ ഭാവിയെ പ്രശ്നങ്ങളിലേക്ക് തുറന്നുവിടുകയും ചെയ്യും. അതിനാൽ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കുക. സാങ്കേതികവിദ്യയുടെ ദുരുപയോഗം വ്യക്തികളുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കാമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും ഇത്...

Read More

സിപിഎം-ആർഎസ്എസ് നീക്കുപോക്ക് വെളിപ്പെടുത്തിയ എം വി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ്. പരാമർശം പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. എം.വി. ഗോവിന്ദനെതിരെ കേന്ദ്ര കമ്മിറ്റിക്ക് പരാതി ലഭിച്ചതായാണ് വിവരം. സംസ്ഥാനത്തെ ചില അതൃപ്തരായ നേതാക്കളാണ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബിയെ നേരിട്ടും ഇ-മെയിൽ വഴിയും സമീപിച്ചത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് തടയാൻ സി.പി.എം. ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ജനസംഘവുമായി നീക്കുപോക്കുണ്ടാക്കിയിരുന്നുവെന്നും അത് സത്യമാണെന്നും ഗോവിന്ദൻ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ വലിയ വിവാദമാകില്ലേയെന്ന് അഭിമുഖം നടത്തിയ അഭിലാഷ് മോഹൻ ചോദിച്ചപ്പോൾ, സത്യം പറയുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന് പിന്തുണ നൽകിയത് നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പ്രധാന പ്രചാരണായുധമാക്കിയ സാഹചര്യത്തിൽ, സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം യു.ഡി.എഫിന് തിരിച്ചടിക്കാൻ അവസരം നൽകി. ഇതോടെയാണ് എം.വി. ഗോവിന്ദന്റെ പരാമർശത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷ വിമർശനമുയർന്നത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ഗോവിന്ദനെതിരെ വിമർശനമുയർന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി ഉൾപ്പെടെ ആരും ഗോവിന്ദനെ അനുകൂലിച്ചില്ലെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് പിറ്റേ ദിവസം പാർട്ടി നിർദ്ദേശപ്രകാരം എ.കെ.ജി. സെന്ററിൽ മറ്റൊരു വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വന്നു. എന്നാൽ, വിവാദങ്ങൾ അവസാനിക്കാത്തത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പോളിങ് ദിവസം പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾക്കൊടുവിലാണ് ഇ.പി.യെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്.  ഇപ്പോൾ അതിന് സമാനമായ ആരോപണമാണ് എം.വി. ഗോവിന്ദനും നേരിടുന്നത്. അതുകൊണ്ടുതന്നെ, ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഇ.പി.യെ അനുകൂലിക്കുന്നവരുടെ ആവശ്യം. ഈ കാര്യം ഇ-മെയിൽ വഴിയും നേരിട്ടും സംസ്ഥാനത്തിലെ ചില നേതാക്കൾ കേന്ദ്ര നേതൃത്വത്തെ...

Read More