Author: George Kakkanatt

മമതയുടെ പരാജയത്തിൽ ആഹ്‌ളാദിക്കരുത്; സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന്‌ രാഹുൽ ഗാന്ധി

പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള അവരുടെ ലക്ഷ്യത്തിലേക്കുള്ള അപകടകരമായ ചുവടുവയ്പ്പാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, തോൽവിയിൽ ആഹ്ലാദിക്കുന്നവർ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗവും മറ്റ് പ്രതിപക്ഷ കക്ഷികളും തൃണമൂൽ കോൺഗ്രസിൻ്റെ പരാജയം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി കർശന നിലപാടുമായി രംഗത്തെത്തിയത്. കോൺഗ്രസിലെ ചിലരും മറ്റ് ചില പാർട്ടികളും തൃണമൂൽ കോൺഗ്രസിൻ്റെ തിരിച്ചടിയിൽ സന്തോഷിക്കുന്നുണ്ടെന്നും അവർ ഒന്ന് വ്യക്തമായി മനസ്സിലാക്കണമെന്നും അദ്ദേഹം കുറിച്ചു. അസമിലെയും പശ്ചിമ ബംഗാളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനായി ബിജെപി നടത്തുന്ന ദൗത്യത്തിലെ നിർണ്ണായകമായ ഘട്ടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ജയപരാജയമായി കാണരുതെന്നും മറിച്ച് ഇത് ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ വിജയത്തിന് പിന്നിലെ അപകടം തിരിച്ചറിയാതെ സങ്കുചിത താല്പര്യങ്ങൾക്ക് പിന്നാലെ പോകരുതെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളെ ഓർമ്മിപ്പിച്ചു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഐക്യത്തോടെയുള്ള പോരാട്ടം അനിവാര്യമാണെന്നും വിഭാഗീയമായ ആഹ്ലാദങ്ങൾ ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ ഈ സുപ്രധാന...

Read More

മദ്ധ്യസാഹേൽ പ്രദേശത്ത് എഴുപത്തിയഞ്ച് ലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ട്: യൂണിസെഫ്

മദ്ധ്യസാഹേൽ പ്രദേശത്ത് വസിക്കുന്ന എഴുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ റ്റെഡ് ചായ്ബാനാണ് പ്രദേശത്തെ കുട്ടികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. നൈജർ, ബുർകിന ഫാസോ, മാലി എന്നിവിടങ്ങളിൽ ഏതാണ്ട് മുപ്പത്തിയാറ് ലക്ഷത്തോളം ആളുകളുടെ ജീവിതത്തെയാണ് പ്രദേശത്ത് തുടരുന്ന ആക്രമണങ്ങളും നിർബന്ധിത കുടിയിറക്കവും ബാധിച്ചതെന്ന് സംഘടനാനേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സാഹേൽ പ്രദേശങ്ങളിൽ നടത്തിയ 14 ദിവസങ്ങൾ നീണ്ട സന്ദർശനത്തിന്റെ കൂടി പശ്ചാത്തലത്തിൽ, പ്രദേശം വലിയ അരക്ഷതവസ്ഥയും, കാലാവസ്ഥാപ്രതിസന്ധികളും, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളുമാണ് നേരിടുന്നതെന്ന് ചായ്ബാൻ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാഹേൽ പ്രദേശത്ത്, കുട്ടികളുടെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത സായുധസംഘങ്ങളിൽ ചേർക്കൽ തുടങ്ങിയ 1.500 ഗുരുതരസംഭവങ്ങളെങ്കിലും ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, 2025-ൽ മാത്രം 8.400 സ്‌കൂളുകൾ പ്രവേശനയോഗ്യമല്ലാതാക്കി മാറ്റിയിട്ടുണ്ടെന്നും യൂണിസെഫ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാഹേൽ പ്രദേശത്തെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതത്വം ഒരുക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കുകയും, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സഹായമെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഒരുക്കണമെന്നും, കുടിയിറക്കപ്പെട്ടവർക്ക് തങ്ങളുടെ വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് അവിടുത്തെ ജനം ആഗ്രഹിക്കുന്നതെന്ന് പ്രദേശത്ത് നടത്തിയ സന്ദർശനത്തിന്റെ കൂടി അടിസ്ഥാനത്തിൽ യൂണിസെഫ് നേതൃത്വം അറിയിച്ചു. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെയും സുഡാനിയൻ സവാനയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അർദ്ധ-ഊഷര പ്രദേശമായ സാഹേൽ, അറ്റ്‌ലാൻറ്റിക്ക് തീരം മുതൽ ചെങ്കടൽ തീരം വരെ നീണ്ടു...

Read More

മാർക്കോ റൂബിയോ ലിയോ പതിനാലാമൻ പാപ്പായെ സന്ദർശിക്കും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഏഴാം തീയതി, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തും. മെയ് മാസം ഏഴാം തീയതി രാവിലെ 11.30 നു, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ സ്വീകരിക്കും. ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ്, വത്തിക്കാൻ പ്രസ് ഓഫീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. 2025 മെയ് 18-ന്, തന്റെ പത്രോസിനടുത്ത  ശുശ്രൂഷയുടെ തുടക്കം കുറിക്കുന്ന ദിവ്യബലിക്കിടെ, സ്റ്റേറ്റ് സെക്രട്ടറി, പരിശുദ്ധ പിതാവുമായി   കൂടിക്കാഴ്ച നടത്തിയിരുന്നു. തദവസരത്തിൽ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സന്നിഹിതനായിരുന്നു. തുടർന്ന് മെയ് 19 നു  വത്തിക്കാനിൽ വച്ച്, ലിയോ പതിനാലാമൻ പാപ്പായും, ജെ ഡി  വാൻസും,  റൂബിയോയും തമ്മിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. 2025 ജനുവരി ഇരുപത്തിയൊന്ന് മുതലാണ്, മാർക്കോ റൂബിയോ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്നത്.  മെയ് മാസം ഏഴാം തീയതി, വ്യാഴാഴ്‌ച്ച, രാവിലെ  9 മണിക്ക്, പാപ്പാ, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും  കൂടിക്കാഴ്ച നടത്തുമെന്ന് പ്രസ് ഓഫീസ്...

Read More

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ? സസ്പെൻസ് തുടരുന്നു

തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി പദവിയിൽ നിന്ന് പടിയിറങ്ങിയ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ സസ്പെൻസ് തുടരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ബുധനാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷ നേതാവിൻ്റെ പദവി ഏറ്റെടുത്തില്ലെങ്കിൽ, പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത. ഇതിനിടെ, മാധ്യമപ്രവർത്തകർക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിപ്പിച്ചിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ‘സിഎംഒ മീഡിയ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഔദ്യോഗിക ഗ്രൂപ്പിൻ്റെ പേര് ‘ഒപ്പോസിഷൻ മീഡിയ’ എന്നാണ് പുതുക്കിയിരിക്കുന്നത്. ഗ്രൂപ്പിൻ്റെ പേര് മാറ്റിയെങ്കിലും ഇതിൻ്റെ ഡിസ്‌പ്ലേ പിക്ചറിൽ (ഡിപി) ഇപ്പോഴും പിണറായി വിജയൻ്റെ ചിത്രം തന്നെയാണ് നൽകിയിരിക്കുന്നത്. ഭരണത്തിൽ നിന്ന് പ്രതിപക്ഷത്തേക്ക് മാറുന്നതിൻ്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്. ചൊവ്വാഴ്ച, 2026 മെയ് 05 ന് വൈകുന്നേരത്തോടെയാണ് ഗ്രൂപ്പിൻ്റെ പേരിൽ മാറ്റം വരുത്തിയത്. കനത്ത പരാജയത്തിന് പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ ബുധനാഴ്ചയോടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. തുടർന്ന് എകെജി സെൻ്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്കായിരിക്കും അദ്ദേഹം താമസം മാറ്റുക. തിരഞ്ഞെടുപ്പിന് മുൻപ് അതീവ ആത്മവിശ്വാസത്തോടെ തലസ്ഥാനം വിട്ട അദ്ദേഹം തോൽവി ഭാരവുമായാണ് തിരികെ എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വി ശിവൻകുട്ടി, എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് എകെജി സെൻ്ററിൽ നിന്നുള്ള വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് യാത്ര തിരിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ വലിയ വാഹനവ്യൂഹങ്ങളുടെ അകമ്പടിയോ സുരക്ഷയോ ഇത്തവണ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പിണറായി വിജയൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഇനി പിണറായിയുടെ പുതിയ...

Read More

തീവ്രവാദി ആക്രമണം: നൈജീരിയയിൽ ഒൻപത് കർഷകർ കൊല്ലപ്പെട്ടു

നൈജീരിയയിലെ കർഷക ഗ്രാമങ്ങൾ വീണ്ടും ചോരയിൽ കുതിരുന്നു. തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ, ഗ്രാമീണർ ഭീതിയോടെ കഴിയുമ്പോഴും രാജ്യത്തെ കാവൽ നിൽക്കേണ്ട സൈന്യം പുലർത്തുന്ന നിഗൂഢമായ മൗനം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയാണ്. അതിരാവിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ ഗ്രാമീണരെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. ആയുധധാരികളായ തീവ്രവാദികൾ ഗ്രാമത്തിലേക്ക് ഇരച്ചുകയറുകയും കർഷകർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിൽ ഒൻപത് പേർ തൽക്ഷണം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തങ്ങളുടെ കുടുംബത്തിന്റെ ഏക അത്താണികളായിരുന്നു. മരണത്തേക്കാൾ ക്രൂരമായിരുന്നു അക്രമികൾ അവിടെ അവശേഷിപ്പിച്ചു പോയത്. ഗ്രാമത്തിന്റെ നിലനിൽപ്പായ വിളവുകൾ അവർ വെട്ടിനശിപ്പിക്കുകയും തീയിടുകയും ചെയ്തു. വരാനിരിക്കുന്ന പട്ടിണിയുടെയും വറുതിയുടെയും ഭീതിയിലാണ് ഇപ്പോൾ ആ ഗ്രാമം. ഈ ദാരുണമായ സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും നൈജീരിയൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മേഖലയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും അധികൃതർ വേണ്ടത്ര മുൻകരുതൽ എടുത്തില്ലെന്ന് ഗ്രാമീണർ പറയുന്നു. മതപരമായ അടിച്ചമർത്തലുകളും ഗോത്രസംഘർഷങ്ങളും പതിവായ നൈജീരിയയിൽ, സാധാരണക്കാരായ വിശ്വാസികളും കർഷകരുമാണ് എപ്പോഴും ബലിയാടുകളാകുന്നത്. നീതിക്കായി ആ ഗ്രാമം കാത്തിരിക്കുമ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗത നൈജീരിയയുടെ സുരക്ഷാ സംവിധാനങ്ങൾക്ക് മേൽ വലിയൊരു ചോദ്യചിഹ്നമായി...

Read More