Author: George Kakkanatt

കാനഡയില്‍ ഇന്ത്യന്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു

ഗുജറാത്തിൽ നിന്നുള്ള വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ 22-കാരി വിധി കല്‍പേഷ്ഭായ് മേഘാനിയാണ് കുത്തേറ്റ് മരിച്ചത്. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം. ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പട്ടാപ്പകലാണ് യുവതിയെ ആക്രമിക്ക​പ്പെട്ടത്. തുടർന്ന് നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത കനേഡിയന്‍ പൊലീസ് അക്രമിക്കായി തിരച്ചില്‍...

Read More

ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാനിൽ അപ്രതീക്ഷിത വിലക്ക്

ഇന്ത്യൻ കാർഷിക മേഖലയ്ക്കും പഴം കയറ്റുമതി വ്യാപാരികൾക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ ഭരണകൂടം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഇരുപത് വർഷമായി തുടർച്ചയായി നടന്നിരുന്ന മാമ്പഴ കയറ്റുമതിയാണ് ജപ്പാന്റെ പുതിയ കർശനമായ നിയന്ത്രണങ്ങൾ കാരണം പെട്ടെന്ന് നിലച്ചിരിക്കുന്നത്. ഈ അപ്രതീക്ഷിത തീരുമാനം ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മാമ്പഴ കർഷകരെയും വലിയ തോതിൽ ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നത്. പഴങ്ങളുടെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ജപ്പാൻ മുന്നോട്ട് വെച്ച പുതിയ കടുത്ത നിബന്ധനകളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. മാമ്പഴങ്ങളിലെ കീടബാധ ഇല്ലാതാക്കാൻ നടത്തുന്ന വാപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ് (VHT) പ്രക്രിയയുമായി ബന്ധപ്പെട്ടാണ് പ്രധാന തർക്കങ്ങൾ നിലനിൽക്കുന്നത്. ഈ പരിശോധനകൾക്കായി ജപ്പാനിൽ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥർ ഇന്ത്യയിൽ നേരിട്ടെത്തി അനുമതി നൽകണമെന്ന മുൻകാല രീതിയിൽ മാറ്റങ്ങൾ വന്നതാണ് പ്രശ്നം സങ്കീർണ്ണമാക്കിയത്. ഇന്ത്യയിലെ മാമ്പഴ കയറ്റുമതി രംഗത്ത് ചില വൻകിട കമ്പനികൾ കുത്തക നിലനിർത്താൻ ശ്രമിക്കുന്നതായി ചെറുകിട വ്യാപാരികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. പരിശോധനാ കേന്ദ്രങ്ങളുടെ പരിമിതമായ ലഭ്യതയും ഉയർന്ന ചെലവുകളും സാധാരണക്കാരായ കയറ്റുമറ്റിക്കാരെ വിപണിയിൽ നിന്നും പുറത്താക്കാൻ കാരണമാകുന്നു. ഇത്തരം ആഭ്യന്തര പ്രശ്നങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള കർശന നിയമങ്ങളും ഒരുപോലെ ഒത്തുചേർന്നതോടെ മാമ്പഴ വിപണി വലിയൊരു തകർച്ചയെയാണ് നേരിടുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കയറ്റുമതി വ്യാപാരികളുടെ സംഘടനകൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ജപ്പാൻ അധികൃതരുമായി നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തി പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം സീസൺ സമയത്ത് വിളവെടുത്ത ടൺ കണക്കിന് മാമ്പഴങ്ങൾ കെട്ടിക്കിടന്ന് നശിച്ചുപോകാൻ സാധ്യതയുണ്ടെന്ന് അവർ ആശങ്കപ്പെടുന്നു. ആൽഫോൺസോ, ബംഗനപ്പള്ളി തുടങ്ങിയ ജനപ്രിയ ഇന്ത്യൻ മാമ്പഴ ഇനങ്ങൾക്ക് ജപ്പാനിൽ വലിയ തോതിൽ ആവശ്യക്കാരുണ്ടായിരുന്നു. ജപ്പാനിലെ വിപണി നഷ്ടപ്പെടുന്നത് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെയും മഹാരാഷ്ട്രയിലെയും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. വിദേശ വിപണികളെ മാത്രം ആശ്രയിച്ച് വൻതോതിൽ കൃഷിയിറക്കിയ പലർക്കും ബാങ്ക് വായ്പകൾ പോലും തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്...

Read More

‘ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’: സിബിഎസ്ഇ ഒഎസ്എം വിവാദത്തിൽ മൗനം വെടിഞ്ഞ് ധർമേന്ദ്ര പ്രധാൻ

സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) 12ാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒ.എസ്.എം പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട അസൗകര്യങ്ങളുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. സ്കാൻ ചെയ്ത ഉത്തരക്കടലാസുകളുടെയും മൂല്യനിർണ്ണയ പ്രക്രിയയുടെയും പേരിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിൽ സമ്മർദ്ദം വർധിപ്പിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. ‘ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് പരിഹരിക്കും. പരിഹാരം കണ്ടെത്തും. നാമെല്ലാവരും ആ ദൗത്യത്തിനായി പ്രവർത്തിക്കുന്നു’ കേന്ദ്രമന്ത്രി പറഞ്ഞു. മങ്ങിയ സ്കാൻ ചെയ്ത പകർപ്പുകൾ, മൂല്യനിർണയം നടത്താത്ത ഉത്തരങ്ങൾ, പോർട്ടൽ ക്രാഷുകൾ, പേയ്‌മെന്റ് പ്രശ്‌നങ്ങൾ, പുനർമൂല്യനിർണ്ണയ പ്രക്രിയയിലെ ആശയക്കുഴപ്പം എന്നിവയെക്കുറിച്ച് വിദ്യാർഥികൾ ദിവസങ്ങളോളം പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന്, ഡൽഹിയിൽ സി.ബി.എസ്.ഇ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തെ ​അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ലോകമെമ്പാടും സ്വീകരിച്ചുവരുന്ന സംവിധാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംവിധാനം വിദ്യാർഥി കേന്ദ്രീകൃതവും വിദ്യാർഥികൾക്കായി രൂപകൽപ്പന ചെയ്തതുമാണെന്നും അതിനാൽ അവരുടെ മാർക്കുകളെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​സി.ബി.എസ്.ഇ ഇതിനകം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ നിയമങ്ങൾ പാലിച്ചാണ് പ്രക്രിയ നടത്തിയതെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയായി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുമായും ശാസ്ത്ര പുരോഗതിയുമായും ബന്ധപ്പെട്ട സംവിധാനങ്ങളെ രാഹുൽ ഗാന്ധി ആവർത്തിച്ച് എതിർക്കുകയാണെന്നും അദ്ദേഹം...

Read More

ഇറാനിലെ അമേരിക്കൻ വ്യോമാക്രമണത്തിന് പിന്നാലെ കുവൈറ്റിന് നേരെ ആക്രമണം

പശ്ചിമേഷ്യൻ മേഖലയെ മുഴുവൻ വലിയൊരു യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് കുവൈറ്റിന് നേരെ അപ്രതീക്ഷിതമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരിക്കുകയാണ്. ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായ കനത്ത വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.  ഇറാനിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിൽ വൻ സ്ഫോടനങ്ങൾ മുഴങ്ങിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന ഉഗ്രസ്ഫോടനങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിടുന്നതിന്റെ ഭാഗമാണെന്ന് ജനറൽ സ്റ്റാഫ് ഓഫ് ദി ആർമി വ്യക്തമാക്കിയിട്ടുണ്ട്.  അടിയന്തര സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മിലിട്ടറി വക്താക്കൾ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ടാണ് ശത്രുക്കൾ പ്രധാനമായും വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്തത്.  അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ പൂർണ്ണമായും പരാജയപ്പെടുന്ന രീതിയിലേക്കാണ് നിലവിലെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി അമേരിക്കൻ യുദ്ധവിമാനങ്ങൾ കനത്ത ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കുവൈറ്റിന് നേരെ ഇപ്പോൾ വലിയ തോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.   കുവൈറ്റിലെ തന്ത്രപ്രധാനമായ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് ഈ വ്യോമാക്രമണങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള ഇന്ധന വിപണിയിൽ വലിയ സ്വാധീനമുള്ള ഗൾഫ് രാജ്യങ്ങളിൽ സംഘർഷം പടരുന്നത് അന്താരാഷ്ട്ര സമൂഹത്തെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ജീവഹാനിയെക്കുറിച്ചോ ഉള്ള കൃത്യമായ കണക്കുകൾ ഇതുവരെ കുവൈറ്റ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ കുവൈറ്റ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.  അതിർത്തികളിൽ കാവൽ ശക്തമാക്കാനും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കാനും സൈന്യത്തിന് കർശന നിർദ്ദേശം...

Read More

മലിനമായ ഐസ് ക്യൂബുകൾ തിരിച്ചറിയാൻ വഴികൾ; ആരോഗ്യ സുരക്ഷയ്ക്ക് മുൻകരുതലുകൾ അത്യാവശ്യം

പാനീയങ്ങളിൽ ഐസ് ക്യൂബുകൾ ചേർക്കുന്നത് സാധാരണ രീതിയാണ്. തണുത്തുറഞ്ഞതായതിനാൽ ഐസ് പൂർണമായും സുരക്ഷിതമാണെന്ന് പലരും കരുതുന്നു. എന്നാൽ മലിനമായ ഐസ് ക്യൂബുകളിൽ ബാക്ടീരിയകൾ, മണ്ണ്, രാസവസ്തുക്കൾ അല്ലെങ്കിൽ ദുർഗന്ധം എന്നിവ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് പാനീയങ്ങളുടെ രുചിയെ മാത്രമല്ല, ആരോഗ്യത്തെയും സാരമായി ബാധിക്കും. ജലത്തിലെ മാലിന്യങ്ങളാണ് ഐസ് ക്യൂബുകളിലും പ്രകടമാകുന്നത്. ഐസ് നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിലെ അപാകതകളോ സംഭരണ പ്രക്രിയയിലെ പിഴവുകളോ കാരണം മാലിന്യങ്ങൾ ഐസിനുള്ളിൽ കുടുങ്ങിക്കിടക്കാം. കൈകാര്യം ചെയ്യുന്നതിലെ ശുചിത്വക്കുറവും ഫ്രീസറിന്റെ കൃത്യമല്ലാത്ത പരിപാലനവും ഇതിന് കാരണമാകാറുണ്ട്. ഈ ലക്ഷണങ്ങൾ പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. ഐസ് ക്യൂബുകളുടെ സുരക്ഷിതത്വം അവയുടെ രൂപം നോക്കി ഒരു പരിധി വരെ മനസ്സിലാക്കാം. ശുദ്ധമായ ഐസ് ക്യൂബുകൾ സാധാരണയായി സുതാര്യമായിരിക്കും. ഐസിനുള്ളിൽ അസാധാരണമായ കണങ്ങളോ നിറവ്യത്യാസമോ മണ്ണോ കാണപ്പെടുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. കറുത്ത പാടുകൾ, മഞ്ഞനിറം എന്നിവ വൃത്തിഹീനമായ ട്രേകളിൽ നിന്നോ മലിനമായ വെള്ളത്തിൽ നിന്നോ ഉണ്ടാകുന്നതാണ്. ഐസ് ക്യൂബുകളിൽ കാണുന്ന നേരിയ മങ്ങൽ എപ്പോഴും അപകടകരമാകണമെന്നില്ല. വായു കുമിളകൾ കാരണവും ഇങ്ങനെ സംഭവിക്കാം. എന്നാൽ കടുത്ത മങ്ങലോടൊപ്പം മറ്റ് ലക്ഷണങ്ങളും ഉണ്ടെങ്കിൽ വെള്ളത്തിന്റെ ഗുണനിലവാരക്കുറവിനെ അത് സൂചിപ്പിക്കുന്നു. നല്ല ഐസ് ക്യൂബുകൾക്ക് പ്രത്യേക മണമൊന്നും ഉണ്ടാകില്ല. കടുത്തതോ അപ്രിയമായതോ ആയ ദുർഗന്ധം ഐസ് മലിനമാണെന്നതിന്റെ ലക്ഷണമാണ്. ഫ്രീസറിൽ സൂക്ഷിക്കുന്ന മറ്റ് ഭക്ഷണ പദാർത്ഥങ്ങളുടെ മണം ഐസ് ക്യൂബുകൾ വേഗത്തിൽ ആഗിരണം ചെയ്യാറുണ്ട്. മൂടിവെക്കാത്ത മത്സ്യമാംസാദികൾ, ഉള്ളി അല്ലെങ്കിൽ കേടായ ഭക്ഷണങ്ങൾ എന്നിവ ഫ്രീസറിലുണ്ടെങ്കിൽ ഐസിന് ആ മണം ലഭിക്കും. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ മണവും ഫ്രീസറിന്റെ തകരാറുകളും ഐസിനെ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ആ ഐസ് ക്യൂബുകൾ ഉടൻ ഒഴിവാക്കണം. ഇവ പാനീയങ്ങളിൽ ഉപയോഗിക്കുന്നത് വഴി ബാക്ടീരിയകൾ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. ഐസ് ക്യൂബുകൾ പാനീയങ്ങളിൽ ഉരുകിത്തീരുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുക. വെള്ളത്തിന് ലോഹങ്ങളുടെ രുചിയോ, പഴകിയ കയ്പ്പോ അനുഭവപ്പെട്ടാൽ അത് ഗുണനിലവാരമില്ലാത്ത വെള്ളം ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഉറപ്പിക്കാം. കൂടുതൽ കാലം ഫ്രീസറിൽ സൂക്ഷിക്കുന്ന ഐസ് ക്യൂബുകളിലും രുചിവ്യത്യാസം പ്രകടമാകും. ശുദ്ധമായ ഐസിന് തനതായ രുചി വ്യത്യാസങ്ങൾ ഉണ്ടാകില്ല. പാനീയങ്ങളിൽ ഐസ് ചേർത്ത ശേഷം അസാധാരണമായ രുചി തോന്നിയാൽ അത് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. വെള്ളത്തിൽ നിന്ന് മാത്രമല്ല, ഐസ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്നും മലിനീകരണം ഉണ്ടാകാം. സ്ഥിരമായി വൃത്തിയാക്കാത്ത ഐസ് ട്രേകളിൽ ബാക്ടീരിയകളും പൂപ്പലുകളും വളരാൻ സാധ്യതയുണ്ട്. ട്രേകളിലെ വിള്ളലുകളിൽ അഴുക്ക് അടിഞ്ഞു കൂടുന്നതും പ്രശ്നമാണ്. ഓട്ടോമാറ്റിക് ഐസ് മെഷീനുകൾക്കും കൃത്യമായ പരിപാലനം ആവശ്യമാണ്. ഇവ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഉള്ളിൽ പായലും പൂപ്പലും അടിഞ്ഞു കൂടും. ഐസ് മേക്കറുകളിലെ വഴുക്കലുള്ള പ്രതലവും നിറവ്യത്യാസവും ദുർഗന്ധവും മലിനീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഫ്രീസറിന്റെ അവസ്ഥ ഐസ് ക്യൂബുകളുടെ സുരക്ഷിതത്വത്തെ നേരിട്ട് സ്വാധീനിക്കുന്നു. കൃത്യമായി പരിപാലിക്കാത്ത ഫ്രീസറുകളിൽ ഭക്ഷണ സാധനങ്ങൾ ലീക്കാകുന്നത് വഴിയും ബാക്ടീരിയകൾ വളരാം. ഐസ് ക്യൂബുകൾ തുറന്ന ട്രേകളിൽ സൂക്ഷിക്കുന്നതിന് പകരം അടച്ചുറപ്പുള്ള പാത്രങ്ങളിൽ സൂക്ഷിക്കുന്നത് വഴി ദുർഗന്ധം ആഗിരണം ചെയ്യുന്നത് തടയാനാകും. ഫ്രീസർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നത് വീട്ടിലെ ഐസ് ശുചിത്വം ഉറപ്പാക്കാൻ സഹായിക്കും. പൊതുസ്ഥലങ്ങളിലും റെസ്റ്റോറന്റുകളിലും ഐസ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ കൃത്യമായി ഫിൽട്ടർ ചെയ്യാത്ത വെള്ളമോ വൃത്തിഹീനമായ ഐസ് മെഷീനുകളോ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഐസ് ഉരുകുമ്പോൾ അഴുക്കുവെള്ളമായി മാറുന്നുവെങ്കിൽ അത് ഒഴിവാക്കണം. തണുത്തുറയുന്നത് കൊണ്ട് മാത്രം ബാക്ടീരിയകളോ വൈറസുകളോ നശിക്കില്ലെന്നതിനാൽ യാത്രാവേളകളിൽ പ്രത്യേകം ജാഗ്രത പുലർത്തണം. വീടുകളിൽ ഐസ് നിർമിക്കുമ്പോൾ എപ്പോഴും തിളപ്പിച്ചാറ്റിയതോ ഫിൽട്ടർ ചെയ്തതോ ആയ ശുദ്ധജലം മാത്രം ഉപയോഗിക്കുക. ഇത് ഐസ് ക്യൂബുകൾക്ക് കൂടുതൽ സുതാര്യത നൽകുകയും മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യും. ഐസ് ട്രേകൾ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഐസ് കൈകാര്യം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകാനും ശ്രദ്ധിക്കുക. മലിനമായ ഐസ് ക്യൂബുകൾ വഴി പകര്ച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുട്ടികളും പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ജാഗ്രത...

Read More