Author: George Kakkanatt

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് ആഭ്യന്തര തര്‍ക്കങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്നു

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് ആഭ്യന്തര തര്‍ക്കങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്നു. ടാറ്റ സണ്‍സിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിംഗിനെതിരെ ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ റിസര്‍വ് ബാങ്കിന് കത്തയച്ചതോടെയാണ് ഭിന്നത പരസ്യമായത്. ടാറ്റ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ലിസ്റ്റിംഗ് നടപടി, കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് നോയല്‍ ടാറ്റ കത്തില്‍ ചൂണ്ടിക്കാട്ടി. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം ഗ്രൂപ്പിലെ പ്രമുഖര്‍ നേര്‍ക്കുനേര്‍ വരുന്നത് ടാറ്റയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. രത്തന്‍ ടാറ്റയുടെ മരണ ശേഷമാണ് ഗ്രൂപ്പില്‍ അധികാര തര്‍ക്കങ്ങള്‍ ഉടലെടുത്തത്. അദ്ദേഹത്തിന്റെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റ, ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 66% ഓഹരികള്‍ കൈയാളുന്ന ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി ചുമതലയേറ്റതോടെയാണ് കോര്‍പ്പറേറ്റ് തീരുമാനങ്ങളില്‍ ഭിന്നത രൂക്ഷമായത്. (ടാറ്റ സണ്‍സിന്റെ ബാക്കി 18.4% ഓഹരികള്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ കൈവശമാണ്). നിലവില്‍ രണ്ട് പ്രധാന വിഷയങ്ങളിലാണ് ഗ്രൂപ്പിനുള്ളില്‍ തര്‍ക്കം മുറുകുന്നത്. ഒന്നാമത്തേത് ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനല്‍കാനുള്ള നീക്കങ്ങളെ നോയല്‍ ടാറ്റ ശക്തമായി എതിര്‍ക്കുന്നു. ഇതോടെ ഗ്രൂപ്പിന്റെ അമരത്ത് ആര് വരണമെന്നതില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രണ്ടാമത്തേതാണ് ടാറ്റ സണ്‍സ് ലിസ്റ്റിംഗ് വിവാദം. ആര്‍ബിഐ ചട്ടപ്രകാരം അപ്പര്‍ ലെയര്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായി തരംതിരിച്ചിരിക്കുന്ന ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ടാറ്റ സണ്‍സിനെ പൊതു വിപണിയില്‍ എത്തിക്കുന്നത് ടാറ്റ ട്രസ്റ്റിന്റെ സ്വയം ഭരണാധികാരത്തെ ബാധിക്കുമെന്നാണ് നോയല്‍ ടാറ്റയുടെ നിലപാട്. ഗ്രൂപ്പിന്റെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പുറമേ വ്യോമയാന മേഖലയിലും ടാറ്റ കടുത്ത വെല്ലുവിളി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയെ വിസ്താരയുമായി ലയിപ്പിക്കുന്ന പ്രക്രിയ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്. പുതിയ ശമ്പള ഘടനയ്‌ക്കെതിരെ പൈലറ്റുമാരും ക്രൂ അംഗങ്ങളും ശക്തമായ വിയോജിപ്പിലാണ്. പൈലറ്റുമാര്‍ കൂട്ടത്തോടെ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചതോടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുന്നത് ടാറ്റയുടെ വ്യോമയാന ബിസിനസിന് വലിയ തിരിച്ചടിയാവുകയാണ്. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ടാറ്റ ട്രസ്റ്റും കടുത്ത കോര്‍പ്പറേറ്റ് ചട്ടങ്ങള്‍ പാലിക്കേണ്ടി വരുന്ന ടാറ്റ സണ്‍സും തമ്മിലുള്ള ഈ വടംവലി ഇന്ത്യന്‍ വ്യവസായ ലോകം ഉറ്റുനോക്കുന്ന ഒന്നായി...

Read More

ഗൾഫ് മേഖലയിൽ ഇനി ‘സുരക്ഷിത താവളങ്ങളില്ല’; ഇറാൻ ആക്രമണത്തിൽ 20 യുഎസ്‌ സൈനിക കേന്ദ്രങ്ങൾ തകർന്നു

അമേരിക്കയ്ക്ക് ഗൾഫ് മേഖലയിൽ ഇനി സുരക്ഷിത സൈനിക .താവളങ്ങളില്ല. ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഇറാൻ-യുഎസ് യുദ്ധത്തിൽ ഇറാൻ അമേരിക്കയുടെ കുറഞ്ഞത് 20 മുതൽ 28 വരെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഇറാഖ്, ജോർദാൻ, ബഹ്റൈൻ, ഒമാൻ എന്നീ എട്ട് ഗൾഫ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രധാന യുഎസ് സൈനിക താവളങ്ങളാണ് ഇറാന്റെ ആക്രമണണത്തിൽ തകർന്നത്. ഇറാൻ്റെ ഈ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടം പരസ്യമായി സമ്മതിച്ചതിനേക്കാൾ ഗുരുതരമാണെന്ന് ബിബിസി വെരിഫൈ നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, റഡാറുകൾ എന്നിവ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്‌ടങ്ങളാണ് ഇതിലൂടെ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ്റെ ആക്രമണത്തിൽ യുഎഇയിലെ അൽ റുവൈസ്, അൽ സാദർ ബേസുകളിലും ജോർദാനിലെ മുവാഫാക്ക് സാൽതി ബേസിലുമായി മൂന്ന് അത്യാധുനിക ആന്റി ബാലിസ്റ്റിക് മിസൈൽ ബാറ്ററി സംവിധാനങ്ങൾ (THAAD) തകർന്നു. ഏകദേശം ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന ഈ ഓരോ സംവിധാനവും എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന് പ്രതിരോധ വിദഗ്‌ധർ വ്യക്തമാക്കുന്നു. ആക്രമണത്തിൽ 700 മില്യൺ ഡോളർ വിലയുള്ള ഇ-3 സെൻട്രി നിരീക്ഷണ വിമാനവും സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ തകർക്കപ്പെട്ടതായാണ് വിവരം.ഇറാൻ്റെ ആക്രമണത്തിൽ എഫ്-15, എഫ്-35 യുദ്ധവിമാനങ്ങൾ, 24 എംക്യു-9 റീപ്പർ ഡ്രോണുകൾ, എ-10 അറ്റാക്ക് പ്ലെയിൻ എന്നിവ ഉൾപ്പെടെ ആകെ 42 വിമാനങ്ങൾ തകരുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് ഇറാന്റെ യുദ്ധതന്ത്രങ്ങളിൽ കാര്യമായ മാറ്റം വന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടക്കത്തിൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ വലിയ തോതിലുള്ള മിസൈൽ വർഷമാണ് ഇറാൻ നടത്തിയിരുന്നത്. എന്നാൽ പിന്നീട് കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിലേക്ക് കൃത്യമായ ആക്രമണങ്ങൾ നടത്താൻ അവർക്ക് സാധിച്ചു. ഇറാൻ്റെ മിസൈൽ പ്രഹരപരിധിക്കുള്ളിൽ നിന്ന് വിമാനങ്ങൾ മാറ്റി പാർക്ക് ചെയ്യുന്നതിൽ അമേരിക്കൻ സൈന്യത്തിന് തുടക്കത്തിലുണ്ടായ അലംഭാവമാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും വിലയിരുത്തലുകളുണ്ട്.ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തൻ്റെ സൈന്യത്തിന്റെ വിജയത്തെ പ്രശംസിക്കുകയും പശ്ചിമേഷ്യ ഇനി അമേരിക്കൻ താവളങ്ങൾക്ക് സുരക്ഷിതമായ ഇടമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. അമേരിക്കൻ താവളങ്ങൾ തകർക്കുന്നതിലൂടെ മേഖലയിലെ തങ്ങളുടെ പഴയ സ്വാധീനം തിരിച്ചുപിടിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി ഇറാനിലെ 13,000 ലക്ഷ്യങ്ങളിൽ അമേരിക്കൻ സഖ്യം ആക്രമണം നടത്തിയെങ്കിലും, ഇറാൻ്റെ പ്രത്യാക്രമണങ്ങൾ അമേരിക്കയ്ക്ക് വൻ നഷ്ടം ഉണ്ടാക്കുന്നതായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൻ്റെ വ്യാപ്തി പുറംലോകം അറിയാതിരിക്കാൻ പ്ലാനറ്റ് പോലുള്ള ഉപഗ്രഹ ചിത്ര ദാതാക്കളോട് മേഖലയിലെ പുതിയ ചിത്രങ്ങൾ നൽകുന്നത് തടയാൻ അമേരിക്ക ആവശ്യപ്പെട്ടതായും...

Read More

നിക്കരാഗ്വയിലെ പീഡനം: നിശ്ശബ്ദത പാലിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തക

നിക്കരാഗ്വയിൽ കത്തോലിക്കാ സഭ നേരിടുന്ന കടുത്ത പീഡനങ്ങൾക്കെതിരെ ആഗോളതലത്തിൽ നിശ്ശബ്ദത തുടരുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും ‘നിക്കരാഗ്വ ഫ്രീഡം കോയലിഷൻ’ പ്രസിഡന്റുമായ റൊസാലിയ ഗുട്ടറസ്-ഹ്യൂട്ടെ മില്ലർ. മെയ് 29 ന് വാഷിംഗ്ടണിലെ ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ’ (CSIS) നടന്ന മനുഷ്യാവകാശ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പള്ളികളിൽ ഞായറാഴ്ചകളിൽ വൈദികർ നടത്തുന്ന പ്രസംഗങ്ങൾ പോലും സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമായിരിക്കണമെന്ന് അവർ വെളിപ്പെടുത്തി. നിക്കരാഗ്വയിലെ ജനങ്ങൾ നേരിടുന്ന വ്യവസ്ഥാപിതമായ അടിച്ചമർത്തലുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് യുഎന്നിന്റെ ഹ്യൂമൻ റൈറ്റ്സ് എക്സ്പെർട്ട് ഗ്രൂപ്പ് (GHREN) പുറത്തുവിട്ട പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പാനൽ ചർച്ച നടത്തിയത്. നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും സഹപ്രസിഡന്റുമായ റൊസാരിയോ മുറിലോയുടെയും ഏകാധിപത്യ ഭരണത്തിന് കീഴിൽ കത്തോലിക്കർക്ക് കടുത്ത ആരാധനാ സ്വാതന്ത്ര്യ ലംഘനമാണ് നേരിടേണ്ടി വരുന്നത്. മറ്റ് ചില ക്രിസ്തീയ വിഭാഗങ്ങൾ പീഡനം ഒഴിവാക്കാനായി സർക്കാരുമായി സഹകരിച്ചു പോകുമ്പോൾ, പ്രതികരിക്കുന്നവർ ഭയത്താൽ നിശ്ശബ്ദരാക്കപ്പെടുകയാണെന്ന് മില്ലർ പറഞ്ഞു. മനഗുവയിലെ ഓക്സിലറി ബിഷപ്പ് മോൺസിഞ്ഞോർ സിൽവിയോ ജോസ് ബേസിനെ ഉദ്ധരിച്ച്, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ അവസ്ഥ ‘നിശ്ശബ്ദത’ മാത്രമാണെന്ന് അവർ കൂട്ടിച്ചേർത്തു. വൈദികരുടെ പ്രസംഗങ്ങൾ നിരീക്ഷിക്കാനും റെക്കോർഡ് ചെയ്യാനുമായി ഭരണകൂടത്തിന്റെ ചാരന്മാർ പള്ളികളിൽ സജീവമാണ്. നിക്കരാഗ്വൻ ജനതയുടെ വിശ്വാസത്തിന്റെ ശക്തിയെ ഭരണകൂടം ഭയപ്പെടുന്നുണ്ടെന്നും, ജനങ്ങൾ ഒത്തുചേരുന്നതും പ്രതിഷേധിക്കുന്നതും തടയാൻ വിശ്വാസി സമൂഹങ്ങളെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മില്ലർ ആരോപിച്ചു. സർക്കാർ വിലക്കുകൾ കാരണം രാജ്യത്ത് പരമ്പരാഗതമായി നടക്കാറുള്ള വിശുദ്ധ വാര ഘോഷയാത്രകൾ റദ്ദാക്കേണ്ടി വന്നതിൽ മില്ലർ കടുത്ത ഖേദം പ്രകടിപ്പിച്ചു. എന്നാൽ തെരുവുകളിൽ വിലക്കുണ്ടെങ്കിലും ജനങ്ങൾ പള്ളികൾക്കുള്ളിൽ ഒത്തുകൂടി ഈ ചടങ്ങുകൾ ഭക്തിപൂർവം നടത്തുന്നുണ്ടെന്നും, വിശ്വാസത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഭരണകൂടത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ 2026-ൽ മില്ലറുടെ പൗരത്വം നിക്കരാഗ്വ സർക്കാർ...

Read More

ഭരണാധികാരികളെ ദൈവം നീതിപൂർവകമായ സമാധാനത്തിലേക്ക് നയിക്കട്ടെ: ലെയോ പാപ്പ

ലോകനേതാക്കളെ ദൈവം നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കട്ടെയെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. അതേസമയം, രോഗികളോട് കരുതലോടെ പെരുമാറുന്ന സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കണമെന്നും പോളണ്ടിലെ പീക്കാരി മരിയൻ തീർഥാടനകേന്ദ്രത്തിൽ നിന്നുമെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്‌തുകൊണ്ട് പാപ്പ പറഞ്ഞു. മെയ് മാസത്തിലെ അവസാന ദിനത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ ഇരുപതിനായിരത്തിലധികം വരുന്ന വിശ്വാസികളോട് സമാധാനത്തിനായുള്ള ആഹ്വാനം മാർപാപ്പ ആവർത്തിച്ചു. “മെയ് മാസം മുഴുവൻ തിരുസഭ ഒന്നടങ്കം സമാധാനത്തിനായി പ്രാർഥനകൾ ഉയർത്തുകയായിരുന്നു. തകരാത്ത ഒരു ശൃംഖല പോലെ വിശ്വാസികൾ ജപമാലയിലൂടെ, യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിലേക്ക് സമർപ്പിച്ചു. ഭരണാധികാരികളുടെ മനഃസാക്ഷിയെ ദൈവീകജ്ഞാനം ഉണർത്തട്ടെയെന്നും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ആത്മാർഥമായ തീരുമാനങ്ങളിലേക്ക് അവരുടെ ചിന്തകളെ അത് നയിക്കട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു” – മാർപാപ്പ...

Read More

സംഘർഷ സമയങ്ങളിലും സമാധാനം സാധ്യമാണ്: ലെയോ പാപ്പ

ആഗോളതലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും സമാധാനം കൈവരിക്കുക എന്നത് സാധ്യമാണെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാൻ ഗാർഡനിലെ ലൂർദ്ദ് മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ, നടന്ന സമാധാനത്തിനായുള്ള പ്രത്യേക ജപമാല പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. സമാധാനം നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾക്ക് കാതോർക്കാൻ തയ്യാറാകുമ്പോഴാണ് ലോകത്ത് ശാന്തി പുലരുന്നതെന്നും, ഇതിനായി ഓരോരുത്തരും നിത്യേന പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള വിവിധ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെയും വിശ്വാസികളെയും തത്സമയം ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനയിൽ, യുദ്ധവും അക്രമങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ മാർപ്പാപ്പ പ്രത്യേകം അനുസ്മരിച്ചു. “ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കട്ടെ; അവിടുന്ന് തന്റെ ജനത്തിനും തന്റെ വിശ്വസ്തർക്കും ഹൃദയം കൊണ്ട് തന്നിലേക്ക് തിരിയുന്നവർക്കും സമാധാനം വാഗ്ദാനം ചെയ്യുന്നു” എന്ന സങ്കീർത്തന വചനം (85:8) ഉദ്ധരിച്ചുകൊണ്ടാണ് അഞ്ച് ദശകങ്ങൾ നീണ്ട ജപമാല പ്രാർത്ഥനയ്ക്ക് ശേഷം മാർപ്പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. നിലവിലെ ആഗോള പ്രതിസന്ധികളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ, മനുഷ്യരാശിക്ക് ഏറ്റവും ആവശ്യമുള്ള ‘പ്രത്യാശ’യാണ് ഈ തിരുവചനം പകർന്നുനൽകുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാനിൽ നേരിട്ടെത്തിയവരും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മാധ്യമങ്ങളിലൂടെ പങ്കുചേർന്നവരുമായ മുഴുവൻ വിശ്വാസികളോടും ദൈവവചനം ശ്രവിക്കാൻ ഹൃദയം സജ്ജമാക്കാൻ പാപ്പ ആവശ്യപ്പെട്ടു. പ്രാർത്ഥനയിലൂടെ മാത്രമേ ചരിത്രസംഭവങ്ങളുടെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കാനും, ദൈവത്തിന്റെ കാരുണ്യം നമ്മെ നയിക്കുന്നുണ്ടെന്ന് തിരിച്ചറിയാനും സാധിക്കൂ എന്നും പാപ്പ...

Read More