Author: George Kakkanatt

പശ്ചിമേഷ്യൻ പ്രതിസന്ധി: സാമ്പത്തിക ബാധ്യത മറികടക്കാൻ പൊതുമുതൽ വിറ്റഴിക്കാൻ കേന്ദ്രം

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും സർക്കാർ ഭൂമിയും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ രണ്ടാം ഭാഗമായിയാവും പണം സമാഹരിക്കുക. അഞ്ച് വർഷം കൊണ്ട് 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണി പിടിച്ചുനിർത്താൻ പ്രഖ്യാപിച്ച അടിയന്തര പാക്കേജുകൾ കേന്ദ്ര ഖജനാവിന് വൻ ബാധ്യതയാണ് വരുത്തിവെച്ചത്. ഈ പ്രതിസന്ധി പരിഹരിക്കാൻ വരുമാന വർദ്ധനവ് മാത്രമാണ് പോംവഴിയെന്ന വിലയിരുത്തലിലാണ് ആസ്തി വില്പന വേഗത്തിലാക്കുന്നത്. ഇതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് , ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസ് എന്നിവയുടെ ഉന്നതതല യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത സാമ്പത്തിക വർഷം ഓഹരി വിറ്റഴിക്കലിലൂടെ മാത്രം 80,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുൻപ് നിക്ഷേപകരുടെ താല്പര്യക്കുറവ് മൂലവും തർക്കങ്ങൾ കാരണവും നിർത്തിവെച്ചിരുന്ന ഐ.ഡി.ബി.ഐ ബാങ്കിന്റെ വിൽപന നടപടികൾ സർക്കാർ പുനരാരംഭിച്ചേക്കുമെന്നാണ് സൂചന. 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷ കാലയളവിലാണ് 10 ലക്ഷം കോടി രൂപയുടെ സർക്കാർ ആസ്തികൾ പണമാക്കി മാറ്റുക. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്ന 6 ലക്ഷം കോടി രൂപയുടെ 90 ശതമാനവും സമാഹരിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ഇതിനുപുറമെ, നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷൻ വഴി രാജ്യത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ ഭൂമിയും മറ്റ് തന്ത്രപ്രധാനമല്ലാത്ത ആസ്തികളും വിറ്റഴിക്കാനുള്ള നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡി.പി.ഇയുടെ കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 10,048 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ വിൽക്കുന്നതിനുള്ള അനുമതികൾ സർക്കാർ നൽകിക്കഴിഞ്ഞു. അടുത്തിടെ വിപണിയിലെ അസ്ഥിരത ഒഴിവാക്കാൻ സർക്കാർ പ്രഖ്യാപിച്ച വൻകിട സാമ്പത്തിക പദ്ധതികളാണ് കേന്ദ്രത്തിന് പെട്ടെന്ന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ രൂപീകരിച്ച ഒരു ലക്ഷം കോടി രൂപയുടെ ഇക്കണോമിക് സ്റ്റെബിലൈസേഷൻ ഫണ്ട് കടുത്ത സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിയത്. ഇതിൻ നിന്നാണ് 10,000 കോടി രൂപ വിമാന ഇന്ധന വില വർദ്ധനവ് തടയാൻ എണ്ണക്കമ്പനികൾക്കായി സർക്കാർ നൽകിയത്. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിലൂടെ പ്രതിസന്ധിയിലായ വ്യോമയാന മേഖലയെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സഹായിക്കുന്നതിനായി 18,000 കോടി രൂപയുടെ പുതിയ വായ്പാ സഹായ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. യുദ്ധസാഹചര്യം സൃഷ്ടിച്ച ആഗോള പ്രതിസന്ധി ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ പണം വകമാറ്റിയതാണ് ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും കൂട്ടത്തോടെയുള്ള വിൽപനയിലേക്ക് കേന്ദ്ര സർക്കാരിനെ...

Read More

‘സുവിശേഷത്തിന്റെ ആനന്ദം’ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന സ്വരമായി മാറണം: പാപ്പാ

സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിവസം, റയൽ മാഡ്രിഡിന്റെ സ്വന്തം നാടായ സാന്തിയാഗോ ബെർണാബെയു സ്റ്റേഡിയത്തിൽ ഒത്തുചേർന്ന മാഡ്രിഡ് അതിരൂപതയിലെ വിശ്വാസികളെയും സഭാധികാരികളെയും അഭിസംബോധന ചെയ്തുകൊണ്ട്, പരിശുദ്ധ പിതാവ് സംസാരിച്ചു  മാഡ്രിഡിലെ തന്റെ അപ്പസ്തോലിക സന്ദർശന വേളയിലുടനീളം, സന്നദ്ധപ്രവർത്തനം ചെയ്ത ഏവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കർത്താവിനോടും, സഭയോടും, പാപ്പായോടുമുള്ള  സ്നേഹത്തെ പ്രതിയാണ്, അവരുടെ സാന്നിധ്യവും, സേവനങ്ങളും ഈ ദിവസങ്ങളിൽ അവർ നൽകിയതെന്ന് പാപ്പാ പറഞ്ഞു. ദൈനംദിന ജോലികളിൽ നിന്നും അവധിയെടുത്തുകൊണ്ട്, മുഴുവൻ സമയവും അർപ്പണ മനോഭാവത്തോടെ സേവനം ചെയ്തവരാണ്, സന്നദ്ധപ്രവർത്തകർ എന്ന് പറഞ്ഞ പാപ്പാ, ഹൃദയം, കൈകൾ, ആശയങ്ങൾ, കഴിവുകൾ, പുഞ്ചിരി എന്നിവയുടെയെല്ലാം അവർ നൽകിയ സേവനങ്ങൾക്ക് ദൈവം പ്രതിഫലം നല്കട്ടെയെന്നും പാപ്പാ പറഞ്ഞു. തുടർന്ന് ഹ്രസ്വമായ ഒരു ചിന്തയും പാപ്പാ പങ്കുവച്ചു. ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് സൗജന്യതയുടെ പുളിപ്പ് ലോകത്തിലേക്ക് കൊണ്ടുവരുവാൻ ആണെന്ന് പാപ്പാ എടുത്തുപറഞ്ഞു. തുടർന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ എടുത്തു പറയുന്ന പുളിപ്പിന്റെ ഉപമയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, കഴിഞ്ഞ ജൂബിലി വർഷത്തിൽ സന്നദ്ധസേവനം ചെയ്ത   അനേകം സഹോദരീസഹോദരന്മാരെപ്പോലെ, മാഡ്രിഡിൽ സേവനം നടത്തിയവർ, സൗജന്യത കൈമുതലാക്കിയ വരാനിരിക്കുന്ന ദൈവരാജ്യത്തിൻറെ അടയാളമാണെന്നു ചൂണ്ടിക്കാണിച്ചു. ഒരു സമൂഹത്തിന്റെ മാനുഷികവും ധാർമ്മികവും ആത്മീയവുമായ ഗുണം വളർത്തുന്ന ഒരു പുളിപ്പാണ് സൗജന്യത എന്നും, ഇത് ദൈവത്തിന്റെ നഗരത്തിന്റെ സ്വഭാവ വൈശിഷ്ട്യത ആണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. “വളർച്ച” എന്ന പദം സാമ്പത്തിക തലത്തിലേക്ക് ചുരുക്കപ്പെടുകയും, പലിശയുടെയും ലാഭത്തിന്റെയും യുക്തിയാൽ സ്വാധീനിക്കപ്പെടുന്ന ഒരു ലോകത്ത്, യഥാർത്ഥ യുക്തി, അതായത് സമഗ്ര മനുഷ്യ വളർച്ച അനുസരിച്ച് ചിന്തിക്കുകയും ജീവിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. “നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്‍മ ചെയ്യുന്നതില്‍ എന്തു മേന്‍മയാണുള്ളത്? . തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതില്‍ എന്തു മേന്‍മയാണുളളത്?” എന്ന ലൂക്കയുടെ സുവിശേഷത്തിലെ വചനവും പാപ്പാ ഉദ്ധരിച്ചു. യേശുക്രിസ്തു സ്വർഗ്ഗരാജ്യത്തിലെ പുളിപ്പ് ലോകത്തിലേക്ക് കൊണ്ടുവന്നുവെന്നും, അവിടുത്തെ യാഗത്തിന്റെ ജലവും രക്തവും പരിശുദ്ധാത്മാവിന്റെ അഗ്നിയും ഉപയോഗിച്ചുകൊണ്ട്  അത് രോഗബാധിതമായ  മനുഷ്യരാശിയെ ഒന്നിപ്പിച്ചുവെന്നും പാപ്പാ പറഞ്ഞു. ലോകത്തിൽ  സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടയാളങ്ങളും ഉപകരണങ്ങളും ആകേണ്ടതിനു, തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം അവൻ  ശിഷ്യന്മാരെ അതേ ആത്മാവിന്റെ ശക്തിയോടെ  അയച്ചുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സൂര്യനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുകയും കർത്താവായ യേശുവിനെ കണ്ടുമുട്ടിയവരുടെ ഹൃദയങ്ങളെ ചലിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹമാണ് ഇതിന്റെയെല്ലാം രഹസ്യമെന്നുള്ളതും പാപ്പാ ചൂണ്ടിക്കാട്ടി. ഒരിക്കൽക്കൂടി ഏവർക്കും നന്ദിയർപ്പിച്ച പാപ്പാ, റോമിൽ കണ്ടുമുട്ടാമെന്ന ആഹ്വാനവും...

Read More

ഒരു കുടുംബത്തിൽ സഹോദരീ സഹോദരങ്ങൾ എന്ന നിലയിൽ വസിക്കണം: പാപ്പാ

മാഡ്രിഡ് അതിരൂപതയുടെ മാതാവും, സംരക്ഷകയുമായ അൽമുദെനയിലെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ, കാഴ്ചകൾ അർപ്പിക്കുവാൻ തനിക്കൊപ്പം എത്തിച്ചേർന്ന വിശ്വാസികളെ അഭിസംബോധന  ചെയ്തു കൊണ്ടാണ് പാപ്പാ തന്റെ ഹ്രസ്വമായ സന്ദേശം ആരംഭിച്ചത്. പുത്രസഹജമായ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട്,മാതാവിന് ഒരു സുവർണ്ണ റോസാപൂവും പാപ്പാ സമർപ്പിച്ചു. നൂറ്റാണ്ടുകളായി മാഡ്രിഡ് നിവാസികൾ വണങ്ങിയിരുന്ന ഈ തിരുസ്വരൂപം, ക്രൈസ്തവ പീഡന കാലങ്ങളിൽ, കോട്ടയുടെ ചുവരുകളിലെ വിടവുകളിൽ സൂക്ഷിച്ചിരുന്നതും, പിന്നീട് യാതൊരു കേടുപാടും കൂടാതെ അത് കണ്ടെത്തിയതും പാപ്പാ എടുത്തു പറഞ്ഞു. പുരാതനമായ ഈ ഭക്തി, സ്വഭാവരൂപീകരണത്തിന് സഹായിക്കുന്ന ക്രൈസ്തവ  വേരുകളെ തിരിച്ചറിയുവാൻ ഏവരെയും സഹായിക്കുമെന്നും, ഏവർക്കും ജീവൻ പകർന്നു കൊണ്ട്,  നമ്മുടെ യാത്രയിൽ മുൻപോട്ടു പോകുവാൻ നമ്മെ പ്രചോദിപ്പിക്കുന്ന മഹത്തായ പ്രത്യാശയുടെ അടയാളവും കൂടിയാണ്. തകർന്ന ഒരു മതിലാണ്, പരിശുദ്ധ അമ്മയ്ക്ക് ജനതയുമായുള്ള പുതിയ ഒരു കണ്ടുമുട്ടലിനു വഴി തുറന്നതെന്ന് സൂചിപ്പിച്ച പാപ്പാ, ഇത് വലിയ ഒരു അടയാളമാണെന്നും, മതിലുകൾ തകർക്കുന്നത്, ഇടങ്ങൾ തുറക്കുകയും സാധ്യതകൾ പുനഃസ്ഥാപിക്കുകയും പുനഃസ്ഥാപിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു. സമൂഹത്തിൽ, നമ്മെ അകറ്റി നിർത്തുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിരവധി മതിലുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും, പാപ്പാ കൂട്ടിച്ചേർത്തു. പുതിയതും മനോഹരവും ശാശ്വതവുമായ എന്തെങ്കിലും നിർമ്മിക്കാൻ, മതിലുകൾ തകർക്കാൻ നാം തയ്യാറായിരിക്കണം എന്നുള്ളതാണ്, അൽമുദേനയിലെ മാതാവ്, തന്റെ സാന്നിധ്യവും ഉറപ്പായ സംരക്ഷണവും കൊണ്ട്, നമ്മോട് പറയുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കർത്താവ് തന്റെ വിശുദ്ധ ജനത്തോടൊപ്പം നടക്കുന്നുണ്ടെന്നും, അവരുടെ ഭയങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും, അവരുടെ എല്ലാ നല്ല ശ്രമങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുണ്ടെന്നും ഏവർക്കും ബോധ്യമുള്ളതിനാൽ, വിശ്വാസ സാക്ഷ്യത്തിൽ പതറരുതെന്നും, ദൈവപിതാവിന്റെ സ്നേഹനിർഭരമായ പദ്ധതിയെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പാ ഏവരെയും ഉദ്‌ബോധിപ്പിച്ചു. ഒരു കുടുംബത്തിൽ സഹോദരീ സഹോദരങ്ങൾ എന്ന നിലയിൽ വസിക്കണമെന്നും, കാരുണ്യപ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കണമെന്നും, പ്രത്യാശ നഷ്ടപ്പെടുത്തരുതെന്നും, സേവനങ്ങളിൽ പരസ്പരം പിന്തുണയ്ക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അവസാനമായി പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാർത്ഥനയും പാപ്പാ ചൊല്ലിക്കൊണ്ട്, അമ്മയുടെ മാതൃ സംരക്ഷണത്തിന് ഏവരെയും...

Read More

ഗതാഗത ചെലവ്‌ വർദ്ധന കുട്ടികൾക്കുള്ള സഹായങ്ങൾ കുറയാൻ കാരണമാകുന്നു: യൂണിസെഫ്

മദ്ധ്യപൂർവ്വദേശങ്ങളിലുൾപ്പെടെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും, കുട്ടികൾക്ക് ആവശ്യസാധനങ്ങളെത്തിക്കുന്നതിന് പ്രതിസന്ധിയുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഗതാഗതമേഖലയിലെ ചിലവുകൾ വർദ്ധിക്കുന്നത്, കുട്ടികൾക്കുവേണ്ടിയുള്ള സാധനസാമഗ്രികൾ എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ഫണ്ടുകൾ കുറയാൻ കാരണമാകുന്നുവെന്ന് സംഘടനയുടെ ഗതാഗതനിയന്ത്രണവുമായി ബന്ധപ്പെട്ട വിഭാഗം തലവൻ ഷാൻ സേദ്രിക് മീയൂസ്സ് പ്രസ്താവിച്ചു. കടൽമാർഗ്ഗമുള്ള ഗതാഗതം നേരിടുന്ന പ്രതിസന്ധികളും, തടസ്സങ്ങളും മാനവികപ്രതിസന്ധിക്ക് കാരണമായേക്കാമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. വിലവർദ്ധനയും, ഗതാഗതമേഖലയിലുള്ള താമസവും ആഗോളതലത്തിൽ കുട്ടികൾക്ക് സഹായമെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തന്റെ പ്രസ്താവനയിൽ മീയൂസ്സ് വ്യക്തമാക്കി. യാത്രാമേഖലയിൽ കൂടുതലായി നൽകേണ്ടിവരുന്ന ഓരോ ഡോളറും, ശിശുക്ഷേമനിധി കുട്ടികൾക്കായി മാറ്റിവച്ചിരുന്ന ഫണ്ടിൽനിന്ന് കുറയുമെന്ന് സംഘടന വിശദീകരിച്ചു. ഇന്ത്യയിൽനിന്ന് എത്യോപ്യയിലേക്കും നൈജീരിയയിലേക്കും, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലേക്കും എത്തിച്ചിരുന്ന പ്രതിരോധമരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള ചിലവുകൾ അൻപത് മുതൽ എഴുപത് വരെ ശതമാനം വർദ്ധിച്ചുവെന്ന് യൂണിസെഫ് എഴുതി. കുട്ടികൾക്കുൾപ്പെടെ വേണ്ടിയുള്ള ചികിത്സാഭക്ഷണങ്ങൾ കെനിയയിൽനിന്ന് തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലേക്കും റോഡ് മാർഗ്ഗം എത്തിക്കുന്നതിന്റെ ചെലവുകളിൽ 30 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. നൈജീരിയയിലേക്ക് രോഗപ്രതിരോധത്തിനുവേണ്ടിയുള്ള ചില ചികിത്സാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ 56 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികളുടെ മുന്നിലും തങ്ങൾ അടിസ്ഥാന സഹായങ്ങൾ എത്തിക്കുന്നതിൽ കുറവുവരുത്തിയിട്ടില്ലെന്നും, എന്നാൽ നിലവിലെ സ്ഥിതിഗതികൾ ഏറെ ആശാവഹമല്ലെന്നും അറിയിച്ച യൂണിസെഫ്, ഇത്തരമൊരു അവസ്ഥ ഇതാദ്യമായാണെന്ന് കൂട്ടിച്ചേർത്തു. ചരക്കുനീക്കത്തിനായുള്ള വാർഷികസംഭവനകൾ തീർന്നുവരികയാണെന്നും സംഘടന...

Read More

ജപ്പാനു പിന്നാലെ നേപ്പാളും ഇന്ത്യൻ മാമ്പഴത്തിന് വിലക്കേർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള മാമ്പഴം ഉൾപ്പെടെയുള്ള പഴങ്ങളുടെ ഇറക്കുമതിക്ക് നേപ്പാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ഭരണകൂടം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. അതിർത്തിയിലെ ക്വാറന്റൈൻ പരിശോധനകളിൽ ഇന്ത്യയിൽ നിന്ന് എത്തിയ മാമ്പഴച്ചരക്കുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നേപ്പാൾ നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ-മെയ് മാസങ്ങൾ മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. നേപ്പാൾ കൃഷി-മൃഗസംരക്ഷണ മന്ത്രാലയം നടപ്പിലാക്കിയ ഈ നിയന്ത്രണം പ്രകാരം, ഗുണനിലവാര പരിശോധനയിൽ വിജയിക്കാത്ത പഴങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കില്ല. വിപണിയിൽ മാമ്പഴത്തിന്റെ ലഭ്യത കുറയുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും. ഇതിനകം തന്നെ നേപ്പാളിലെ വിപണിയിൽ മാമ്പഴ വില കുത്തനെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. മുമ്പ് ഇറക്കുമതി നിരോധിച്ച നേപ്പാളിലെ വാഴപ്പഴത്തിന്റെ വില ഇരട്ടിയിലേറെ വർധിച്ചത് ഇതിന് ഉദാഹരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിലെ ആഭ്യന്തര ഉൽപ്പാദനം മാമ്പഴത്തിന്റെ മൊത്തം ആവശ്യം നിറവേറ്റാൻ പര്യാപ്തമല്ലെന്ന് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. സീസണിൽ മാത്രം ലഭിക്കുന്ന നേപ്പാളിലെ മാമ്പഴങ്ങൾ കൊണ്ട് വർഷം മുഴുവൻ നീളുന്ന ആവശ്യം നിറവേറ്റുക അസാധ്യമാണ്. അതേസമയം, ഈ നിയന്ത്രണങ്ങളെ ഒരു അവസരമായാണ് നേപ്പാൾ സർക്കാർ കാണുന്നത്. തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങൾക്ക് പ്രചാരം നൽകാനും, പൗരന്മാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ പഴങ്ങൾ ലഭ്യമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മധേശ് പ്രവിശ്യയിലെ കാർഷിക മന്ത്രാലയ വക്താവ് മനീഷ് കുമാർ പാൽ പറഞ്ഞു. ഇത് തദ്ദേശീയ കർഷകർക്ക് വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്നും സർക്കാർ വാദിക്കുന്നു. അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ഈ നിരോധനം പിൻവലിച്ച്, കൃത്യമായ ക്വാറന്റൈൻ സംവിധാനങ്ങളും കർശനമായ ഗുണനിലവാര പരിശോധനയും നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൂർണ്ണമായ നിരോധനത്തിന് പകരം പരിശോധന നടത്തി പഴങ്ങൾ കടത്തിവിടാൻ അനുവാദം നൽകണമെന്നാണ് അവരുടെ പ്രധാന ആവശ്യം. ഇന്ത്യൻ കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനാ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസ്യതയെ ഈ വിലക്കുകൾ ബാധിക്കുമോ എന്ന ആശങ്കയും കയറ്റുമതിക്കാർ പങ്കുവെക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ ഈ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. ജപ്പാൻ അടുത്തിടെ ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയ സമാനമായ വിലക്കിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി എന്നത് ശ്രദ്ധേയമാണ്. മാമ്പഴ സീസൺ ആയ വേനൽക്കാലത്ത് ഏർപ്പെടുത്തിയ ഈ നിരോധനം ഇന്ത്യൻ കയറ്റുമതിക്കാരെയും നേപ്പാളിലെ വ്യാപാരികളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. അൽഫോൻസോ, ദശേരി, ചൗസ, കേസരി, ലാംഗ്ര തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങളുടെ വിപണനത്തെ ഇത് കാര്യമായി ബാധിക്കും. ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമല്ല. നേരത്തെ 1986ൽ ഈച്ചകളുടെ ശല്യം കാരണം ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾ നിരോധിച്ചിരുന്നു. പിന്നീട് നീണ്ട 20 വർഷത്തെ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 2006ലാണ് ഈ നിരോധനം നീക്കിയത്. കൃത്യം 20 വർഷം പിന്നിടുമ്പോൾ ഇന്ത്യയുടെ പ്ലാന്റുകളിലെ വീഴ്ചകൾ കാരണം ജപ്പാൻ വീണ്ടും വാതിലുകൾ...

Read More