Author: George Kakkanatt

എ ഐ ‘ഡീപ്ഫേക്കുകൾ’ മനുഷ്യജീവിതത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും ഭീഷണി: വത്തിക്കാൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും (ഡീപ്ഫേക്കുകൾ) മനുഷ്യന്റെ സ്വാഭാവിക ജീവിതാനുഭവങ്ങൾക്കും സാമൂഹിക വ്യവസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി വത്തിക്കാൻ മുന്നറിയിപ്പ് നൽകി. ‘ആന്റിക്വ എത് നോവ’ (Antiqua et Nova) എന്ന പേരിൽ വത്തിക്കാൻ പുറത്തിറക്കിയ പുതിയ പഠനരേഖയിലാണ് ഡിജിറ്റൽ യുഗത്തിലെ ഈ വലിയ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കുന്നത്. വിശ്വാസ തിരുസംഘം, കൾച്ചർ ആൻഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് എഐ സാങ്കേതികവിദ്യയുടെ ആഘാതങ്ങളെക്കുറിച്ചുള്ള ഈ സമഗ്ര പഠനം തയ്യാറാക്കിയത്. നിർമ്മിത ബുദ്ധി മനുഷ്യന് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുണ്ടെങ്കിലും, അതിന്റെ ദുരുപയോഗം വരുംതലമുറയെയും സാമൂഹിക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വത്തിക്കാൻ ചൂണ്ടിക്കാണിക്കുന്നു. യഥാർഥമേത്, വ്യാജമേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം നിർമിക്കപ്പെടുന്ന ‘ഡീപ്ഫേക്കുകൾ’ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനും വ്യക്തിഹത്യ നടത്താനും സമൂഹത്തിൽ വലിയ തോതിൽ തെറ്റിദ്ധാരണകൾ പടർത്താനും കാരണമാകുന്നു. വിദ്യാഭ്യാസ രംഗത്തും വ്യക്തിബന്ധങ്ങളിലും എഐയുടെ അമിത സ്വാധീനം മനുഷ്യന്റെ സ്വതന്ത്രവും വിമർശനാത്മകവുമായ ചിന്താശേഷിയെ ഇല്ലാതാക്കുമെന്ന് വത്തിക്കാൻ ആശങ്കപ്പെടുന്നു. ലോകത്തെ സ്വാധീനിക്കുന്ന പ്രധാന എഐ സാങ്കേതികവിദ്യകളെല്ലാം ചുരുക്കം ചില വൻകിട ആഗോള കമ്പനികളുടെ കൈകളിൽ മാത്രം ഒതുങ്ങുന്നത് വലിയ തോതിലുള്ള അസമത്വങ്ങൾക്കും മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും വഴിവെക്കും. വിനാശകരമായ ആയുധ നിർമ്മാണ മേഖലകളിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, ഒരു യന്ത്രത്തിനും മനുഷ്യജീവൻ അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ അവകാശമില്ലെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ...

Read More

സഭയിലെ അൽമായ നേതൃത്വം തുറന്ന മനസ്സും കൂട്ടായ്മയും വളർത്തണമെന്ന് ലെയോ മാർപാപ്പ

സഭയിലെ അൽമായ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വം സുതാര്യതയോടും വിവേചനബുദ്ധിയോടും കൂടി പ്രവർത്തിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ ‘അൽമായർ, കുടുംബം, ജീവൻ’ എന്നിവയ്ക്കായുള്ള ഡികാസ്റ്ററി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ. ​സഭയിലെ നേതൃത്വം എന്നത് കേവലം പ്രായോഗിക കാര്യങ്ങൾ ഏകോപിപ്പിക്കൽ മാത്രമല്ല മറിച്ച് ക്രിസ്തുവിലുള്ള ദൈവഹിതത്തിന്റെ ആവിഷ്കാരമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം സമൂഹത്തിന്റെ നന്മയ്ക്കായിരിക്കണം നേതൃത്വം ഉപയോഗിക്കേണ്ടത്. അധികാരം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു. ​പ്രാദേശിക മെത്രാന്മാരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ പോലും സഭയുടെ പൊതുവായ കൂട്ടായ്മ തകർക്കരുത്. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് സഭയ്ക്ക് വെളിയിലുള്ള ലോകത്തിലേക്കും പുതിയ മിഷൻ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുമ്പോഴാണ് സഭാംഗത്വം ഫലപ്രദമാകുന്നത്. ആഗോള സഭയുമായും പ്രാദേശിക മെത്രാന്മാരുമായും ശക്തമായ കൂട്ടായ്മ നിലനിർത്തിക്കൊണ്ടുതന്നെ ലോകത്തിന് മുന്നിൽ തുറന്ന മനസ്സോടെ നിലകൊള്ളാൻ തങ്ങളുടെ കീഴിലുള്ളവരെ നയിക്കാൻ നേതാക്കൾക്ക് സാധിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. വിനയം, സ്വാർത്ഥതയില്ലാത്ത സ്നേഹം എന്നിവയിലൂടെ സാക്ഷ്യം വഹിക്കാൻ അൽമായ നേതാക്കൾ തയ്യാറാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. അൽമായ സംഘടനകൾ സഭയ്ക്ക് നൽകുന്ന സംഭാവനകളെ പ്രശംസിച്ച മാർപാപ്പ അവർക്ക് വത്തിക്കാന്റെ പൂർണ്ണ പിന്തുണയും...

Read More

പീഡനങ്ങൾക്കിടയിലും ലെയോ പാപ്പയെ പാക്കിസ്ഥാൻ സന്ദർശിക്കാൻ ക്ഷണിച്ച് മെത്രാൻ സമിതി

പാക്കിസ്ഥാനിൽ ക്രൈസ്തവരുൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത പീഡനങ്ങളിലും വിവേചനങ്ങളിലും ആശങ്കയറിയിച്ച് പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതി. നിലവിലെ കടുത്ത പ്രതിസന്ധികൾക്കിടയിലും വിശ്വാസികൾക്ക് പ്രത്യാശ പകരുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പയെ മെത്രാന്മാർ പാക്കിസ്ഥാൻ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. വത്തിക്കാനിൽ നടക്കുന്ന പാക്കിസ്ഥാൻ ബിഷപ്പുമാരുടെ ഔദ്യോഗിക ‘ആദ് ലിമിന’ (Ad Limina) സന്ദർശന വേളയിലാണ് മെത്രാന്മാർ തങ്ങളുടെ ആശങ്കകൾ മാർപാപ്പയെയും മറ്റ് വത്തിക്കാൻ പ്രതിനിധികളെയും അറിയിച്ചത്. പാക്കിസ്ഥാനിലെ ക്രൈസ്തവർ വിശ്വാസ തീഷ്ണതയുള്ളവരാണെങ്കിലും കടുത്ത ദാരിദ്ര്യവും വിവേചനവുമാണ് അവർ നേരിടുന്നതെന്ന് മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് സാംസൺ ഷുക്കാർദിൻ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന വിവാദപരമായ ‘മതനിന്ദാ നിയമങ്ങൾ’ (Blasphemy Laws) പലപ്പോഴും ക്രൈസ്തവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ പ്രായപൂർത്തിയാകാത്ത ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് തുല്യാവകാശം ഉറപ്പാക്കാൻ നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങൾ നേരിടുന്ന ദുരിതങ്ങൾക്കിടയിലും പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ പ്രത്യാശ കൈവിട്ടിട്ടില്ലെന്ന് ബിഷപ്പ് ഷുക്കാർദിൻ കൂട്ടിച്ചേർത്തു. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച തങ്ങൾക്ക് ഭാവിയിലേക്ക് പുതിയൊരു കാഴ്ചപ്പാടും വലിയ പ്രതീക്ഷയുമാണ് നൽകിയിരിക്കുന്നത്. വരും നാളുകളിൽ പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് തുല്യ നീതിയും അവകാശങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും മെത്രാന്മാർ...

Read More

എബോള ഭീഷണി: കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിനും ആരോഗ്യ പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും അവലോകന യോഗത്തിൽ തീരുമാനമായി. പനി, ക്ഷീണം, തലവേദന, പേശിവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ ജാഗ്രതാ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇതുവരെ ഏകദേശം 600 ഓളം പേർക്ക് രോഗം ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേർ മരണപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന്റെ അപൂർവ ഇനമായ ‘ബുണ്ടിബുഗ്യോ’ വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയാണ് നിലവിലെ സാഹചര്യത്തെ ‘അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’യായി പ്രഖ്യാപിച്ചത്. എന്നാൽ, ഇത് ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്നും യോഗം...

Read More

ടി പി ചന്ദ്രശേഖരൻ വധക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; പ്രചാരണം വാസ്തവവിരുദ്ധമെന്ന് കെ കെ രമ

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎൽഎ വ്യക്തമാക്കി. താൻ ആഭ്യന്തരമന്ത്രിയെ സമീപിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പൂർണമായും വാസ്തവവിരുദ്ധമാണെന്ന് അവർ പറഞ്ഞു.കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ വിശദീകരിച്ചു. താൻ പറഞ്ഞു എന്ന പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്ത എങ്ങനെ പ്രചരിച്ചുവെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ചാനലിന്റെ പ്രതിനിധിയുമായി നേരിട്ട് സംസാരിച്ചുവെന്നും അവർ അറിയിച്ചു.പാർട്ടിയിൽ ഇത്തരമൊരു ചർച്ച പോലും നടന്നിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. കേസ് അന്വേഷണത്തിൽ തനിക്ക് പൂർണ തൃപ്തിയുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങൾ താൻ ഇതുവരെ നടത്തിയിട്ടില്ലെന്നും, എന്നാൽ അത്തരമൊരു അഭിപ്രായപ്രകടനം നടത്താനുള്ള സമയം ഇതല്ലെന്നുമാണ് തന്റെ നിലപാടെന്നും കെ കെ രമ കൂട്ടിച്ചേർത്തു.2012 മെയ് 4നാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കേസിൽ 2024 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി...

Read More