Author: George Kakkanatt

ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ കാനഡയിലെത്തിത്തുടങ്ങി; വില കുറയുമെന്ന് സൂചന

കാനഡയും ചൈനയും തമ്മിലുണ്ടാക്കിയ പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നുള്ള ആദ്യ ബാച്ച് ഇലക്ട്രിക് വാഹനങ്ങള്‍ കാനഡയിലെത്തി. ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മെയ് മാസത്തില്‍ മാത്രം 2,910 ചൈനീസ് ഇലക്ട്രിക് കാറുകളാണ് കാനഡയിലെ തുറമുഖങ്ങളില്‍ എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജനുവരിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈന സന്ദര്‍ശിച്ച വേളയിലാണ് നികുതി ഇളവുകളോടെ പതിനായിരക്കണക്കിന് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡയിലേക്ക് ഇറക്കുമതി അനുമതി നല്‍കാന്‍ ധാരണയായത്. 2024 ല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ 100 ശതമാനം തീരുവ ചുമത്തിയിരുന്നു. എന്നാല്‍ പുതിയ താരിഫ് കരാര്‍ പ്രകാരം പ്രതിവര്‍ഷം 49,000 ചൈനീസ് ഇവികള്‍ക്ക് വെറും 6.1 ശതമാനം കുറഞ്ഞ നികുതിയില്‍ കാനഡയിലേക്ക് പ്രവേശിക്കാം. പരമാവധി ആറ് മാസത്തെ ക്വാട്ടയായി 24,500 കാറുകള്‍ വീതം മാത്രമേ ഒരു ഘട്ടത്തില്‍ ഇറക്കുമതി ചെയ്യാനാകൂ. ചൈനീസ് കാറുകള്‍ക്ക് കാനഡ വിപണി തുറന്ന് നല്‍കിയതിന് പകരമായി കാനഡയില്‍ നിന്നുള്ള കനോല അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി ഡ്യൂട്ടി കുറയ്ക്കാന്‍ ബീജിംഗും തയ്യാറായിട്ടുണ്ട്. ആദ്യ ബാച്ചില്‍ എത്തിയ വാഹനങ്ങള്‍ ഏത് ബ്രാന്‍ഡിന്റേതാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ചൈനയിലെ ഷാങ്ഹായിലുള്ള ടെസ്ല ഫാക്ടറിയില്‍ നിര്‍മിച്ച മോഡലുകളാണ് ഇവയില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. വരും മാസങ്ങളില്‍ ചൈനീസ് കമ്പനികളായ ബിവൈഡി, ചെറി, ഗീലി എന്നിവയുടെ ബജറ്റ് ഫ്രണ്ട്ലി മോഡലുകളും കാനഡയില്‍ എത്തിയേക്കും. ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതും കാനഡ ഫെഡറല്‍ ഇവി റിബേറ്റുകള്‍ തിരികെക്കൊണ്ടുവന്നതും ചൈനീസ് കാറുകളുടെ വരവും ഇലക്ട്രിക് വാഹന വിപണിക്ക് വന്‍ ഉണര്‍വേകുമെന്ന് ഇലക്ട്രിക് മൊബിലിറ്റി കാനഡയുടെ സി.ഇ.ഒ ഡാനിയല്‍ ബ്രെട്ടണ്‍ വ്യക്തമാക്കി. വിപണിയിലെ മത്സരം ഉപയോക്താക്കള്‍ക്ക് അനുകൂലമാകുമെന്നും കാറുകളുടെ വില ഗണ്യമായി കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് ഇവികളുടെ വരവിനെതിരെ കാനഡയിലെ പ്രധാന മൂന്ന് മുന്‍നിര വാഹന നിര്‍മാതാക്കള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഈ നീക്കം കാനഡയിലെ തദ്ദേശീയ വാഹന വ്യവസായത്തെ തകര്‍ക്കുമെന്നും കനേഡിയന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും സൈബര്‍ ഭീഷണി ഉയര്‍ത്തുമെന്നും അവര്‍ ആരോപിക്കുന്നു. ചൈന അന്താരാഷ്ട്ര വ്യാപാര നിബന്ധനകളോ നിയമങ്ങളോ പാലിക്കുന്നില്ല. കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെയും വാഹന വിപണിയുടെയും വിജയത്തിന് അടിസ്ഥാനമായ തത്വങ്ങളെ അട്ടിമറിക്കുന്നതാണ് ഈ തീരുമാനമെന്ന് കനേഡിയന്‍ വെഹിക്കിള്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രയാന്‍ കിംഗ്സ്റ്റണ്‍ വ്യക്തമാക്കി. വില കുറഞ്ഞ ചൈനീസ് ഇവികളുടെ കടന്നുവരവ് കാനഡയിലെയും വടക്കേ അമേരിക്കയിലെയും വാഹന വ്യവസായ രംഗത്ത് വലിയ വിപ്ലവങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ...

Read More

കൊറിയൻ ടൂറിസത്തിൻ്റെ ഔദ്യോഗിക അംബാസഡറായി നടി പ്രിയങ്ക മോഹൻ

തെന്നിന്ത്യൻ നടി പ്രിയങ്ക മോഹന് പുതിയ അന്താരാഷ്ട്ര അംഗീകാരം. കൊറിയ ടൂറിസത്തിൻ്റെ പുതിയ ഹോണററി അംബാസഡറായി താരത്തെ നിയമിച്ചു. കൊറിയ ടൂറിസം ഓർഗനൈസേഷൻ ആണ് ഈ സുപ്രധാന നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ കൊറിയൻ സർക്കാരിനോടും കെടിഒയോടും താരം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഇന്ത്യൻ പ്രേക്ഷകർക്കും കൊറിയൻ സംസ്കാരത്തിനും ഇടയിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി. ഈ പുതിയ പദവി നടിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായി മാറിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ നടിയുടെ ഒരു സിനിമ കൊറിയയുമായി ബന്ധപ്പെട്ടതായിരുന്നു. 2026-ൽ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘മേഡ് ഇൻ കൊറിയ’ എന്ന ചിത്രത്തിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാ കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ ഷെൻബ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്.  തമിഴ്നാട്ടിൽ നിന്നും കൊറിയയിലേക്ക് എത്തുന്ന ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ തേടി ടൂറിസം വകുപ്പിൻ്റെ വലിയ...

Read More

പുതിയ സൈനിക നീക്കം: റഷ്യൻ അതിർത്തിയിലേക്ക് ആണവായുധങ്ങൾ മാറ്റാൻ അമേരിക്ക

ആഗോള രാഷ്ട്രീയ രംഗത്ത് വൻ ശക്തികൾ തമ്മിലുള്ള ആണവ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് അമേരിക്ക പുതിയ സൈനിക നീക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതായി സൂചന. റഷ്യൻ അതിർത്തിക്ക് കൂടുതൽ അടുത്തായി അത്യാധുനിക ആണവായുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഗൗരവമായി ആലോചിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്ക് പിന്നാലെ യൂറോപ്പിലും സൈനിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്നതാണ് ഈ പുതിയ പദ്ധതി. റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആണവ ഭീഷണികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈറ്റ് ഹൗസ് ഇത്തരം ഒരു കടുത്ത നീക്കത്തിന് മുതിരുന്നത്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള യുഎസ് യുദ്ധവിമാനങ്ങളും മിസൈലുകളും മോസ്കോയ്ക്ക് തൊട്ടടുത്തുള്ള നാറ്റോ സഖ്യരാജ്യങ്ങളിൽ വിന്യസിക്കാനാണ് പ്രാഥമികമായി പദ്ധതിയിടുന്നത്. ലോകം ഇപ്പോൾ കടുത്ത ഒരു രണ്ടാം ശീതയുദ്ധത്തിലേക്ക് ഔദ്യോഗികമായി നീങ്ങുകയാണെന്ന് പ്രതിരോധ വിദഗ്ദ്ധർ ഈ നീക്കത്തെ വിലയിരുത്തുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ആണവ നിയന്ത്രണ കരാറിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പ്രതിരോധ രംഗത്ത് കനത്ത വെല്ലുവിളികൾ ഉയർന്നത്. പരസ്പരമുള്ള ആണവ പരിശോധനകളും നിയന്ത്രണങ്ങളും ഇല്ലാതായതോടെ ഇരുരാജ്യങ്ങളും തങ്ങളുടെ ആയുധശേഖരം പരമാവധി വർദ്ധിപ്പിക്കാനുള്ള മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി റഷ്യ തങ്ങളുടെ ആണവായുധങ്ങൾ ബെലാറസ് ഉൾപ്പെടെയുള്ള അതിർത്തി രാജ്യങ്ങളിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. റഷ്യയുടെ ഈ നീക്കത്തിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ തയ്യാറെടുക്കുന്നത്. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള വ്യോമതാവളങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനും കൂടുതൽ സുരക്ഷിതമായ ആയുധപ്പുരകൾ നിർമ്മിക്കാനും നാറ്റോ സഖ്യത്തിന് യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഈ പുതിയ തന്ത്രം യൂറോപ്യൻ വൻകരയെ വീണ്ടുമൊരു വലിയ യുദ്ധക്കളമാക്കി മാറ്റുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ആണവ ട്രയാഡ് എന്ന് വിളിക്കപ്പെടുന്ന കരയും കടലും ആകാശവും കേന്ദ്രീകരിച്ചുള്ള ആക്രമണ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാക്കാൻ പെന്റഗൺ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. അത്യാധുനിക ബി 52 ബോംബർ വിമാനങ്ങളും ആണവ അന്തർവാഹിനികളും റഷ്യൻ അതിർത്തി മേഖലകളിൽ കൂടുതൽ നിരീക്ഷണം നടത്തും. ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ചെറിയ നീക്കത്തെയും നിമിഷങ്ങൾക്കകം നേരിടാൻ തക്കവണ്ണമാണ് പുതിയ ക്രമീകരണങ്ങൾ. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം കടുത്ത സൈനിക നീക്കങ്ങൾക്കെതിരെ റഷ്യയും ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയുണ്ടാകുന്ന രീതിയിൽ ആയുധങ്ങൾ വിന്യസിച്ചാൽ ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് മോസ്കോ മുൻപ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചർച്ചകൾ പൂർണ്ണമായും വഴിമുട്ടിയ സാഹചര്യത്തിൽ ഇരുവിഭാഗവും കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നത് വലിയൊരു ദുരന്തത്തിന്...

Read More

പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും; ലക്ഷ്യം സ്വയം പര്യാപ്തതയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപ്പാദനം 100 ലക്ഷം ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമഗ്രമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും പൂർണ്ണ സഹകരണം ആവശ്യമാണെന്നും, മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് 70 ലക്ഷം ലിറ്റർ പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ പ്രതിദിന ആവശ്യം 86 ലക്ഷം ലിറ്ററാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീരകർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ സർക്കാർ കർശനമായി ഇടപെടും. പാലിന് വില വർധിപ്പിക്കുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില കൂട്ടി കർഷകരെ ദ്രോഹിക്കുന്ന പ്രവണത ഇനി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കർശന മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കർഷകർക്ക് കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. വന്യജീവി ആക്രമണങ്ങൾ മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയ ആശ്വാസമായി മാറിയത് പശു വളർത്തലാണെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ പ്രത്യേകം പ്രശംസിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രി ലോക ക്ഷീരദിന ആശംസകളും നേർന്നു. കുട്ടികളാണ് കൂടുതലായി പാൽ കുടിക്കുന്നത് എന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തും. നിലവിൽ 50 ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ പൂർണ്ണമായും മാറ്റിവെച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. ഓരോ ആറ് മാസം കൂടുമ്പോഴും പാൽ ഉൽപ്പാദനം വർധിക്കുന്നുണ്ടോയെന്ന് വിലയിരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മുൻകാലങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പശുക്കളെയും ആടുകളെയും വളർത്തിയിരുന്നു. എന്നാൽ നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം ആ കാർഷിക രീതികളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ഈ മേഖലയെ പരിപോഷിപ്പിക്കാനുള്ള സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ഏകദേശം എട്ട് ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയായിട്ടും പാൽ ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഉൽപ്പാദന ചെലവിലുണ്ടായ വർധന, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, പാൽവിലയിൽ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇതിനെ അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും, സ്ത്രീകളടക്കമുള്ള സാധാരണ കർഷകരെ ചേർത്തുപിടിച്ച് കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുമെന്നും മന്ത്രി...

Read More

മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എൽഡിഎഫ് കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധവള പത്രം വരുമ്പോൾ നമുക്ക് കാണാമെന്നും, ആ ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ‘ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണാം. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്’പിണറായി പറഞ്ഞു.പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി സതീശൻ തയ്യാറുണ്ടോ എന്ന് വിശദീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ‘നിർഭാഗ്യകരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പെട്രോൾ ഡീസൽ വിലവർധനവ് അതീവ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നും ഇനിയും ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് ഇതിനിടയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുദ്ധത്തിന് മുമ്പ് എണ്ണയ്ക്ക് 70 ഡോളറായിരുന്നു വീപ്പയ്ക്ക് ഉണ്ടായിരുന്നത്. അപ്പോഴും നമ്മുടെ രാജ്യത്ത് എണ്ണ വിലയിൽ കുറവുണ്ടായിരുന്നില്ല. പഴയ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് എണ്ണ കമ്പനികൾക്ക് വില നിർണയാധികാരം നൽകിയത്. കോൺഗ്രസ് തുടങ്ങിയത് ബിജെപി ശക്തമായി തുടരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ഘട്ടത്തിൽ എണ്ണ കമ്പനികൾ രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം കൊയ്‌തെടുത്തിട്ടുണ്ട്. വെനസ്വേലയിൽനിന്നും റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല എന്നത്‌കൊണ്ട് അത് നിർത്തിവെച്ചു. 40 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു റഷ്യയിലെ എണ്ണക്ക്. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി. രാജ്യത്ത് ഇതിന്റെ ഭാഗമായി രൂക്ഷമായ വിലവർധനവുണ്ടായി. കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനത്തെ കുറ്റപ്പെടുത്താൻ തയ്യാറാകണം. എക്‌സൈസ് ഡ്യൂട്ടി വർധനവ് ഒഴിവാക്കണമെന്ന് സംസ്ഥാനത്ത് ആവശ്യപ്പെടാമല്ലോ. ഫലപ്രദമായ ഇടപെടൽ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വില വർധിപ്പിച്ചത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം സംസ്ഥാനത്തിന്റെ മേൽ കെട്ടിവെക്കാനായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എടുത്തിരുന്ന നിലപാട്. സംസ്ഥാനം നികുതി കുറച്ചാൽ ജനങ്ങൾ ആശ്വാസം ലഭിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ സാധാരണ നിലയിലുള്ള വിലവർധനവല്ല ഉണ്ടായിട്ടുള്ളത്.രൂക്ഷമായ പ്രതിസന്ധിയാണ് ഉള്ളത്’ പിണറായി പറഞ്ഞു. കെഎസ്ആർടിസി അടക്കം പ്രതിസന്ധിയിലേക്ക് പോകുകയാണ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ഡീസൽ നികുതി നിരക്ക് കൂട്ടിയിരുന്നില്ല. 2018-ൽ എൽഡിഎഫ് സർക്കാർ ഇന്ധന നികുതി കുറച്ചു. 509 കോടി രൂപയുടെ നികുതിയിളവ് അന്ന് ഒറ്റയടിക്ക് നൽകിയെന്നും പ്രതിപക്ഷ നേതാവ്...

Read More