Author: George Kakkanatt

മല്ലിക സാരാഭായിയെ കലാമണ്ഡലം ചാൻസലർ പദവിയിൽനിന്ന് മാറ്റിയേക്കും

കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്ന് പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ മാറ്റാനുള്ള നീക്കങ്ങൾ സജീവമാകുന്നു. സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ, മല്ലിക സാരാഭായിയെ ഒഴിവാക്കി മുഖ്യമന്ത്രിയെ ചാൻസലർ പദവിയിൽ നിയമിക്കണമെന്ന ആവശ്യവുമായി ഭരണാനുകൂല സംഘടന രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചാൻസലറായാൽ അധിക സാമ്പത്തികച്ചെലവ് ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം. ഇതേ ആവശ്യവുമായി സാംസ്‌കാരികമന്ത്രിക്കുമേൽ ശക്തമായ സമ്മർദമുണ്ടെന്നാണ് സൂചനകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാമണ്ഡലത്തിൽ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. 2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ ചാൻസലറായി സർക്കാർ നിയമിച്ചത്. ഒരോ മാസവും ഓണറേറിയമായി ഒന്നേമുക്കാൽ ലക്ഷം രൂപയും ഓഫീസ് ചെലവുകൾക്കായി 25,000 രൂപയും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയാണ് ഇവർക്കായി നൽകുന്നത്. കൂടാതെ, അപൂർവമായി മാത്രം കലാമണ്ഡലത്തിൽ എത്തുന്ന ചാൻസലറുടെ വിമാന ടിക്കറ്റ്, നക്ഷത്ര ഹോട്ടൽ താമസം, വാഹന സൗകര്യം എന്നിവയുടെ ചെലവുകളും കലാമണ്ഡലമാണ് വഹിക്കുന്നത്. യു.ജി.സിയുടെ പുതിയ നിയമം നിലവിൽ വന്നതോടെ സർവകലാശാലാ ഭരണസമിതിയിലേക്ക് അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരം ചാൻസലർക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ചാൻസലർ പദവി കേവലം ഒരു അലങ്കാര തസ്തിക മാത്രമായി മാറിയെന്നും, മുഖ്യമന്ത്രി ചുമതലയേൽക്കുന്നതാണ് സ്ഥാപനത്തിന് സാമ്പത്തികമായി ലാഭമെന്നുമാണ് ഭരണാനുകൂല സംഘടന സാംസ്കാരിക വകുപ്പിനെ...

Read More

‘ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതാണോ നേട്ടം?’: ട്രംപിന് നന്ദി പറഞ്ഞ മോദിക്കെതിരെ കെജ്രിവാള്‍

ഒമാന്‍ തീരത്ത് യുഎസ് സേന നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. മോദിയുടെ ഈ നന്ദിപ്രകടനം യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയാണെന്ന് കെജ്രിവാള്‍ എക്‌സിലൂടെ ചോദിച്ചു. ഇന്ത്യയുടെ പരമാധികാരവും അഭിമാനവും പൗരന്മാരുടെ ജീവിതവും പ്രധാനമന്ത്രി ട്രംപിന് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ട്രംപിന്റെ പോസ്റ്റും മോദിയുടെ നന്ദിയും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയെന്ന നേട്ടത്തിലെത്തിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് 4,397 ദിവസങ്ങള്‍ (12 വര്‍ഷവും 14 ദിവസവും) പൂര്‍ത്തിയാക്കിയ മോദി ശക്തനും മഹാനുമായ നേതാവാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിന് മറുപടിയായി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഗോള സുഹൃദ്ബന്ധം ചൂണ്ടിക്കാട്ടി മോദി ട്രംപിന് നന്ദി അറിയിക്കുകയായിരുന്നു. ‘ഇന്ത്യയ്ക്ക് സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ശക്തനായ ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യം. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ അനുവദിക്കാനാകില്ല.’ – അരവിന്ദ് കെജ്രിവാള്‍ ഇറാന്‍ വിരുദ്ധ ഉപരോധ ലംഘനം ആരോപിച്ച് ഒമാന്‍ തീരത്ത് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് യുഎസ് സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ്മ, എന്‍ജിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എന്‍ജിന്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഈ ദാരുണമായ സംഭവത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തിയത് രാജ്യ വ്യാപകമായി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക്...

Read More

സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി മൂന്നു സുപ്രധാന തിരുത്തലുകള്‍ വരുത്തി. തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, എ പത്മകുമാറിനെതിരായ നടപടി എന്നിവയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് തിരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി. തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പ്രാദേശിക വിഭാഗീയതയും എസ്‌ഐആര്‍ അടക്കമുള്ള നടപടികളുമാണ് തളിപ്പറമ്പിലെ തോല്‍വിക്ക് കാരണമെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നത്. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ 73 പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ 70 പേരും പി കെ ശ്യാമളുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും താല്‍പ്പര്യപ്രകാരമായിരുന്നു. ആ തീരുമാനത്തില്‍ വീഴ്ചയുണ്ടെന്നും നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം ഞെട്ടിച്ചെന്ന് കാസര്‍കോടു നിന്നുള്ള അംഗം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയെ എതിര്‍ക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് വീഴ്ച പറ്റിയെന്നതാണ് മറ്റൊരു തിരുത്ത്. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരെ നിലപാട് മയപ്പെടുത്തിയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെയല്ല, മുസ്ലിം ലീഗിനെതിരെയാണ് പ്രസ്താവനയെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യ നിലപാട്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതിനെയും സിപിഎം നേതൃത്വം ന്യായികരിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെ പാര്‍ട്ടി നേതൃത്വം അപ്പോള്‍ തന്നെ എതിര്‍ക്കേണ്ടതായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി...

Read More

ട്രംപിന്റെ സംശയപ്രകടനത്തിന് പിന്നാലെ പ്രഖ്യാപനം: തിരഞ്ഞെടുപ്പിൽ നെതന്യാഹു മത്സരിക്കും

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ലിക്കുഡ് ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹു വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. “നെതന്യാഹു തിരഞ്ഞെടുപ്പിൽ മത്സരിക്കും. ദൈവം അനുഗ്രഹിച്ചാൽ അദ്ദേഹം വിജയിക്കുകയും ചെയ്യും” എന്നാണ് ലിക്കുഡ് പാർട്ടി അറിയിച്ചത്. തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബറിനകം വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിന് മുമ്പ്, എബിസി ന്യൂസിന്റെ മുഖ്യ വാഷിങ്ടൺ റിപ്പോർട്ടറായ ജോനാഥൻ കാർൾ, ട്രംപുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ എക്‌സിൽ പങ്കുവച്ചിരുന്നു. അതിൽ, “അദ്ദേഹത്തിന് അത്ഭുതകരമായ ഒരു രാഷ്ട്രീയ ജീവിതമാണ് ഉണ്ടായത്. ഇനി തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല,” എന്നാണ് ട്രംപ് പറഞ്ഞതായി കാർൾ വ്യക്തമാക്കിയത്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരിക്കും ഇത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സുരക്ഷാ വീഴ്ചകളിലൊന്നായി കണക്കാക്കപ്പെടുന്ന ആ ആക്രമണത്തിന് പിന്നാലെയാണ് ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചത്. 2022 ഡിസംബറിൽ ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സ്വഭാവമുള്ള സഖ്യസർക്കാരിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ നെതന്യാഹുവിന് അതിനുശേഷം നിരവധി രാഷ്ട്രീയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഗാസ, ലെബനൻ, ഇറാൻ എന്നിവയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. സമീപകാല അഭിപ്രായ സർവേകൾ നെതന്യാഹുവിന്റെ സഖ്യത്തിന് അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകില്ലെന്നാണ് സൂചിപ്പിക്കുന്നത്. ജൂൺ 9-ന് ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവേ പ്രകാരം, 61 ശതമാനം ഇസ്രായേലികളും നെതന്യാഹു വീണ്ടും മത്സരിക്കരുതെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ ചേർന്നാലും അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പാർലമെന്റിൽ ഭൂരിപക്ഷം നേടാനാകില്ലെന്നും സർവേകൾ സൂചിപ്പിക്കുന്നു. എന്നാൽ ചില പ്രതിപക്ഷ നേതാക്കൾ അറബ് പാർട്ടികളുമായുള്ള സഖ്യം തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൽ ചില സമയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ട്രംപും നെതന്യാഹുവും ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുവെന്നാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പറയുന്നത്. സമീപ ആഴ്ചകളിൽ ലെബനനിലെ സൈനിക നടപടികൾ കുറയ്ക്കാൻ ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വാഷിങ്ടൺ ഇറാനുമായി സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളും തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച, നെതന്യാഹുവുമായി നടത്തിയ ഒരു ചൂടേറിയ ഫോൺ സംഭാഷണത്തിനിടെ താൻ അദ്ദേഹത്തെ “ഭ്രാന്തൻ” എന്ന് വിശേഷിപ്പിച്ചതായി ട്രംപ് സമ്മതിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ നിലനിൽക്കുന്ന കേസുകളിൽ അദ്ദേഹത്തിന് മാപ്പ് നൽകണമെന്ന് ട്രംപ് പലതവണ ഇസ്രായേൽ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നെതന്യാഹു തനിക്കെതിരായ എല്ലാ അഴിമതി ആരോപണങ്ങളും...

Read More

‘ഒന്നുകിൽ ഞങ്ങൾ, അല്ലെങ്കിൽ അഭിഷേക്’: മമത ബാനർജിക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ അഭിഷേക് ബാനർജിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പാർട്ടി നേതാവും ലോക്സഭാ എം.പിയുമായ കല്യാൺ ബാനർജി. ‘അഭിഷേക് ബാനർജിയെയോ ഞങ്ങ​ളെയോ തിരഞ്ഞെടുക്കൂ’ എന്ന് പാർട്ടി അധ്യക്ഷ മമത ബാനർജിയോട് ആവശ്യപ്പെട്ടതായി കല്യാൺ ബാനർജി പറഞ്ഞു. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട വ്യാജ ഒപ്പ് കേസിലും അതുമായി ബന്ധപ്പെട്ട സി.ഐ.ഡി പരിശോധനാ നടപടികളിലും അഭിഭാഷകനായി ഹാജരാകാനിരുന്നതിനിടെ അവസാന നിമിഷം തന്നെ മാറ്റിയതായി കല്യാൺ ബാനർജി ആരോപിച്ചു. ഇത് തനിക്ക് അപമാനകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ മമതാ ദീദിക്കൊപ്പമാണ്. പക്ഷേ ഇനി അവർ തീരുമാനിക്കണം. അർധരാത്രിയിലാണ് എന്നെ മാറ്റിയതായി അറിയിച്ചത്. മുതിർന്നവരെ ബഹുമാനിക്കാൻ അഭിഷേകിന് അറിയില്ല. അദ്ദേഹം അത്യന്തം അഹങ്കാരിയാണ്. അദ്ദേഹം കാരണം പാർട്ടി തകർന്നിരിക്കുകയാണ്’ കല്യാൺ ബാനർജി പ്രതികരിച്ചു. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ഉണ്ടാക്കിയെന്ന ആരോപണമാണ് കേസിന് ആധാരം. അഭിഷേക് ബാനർജിക്കെതി​രായ വ്യാജ ഒപ്പ് കേസിൽ അറസ്റ്റ് തടഞ്ഞ് കൽക്കട്ട ഹൈകോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. അതിനിടെ കേസിൽ വാദിക്കാനിരുന്ന കല്യാൺ ബാനർജിക്ക് പകരം മറ്റൊരു അഭിഭാഷകനെ നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. തൃണമൂൽ കോൺഗ്രസിന്റെ വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ട് മമത ബാനർജി ഡൽഹിയിലായിരുന്നപ്പോൾ അവരുടെ വസതിയിൽ സി.ഐ.ഡി പരിശോധന നടത്തിയപ്പോൾ താൻ അവിടെ ഉണ്ടായിരുന്നുവെന്ന് കല്യാൺ ബാനർജി അവകാശപ്പെട്ടു. ബി.ജെ.പിയുമായി ബന്ധമുള്ള രണ്ട് സാക്ഷികളെ അന്വേഷണ ഏജൻസി എന്തിനാണ് കൊണ്ടുവന്നതെന്നും ചോദിച്ചിരുന്നു. സി.ഐ.ഡി പരിശോധനക്കെതിരെ താനാണ് ഹരജി നൽകിയതെന്നും എന്നാൽ ഹരജി പരിഗണിക്കുന്നതിന് മുമ്പുതന്നെ മറ്റൊരു അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുമെന്ന് അറിയിച്ചുവെന്നും കല്യാൺ ബാനർജി പറഞ്ഞു. ‘45 വർഷമായി ഞാൻ ഈ തൊഴിൽ രംഗത്തുണ്ട്. ഇത്തരത്തിലുള്ള അഹങ്കാരപരമായ പെരുമാറ്റം ഞാൻ അംഗീകരിക്കില്ല. മമതാ ദീദിയോട് ഞാൻ പറയുന്നത് ഒറ്റ കാര്യമാണ് – അഭിഷേകിനെ നിലനിർത്തി ഞങ്ങളെ പുറത്താക്കൂ, അല്ലെങ്കിൽ ഞങ്ങളെ നിലനിർത്തി അഭിഷേകിനെ മാറ്റൂ’ അദ്ദേഹം പറഞ്ഞു. അഭിഷേക് ബാനർജിയുടെ നേതൃത്വ ശൈലിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അസംതൃപ്തരാണെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പാർട്ടിയിലെ വിമത നീക്കങ്ങളും തൃണമൂലിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പുതിയ വിവാദം. തൃണമൂൽ കോൺഗ്രസി​ൽ ഒരാഴ്ചക്കുള്ളിൽ മൂന്ന് രാജ്യസഭാ എം.പിമാരാണ് രാജിവെച്ചത്. ഇതിന് പുറമെ ലോക്സഭയിലെ 20 തൃണമൂൽ എം.പിമാർ എൻ.ഡി.എ സഖ്യത്തെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ പ്രകാശ് ചിക് ബരൈക് വ്യാഴാഴ്ച രാജിവെച്ചിരുന്നു. നേരത്തേ, സുസ്മിത ദേവ്, സുഖേന്ദു ശേഖർ റോയ് തുടങ്ങിയവരും പാർട്ടി...

Read More