Author: George Kakkanatt

നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; നിയമപരമായ തടസ്സങ്ങൾ ഉണ്ടെന്ന് CWC

ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് 19-കാരിയായ അമ്മ.സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളിൽ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു യുവതി.തുടർച്ചയായ കൗൺസലിംഗിന് ശേഷമാണ് ഇപ്പോൾ നിലപാടിൽ മാറ്റം ഉണ്ടായിരിക്കുന്നത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസ് നിലനിൽക്കെ, നിലവിൽ കുഞ്ഞിനെ അമ്മയുടെ സംരക്ഷണത്തിലേക്ക് വിട്ടുനൽകുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെനന്ന് CWC അറിയിച്ചു.തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി മാറ്റി. മെയ് 25-നാണ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനൽവഴി പുറത്തേക്കിടുകയായിരുന്നു. കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാതശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക്...

Read More

ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ: പാർലമെന്ററി പാർട്ടി യോഗം പ്രതിസന്ധിയിൽ

പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് സമീപകാലത്തെ ഏറ്റവും കുറഞ്ഞ അംഗബലവുമായാണ് എൽഡിഎഫ് ഇത്തവണ പ്രതിപക്ഷത്തിരിക്കുന്നത്. നിയമസഭയിൽ സിപിഎമ്മിന് 26-ഉം, സിപിഐക്ക് 8-ഉം, ആർജെഡിക്ക് ഒരു എംഎൽഎയുമാണ് ഉള്ളത് (ആകെ 35 അംഗങ്ങൾ). ഈ സാഹചര്യത്തിൽ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങൾക്ക് അർഹമായ പദവി ലഭിക്കണമെന്നും കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ സിപിഐ ആവശ്യപ്പെടുന്നത്. എന്നാൽ ഈ വിഷയത്തിൽ ചർച്ചയ്ക്ക് പോലും സിപിഎം തയ്യാറായിട്ടില്ല. എൽഡിഎഫ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ ആവശ്യം പരസ്യമായി ഉന്നയിച്ചപ്പോൾ മുന്നണി കൺവീനർ തന്നെ അതിനെ തള്ളിപ്പറഞ്ഞിരുന്നു. നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമനായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് സഭയിൽ നീക്കങ്ങൾ നയിക്കുന്നത്. സഭയിലെ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാലായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് പോലും തങ്ങളോട് ചർച്ച ചെയ്യാതെയാണെന്ന പരാതി സിപിഐക്കുണ്ട്. സഭ സമ്മേളിച്ചിട്ടും ഇതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരാത്തതിന് കാരണവും ഈ പദവി തർക്കമാണ്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻപെങ്കിലും യോഗം ചേരണമെങ്കിൽ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമാകേണ്ടതുണ്ട്. പകർച്ചവ്യാധി പ്രതിരോധം, പിഎം ശ്രീ  പദ്ധതി നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളിൽ മുൻപ് സി.പി.ഐ ഉന്നയിച്ച തിരുത്തൽ ആവശ്യങ്ങൾ മുന്നണിയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്നുതൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന അകൽച്ചയാണ് പുതിയ പദവി തർക്കത്തോടെ കൂടുതൽ...

Read More

ആഗോള മിഷൻ ഞായർ ആചരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ലെയോ പാപ്പ

ആഗോള കത്തോലിക്കാ സഭയിലെ എല്ലാ വിശ്വാസികളും ആഗോള മിഷൻ ഞായർ ആചരണത്തിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് (പിഎംഎസ്) ജനറൽ അസംബ്ലി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തവെയാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. സെപ്റ്റംബറിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന യുഎസിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിന്റെ മുൻ നാഷണൽ ഡയറക്ടർ ഫുൾട്ടൻ ഷീനെ മാർപാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ഫുൾട്ടൻ ഷീൻ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും പ്രകാശഗോപുരമായിരുന്നുവെന്നും പാപ്പ വിശേഷിപ്പിച്ചു. “ആഗോള മിഷൻ ഞായറാചരണത്തിലൂടെ, സുവിശേഷം ആദ്യമായി എത്തിച്ചേരുന്ന പ്രദേശങ്ങളിലെ മിഷനറി പ്രവർത്തനങ്ങൾക്കും പുതുതായി വളർന്നുവരുന്ന സഭകളുടെ വളർച്ചയ്ക്കുമായി പ്രാർഥനകളും ആത്മീയ-ഭൗതികത്യാഗങ്ങളും സമർപ്പിക്കാൻ ഓരോ കത്തോലിക്കാ സമൂഹവും കടപ്പെട്ടിരിക്കുന്നു” – പാപ്പ പറഞ്ഞു. പയസ് പതിനൊന്നാമൻ മാർപാപ്പയുടെ നിർദേശപ്രകാരം ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച ലോക മിഷൻ ഞായറായി പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികമാണ് ഈ വർഷം. ലോക മിഷൻ ഞായറാഴ്ചകളിൽ സമാഹരിക്കുന്ന ഫണ്ടുകൾ വഴി, വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ആയിരത്തിലധികം വരുന്ന രൂപതകൾക്കും മിഷൻ കേന്ദ്രങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും വിവിധ മിഷനറി പ്രവർത്തനങ്ങൾ നടത്താനും സാധിക്കുന്നുണ്ടെന്ന് പരിശുദ്ധ പിതാവ്...

Read More

നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ എട്ട് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുണ്ടായ സായുധ ആക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക ഭരണകൂടവും ഗ്രാമവാസികളും സ്ഥിരീകരിച്ചു. ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മെയ് 31 ഞായറാഴ്ച വൈകുന്നേരത്തോടെ മിഡിൽ ബെൽറ്റ് മേഖലയിലെ മാംഗു (Mangu) ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള ഗ്വോംജാങ് (Gwomjang) എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ കാർഷിക ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഭൂമി തർക്കങ്ങളെയും വർധിച്ചുവരുന്ന സുരക്ഷാ വീഴ്ചകളെയും തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് സമാനമായ സായുധ ആക്രമണങ്ങൾ പതിവാണ്. മെയ് 31 ഞായറാഴ്ച രാത്രി 7.30 ഓടെയാണ് തോക്കുകളേന്തിയ അക്രമികൾ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയത്. പള്ളിയിലെ സായാഹ്ന പ്രാർഥനയും സ്ത്രീകളുടെ പ്രത്യേക പ്രാർഥനാ യോഗവും കഴിഞ്ഞ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുന്ന സമയത്താണ് പെട്ടെന്ന് വെടിവയ്പുണ്ടായത്. നിരായുധരായ ഗ്രാമവാസികൾക്ക് നേരെ അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പുരുഷന്മാരും നാല് സ്ത്രീകളും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വെടിയേറ്റും മറ്റ് പരിക്കുകളോടെയും അവശരായ 15 പേരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സമീപത്തെ ഒരു താവളത്തിൽ നിന്നെത്തിയ അക്രമികൾ, കൃത്യം നിർവഹിച്ച ശേഷം അതേ വഴിയിലൂടെത്തന്നെ രക്ഷപ്പെടുകയായിരുന്നു. ആക്രമണം തുടങ്ങിയ ഉടൻതന്നെ ഗ്രാമവാസികൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന സൈന്യത്തെ വിവരമറിയിച്ചെങ്കിലും, സൈനികർ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. രാത്രി 10 മണിയോടെയാണ് സൈന്യം സംഭവസ്ഥലത്ത് എത്തിയതെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തി. കത്തോലിക്കാ-ക്രിസ്ത്യൻ ഭൂരിപക്ഷ കാർഷിക ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പ്ലേറ്റോ സംസ്ഥാനത്ത് സായുധ ഗ്രൂപ്പുകൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളും ശക്തമായ ആശങ്ക...

Read More

ഇന്ധനവില വര്‍ധനയിലൂടെ കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി 

ഇന്ധനവില വര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം  കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോേട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  3000 കോടിയോളം സിവിൽ സപ്ലെയിസിന്  കൊടുക്കാനുണ്ട്. അത് കൊടുക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ട്: ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.  ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ല. വിലക്കയറ്റം കുതിക്കുമ്പോൾ ആയിരുന്നു ഇടത്  സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻ ഫണ്ടിന്റെ പേരിലായിരുന്നു നടപടി വില വർദ്ധനവ് തടയാൻ ഈ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി...

Read More