Author: George Kakkanatt

“ഫ്രാൻസിസ് മാർപാപ്പ അനേകം ഹൃദയങ്ങളെ സ്പർശിച്ച അർപ്പണബോധമുള്ള ഇടയൻ”: ലെയോ പതിനാലാമൻ മാർപാപ്പ

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തിൽ വൈകാരികമായ സ്മരണാഞ്ജലി അർപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാനം വരെ കർത്താവിന്റെ വിശ്വസ്തനായ ശിഷ്യനായി തുടർന്നുവെന്നും സഭയ്ക്കും ലോകത്തിനും വലിയൊരു കാരുണ്യത്തിന്റെ പൈതൃകമാണ് അദ്ദേഹം നൽകിയതെന്നും ലെയോ പാപ്പ അനുസ്മരിച്ചു. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പ, കർദ്ദിനാൾ കോളേജ് ഡീൻ ആയിരിക്കുന്ന കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റേയ്ക്ക് അയച്ച സന്ദേശത്തിലാണ് തന്റെ മുൻഗാമിയെ അനുസ്മരിച്ചത്. ഫ്രാൻസിസ് മാർപാപ്പയെ അടക്കം ചെയ്തിരിക്കുന്ന സാന്താ മരിയാ മജോറാ ബസിലിക്കയിൽ നടന്ന പ്രത്യേക ദിവ്യബലിയിൽ ലെയോ മാർപാപ്പയുടെ സന്ദേശം വിശ്വാസികൾക്കായി വായിച്ചു. മരണം ഒരു മതിലല്ലെന്നും, മറിച്ച് ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിലുടനീളം പ്രഘോഷിച്ച ദൈവകാരുണ്യത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതിലാണെന്നും സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ അതിർത്തികൾ വരെ സഞ്ചരിച്ച് “എല്ലാവർക്കും എല്ലാവർക്കും എല്ലാവർക്കും” വേണ്ടി കാരുണ്യത്തിന്റെ സുവിശേഷം എത്തിച്ച ഒരു മിഷനറിയായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ലെയോ മാർപാപ്പ വിശേഷിപ്പിച്ചു. സഭയുടെ പ്രബോധനങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവന്ന പുതിയ ഭാഷയും ശൈലിയും സ്നേഹവിപ്ലവകരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ലെയോ പതിനാലാമൻ പാപ്പ, ‘കാരുണ്യം, സമാധാനം, സാഹോദര്യം, ആടുകളുടെ മണമുള്ള ഇടയൻ’ എന്നിങ്ങനെയുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രയോഗങ്ങൾ സുവിശേഷത്തെ സാധാരണക്കാരിലേക്ക് കൂടുതൽ അടുപ്പിച്ചു എന്ന് ഓർമിപ്പിച്ചു. തന്റെ രോഗാവസ്ഥയിലും വാർദ്ധക്യത്തിലും ഫ്രാൻസിസ് പാപ്പ നടത്തിയ അവസാന യാത്രകൾ പോലും അനേകം ഹൃദയങ്ങളെ സ്പർശിച്ച ധീരമായ സാക്ഷ്യങ്ങളായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പൈതൃകം ഏറ്റുവാങ്ങി, സഭയെ ദൗത്യങ്ങളിലേക്ക് തുറന്നുവിടാനും ലോകത്തിന് പ്രത്യാശയുടെ കാവൽക്കാരനായി മാറാനും ഫ്രാൻസിസ് പാപ്പ സഭയെ പ്രേരിപ്പിച്ചു. പരിശുദ്ധ മറിയത്തോടുള്ള ഫ്രാൻസിസ് പാപ്പായുടെ അഗാധമായ ഭക്തിയും മരിയ മജോറാ ബസിലിക്കയുമായുള്ള ആത്മബന്ധവും സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചു. ഈ മാതൃക പിന്തുടർന്ന് ദൈവസ്നേഹത്തിന്റെ പ്രവാചകന്മാരാകാൻ ഏവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ സന്ദേശം...

Read More

വിശ്വാസവും യുക്തിയും കൈകോർക്കണം: ലെയോ പതിനാലാമൻ മാർപാപ്പ

വിശ്വാസവും യുക്തിയും പരസ്പരവിരുദ്ധമല്ലെന്നും മറിച്ച് അവ പൂരകങ്ങളാണെന്നും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഇക്വറ്റോറിയൽ ഗിനിയയിലെ നാഷണൽ യൂണിവേഴ്സിറ്റിയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യന്റെ ബൗദ്ധികമായ അന്വേഷണങ്ങൾക്കു മുന്നിൽ ക്രിസ്തു എന്നത് ഒരു ‘മതപരമായ രക്ഷപെടൽ’ അല്ലെന്നും സത്യവും സ്വാതന്ത്ര്യവും യുക്തിയും തമ്മിലുള്ള അഗാധമായ ഐക്യമാണ് അവനിൽ പ്രകടമാകുന്നതെന്നും മാർപാപ്പ വ്യക്തമാക്കി. അതേസമയം, ബൗദ്ധികമായ പരിശ്രമങ്ങൾ അവസാനിക്കുന്നിടത്ത് വിശ്വാസം തുടങ്ങുന്നു എന്ന വാദത്തെ പാപ്പ തള്ളിക്കളഞ്ഞു. സത്യം എന്നത് വിനയത്തോടെ അന്വേഷിക്കേണ്ട ഒന്നാണെന്നും അത് ഒരു ട്രോഫി പോലെ കൈവശപ്പെടുത്താനുള്ളതല്ലെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. കുരിശിനെ മനുഷ്യബുദ്ധിയുടെ നിഷേധമായിട്ടല്ല, മറിച്ച് അതിന്റെ വീണ്ടെടുപ്പിന്റെ അടയാളമായി കാണണമെന്നും ലെയോ പാപ്പ കൂട്ടിച്ചേർത്തു. സത്യത്തിനായുള്ള അന്വേഷണത്തെ ഇക്വറ്റോറിയൽ ഗിനിയയുടെ ദേശീയവൃക്ഷമായ ‘സീബ’യോട് ഉപമിച്ചാണ് മാർപാപ്പ തന്റെ സന്ദേശം നൽകിയത്. ഒരു വൃക്ഷം ആഴത്തിൽ വേരുകൾ ഉറപ്പിക്കുകയും പതുക്കെ ഉയരങ്ങളിലേക്ക് വളരുകയും ചെയ്യുന്നതുപോലെ, സർവകലാശാലകളും പഠനത്തിന്റെ ഗൗരവത്തിലും ജനതയുടെ ചരിത്രപരമായ ഓർമ്മകളിലും വേരൂന്നിയതായിരിക്കണം. പുതിയ തലമുറകളുടെ രൂപീകരണത്തിനായി അറിവ് പൊതുനന്മയ്ക്കായി ഉപയോഗിക്കുന്ന ദൗത്യം ഉദാത്തമാണെന്നും മാർപാപ്പ...

Read More

ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് ഏഴ് വർഷം: നീതിക്കു വേണ്ടിയുള്ള മുറവിളികൾ തുടരുന്നു

ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ഞായറാഴ്ചയിലെ ചാവേർ ബോംബാക്രമണത്തിന് ഏഴ് വർഷം തികയുമ്പോഴും, സത്യവും നീതിയും തേടിയുള്ള പോരാട്ടത്തിൽ കത്തോലിക്കാ സഭ ഉറച്ചുനിൽക്കുന്നു. 2019 ഏപ്രിൽ 21 ന് നടന്ന ആസൂത്രിത ആക്രമണങ്ങളിൽ 260 ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദാരുണസംഭവത്തിന്റെ വാർഷികവേളയിൽ, അന്വേഷണങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സഭ വീണ്ടും ആവശ്യപ്പെടുന്നു. അന്വേഷണത്തിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും സഭയുടെ പ്രധാന ആവശ്യങ്ങൾ ഇനിയും നിറവേറ്റപ്പെട്ടിട്ടില്ലെന്ന് ഒഎംഐയിലെ ഫാ. റോഹൻ സിൽവ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഒരു സ്വതന്ത്ര സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ യാഥാർഥ്യമായിട്ടില്ല. എങ്കിലും, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മേജർ ജനറൽ സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത് വലിയൊരു വഴിത്തിരിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രതികൾക്കെതിരെയുള്ള വാദം കേൾക്കൽ തുടരുകയാണ്. അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ സൈനികതലങ്ങളിൽ നിന്നും മറ്റും ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരുന്നുണ്ടെന്ന് ഫാ. റോഹൻ സിൽവ വെളിപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അധികാരികൾ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ അന്വേഷണ റിപ്പോർട്ടുകൾ പൂർണ്ണമായി പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തതിലും സഭ അതൃപ്തി രേഖപ്പെടുത്തി. കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ, ഇരകൾക്ക് നീതി ഉറപ്പാക്കാൻ രാജ്യവ്യാപകമായി പ്രാർഥനാദിനങ്ങളും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിക്കുകയാണ്. 2019 ൽ ആക്രമണം നടന്ന പള്ളികളിലൊന്നായ കടുവാപിട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വലിയ ജനകീയ മാർച്ചും പ്രാർഥനകളും നടക്കും. ഏഴ് വർഷം പിന്നിടുമ്പോഴും നഷ്ടപ്പെട്ട ജീവിതങ്ങളുടെ ഓർമ്മകൾ നിലനിർത്തുന്നതിനും സത്യം പുറത്തുകൊണ്ടുവരുന്നതിനുമായി തങ്ങൾ പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ സഭ...

Read More

ബഹിരാകാശ നിരീക്ഷണം ഇനി വിരൽത്തുമ്പിൽ: അരിസോണയിലെ വത്തിക്കാൻ ദൂരദർശിനി ഡിജിറ്റലാകുന്നു

ആധുനിക ശാസ്ത്രഗവേഷണരംഗത്ത് നിർണ്ണായക ചുവടുവയ്പ്പുമായി വത്തിക്കാൻ ഒബ്സർവേറ്ററി. അമേരിക്കയിലെ അരിസോണയിലുള്ള വത്തിക്കാൻ അഡ്വാൻസ്ഡ് ടെക്നോളജി ടെലിസ്കോപ്പ് (VATT) പൂർണ്ണമായും സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു മാറ്റിയതോടെ ലോകമെമ്പാടുമുള്ള ജെസ്യൂട്ട് സർവകലാശാലകളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ പഠനമുറികളിലിരുന്നുകൊണ്ടുതന്നെ ഈ അത്യാധുനിക ദൂരദർശിനി ഉപയോഗിച്ച് ഗവേഷണം നടത്താൻ സാധിക്കും. മൗണ്ട് ഗ്രഹാമിൽ സ്ഥിതിചെയ്യുന്ന ഈ ഒബ്സർവേറ്ററിയിൽ തോമസ് ലോർഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാറ്റങ്ങൾ വരുത്തിയത്. ശാസ്ത്രഗവേഷണരംഗത്തെ പ്രമുഖനായിരുന്ന ഡോൺ ആൽസ്റ്റാഡിന്റെ സ്മരണയ്ക്കായി ‘ഡോൺ’ എന്നാണ് ഈ ഓട്ടോമേഷൻ സിസ്റ്റത്തിന് പേര് നൽകിയിരിക്കുന്നത്. ​ഇറ്റലിയിലെ കാസിൽ ഗാൻഡോൾഫോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വത്തിക്കാൻ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾത്തന്നെ ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങി. ഫോർഡാം യൂണിവേഴ്സിറ്റി ട്രസ്റ്റി അംഗമായ കിം ബെപ്ലറുടെ സഹായത്തോടെയാണ് ജെസ്യൂട്ട് വിദ്യാർഥികൾക്കായി ഈ പദ്ധതി വിപുലീകരിച്ചത്. അത്യാധുനിക ദൂരദർശിനികൾ ലഭ്യമല്ലാത്ത സർവകലാശാലകളിലെ വിദ്യാർഥികൾക്ക് ഇത് വലിയൊരു മുതൽക്കൂട്ടാകും. ​മതവും ശാസ്ത്രവും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ് വത്തിക്കാന്റെ...

Read More

ഫ്ലോറിഡയിലെ ഏറ്റവും പഴയ സിനഗോഗിന് 150-ാം വാർഷികം

അമേരിക്കയിലെ ഫ്ലോറിഡയിലെ ഏറ്റവും പുരാതനമായ ജൂത ആരാധനാലയമായ ‘ടെംപിൾ ബെത്ത് എൽ’ അതിന്റെ 150-ാം വാർഷികം ആഘോഷിച്ചു. 1876 ൽ സ്ഥാപിതമായ ഈ സിനഗോഗ്, ഫ്ലോറിഡയിലെ ജൂതചരിത്രത്തിന്റെയും സാംസ്കാരികപൈതൃകത്തിന്റെയും ജീവിക്കുന്ന അടയാളമായാണ് കരുതപ്പെടുന്നത്. പ്രാർഥനകൾ, സംഗീതം, നൃത്തം എന്നിവയോടെ നടന്ന ആഘോഷങ്ങളിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഫ്ലോറിഡയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഈ സിനഗോഗ് ജർമ്മൻ ജൂത കുടിയേറ്റക്കാരാണ് നിർമ്മിച്ചത്. തുടക്കത്തിൽ ചെറിയൊരു കൂട്ടായ്മയായിരുന്ന ഇവിടെ ഇന്ന് നൂറുകണക്കിന് ആളുകൾ അംഗങ്ങളായുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുമ്പോഴും തങ്ങളുടെ പഴയ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കാൻ ഇവർക്ക് സാധിക്കുന്നു. പെൻസക്കോള നഗരത്തിലെ ജൂതസമൂഹത്തിന്റെ വളർച്ചയിൽ ഈ ആരാധനാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ ജൂത സെമിത്തേരിയിൽ പ്രത്യേക സന്ദർശനവും സംഘടിപ്പിച്ചു. വരുംതലമുറയ്ക്കും തങ്ങളുടെ പാരമ്പര്യം പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർഷികാഘോഷം...

Read More