Author: George Kakkanatt

മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമമായ ഒരു ഹൃദയം വളർത്തിയെടുക്കണം: പാപ്പാ

മാഡ്രിഡിലെ ജനതയ്‌ക്കൊപ്പം അവരിൽ ഒരാളായി ആയിരിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന വാക്കുകളോടെയാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്നേഹത്തിന്റെ അത്ഭുതങ്ങൾ നടക്കുന്ന ഒരു മഹത്തായ, അതിശയകരമായ ഒരു കുടുംബത്തിന്റെ ഭാഗമാണ് ഈ ഭവനത്തിലുള്ള എല്ലാവരുമെന്നു പാപ്പാ എടുത്തു പറഞ്ഞു. ഇവിടെ ഓരോരുത്തരുടെയും സന്തോഷവും ദുഃഖവും എല്ലാവരുടെയും സന്തോഷവും ദുഃഖവുമാണ്, പരസ്പരം പരിചരിക്കുമ്പോൾ, സാഹചര്യങ്ങളുടെ സങ്കീർണ്ണതയെ അവഗണിക്കാതെ, അതേ സമയം കാരുണ്യത്തിന്റെയും, നീതിയുടെയും ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ട്, മനുഷ്യനെയും, ലോകത്തെയും കുറിച്ച് ഗൗരവമായി ഉത്കണ്ഠയുള്ള എല്ലാവരുമായും സംവാദത്തിൽ ഏർപ്പെടുവാൻ സാധിക്കുന്നുവെന്നു ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. എളിയവരോടുള്ള പരിഗണന ഇപ്രകാരം യേശുവിന്റെ വാക്കുകൾക്കനുസരണം ജീവിക്കുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ ഭവനത്തിൽ വസിക്കുന്നവർക്കായി നൽകുന്ന സേവനങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. സാക്ഷ്യങ്ങളിൽ എടുത്തു പറഞ്ഞ ജീവിതാനുഭവങ്ങളെ പാപ്പാ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയും, മറ്റുള്ളവർക്ക് പിന്തുണ നൽകാനുള്ള ആഗ്രഹങ്ങൾ, എത്രയോ ആളുകളുടെ ജീവിതത്തെയാണ് മുൻപോട്ടു നയിച്ചതെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. സ്ത്രീകൾക്ക്, അന്തസും അഭിമാനവും, സ്വാശ്രയവും, പ്രത്യാശയും  പകരുന്നതിനായി യത്നിക്കുന്ന സന്നദ്ധപ്രവർത്തകരെയും പാപ്പാ അഭിനന്ദിച്ചു. യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന രംഗങ്ങൾ  മാഡ്രിഡിന്റെ പ്രത്യേകതയാണെങ്കിൽ, അവയുടെ സൗന്ദര്യം, ഈ ഭവനത്തിൽ വസിക്കുന്നവരിലൂടെയും, അവരുടെ അനുഭവങ്ങളിലൂടെയും, സന്നദ്ധ പ്രവർത്തകരിലൂടെയുമാണ് വർഷം  മുഴുവൻ പ്രസരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. നിങ്ങളുടെ കണ്ണുകൾ ഉയർത്തുക” (യോഹന്നാൻ 4:35) എന്നതാണ് തന്റെ യാത്രയുടെ മുദ്രാവാക്യമെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, പാകമാകുമ്പോൾ വിളവെടുപ്പിനായി കാത്തിരിക്കുന്ന വിളകൾ നോക്കാനും കാരുണ്യം  കാലതാമസം അനുവദിക്കുന്നില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാനുമുള്ള ക്ഷണമാണ് ഈ മുദ്രവാക്യം നൽകുന്നതെന്നും കൂട്ടിച്ചേർത്തു. അതിനാൽ ക്രിസ്തുവിന്റെ സ്നേഹം സഹോദരങ്ങൾക്ക് പകർന്നു നൽകുവാൻ ഏവർക്കും കടമയുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു. മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമമായ ഒരു ഹൃദയം വളർത്തിയെടുക്കാനുള്ള ക്ഷണം കൂടിയാണ് യേശുവിന്റെ വാക്കുകൾ എന്നതും പാപ്പാ അടിവരയിട്ടു. ജീവനുള്ള ഹൃദയം ഊഷ് മളവും മിടിക്കുന്നതുമാണെന്നും , അത് ജീവൻ നൽകുന്നുവെന്നും പറഞ്ഞ പാപ്പാ, നിസ്സംഗതയുടെ തണുത്തതും നിശ്ചലവുമായ ഹൃദയത്തിനെതിരെ ജാഗ്രത പുലർത്തുവാനും ഓർമിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ കണ്ണുകളിലേക്ക് നോക്കാനും, സഹോദരങ്ങളുടെ  കൂട്ടായ്മയിൽ വസിക്കുവാനുമുള്ള ആഹ്വാനം കൂടിയാണ് യേശുവിന്റെ വാക്കുകൾ നമുക്ക് നൽകുന്നതെന്ന് പാപ്പാ പറഞ്ഞു. യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ, പരിമിതികളില്ലാതെ ദാനം  ചെയ്യുന്നവരും, അപരനെ ശ്രവിക്കുന്നവരും, സംഭാഷണങ്ങൾ ഊട്ടിയുറപ്പിക്കുന്നവരും, സാഹചര്യവും അതിന്റെ കാരണങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്നവരുമാണെന്നും പാപ്പാ പറഞ്ഞു. അവസാനമായി പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിനു ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും...

Read More

ദിവ്യകാരുണ്യഭക്തി ആചാരങ്ങളിൽ മാത്രം ഒതുങ്ങരുത്: ലെയോ മാർപാപ്പ

സ്പെയിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദിവ്യകാരുണ്യ ഭക്തി വെറുമൊരു ആചാരത്തിൽ മാത്രം ഒതുങ്ങരുതെന്നും അത് ഇന്നത്തെയും നാളത്തെയും ജീവിതത്തെ നയിക്കുന്ന ‘വിശ്വാസത്തിന്റെ വിദ്യാലയമായി’ നിലകൊള്ളണമെന്നും ലെയോ മാർപാപ്പ ആഹ്വാനം ചെയ്തു. സ്പെയിൻ സന്ദർശനത്തിന്റെ ഭാഗമായി മാഡ്രിഡിലെ പ്രശസ്തമായ പ്ലാസ ഡി സിബെലെസ് ചത്വരത്തിൽ നടന്ന കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ തിരുക്കർമ്മങ്ങൾക്കും പ്രദക്ഷിണത്തിനും നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു പാപ്പ. ​”യേശു ദൈവാലയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നയാളല്ല, അവൻ തെരുവുകളിലൂടെയും നമ്മുടെ നഗരചത്വരങ്ങളിലൂടെയും നടന്ന്, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത് ” മാർപാപ്പ ഓർമ്മിപ്പിച്ചു. ദിവ്യകാരുണ്യത്തോടുള്ള ഭക്തി കേവലം ആചാരങ്ങളിലോ പ്രദർശനങ്ങളിലോ ഒതുങ്ങരുത്. മറിച്ച് അത് നമ്മെ സ്വാർഥതയിൽ നിന്നും ഉദാസീനതയിൽ നിന്നും പുറത്തുകൊണ്ടുവന്ന് പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതാകണമെന്നും പാപ്പ കൂട്ടിച്ചേർത്തു. ​മുപ്പതിനായിരത്തിലധികം പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച വിഥിയിലൂടെ നടന്ന പ്രദിക്ഷണത്തിൽ ആയിരക്കണക്കിന് വിശ്വാസികളും ആദ്യകുർബാന സ്വീകരിച്ച കുട്ടികളും...

Read More

ലോകത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന അഭയാർഥികളുടെ പട്ടികയിൽ സുഡാനും കോംഗോയും മുന്നിൽ

ലോകത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന അഭയാർഥി പ്രതിസന്ധികളുടെ പട്ടികയിൽ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), കൊളംബിയ എന്നീ രാജ്യങ്ങൾ മുന്നിലെന്ന് പ്രമുഖ സന്നദ്ധ സംഘടനയായ നോർവീജിയൻ റഫ്യൂജി കൗൺസിൽ (NRC) റിപ്പോർട്ട് ചെയ്യുന്നു. വികസിത രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കും സൈനിക നവീകരണങ്ങളിലേക്കും ശ്രദ്ധ തിരിക്കുമ്പോൾ, ദശലക്ഷക്കണക്കിന് മനുഷ്യർ അനുഭവിക്കുന്ന ഈ വലിയ ദുരന്തങ്ങൾ ലോകം കാണാതെ പോകുകയാണെന്ന് എൻ. ആർ. സി തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. 2023 മുതൽ രണ്ട് പ്രമുഖ ജനറൽമാർ തമ്മിലുള്ള അധികാര തർക്കത്തെത്തുടർന്ന് ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. സുഡാനിൽ നിലവിൽ 90 ലക്ഷത്തിലധികം ആളുകൾ സ്വന്തം രാജ്യത്തിനകത്ത് തന്നെ അഭയാർഥികളായി ജീവിക്കാൻ നിർബന്ധിതരായിട്ടുണ്ട്. കൂടാതെ 40 ലക്ഷത്തോളം സുഡാൻ പൗരന്മാർ ജീവരക്ഷാർഥം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ദശാബ്ദങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾക്ക് പുറമേ, കിഴക്കൻ മേഖലയിൽ പടർന്നുപിടിക്കുന്ന എബോള മഹാമാരിയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുടർച്ചയായി പത്താം വർഷമാണ് കോംഗോ ഈ അവഗണിക്കപ്പെട്ട പ്രതിസന്ധികളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. 2025-ൽ കോംഗോയ്ക്ക് ആവശ്യമായ മാനുഷിക ധനസഹായത്തിന്റെ വെറും 27.4% മാത്രമാണ് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ലഭിച്ചത്. ഇത് കാരണം 2.1 കോടിയിലധികം ജനങ്ങളാണ് ആവശ്യമായ സഹായങ്ങൾ ലഭിക്കാതെ കഷ്ടപ്പെടുന്നത്. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾ കാരണം കൊളംബിയൻ ജനത അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗറില്ലാ ഗ്രൂപ്പുകൾ, പാരാമിലിട്ടറി വിഭാഗങ്ങൾ, മയക്കുമരുന്ന് മാഫിയകൾ, സുരക്ഷാ സേനകൾ എന്നിവർ തമ്മിലുള്ള സങ്കീർണ്ണമായ പോരാട്ടമാണ് കൊളംബിയയെ ദീർഘകാലമായി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ ആഭ്യന്തര യുദ്ധം ബാധിച്ച ജനങ്ങൾക്ക് സ്ഥിരമായൊരു പരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും, ലക്ഷക്കണക്കിന് മനുഷ്യർ ആവർത്തിച്ചുള്ള പലായനങ്ങളിൽ ഒടുവിൽ എങ്ങോട്ടെന്നറിയാതെ കുടുങ്ങിക്കിടക്കുകയാണെന്നും കൊളംബിയയിലെ എൻആർസി ഡയറക്ടർ ജിയോവന്നി റിസ്സോ...

Read More

ഭക്ഷണത്തിലെ വിഷാംശം മൂലം ലോകത്ത് 1.5 മില്യൺ മരണം

ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം കഴിക്കുന്നത് മൂലം ലോകമെമ്പാടും ഓരോ വർഷവും 866 മില്യൺ ആളുകൾക്ക് രോഗങ്ങൾ പിടിപെടുകയും 1.5 മില്യൺ ആളുകൾ മരണപ്പെടുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇതിൽ അഞ്ച് വയസ്സിന് താഴെയുള്ള ചെറിയ കുട്ടികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോക ജനസംഖ്യയുടെ വെറും ഒൻപത് ശതമാനം മാത്രമുള്ള കുട്ടികളിലാണ് ആകെയുള്ള ഭക്ഷ്യവിഷബാധ കേസുകളുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശുദ്ധമായ കുടിവെള്ളം, മികച്ച ശുചിത്വ പരിപാലനം, സുരക്ഷിതമായ ഭക്ഷണശീലങ്ങൾ എന്നിവ ഉറപ്പുവരുത്തിയാൽ വലിയൊരു പരിധി വരെ ഇത്തരം രോഗങ്ങളും മരണങ്ങളും തടയാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ബാക്ടീരിയ, വൈറസ് തുടങ്ങിയ ജീവികൾ മൂലമാണ് ഭൂരിഭാഗം രോഗങ്ങളും ഉണ്ടാകുന്നതെങ്കിലും കെമിക്കലുകൾ കലർന്ന ഭക്ഷണം കാരണമാണ് കൂടുതൽ മരണങ്ങളും സംഭവിക്കുന്നത്. പ്രധാനമായും ആഴ്സനിക്, ഈയം തുടങ്ങിയ മാരകമായ വിഷാംശങ്ങൾ ശരീരത്തിൽ എത്തുന്നതാണ് ഹൃദ്രോഗങ്ങൾക്കും ക്യാൻസറിനും വഴിതെളിക്കുന്നത്. ഭക്ഷ്യവിഷബാധ കാരണം ലോകത്തിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലാണ് ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഹാര സമ്പാദനത്തിലെ അസമത്വങ്ങളും ഈ പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമങ്ങൾ കർശനമാക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണകൂടങ്ങളോട് സംഘടന...

Read More

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിശക് പറ്റിയെന്ന് എംവി ഗോവിന്ദൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ട്. കണ്ണൂരിലുണ്ടായത് വൻ വീഴ്ചയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിശക് പറ്റിയെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെറ്റുതിരുത്താൻ സിപിഎം തയ്യാറെടുക്കുകയാണ്. ഓഗസ്റ്റിൽ വിശാല സംസ്ഥാന സമിതി യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ തെറ്റ് തിരുത്തൽ നടപടികൾ ചർച്ച...

Read More