Author: George Kakkanatt

ശബരിമല അഷ്ടാഭിഷേകം: കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട്‌ ഹാജരാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് നടപടി. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിർദേശം നൽകിയിരിക്കുന്നത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...

Read More

സഭയുടെ ഫലപ്രാപ്തി കണക്കുകളുടെ അടിസ്ഥാനത്തിലാകരുത്: മെത്രാന്മാരോട് ലെയോ പാപ്പ

സഭയുടെ വിജയവും ഫലപ്രാപ്തിയും കേവലം കണക്കുകളുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിൽ നടന്ന ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ 82-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഇറ്റലിയിലുടനീളമുള്ള എല്ലാ സഭകളോടും വൈദികർ, സെമിനാരിക്കാർ, സമർപ്പിതർ, കുടുംബങ്ങൾ എന്നിവരോടുമുള്ള സ്നേഹം മാർപാപ്പ പങ്കുവച്ചു. ഒപ്പം, തങ്ങളറിയാതെ തന്നെ ഹൃദയത്തിൽ ദൈവത്തിനായി ദാഹിക്കുന്ന എല്ലാവരെയും പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. സങ്കീർണ്ണതകൾ നിറഞ്ഞ ഈ ആധുനിക കാലഘട്ടത്തിലും ഈ ദൈവകൃപയ്ക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് മാർപാപ്പ പറഞ്ഞു. പോംപൈ, നേപ്പിൾസ്, അസെറ എന്നിവിടങ്ങളിലേക്കുള്ള തന്റെ യാത്രകളിൽ ഇത് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും പാപ്പ കൂട്ടിച്ചേർത്തു. “മനുഷ്യജീവിതത്തിൽ ക്ഷീണം, ഭിന്നത, ഒറ്റപ്പെടൽ എന്നിവ പ്രകടമാക്കുന്ന നിരവധി അടയാളങ്ങൾ ഇന്നുണ്ടെന്ന് നിരീക്ഷിച്ച മാർപാപ്പ, വിശ്വാസം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിലും യുവതലമുറയെ സഭയോട് ചേർത്തുനിർത്തുന്നതിലും ചിലപ്പോഴൊക്കെ സമൂഹങ്ങളിൽ വെല്ലുവിളികൾ അനുഭവപ്പെടാറുണ്ട്” എന്നും...

Read More

ജനസംഖ്യാ തകർച്ചയെയും സാമൂഹിക പ്രതിസന്ധിയെയും കുറിച്ച് ആശങ്ക പങ്കുവച്ച് ലെയോ പാപ്പ

യൂറോപ്പിലെയും ആഗോളതലത്തിലെയും ജനനനിരക്കിലെ വലിയ കുറവും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ലെയോ പതിനാലാമൻ പാപ്പ. മെയ് 25 തിങ്കളാഴ്ച വത്തിക്കാനിൽ യൂറോപ്യൻ പാർലമെന്റിന്റെ ഡെമോഗ്രഫി ഇന്റർഗ്രൂപ്പ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലെയോ പാപ്പ തന്റെ ആശങ്കകൾ പങ്കുവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യാ തകർച്ചയെ കേവലം കണക്കുകളായല്ല മറിച്ച് മാതൃത്വവും പിതൃത്വവും കുട്ടികളുമായി ബന്ധപ്പെട്ട അടിയന്തിര സാമൂഹിക – ആത്മീയ പ്രതിസന്ധിയായാണ് മാർപാപ്പ വിശേഷിപ്പിച്ചത്. ജനനനിരക്ക് കുത്തനെ ഇടിയുന്നത് യൂറോപ്പിൽ കടുത്ത ‘ഏകാന്തതയുടെ മഹാമാരിക്ക്’ കാരണമാകുന്നുവെന്ന് പാപ്പ മുന്നറിയിപ്പ് നൽകി. ​അമേരിക്കയിലെ അവസ്ഥ അമേരിക്കയിൽ 2024- ൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്. ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 നിരക്കിനേക്കാൾ വളരെ താഴെയാണിത്. ​കുടുംബ സൗഹൃദമെന്ന് അവകാശപ്പെടുന്ന പല സർക്കാർ നയങ്ങളും യഥാർഥത്തിൽ ഗർഭച്ഛിദ്രത്തെ ഒരു അവകാശമായി ഉയർത്തിക്കാട്ടുകയും മാതൃത്വത്തോട് വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ വെളിപ്പെടുത്തി. യൂറോപ്പിന്റെ ക്രിസ്തീയ വേരുകളിൽ നിന്നുള്ള അകൽച്ചയാണ് ഈ വന്ധ്യതയ്ക്ക് പിന്നിലെന്നും ഇത് യുവാക്കൾക്ക് ഉജ്ജ്വലമായ ഒരു ഭാവി നൽകുന്നതിൽ സമൂഹത്തിന് പറ്റിയ വീഴ്ചയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ​പരിഹാരവും പുതിയ പ്രതീക്ഷയും ​അമിതമായ ഭരണകൂട ഇടപെടലുകൾക്കും വ്യക്തികേന്ദ്രീകൃത ചിന്താഗതികൾക്കും എതിരെ പാപ്പ മുന്നറിയിപ്പ് നൽകി. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിലധിഷ്ഠിതമായ കുടുംബങ്ങളാണ് സാമൂഹിക ജീവിതത്തിന്റെ ആദ്യ പാഠശാലയെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ​പ്രായമായവരും യുവാക്കളും തമ്മിലുള്ള ശക്തമായ ആത്മബന്ധത്തിലൂടെയും മൂല്യങ്ങളുടെ കൈമാറ്റത്തിലൂടെയും മാത്രമേ ഈ ‘ജനസംഖ്യാ പ്രതിസന്ധി’ മറികടക്കാൻ സാധിക്കൂ. ​യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ടാ മെറ്റ്സോളയുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിലെ സ്ട്രാസ്ബർഗ് പാർലമെന്റ് സന്ദർശിക്കാൻ ലെയോ പതിനാലാമൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്. മുൻപ് ജോൺ പോൾ രണ്ടാമൻ (1988), ഫ്രാൻസിസ് മാർപാപ്പ (2014) എന്നിവരാണ് ഈ പാർലമെന്റിനെ അഭിസംബോധന ചെയ്ത്...

Read More

യുദ്ധങ്ങളിൽ സാധാരണക്കാരെ സംരക്ഷിക്കാൻ ധാർമ്മിക പ്രതിബദ്ധത വേണമെന്ന് വത്തിക്കാൻ

ആധുനിക കാലഘട്ടത്തിലെ യുദ്ധങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചു എടുത്തുപറഞ്ഞ് പരിശുദ്ധ സിംഹാസനം. യുഎൻ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട്, യുദ്ധരംഗത്ത് ഉയർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകളും അതോടൊപ്പം ആരാധനാലയങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെയും വത്തിക്കാൻ ചൂണ്ടിക്കാണിക്കുകയും ചർച്ചകളിലൂടെ സമാധാനം കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. യുദ്ധങ്ങളിൽ സാധാരണക്കാരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നതെന്നും പലായനം, അക്രമം, പട്ടിണി, അത്യാവശ്യ സേവനങ്ങളുടെ തകർച്ച എന്നിവ നേരിടുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.സാധാരണക്കാരെ സംരക്ഷിക്കുക എന്നത് വെറുമൊരു രാഷ്ട്രീയമോ പ്രവർത്തനപരമോ ആയ വെല്ലുവിളിയല്ല, മറിച്ച് അതൊരു ആഴമേറിയ ധാർമ്മിക ബാധ്യതയാണെന്ന് വത്തിക്കാൻ പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു. ആരാധനാലയങ്ങൾക്കും മതസമൂഹങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും ഇത്തരം പ്രവൃത്തികൾ സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഘടനയെ മുറിവേൽപ്പിക്കുന്നു എന്നും പ്രതിനിധി സംഘം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കണമെന്നും, യുദ്ധങ്ങൾ തടയുന്നതിനും ചർച്ചകൾക്കും സമാധാനപരമായ പരിഹാരങ്ങൾക്കും വീണ്ടും പ്രാധാന്യം നൽകണമെന്നും വത്തിക്കാൻ പ്രതിനിധി സംഘം അഭ്യർഥിച്ചു.”യഥാർഥ സമാധാനം കെട്ടിപ്പടുക്കുന്നത് ഭയത്തിലൂടെയോ നാശത്തിലൂടെയോ അല്ല, മറിച്ച് പരസ്പര കൂടിക്കാഴ്ചകൾ, വിശ്വാസം, ഉത്തരവാദിത്തബോധം എന്നിവയിലൂടെയാണ്,” എന്നും പ്രതിനിധി സംഘം...

Read More

സാങ്കേതിക പ്രശ്നം: സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി

സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്ന് മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സിബിഎസ്ഇ ആദ്യം പറഞ്ഞിരുന്നത്.എന്നാൽ ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സിബിഎസ്ഇ...

Read More