Author: George Kakkanatt

എന്‍ജിനീയറിങ് എന്‍ട്രന്‍സ്: നോര്‍മലൈസേഷന്‍ രീതി ശരിവെച്ച് ഹൈക്കോടതി

കേരളത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നോര്‍മലൈസേഷന്‍ രീതി ഹൈക്കോടതി ശരിവെച്ചു. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് വിവിധ ബോര്‍ഡുകള്‍ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തിനായിട്ടാണ് സര്‍ക്കാര്‍ പുതിയ നോര്‍മലൈസേഷന്‍ രീതി കൊണ്ടുവന്നത്. ഇതു ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.വിദ്യാഭ്യാസ ബോര്‍ഡുകള്‍ തമ്മിലുള്ള മാര്‍ക്ക് വ്യത്യാസം പരിഹരിക്കാന്‍ തമിഴ്‌നാട് മാതൃകയിലുള്ള നോര്‍മലൈസേഷന്‍ രീതിയാണ് ഇത്തവണ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതു ചോദ്യം ചെയ്യുന്ന ഹര്‍ജികളാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. 2026 ലെ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. പുതിയ രീതി പ്രകാരം ഒരു വിദ്യാര്‍ഥിയുടേയും മാര്‍ക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഎസ്ഇ, സിഐഎസ് സിഇ പോലുള്ള ദേശീയ ബോര്‍ഡുകളില്‍ നിന്ന് പ്ലാസ് ടു പാസ്സായവരുടേത് കണക്കാക്കുമ്പോള്‍ ദേശീയ തലത്തില്‍ അതത് വിഷയത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് മാത്രമേ നോര്‍മലൈസേഷന് വേണ്ടി...

Read More

മലയാളികളുടെ പ്രിയപ്പെട്ട മുരിങ്ങയ്ക്ക് ഈ രാജ്യങ്ങളിൽ പൂർണ വിലക്ക്

വെൺമയാർന്ന പൂക്കളും കാറ്റിൽ ഉലയുന്ന ഇലച്ചാർത്തുകളുമായി മലയാളിക്ക് മുരിങ്ങ വെറുമൊരു മരമല്ല, മറിച്ച് ഓർമകളുടെ പച്ചത്തുരുത്താണ്. ഇലയും പൂവും കായും തൊലിയും വേരുമടക്കം സർവഗുണസമ്പന്നമായ ഈ സസ്യം തലമുറകളായി നമ്മുടെ ആരോഗ്യത്തിൻ്റെ കാവലാളാണ്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ഈ ‘സൂപ്പർഫുഡിന്’ വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഓസ്ട്രേലിയ, ന്യൂസീലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മുരിങ്ങയില, മുരിങ്ങക്കായ, മുരിങ്ങയെണ്ണ എന്നിവ ഭക്ഷണമായോ ഭക്ഷ്യച്ചേരുവകളായോ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനുമാണ് ഓസ്ട്രേലിയയും ന്യൂസീലൻഡും ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമായ ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്ട്രേലിയ ന്യൂസീലൻഡ് അഥവാ എഫ്എസ്എഎൻസെഡ് 2026 ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് മുരിങ്ങ വിപണിയിലെത്തിക്കാനുള്ള അപേക്ഷകൾ പൂർണമായി നിരസിച്ച് നിരോധനം നിലവിൽ വരുത്തിയത്. മുരിങ്ങ ഒരു ഭക്ഷ്യ ഉൽപന്നമെന്ന നിലയിൽ വിപണിയിലെത്തിക്കാൻ ആവശ്യമായ സുരക്ഷാ രേഖകളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പില്ലാത്ത പുതിയ തരം ഭക്ഷണം എന്ന നിലയിൽ ‘നോവൽ ഫുഡ്’ വിഭാഗത്തിലാണ് മുരിങ്ങയെ തരംതിരിച്ചിരിക്കുന്നത്. 1994-ന് മുൻപ് ഓസ്ട്രേലിയയിലോ ന്യൂസീലൻഡിലോ മുരിങ്ങ ഒരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചതിന് കൃത്യമായ ചരിത്രരേഖകളോ സ്ഥിരീകരണമോ ഇല്ലാത്തതാണ് നോവൽ ഫുഡ് ആയി പ്രഖ്യാപിക്കാൻ പ്രധാന കാരണം. മുരിങ്ങ മനുഷ്യൻ്റെ ആരോഗ്യത്തിന് യാതൊരുവിധ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് തെളിയിക്കാൻ ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ വാണിജ്യ അപേക്ഷകർക്ക് കഴിഞ്ഞില്ല. ഇതോടെ ചില്ലറ വിൽപനയ്ക്കുള്ള ഒരു ഭക്ഷണസാധനത്തിലോ ഭക്ഷ്യച്ചേരുവകളിലോ മുരിങ്ങ ഉപയോഗിക്കാൻ ഇനി നിയമപരമായി അനുവാദമില്ല. കൂടാതെ, മുരിങ്ങ അടങ്ങിയ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ അതിർത്തിയിൽ തടയുമെന്നും ഇവ ബയോസെക്യൂരിറ്റി ഇംപോർട്ട് കണ്ടീഷൻസിന് (BICON) വിധേയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ നിരോധനം ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന വ്യാപാരികളെയും ഇറക്കുമതിക്കാരെയും കാര്യമായി ബാധിക്കും. 1992-ലെ ഇംപോർട്ടഡ് ഫുഡ് കൺട്രോൾ ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളെ പരാജയപ്പെട്ട ഭക്ഷണം ആയി പ്രഖ്യാപിച്ച് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യും. നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഇത് കടുത്ത കുറ്റകൃത്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വ്യക്തിപരമായി കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് കഴിഞ്ഞ 15 വർഷമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ബിനു മാത്യു വ്യക്തമാക്കി. ഓസ്ട്രേലിയയിൽ മുരിങ്ങ കൂടുതലായും മുരിങ്ങയില പൊടിയുടെ രൂപത്തിലാണ് വിപണിയിലെത്തിയിരുന്നത്. ഇപ്പോൾ പല കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങൾ റീബ്രാൻഡ് ചെയ്താണ് വിൽക്കുന്നത്. മുൻപ് ഭക്ഷണമായി ലേബൽ ചെയ്തിരുന്ന ഇവ, ഇപ്പോൾ ബാഹ്യ ഉപയോഗത്തിന് മാത്രം അല്ലെങ്കിൽ തെറാപ്പൂട്ടിക് ഉപയോഗത്തിന് എന്ന് മാറ്റിയാണ് വിൽക്കുന്നതെന്ന് ബിനു കൂട്ടിച്ചേർത്തു. സാധാരണയായി നാട്ടിൽ നിന്നും ഏതെങ്കിലും ചെടിയുടെ വിത്തോ തൈയോ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. മുരിങ്ങയ്ക്ക് നിരോധനം നിലനിൽക്കുന്നതിനാൽ ശരിയായ ലേബലിങ് ഇല്ലെങ്കിൽ ഇത്തരം ഉൽപന്നങ്ങൾ അതിർത്തി കടക്കാൻ അനുവദിക്കില്ല. നിരോധനമുണ്ടെങ്കിലും ചില ഇളവുകൾ ലഭ്യമാണ്. മുരിങ്ങയെ തെറാപ്പൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വഴി ഒരു കോംപ്ലിമെൻ്ററി മെഡിസിൻ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാപ്സ്യൂളുകളുടെ രൂപത്തിൽ വിൽക്കാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ ഇവ ഭക്ഷണമായല്ല, മറിച്ച് ഔഷധഗുണമുള്ള സപ്ലിമെൻ്റുകളായി മാത്രമേ വിപണനം ചെയ്യാൻ പാടുള്ളു. കൂടാതെ സ്വന്തം വീട്ടുപറമ്പിൽ മുരിങ്ങ മരം വളർത്തുന്നതിനും അതിൻ്റെ ഇലകളോ കായ്കളോ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും യാതൊരുവിധ നിയമതടസ്സവുമില്ല. ഓസ്ട്രേലിയയ്ക്ക് മുൻപ് 2019 ജൂൺ നാലിന് ബ്രസീലിൻ്റെ ആരോഗ്യ നിയന്ത്രണ ഏജൻസിയായ അൻവിസ രാജ്യത്തുടനീളം മുരിങ്ങയുടെ ഉപയോഗം നിരോധിച്ചിരുന്നു. കാൻസർ, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ ഭേദമാക്കും എന്ന രീതിയിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത വ്യാജമായ ഔഷധ അവകാശവാദങ്ങൾ ഉന്നയിച്ച് വിൽപന നടത്തിയതാണ് ബ്രസീലിനെ ഇത്തരമൊരു കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ഭക്ഷ്യസുരക്ഷയുടെ പേരിൽ ഓസ്ട്രേലിയയിൽ വാണിജ്യ വിലക്കുണ്ടെങ്കിലും, ഈ അദ്ഭുത സസ്യത്തിൻ്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന ഗുണം ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ മുരിങ്ങ വിത്തുകൾക്ക് സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ അരിച്ചെടുക്കാൻ മുരിങ്ങ വിത്തുകൾക്ക് ശേഷിയുണ്ടെന്ന് എസിഎസ് ഒമേഗ ജേണലിലെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമെ രക്തസമ്മർദം കുറയ്ക്കാനും...

Read More

ഉറിയിലെ സൈനിക ക്യാമ്പിൽ സ്‌ഫോടനം: രണ്ട് സൈനികർ മരിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് (എൽ.ഒ.സി.) സമീപമുള്ള സൈനിക ക്യാമ്പിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണയും അർജുൻ ജാദവ് രാജീന്ദ്രയുമാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ഉറിയിലെ കമൽകോട്ട് മേഖലയിലുള്ള സൈനിക ക്യാമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. അബദ്ധത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പരിക്കേറ്റ സൈനികരെ വ്യോമമാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുൻപേ തന്നെ ഇരുവരും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം...

Read More

വറ്റിവരളുന്ന അണക്കെട്ടുകളും വർദ്ധിച്ചുവരുന്ന ആവശ്യകതയും കാനഡയെ പ്രതിസന്ധിയിലാക്കുന്നു

കാനഡയിലെ പ്രമുഖ പ്രവിശ്യയായ ക്യൂബെക്കിലെ (Quebec) കുടിവെള്ള സ്രോതസ്സുകളും ഭൂഗർഭ ജലശേഖരവും കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ജനസംഖ്യാ വർദ്ധനവ് മൂലമുള്ള അമിത ഉപയോഗവുമാണ് ഇവിടുത്തെ പ്രകൃതിദത്ത ജലസംഭരണികളെ വലിയ തോതിൽ വറ്റിച്ചുകൊണ്ടിരിക്കുന്നത്. വരും വർഷങ്ങളിൽ പ്രവിശ്യയിൽ കടുത്ത ജലക്ഷാമത്തിന് ഇത് കാരണമാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. പതിറ്റാണ്ടുകളായി ജലസമൃദ്ധിക്ക് പേരുകേട്ട നഗരമായിരുന്നു ക്യൂബെക്ക്. എന്നാൽ സമീപകാലത്തായി പെയ്ത കുറഞ്ഞ മഴയും ശൈത്യകാലത്ത് മഞ്ഞുരുകലിന്റെ അളവിൽ വന്ന വ്യതിയാനവും നദികളിലെയും തടാകങ്ങളിലെയും നീരൊഴുക്ക് ഗണ്യമായി കുറച്ചു. ഇതിനുപുറമെ, നഗരവൽക്കരണത്തിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും കാർഷിക മേഖലയും വലിയ തോതിൽ ശുദ്ധജലം ചൂഷണം ചെയ്യുന്നത് ഭൂഗർഭ ജലനിരപ്പ് താഴേക്ക് പോകാൻ കാരണമായിട്ടുണ്ട്. പല ഉൾനാടൻ പ്രദേശങ്ങളിലും ജലവിതരണ സംവിധാനങ്ങൾ ഇതിനകം തന്നെ സമ്മർദ്ദത്തിലാണ്. ഈ പ്രതിസന്ധി മറികടക്കാൻ പ്രവിശ്യാ ഭരണകൂടം കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. വ്യവസായങ്ങൾക്കുള്ള ജലവിതരണത്തിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തുകയും, സാധാരണ ജനങ്ങൾക്കിടയിൽ ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം കാർഷിക മേഖലയെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ഇത് ദോഷകരമായി ബാധിക്കും. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനുമുള്ള അടിയന്തിര പദ്ധതികൾക്ക് ക്യൂബെക്ക് സർക്കാർ രൂപം നൽകി...

Read More

പരീക്ഷ പൂർണമായി എഴുതാത്തവർക്കും മാർക്ക് ലഭിച്ചെന്ന് ആരോപണം: NIFT പരീക്ഷയ്‌ക്കെതിരെയും പരാതിയുമായി വിദ്യാർഥികൾ

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) പ്രവേശന പരീക്ഷയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ . പരീക്ഷാ നടത്തിപ്പിൽ വലിയ ക്രമക്കേടുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.പരീക്ഷ മുഴുവനായി എഴുതാത്തവർക്ക് പോലും മാർക്ക് ലഭിച്ചു എന്നാണ് ആരോപണം. പരീക്ഷാ ഫലം വന്നപ്പോൾ ഉണ്ടായ ഇത്തരം അപാകതകൾ പരീക്ഷയുടെ സുതാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെയാണ് സമാനമായ പരാതികൾ NIFT പ്രവേശന പരീക്ഷയെയും ചുറ്റിപ്പറ്റി ഉയരുന്നത്. ജൂൺ 3-നാണ് പരീക്ഷ നടന്നത്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ...

Read More