“ഞങ്ങളെ രക്ഷിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി”: വ്യോമസേനാ വിമാനത്തിലെ ജീവനക്കാരോട് ലെയോ പാപ്പ
സ്പെയിൻ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന്, തനിക്ക് യാത്രയൊരുക്കിയ സ്പാനിഷ് വ്യോമസേനയുടെ ഫാൽക്കൺ ജെറ്റ് വിമാനത്തിലെ ജീവനക്കാർക്ക് ലെയോ പതിനാലാമൻ മാർപാപ്പ നന്ദി അറിയിച്ചു. “ഞങ്ങളെ രക്ഷിച്ചതിന് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി,” വിമാനം റോമിലിറങ്ങിയ ശേഷം മാർപാപ്പ ജീവനക്കാരോട് പറഞ്ഞു. “വിംഗ് 45-ലെ ഫാൽക്കൺ വിമാന ജീവനക്കാരോട് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ പങ്കുവെച്ച വാക്കുകൾ, സ്പെയിന് വേണ്ടി ദിവസവും സേവനമനുഷ്ഠിക്കുന്ന ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തിനും അർപ്പണബോധത്തിനുമുള്ള വലിയൊരു അംഗീകാരമാണ്,” സ്പാനിഷ് എയർ ആൻഡ് സ്പേസ് ഫോഴ്സ് തങ്ങളുടെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചു. മാർപാപ്പ മടങ്ങാനിരുന്ന ഇബീരിയ (Iberia) എയർലൈൻസ് വിമാനത്തിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് നേരിട്ട് വിമാനത്തിനുള്ളിൽ പ്രവേശിച്ച് മാർപാപ്പയെ പുറത്തേക്ക് ക്ഷണിക്കുകയായിരുന്നു. സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ വിശ്രമിക്കാൻ രാജാവ് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. എന്നാൽ വിമാനത്തിന്റെ തകരാർ സമയബന്ധിതമായി പരിഹരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, സ്പാനിഷ് രാജകുടുംബവും ഭരണാധികാരികളും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന വിംഗ് 45-ന്റെ ഫാൽക്കൺ ജെറ്റ് വിമാനത്തിൽ റോമിലേക്ക് മടങ്ങാൻ രാജാവ് മാർപാപ്പയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു. ടെനറിഫിൽ (Tenerife) നിന്ന് പ്രാദേശിക സമയം വൈകുന്നേരം 18:08-ന് പുറപ്പെട്ട ഫാൽക്കൺ വിമാനം രാത്രി 23:05-ഓടെ റോം ഫിയുമിസിനോ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. റോമിൽ തിരിച്ചെത്തിയ ശേഷം ലെയോ പതിനാലാമൻ മാർപാപ്പ സ്പെയിനിലെ ഫിലിപ്പ് രാജാവിന് ഔദ്യോഗിക ടെലഗ്രാം സന്ദേശമയച്ചു: “എന്റെ അപ്പോസ്തോലിക സന്ദർശനം പൂർത്തിയാക്കി റോമിൽ തിരിച്ചെത്തിയ ഈ വേളയിൽ, സ്പെയിൻ സന്ദർശനത്തിലുടനീളം എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും സ്പെയിനിലെ രാജാവിനോടും ഭരണാധികാരികളോടും ജനങ്ങളോടും ഞാൻ വീണ്ടും കൃതജ്ഞത അറിയിക്കുന്നു.” സ്പെയിൻ രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി താൻ നിരന്തരം പ്രാർഥിക്കുമെന്നും ദൈവാനുഗ്രഹം ഏവർക്കുമേലും ഉണ്ടാകട്ടെയെന്നും മാർപാപ്പ സന്ദേശത്തിൽ...
Read More



