Author: George Kakkanatt

സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ആശംസകൾ നേർന്നു പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ

സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷൻ, ജൂൺ 13 ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു. തുടർന്ന്, ജൂൺ മാസം പതിനഞ്ചാം തീയതി, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. പൗരസ്ത്യ സഭാ പാരമ്പര്യത്തിലുള്ള, സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ, സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന, സഭാ പ്രതിനിധികളും,  സഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും, മറ്റു സഭാധ്യക്ഷന്മാരുമായി, ജൂൺ മാസം പതിനഞ്ചാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തുകയും, സഭയുടെ പാരമ്പര്യത്തെയും, ആരാധന ക്രമ സമ്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. സന്ദേശത്തിന്റെ ആരംഭത്തിൽ, കൂടിക്കാഴ്ചയുടെ ദിവസം തന്നെ, 67ആം പിറന്നാൾ ആഘോഷിക്കുന്ന സഭാതലവന് പാപ്പാ പ്രത്യേകം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും പാപ്പാ സ്നേഹപൂർവ്വം നേർന്നു. യൂറോപ്പിൽ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും പാപ്പാ ആശംസകൾ അർപ്പിച്ചു. 1932 ജൂൺ 11 ന് പതിനൊന്നാം പീയൂസ് പാപ്പാ, സീറോ മലങ്കര  സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച  ‘ക്രിസ്തോ പാസ്‌തോറും’ എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും, സന്യസ്തരെയും വിശ്വാസികളെയും, പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച,  ധന്യൻ മാർ ഇവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും പാപ്പാ പറഞ്ഞു. തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആദ്യത്തെ സീറോ മലങ്കര മെത്രാപ്പോലീത്ത, യേശുവിന്റെ തിരുഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട്, പരിശുദ്ധാത്മാവിനാൽ ദൈവജനത്തെ നയിക്കുവാൻ സ്വയം സമർപ്പിച്ച  ഒരു വ്യക്തിയായിരുന്നുവെന്നു, “ഒരു ഏകീകൃത സഭയ്ക്കുവേണ്ടിയുള്ള വലിയ ആഗ്രഹം, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടയാളം, അത് ഒരു അനുരഞ്ജന ലോകത്തിന്റെ പുളിപ്പായി മാറുന്നു”എന്ന തന്റെ പത്രോസിനടുത്ത ശുശ്രൂഷയുടെ തുടക്കത്തിൽ പറഞ്ഞ വാക്കുകളോട് ചേർത്ത് പാപ്പാ വിശദീകരിച്ചു.  ഒരു യുവ പുരോഹിതനായിരിക്കെ, മാർ ഇവാനിയോസ്, കേരളത്തിലെ തന്റെ ക്രിസ്ത്യൻ സമൂഹത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് ദർശനം ഉയർത്തിയ ഒരു വ്യക്തിയായിരുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. തോമാശ്ലീഹാ, തന്റെ പ്രഘോഷണത്തിലൂടെയും, രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയിൽ പാകിയ നല്ല വിത്തിന്റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാർ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും, പ്രേഷിതദൗത്യം,  വാക്കുകൾ  കൊണ്ടല്ല, മറിച്ച് പുണ്യപൂർണമായ ജീവിതത്തിലൂടെയും, യഥാർത്ഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂർത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പറഞ്ഞ പാപ്പാ, ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊർജ്ജത്തിന്റെയും, അപ്പസ്തോലിക ജീവകാരുണ്യത്തിന്റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി.  സാമൂഹിക നീതി, വിദ്യാഭ്യാസം, സമഗ്ര മാനവ വികസനം എന്നിവ സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് നൽകുവാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും പാപ്പാ അടിവരയിട്ടു പറഞ്ഞു. 1934 ലെ സുവിശേഷവത്കരണ ശ്രമത്തിന്റെ ഫലമായി തുടക്കത്തിൽ തമിഴ്നാട്ടിൽ സീറോ-മലങ്കര സഭ വളരുവാൻ ആരംഭിച്ചതും  പാപ്പാ എടുത്തു പറഞ്ഞു. തുടർന്ന്, സഭയുടെ ഹയരാർക്കിയുടെയും, ഡി എം സഭയുടെയും, പ്രതിബദ്ധതയും പാപ്പാ ചൂണ്ടിക്കാണിച്ചു. ഖഡ്കിയിലെ വിശുദ്ധ എഫ്രെം, ഗുഡ്ഗാവിലെ വിശുദ്ധ ജോൺ ക്രിസോസ്റ്റം എന്നീ രൂപതകളിലും സമാനമായ ഒരു പ്രതിബദ്ധത പുലർത്തുവാനും പാപ്പാ വിവിധ സന്യാസ സഭകളെയും , സിനഡിനെയും  ക്ഷണിച്ചു. അതേ സമയം, പൗരസ്ത്യ സഭകളുടെ വിലമതിക്കാനാവാത്ത നിധികൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, അടിയന്തിരമായി യോജിച്ച പ്രതിബദ്ധതയ്ക്കും പാപ്പാ ഏവരെയും ക്ഷണിച്ചു. വടക്കേ അമേരിക്കയിൽ നിരവധി സീറോ-മലങ്കര വിശ്വാസികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബെനഡിക്ട് പതിനാറാമൻ പാപ്പാ അമേരിക്കയിലെ സീറോ-മലങ്കര വിശ്വാസികൾക്കായി ഒരു അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിച്ചതും, തുടർന്ന്, ഫ്രാൻസിസ് പാപ്പാ അതിനെ ഒരു രൂപത പദവിയിലേക്ക് ഉയർത്തിയതും പാപ്പാ എടുത്തു പറഞ്ഞു. സമാനമായ ഉദ്ദേശ്യങ്ങളോടെയാണ്, യൂറോപ്പിലുടനീളമുള്ള സീറോ-മലങ്കര കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്റേറ്ററായി കുര്യാക്കോസ് മാർ ഒസ്തതിയോസിനെ താൻ നിയമിച്ചതെന്നും പാപ്പാ ചൂണ്ടക്കാട്ടി. വിശ്വാസികളുടെ ആത്മീയ നന്മയ്ക്കായി പ്രാദേശിക മെത്രാന്മാർക്കും പരിശുദ്ധ സിംഹാസനത്തിനും, ...

Read More

സഭ എപ്പോഴും പാവപ്പെട്ടവർക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണ്: ലോക ദരിദ്രദിന സന്ദേശത്തിൽ പാപ്പ

സഭ അതിന്റെ യഥാർഥ സ്വഭാവമനുസരിച്ച് എപ്പോഴും ലാളിത്യം നിലനിർത്താനും പാവപ്പെട്ട ജനങ്ങൾക്ക് സുരക്ഷിതമായ ഒരു അഭയകേന്ദ്രമായി മാറാനും ബാധ്യസ്ഥരാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. 2026 നവംബർ 15-ന് ആചരിക്കുന്ന പത്താമത് ലോക ദരിദ്രദിനത്തിന് മുന്നോടിയായി ജൂൺ 14 ഞായറാഴ്ച പുറത്തുവിട്ട പ്രത്യേക സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. സമൂഹത്തിൽ പാവപ്പെട്ട ജനങ്ങൾക്കുള്ള സ്ഥാനവും അവരോട് കാണിക്കേണ്ട കരുണയും എത്രത്തോളമുണ്ടെന്ന് ദൈവവചനത്തിലൂടെ ഓരോ വിശ്വാസിയും വീണ്ടും തിരിച്ചറിയേണ്ടതുണ്ടെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ 2016-ലാണ് ലോക ദരിദ്രദിന ആചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ അഴിമതിയും സ്വാർഥതയും കാരണം സമൂഹത്തിൽ വലിയ രീതിയിലുള്ള സാമൂഹിക അനീതികൾ വർധിച്ചുവരുന്നതായി മാർപാപ്പ തന്റെ സന്ദേശത്തിൽ കടുത്ത ആശങ്കയോടെ ചൂണ്ടിക്കാണിച്ചു. ഡിജിറ്റൽ മേഖലയും പുതിയ സാങ്കേതികവിദ്യകളും വളരുമ്പോഴും അത് പാവപ്പെട്ട ജനങ്ങളോടുള്ള പൊതുസമൂഹത്തിന്റെ അവഗണനയും ദയയില്ലായ്മയും വർധിപ്പിക്കാൻ മാത്രമേ പലപ്പോഴും കാരണമാകുന്നുള്ളൂ എന്നും മാർപാപ്പ ഖേദത്തോടെ പറഞ്ഞു. ദരിദ്രരായ മനുഷ്യർ അനുഭവിക്കുന്ന അവഗണനകൾക്ക് മുന്നിൽ ക്രൈസ്തവ സമൂഹത്തിന് ഒരിക്കലും കണ്ണടച്ച് നിൽക്കാൻ സാധിക്കില്ലെന്ന് വത്തിക്കാൻ വക്താക്കൾ വ്യക്തമാക്കി. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതം മാതൃകയാക്കിക്കൊണ്ട് പാവപ്പെട്ടവരെക്കുറിച്ച് വെറുതെ സംസാരിക്കുന്നതിന് പകരം അവരുടെ സ്ഥാനത്ത് സ്വയം നിന്ന് അവരെ കേൾക്കാൻ എല്ലാവരും തയ്യാറാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഈ ദരിദ്രദിനാചരണം പാവപ്പെട്ടവരുടെ മോചനത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വലിയ രീതിയിലുള്ള ആത്മപരിശോധന നടത്താൻ സഹായിക്കുമെന്നും മാർപാപ്പ പ്രസ്താവനയിലൂടെ...

Read More

ലണ്ടനിൽ ജൂതവിരുദ്ധ അക്രമങ്ങളിൽ വൻ വർധനവെന്ന് പൊലീസ് റിപ്പോർട്ട്

ലണ്ടനിൽ ജൂത ജനവിഭാഗങ്ങൾക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ മാത്രം ജൂതവിരുദ്ധ അക്രമങ്ങളിൽ 72 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ പുറത്തുവിട്ട മെട്രോപൊളിറ്റൻ പൊലീസിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 2023-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വർധനവാണിത്. പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിൽ 148 ജൂതവിരുദ്ധ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മെയ് മാസത്തിൽ ഇത് 255 ആയി ഉയർന്നു. വടക്കൻ ലണ്ടനിൽ ജൂതന്മാർ ഏറ്റവും കൂടുതൽ താമസിക്കുന്ന ഗോൾഡേഴ്സ് ഗ്രീൻ, ഹെൻഡൻ, ഫിൻക്ലി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന ബാർനെറ്റിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 30 ശതമാനവും (76 കേസുകൾ) ഇവിടെയാണ്. ഹാക്ക്നി, വെസ്റ്റ്മിൻസ്റ്റർ, കാംഡൻ, ഹാരിംഗി, ടവർ ഹാംലെറ്റ്സ് എന്നീ നഗരങ്ങളിലും വലിയ തോതിൽ ജൂതവിരുദ്ധ അതിക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് അഞ്ചിന് വൈറ്റ്ചാപ്പലിലുള്ള ജൂതന്മാരുടെ പഴയ പ്രാർഥനാലയത്തിന് നേരെ സാമൂഹിക വിരുദ്ധർ തീവെപ്പ് നടത്തിയ സംഭവവും ഇതിൽ...

Read More

കെഎസ്ആർടിസി സൗജന്യയാത്ര: കേരളത്തെ അഭിനന്ദിച്ച് അരവിന്ദ് കെജ്‌രിവാൾ

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയെ അഭിനന്ദിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലും പഞ്ചാബിലും തങ്ങൾ നടപ്പിലാക്കിയ മാതൃക മറ്റ് സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ആരംഭിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കെജ്‌രിവാൾ അഭിനന്ദിച്ചു. “കേരളത്തിലെ സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ നടപ്പിലാക്കിയ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളെ ഇത്തരത്തിൽ സ്വാധീനിക്കുന്നത് കാണുമ്പോൾ ഏറെ ചാരിതാർഥ്യമുണ്ട്,” കെജ്‌രിവാൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഡൽഹിയിൽ ഈ പദ്ധതി ആദ്യമായി ആരംഭിച്ചപ്പോൾ അതിന്റെ വലിയ സാധ്യതകളാണ് തങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യാത്രാക്കൂലിയുടെ ഭാരമില്ലാതെ സ്ത്രീകൾക്ക് ജോലിക്ക് പോകാനും, സാമ്പത്തിക സമ്മർദ്ദങ്ങളില്ലാതെ വിദ്യാർത്ഥിനികൾക്ക് പഠനം തുടരാനും ഈ പദ്ധതി വഴി സാധിക്കുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കെ.എസ്.ആർ.ടി.സിയുടെ 3125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് ചെറിയ ആശയക്കുഴപ്പങ്ങൾ നിലനിന്നുവെങ്കിലും സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. യാത്രാക്കാർക്ക് തിരിച്ചറിയാനായി ബസുകളിൽ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. തൃശൂരിൽ ഉദ്ഘാടന ദിവസം തന്നെ ബസിൽ പണം ഈടാക്കിയെന്ന പരാതികൾ ഉയർന്നത് വാർത്തയായിരുന്നുവെങ്കിലും, പിന്നീട് ഇത്തരം സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ...

Read More

ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന സൂചനകൾ നൽകി നിർമല സീതാരാമൻ

ഇന്ത്യൻ സാമ്പത്തികരംഗം വരുംദിവസങ്ങളിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന സൂചനകൾ നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യാന്തര വിപണിയിലെ എണ്ണവില വർധനയ്‌ക്കൊപ്പം ഇൻഷുറൻസ്, ഷിപ്പിങ് ചാർജുകൾ ഉയരുന്നതും രാജ്യത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിൽ രാസവളങ്ങളുടെ വില കുതിച്ചുയരുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണെന്ന് അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധികൾക്ക് പുറമെ പ്രകൃതിയും രാജ്യത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഈ വർഷം രാജ്യത്ത് ലഭിക്കുന്ന മൺസൂൺ മഴയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്ന് ധനമന്ത്രി അറിയിച്ചു. നിലവിൽ രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയില്ലെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യത്തിന് ധാന്യങ്ങൾ മുൻകൂട്ടി സംഭരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. എങ്കിലും മഴയിലുണ്ടാകുന്ന കുറവ് കർഷകരുടെ വരുമാനത്തെ വൻതോതിൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ധനമന്ത്രി പങ്കുവെച്ചു. അതേസമയം, ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് ഇന്ത്യയ്ക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 83.64 ഡോളറിലേക്ക് താഴ്ന്നു. 3.69 ശതമാനത്തിന്റെ ഇടിവാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിലുണ്ടായത്. ഇതോടൊപ്പം വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 4.89 ശതമാനം നഷ്ടത്തോടെ ബാരലിന് 80.73 ഡോളറിലെത്തി. ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച പുതിയ വ്യാപാര കരാറാണ് ആഗോള വിപണിയിൽ എണ്ണവില കുറയാൻ പ്രധാന കാരണം. ഈ യുദ്ധവിരാമ കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണ വിതരണം കൂടുതൽ സുഗമമാകും. എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ ഇടിവ് സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കാൻ എണ്ണക്കമ്പനികൾ തയ്യാറാകുമോ എന്നതും ചോദ്യമാണ്. നിലവിലെ ഭീമമായ പ്രവർത്തനനഷ്ടം നികത്താൻ കമ്പനികൾ ശ്രമിക്കുന്നതിനാൽ, രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് സാമ്പത്തിക വിദഗ്ധർ...

Read More