Author: George Kakkanatt

യുറേനിയം കൈമാറാൻ തയ്യാർ: സമാധാന ചർച്ചകളിൽ പുതിയ നീക്കവുമായി ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി, തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. എന്നാൽ, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന കർശന നിബന്ധനയും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം നീക്കുന്നതിനും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും പകരമായി യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും ആണവ നിലയങ്ങൾ തകർക്കണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുറേനിയം കൈമാറാൻ സമ്മതിച്ചെങ്കിലും, ആണവ നിലയങ്ങൾ തകർക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ പൂർണ്ണമായും തള്ളി. ഇറാന്റെ ആദ്യ മറുപടി ‘തികച്ചും അസ്വീകാര്യം’ ആണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും, യുറേനിയം കൈമാറ്റത്തിലെ ഈ പുതിയ നീക്കം ചർച്ചകളിൽ വഴിത്തിരിവായേക്കും. അതേസമയം, ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മധ്യസ്ഥരായ പാകിസ്താൻ വഴി സമാധാന ചർച്ചകൾ തുടരുന്നുണ്ടെങ്കിലും, ആണവ പദ്ധതികളുടെ ഭാവി സംബന്ധിച്ച തർക്കം ഇപ്പോഴും വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഇറാന്റെ പുതിയ നിർദ്ദേശത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാന...

Read More

യുഎഇ ഇറാനിൽ രഹസ്യമായി സൈനികാക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ട്

ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനിൽ രഹസ്യമായി സൈനികാക്രമണങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്. വിവരങ്ങൾ അറിയാവുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ഗൾഫ് മേഖലയിലും വൻ കോളിളക്കം സൃഷ്ടിക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി യുഎഇ രഹസ്യമായി ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ആദ്യം പേർഷ്യൻ ഗൾഫിലെ ഇറാൻ്റെ ലവൻ ദ്വീപിലുള്ള റിഫൈനറിക്ക് നേരെ നടന്ന ആക്രമണം ഇതിൽ ഉൾപ്പെടുന്നുവെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സൈനികാക്രമണങ്ങളെക്കുറിച്ച് യുഎഇ ഭരണകൂടം പരസ്യമായി പ്രതികരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. മേഖലയിൽ ഇസ്രായേല്‍ – ഇറാൻ സംഘർഷങ്ങളും നയതന്ത്ര പ്രതിസന്ധികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ശീതസമരം ഈ റിപ്പോർട്ടോടെ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത. ദുബൈ ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിലെ വാണിജ്യ, സാമ്പത്തിക മേഖലകളെ ഇത്തരം സംഘർഷങ്ങൾ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ...

Read More

ട്രംപിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല: കുറ്റം നിഷേധിച്ച് വൈറ്റ് ഹൗസ് വെടിവെപ്പ് കേസിലെ പ്രതി കോള്‍ അലന്‍

താന്‍ പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാസം വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതി കോള്‍ അലന്‍. കാലിഫോര്‍ണിയ സ്വദേശിയായ കോള്‍ അലന്‍ തിങ്കളാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരായപ്പോഴാണ് കുറ്റം നിഷേധിച്ചത്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിക്കല്‍, ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 25 ന് നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ ട്രംപിനെയും മറ്റ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ച് സുരക്ഷാ കവാടം ഭേദിക്കാന്‍ ശ്രമിച്ചെന്നും സീക്രട്ട് സര്‍വീസ് ഏജന്റിന് നേരെ വെടിവച്ചെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം. ട്രെയിന്‍ മാര്‍ഗം എത്തിയ പ്രതിയുടെ പക്കല്‍ നിന്ന് തോക്കുകളും കത്തികളും കണ്ടെത്തിയിരുന്നു. അതേസമയം കേസിലെ പ്രോസിക്യൂട്ടര്‍മാരായ ആക്ടിങ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ, യുഎസ് അറ്റോര്‍ണി ജീനിന്‍ പിറോ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം ഇവര്‍ രണ്ടുപേരും അവിടെ ഉണ്ടായിരുന്നതിനാല്‍ അവര്‍ ഈ കേസിലെ ഇരകളാണെന്നാണ് പ്രതിഭാഗം വക്കീല്‍ യൂജിന്‍ ഓം വാദിച്ചത്. ട്രംപുമായുള്ള അടുത്ത ബന്ധവും ഇര എന്ന നിലയിലുള്ള സ്ഥാനവും പരിഗണിച്ച് ജീനിന്‍ പിറോ നയിക്കുന്ന യുഎസ് അറ്റോര്‍ണി ഓഫിസിനെ മുഴുവനായി കേസില്‍ നിന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. അതേസമയം, താന്‍ അവിടെ ഉണ്ടായിരുന്നു എന്നത് കേസ് നടത്തുന്നതിനെ ബാധിക്കില്ലെന്ന് ജീനിന്‍ പിറോ പ്രതികരിച്ചു. പ്രതിഭാഗത്തിന്റെ വാദത്തിന് മെയ് 22നകം പ്രോസിക്യൂഷന്‍ മറുപടി...

Read More

അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹിമന്ത ബിശ്വ ശർമ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. സംസ്ഥാന ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ പങ്കെടുത്തു. 126 അംഗ നിയമസഭയിൽ 82 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചിരുന്നു. 2016ൽ അധികാരത്തിലെത്തിയ ബിജെപി പത്ത് വർഷങ്ങൾക്കിപ്പുറവും അസമിൽ ആധിപത്യം തുടരുകയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്.ജാലുക്ബാരി മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹിമന്ത ബിശ്വ ശർമ കോൺഗ്രസിന്റെ ബോമെൻ ചന്ദ്ര ബോർഠാക്കൂറിനെ...

Read More

ഹോർമുസ് കടലിടുക്കിൽ പ്രൊജക്റ്റ് ഫ്രീഡം പുനരാരംഭിച്ചേക്കും

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കമായ ‘പ്രൊജക്റ്റ് ഫ്രീഡം’ പുനരാരംഭിക്കുന്നത് പരിഗണനയിലാണെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നിർത്തിവെച്ച ഈ നീക്കം വീണ്ടും തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യം ജാഗ്രത തുടരുകയാണ്. സമാധാന ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാനുമേലുള്ള സമ്മർദ്ദം തുടരുമെന്നാണ് സൂചനകൾ. വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടും ഇപ്പോൾ സങ്കീർണ്ണമായി തുടരുന്നു. തെഹ്‌റാൻ ഭരണകൂടം തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നാണ് വാഷിംഗ്ടൺ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം കൂടുതൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇറാൻ്റെ മിസൈൽ പരീക്ഷണങ്ങളും ആയുധ നിർമ്മാണവും ലോകത്തിന് ഭീഷണിയാണെന്ന് പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി. മേഖലയിലെ സായുധ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. സമാധാനത്തിനായുള്ള അവസാന ശ്രമങ്ങളും പരാജയത്തിൻ്റെ വക്കിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ...

Read More