Author: George Kakkanatt

പെട്രോൾ, ഡീസൽ വില വീണ്ടുംകൂടി; 10 ദിവസത്തിനിടെ മൂന്നാമത്തെ വർധന

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാമത്തെ വർധനയാണിത്. ഡൽഹിയിൽ പെട്രോൾ വില 99.51 രൂപയും ഡീസൽ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. ആഗോള തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഇന്ത്യയിൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെപ്പും ഫല പ്രഖ്യാപനവും കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധ വില വർധിച്ചു തുടങ്ങിയത്. ഇന്ത്യയിൽ ആവശ്യമായ അളവിൽ ഇന്ധനം സ്റ്റോക്കുണ്ടെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് മൂന്നാമതത്തെ വിലക്കയറ്റം. മെയ് 15 ന് വില ലിറ്ററിന് 3 രൂപയും മെയ് 19 ന് 90 പൈസയുമായിരുന്നു വർധിച്ചത്. 10 ദിവസത്തിനിടെ ലിറ്ററിന് ഏകദേശം 5 രൂപ...

Read More

ഗൺമാൻമാരുടെ മർദനം: ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വന്നേക്കും

നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വന്നേക്കും. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെയാണ് ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയത്. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു. ‌ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി. ഔദ്യോഗിക രേഖകളിൽ കൃത്യമം നടത്തിയത് പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ആദ്യ അന്വേഷണത്തിലെ അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി...

Read More

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആറ് ജില്ലകളിൽ പുതിയ കളക്ടർമാർ

സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാരെ മാറ്റി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആക്ഷേപങ്ങളും വിവാദങ്ങളും നേരിട്ട കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ പദവിയിൽ നിന്നും മാറ്റി. വ്യവസായ വകുപ്പ് ഡയറക്ടറായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. പി. വിഷ്ണുരാജാണ് കണ്ണൂരിന്റെ പുതിയ ജില്ലാ കളക്ടർ. ഗതാഗത സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന പി.ബി. നൂഹിനെ ജി.എസ്.ടി. കമ്മീഷണറായി നിയമിച്ചു. കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലാ കളക്ടർമാർക്കും മാറ്റമുണ്ട്. എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായും, എ. നിസാമുദ്ദീനെ പത്തനംതിട്ട കളക്ടറായും നിയമിച്ചു. കെ. സുധീറാണ് പാലക്കാട്ടെ പുതിയ കളക്ടർ. ഷാജി വി. നായരെ ആലപ്പുഴ ജില്ലാ കളക്ടറായും, ആനി ജൂല തോമസിനെ കൊല്ലം കളക്ടറായും നിയോഗിച്ചിട്ടുണ്ട്. പട്ടീൽ അജിത് ഭഗവത് റാവുവിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം, പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യു. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവും...

Read More

നവകേരള യാത്രയ്ക്കിടയിലെ മർദനം: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നവകേരള യാത്രയ്ക്കിടെ ഉണ്ടായ വിവാദ ‘രക്ഷാപ്രവർത്തന’ത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT). ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരായ ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിലെ പ്രതികൾ. സി.സി.ടി.വി. ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഉൾപ്പെടെ വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് എസ്.ഐ.ടി. മജിസ്‌ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയത്. കോടതി നിർദ്ദേശപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഈ ആദ്യ ഘട്ട റിപ്പോർട്ടിൽ പ്രതികൾക്കെതിരെയുള്ള വകുപ്പുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. തുടർഅന്വേഷണത്തിന് ശേഷമാകും ഇവർക്കെതിരെ കൃത്യമായ കുറ്റപത്രം സമർപ്പിക്കുക. പ്രതികളായ അഞ്ച് പോലീസുകാർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള ശുപാർശ ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് (DGP) കൈമാറും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ്, പിണറായി വിജയന്റെ ഗൺമാൻമാർ വാഹനത്തിൽ നിന്നും ഇറങ്ങിവന്ന് ലാത്തികൊണ്ട് ഇവരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനവും തികച്ചും അനാവശ്യമായ പ്രവൃത്തിയുമാണെന്നും ഇത് പോലീസ് സേനയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും അന്നത്തെ ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോൺ മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു. ഇവരെ സുരക്ഷാ ചുമതലയിൽ തുടർന്ന് നിർത്തരുതെന്നും അന്ന് എസ്.പി. റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, നവകേരള യാത്രയിലെ ഈ അക്രമസംഭവത്തിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റിപ്പോർട്ടുകൾ തിരുത്തിയെന്ന ഗുരുതര ആക്ഷേപവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കാൻ...

Read More

ലെബനൻ ‘സ്ഥാപക പിതാവിനെയും’ 80 സ്പാനിഷ് രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകി മാർപാപ്പ

പാത്രിയാർക്കീസ് ​​ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകി ലെയോ പാപ്പ. കൂടാതെ, ഇന്ത്യയിൽ സേവനം ചെയ്ത ഇറ്റാലിയൻ മിഷനറിയും ഒരു യുവ കാമറൂണിയൻ കാർമെലൈറ്റും ഉൾപ്പെടെയുള്ള നാലുപേരെ ധന്യപദവിയിലേക്ക് ഉയർത്തുന്നതിനും അംഗീകാരം നൽകി. സ്പാനിഷ് രക്തസാക്ഷികൾ 1930 കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടൊപ്പമുണ്ടായ കത്തോലിക്കാവിരുദ്ധ പീഡനത്തിനിടെയാണ് സാന്റാൻഡറിലെ 80 രക്തസാക്ഷികൾ കൊല്ലപ്പെട്ടത്. അവരിൽ 67 വൈദികരും മൂന്ന് കർമ്മലീത്ത സന്ന്യാസിമാരും മൂന്ന് വൈദികാർഥികളും സാധാരണക്കാരായ ഏഴുപേരും ഉൾപ്പെടുന്നു. കൈകളും കാലുകളും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടി കടലിലേക്ക് വലിച്ചെറിയപ്പെട്ട തടവുകാരെയും അൽഫോൻസോ പെരെസ് എന്ന ജയിൽ കപ്പലിൽ അപ്രത്യക്ഷരായവരും താൽക്കാലിക തടങ്കൽപ്പാളയങ്ങളിൽ വധിക്കപ്പെടുകയോ, ചുട്ടുകൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവരും ഇവരിൽ ഉൾപ്പെടുന്നു. സാന്റോണയിലെ സാന്താ മരിയ ഡെൽ പ്യൂർട്ടോ ഇടവകയിലെ ഫാ. ഫ്രാൻസിസ്കോ ഗോൺസാലസ് ഡി കോർഡോവയാണ് ഈ സംഘത്തിലെ ഒരാൾ. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനോ, കൂദാശകൾ നൽകുന്നതിനോ എതിരായ ഭീഷണികളും വിലക്കുകളും ഉണ്ടായിരുന്നിട്ടും തന്റെ വിശ്വാസികളെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ, ഒടുവിൽ ജയിലാക്കി മാറ്റിയ ഒരു കപ്പലിൽ അദ്ദേഹത്തെ തടവിലാക്കി. തടവിലായിരിക്കുമ്പോഴും അദ്ദേഹം കുമ്പസാരം കേൾക്കുകയും ജപമാല നയിക്കുകയും ചെയ്തു. വധശിക്ഷയ്ക്കു മുമ്പ്, തന്റെ കൂട്ടാളികളെ മോചിപ്പിക്കാനും അനുഗ്രഹിക്കാനും അനുവദിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തുടർന്ന് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി. മരിക്കുമ്പോൾ അദ്ദേഹത്തിന് 48 വയസ്സായിരുന്നു. ലെബനീസ് ‘സ്ഥാപക പിതാവ്’ ഏലിയാസ് ഹോയെക് പാത്രിയാർക്കീസ് ​​ഏലിയാസ് ഹോയെക്കിന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ഭുതം 1965 ൽ ഉണ്ടായതാണ്. ലെബനൻ സൈന്യത്തിലെ ഡ്രൂസ് ഓഫീസറായിരുന്ന നയീഫ് അബൂ അസ്സിയുടെ രോഗശാന്തിയുമായി ബന്ധപ്പെട്ടതാണ് ഈ അദ്ഭുതം. വിട്ടുമാറാത്ത ബൈലാറ്ററൽ സ്പോണ്ടിലോലിസിസ് ബാധിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം, പാത്രിയർക്കീസിനെ സ്വപ്നം കണ്ടതിനു ശേഷം അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ചു. 1843 ഡിസംബർ നാലിന് ലെബനനിലെ ഹെൽറ്റയിൽ ജനിച്ച ഹോയെക് 16-ാം വയസ്സിൽ സെമിനാരിയിൽ ചേരുകയും പിന്നീട് ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോകുകയും അവിടെ 1870 ൽ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. ലെബനനിലേക്ക് മടങ്ങിയ അദ്ദേഹം മദർ റോസാലി നാസറുമായി ചേർന്ന് മാരോണൈറ്റ് സഭയിലെ ആദ്യത്തെ വനിതാ അപ്പസ്തോലിക സ്ഥാപനമായ മാരോണൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി എന്ന സന്ന്യാസ സമൂഹം സ്ഥാപിച്ചു. 1899 ൽ അന്ത്യോക്യയിലെ മരോനൈറ്റ് പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ട ഹോയെക്, മൂന്ന് പതിറ്റാണ്ടുകൾ വൈദികരൂപീകരണത്തിനും മതബോധനത്തിനും വേണ്ടി സമർപ്പിച്ചു. അതോടൊപ്പം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ള ലെബനൻ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രധാന ശബ്ദമായും മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത്, മതം നോക്കാതെ വിശക്കുന്നവർക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം ആശ്രമങ്ങളും കോൺവെന്റുകളും തുറന്നുകൊടുത്തു. അതിനെത്തുടർന്ന് ഓട്ടോമൻ അധികാരികൾ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചു. 1920 ൽ ലെബനൻ സ്ഥാപിക്കുന്നതിലേക്ക് നയിച്ച ചർച്ചകളിലും ഹോയെക് ഒരു പ്രധാനപങ്ക് വഹിച്ചു. 1931 ൽ ബ്കെർക്കിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. ജീവകാരുണ്യത്തിന്റെയും സുവിശേഷ ദാരിദ്ര്യത്തിന്റെയും ഒരു മനുഷ്യനായി ഓർമ്മിക്കപ്പെടുന്ന അദ്ദേഹം ലെബനൻ ‘സ്ഥാപകപിതാവ്’ എന്ന് പരക്കെ...

Read More