എബോള പ്രതിസന്ധിയിൽ കോംഗോയിലേക്ക് നൂറു ടൺ സാധനസാമഗ്രികളുമായി യൂണിസെഫും യൂറോപ്പും
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ മരണം വിതച്ചുകൊണ്ട് തുടരുന്ന എബോള പടർന്നുപിടിക്കുന്നത് തടയാനും, രോഗികളായവർക്ക് ആശ്വാസമേകാനും നൂറു ടൺ സഹായസാധനസാമഗ്രികളുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫും യൂറോപ്യൻ യൂണിയനും. മെയ് ഇരുപത്തിയാറാം തീയതിയാണ് ഈ പദ്ധതിയെക്കുറിച്ച് ഇരുസംഘടനകളും ഒരു സംയുക്തപത്രക്കുറിപ്പിലൂടെ അറിയിച്ചത്. കോംഗോയിലെ ഇതൂരി (Ituri) പ്രവിശ്യയിൽ അതിവേഗത്തിൽ ഈ പകർച്ചവ്യാധി പടർന്നുകൊണ്ടിരിക്കുന്നത് മൂലം കുട്ടികളും അവരുടെ കുടുംബങ്ങളും, ആരോഗ്യപ്രവർത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന്, ബെൽജിയത്തുനിന്ന് ഒരുലക്ഷം പേർക്കുള്ള സാധനസാമഗ്രികൾ എത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേ സംഘടനകൾ അറിയിച്ചു. യൂറോപ്യൻ യൂണിയനുവേണ്ടി, ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ സൂക്ഷിച്ചുവച്ചിരുന്ന മരുന്നുകളും, രോഗബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഉപകരണങ്ങളും, വ്യക്തിപരമായ സംരക്ഷണത്തിനുവേണ്ടിയുള്ള സുരക്ഷാമാർഗ്ഗങ്ങളും, കോളറ, മലേറിയ എന്നിവ ബാധിച്ചവർക്ക് വേണ്ടിയുള്ള ചികിത്സാസൗകര്യങ്ങളുമുൾപ്പെടുന്ന വസ്തുക്കളാണ് കോംഗോയിലേക്ക് എത്തിക്കുക. കോംഗോയിൽ എബോള രോഗബാധമൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിൽ, ലോകാരോഗ്യസംഘടന പ്രദേശത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, അവിടെയുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ യൂണിസെഫ് കൂടുതൽ തീവ്രമാക്കിയിരുന്നു. നിലവിലെ എബോള വ്യാപനം, അന്താരാഷ്ട്രതലത്തിൽ വേണ്ട തയ്യാറെടുപ്പിന്റെയും, അതാരാഷ്ട്രസഹകരണം, ദ്രുതപ്രതികരണം എന്നിവയുടെയും പ്രാധാന്യം എടുത്തുകാട്ടുന്നതാണെന്ന് മാനവികസഹായത്തിനും പ്രതിസന്ധിഘട്ടനിയന്ത്രണത്തിനും വേണ്ടിയുള്ള യൂറോപ്യൻ കമ്മീഷണർ ഹദിജ ലാഹ്ബീബ് പ്രസ്താവിച്ചു. രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനും വേണ്ടി യൂണിസെഫ് പ്രദേശത്തേക്ക് കൂടുതൽ ആളുകളെ...
Read More



