Author: George Kakkanatt

മാരകമായ വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ; ലെബനനിൽ വലിയ മനുഷ്യാവകാശ ലംഘനമെന്ന് റിപ്പോർട്ട്

ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധങ്ങളിൽ പുകമറ സൃഷ്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഈ രാസവസ്തു മനുഷ്യശരീരത്തിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന സ്വഭാവമാണ് വൈറ്റ് ഫോസ്ഫറസിനുള്ളത്. ഇത് ശരീരത്തിൽ പതിച്ചാൽ എല്ലുകൾ വരെ ഉരുകിപ്പോകുന്ന അത്രയും കഠിനമായ പൊള്ളൽ ഏൽപ്പിക്കാൻ ശേഷിയുള്ളതാണ്. അന്താരാഷ്ട്ര നിയമപ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ ഈ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ആക്രമണം തുടരുകയാണ്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാർ താമസിക്കുന്ന മേഖലകളിൽ ഇത്തരം രാസായുധങ്ങൾ പ്രയോഗിക്കുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ദക്ഷിണ ലെബനനിലെ ധൈര ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് ഉയർത്തുന്ന പുക ശ്വസിക്കുന്നത് ശ്വാസകോശത്തിന് ഗുരുതരമായ തകരാറുകൾ ഉണ്ടാക്കാൻ കാരണമാകും. ഒരിക്കൽ കത്താൻ തുടങ്ങിയാൽ ഓക്സിജൻ ലഭിക്കുന്നിടത്തോളം കാലം ഇത് അണയ്ക്കാൻ പ്രയാസമാണ്. വെള്ളം ഒഴിച്ച് അണയ്ക്കാൻ ശ്രമിച്ചാലും വായു തട്ടിയാലുടൻ ഇത് വീണ്ടും കത്തിപ്പടരും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രായേലിന് തങ്ങളെ പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേൽ സൈന്യം ഈ ആരോപണങ്ങൾ ഭാഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും ഫീൽഡിൽ നിന്നുള്ള ദൃശ്യങ്ങൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. ലെബനനിലെ കൃഷിസ്ഥലങ്ങളും കാടുകളും ഈ ആയുധം മൂലം കത്തിയമരുന്നത് പരിസ്ഥിതിക്കും വലിയ ദോഷം ചെയ്യുന്നു. ഗ്രാമവാസികൾ പലരും പൊള്ളലേറ്റും ശ്വാസതടസ്സം മൂലവും ചികിത്സയിലാണ്. ആധുനിക യുദ്ധമുറകളിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് വലിയ തർക്കങ്ങൾക്ക് വഴിമാറുകയാണ്. സമാധാന ചർച്ചകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ആയുധ പ്രയോഗങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിയിടും. ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ ഉടനടി ഇടപെടണമെന്നാണ് ലെബനൻ സർക്കാരിന്റെ...

Read More

ബവ്കോയുടെ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി പാളി; കൺസ്യൂമർഫെഡ് പിന്തിരിഞ്ഞു

സംസ്ഥാനവ്യാപകമായി മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി ശേഖരിക്കാനുള്ള ബവ്കോയുടെ നീക്കം പാളി. ജനുവരി മുതൽ സംസ്ഥാനത്തെ എല്ലാ ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും ‘ഡിപ്പോസിറ്റ് റീഫണ്ട് സ്കീം’ നടപ്പാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും ഈ പദ്ധതി എങ്ങുമെത്തിയില്ല. കൺസ്യൂമർഫെഡ് എതിർത്തതും കുപ്പി ശേഖരണത്തിന് ടെൻഡർ വിളിച്ചിട്ട് അനുയോജ്യമായ കമ്പനിയെ കണ്ടെത്താതെ വന്നതുമാണ് പദ്ധതിക്ക് പ്രധാന തടസ്സമായതെന്നാണ് വിവരം. തിരുവനന്തപുരത്തെയും കണ്ണൂരിലുമായി 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ബവ്കോ ശ്രമിച്ചത്. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോൾ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും ഈ കുപ്പി ഇതേ ഔട്ട്‌ലെറ്റിൽ തിരിച്ചെത്തിക്കുമ്പോൾ 20 രൂപ തിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഈ പുതിയ പദ്ധതി. ഏത് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങുന്ന കുപ്പിയും ഏത് ഔട്ട്‌ലെറ്റിലും തിരിച്ചുകൊടുക്കാമെന്ന ഇളവോടെയായിരുന്നു പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ ഒരുങ്ങിയത്. കാലിക്കുപ്പികൾ തിരിച്ചെടുക്കാനും 20 രൂപ നിക്ഷേപത്തുക ഉപയോക്താവിന് തിരിച്ചു നൽകാനും ഏജൻസിയെ കണ്ടെത്താൻ ബവ്കോ ടെൻഡർ വിളിച്ചിരുന്നു. ഏജൻസി ഔട്ട്‌ലെറ്റുകളിൽ ഓട്ടമാറ്റിക് ബോട്ടിൽ കലക്ഷൻ മെഷീൻ സ്ഥാപിച്ച് ഒരു ജീവനക്കാരനെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. 20 രൂപ നിക്ഷേപത്തുക ബവ്കോയുടെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും, ഉപയോക്താവിന് 20 രൂപ തിരിച്ചു നൽകേണ്ടത് ഏജൻസിയുമാണ്. ഈ ആവശ്യത്തിനായി 10 കോടി രൂപ രണ്ട് ഘട്ടമായി ഏജൻസിക്ക് മുൻകൂറായി ബവ്കോ നൽകുമെന്നും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇതുവരെ അനുയോജ്യമായ ഒരു ഏജൻസിയെ കണ്ടെത്താനായില്ല. പ്ലാസ്റ്റിക് കുപ്പി ശേഖരണവും അധികതുക ഈടാക്കലും ഭാവിയിൽ പൊല്ലാപ്പാകുമെന്ന് കണ്ട് കൺസ്യൂമർഫെഡ് ഈ പദ്ധതിയിൽ നിന്ന് പിന്തിരിയുകയും ചെയ്തു. സംസ്ഥാനത്തെ 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഒരാൾ തന്നെ ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ എത്തിക്കുന്നത് ജീവനക്കാർക്ക് വലിയ പ്രതിസന്ധിയായിട്ടുണ്ട്. ബവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങിയിറങ്ങുന്നവരിൽ നിന്ന് പിരിവെടുത്തു പണമുണ്ടാക്കി മദ്യം വാങ്ങുന്നവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർ ഇപ്പോൾ ഉപയോക്താക്കളിൽ നിന്ന് പണപ്പിരിവ് എടുക്കുന്നതിന് പകരം ഈ ഡിപ്പോസിറ്റ് സ്റ്റിക്കറുകൾ ശേഖരിച്ച്, വേറെ കുപ്പികളിൽ ഒട്ടിച്ച് ഇതേ ഔട്ട്‌ലെറ്റിൽ നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ളവരാണ് ചാക്കുനിറയെ കുപ്പികളുമായി ഔട്ട്‌ലെറ്റുകളിൽ എത്തുന്നത്. ഇത് ഔട്ട്‌ലെറ്റുകളുടെ സുഗമമായ നടത്തിപ്പിനെ സാരമായി...

Read More

ശത്രുരാജ്യങ്ങളെ പിന്തുണച്ചാൽ സ്വത്തുക്കൾ കണ്ടുകെട്ടും: പ്രവാസി ഇറാനികൾക്ക് മുന്നറിയിപ്പുമായി ടെഹ്റാൻ

അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്ന വിദേശത്ത് താമസിക്കുന്ന ഇറാൻ പൗരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇറാന്റെ പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ഭരണമാറ്റം ആഗ്രഹിക്കുന്ന ചില പ്രവാസി ഇറാനികൾ യൂറോപ്പിലും അമേരിക്കയിലും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയത് ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളോട് സഹകരിക്കുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ശത്രുക്കളെ പിന്തുണയ്ക്കുന്ന പ്രവാസികളുടെ ഇറാനിലുള്ള എല്ലാ സ്വത്തുവകകളും സർക്കാർ ഏറ്റെടുക്കും.ഭരണകൂടത്തെ വിമർശിക്കുന്ന പ്രമുഖരായ പ്രവാസികളുടെ വിവരങ്ങൾ ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അധികൃതർ ശേഖരിക്കുന്നുണ്ട്- ഓഫീസ് മുന്നറിയിപ്പ് നൽകി. ഏകദേശം 50 ലക്ഷം മുതൽ ഒരു കോടി വരെ ഇറാനികൾ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലും പടിഞ്ഞാറൻ...

Read More

ശത്രുക്കൾ വീട്ടിൽ തന്നെ; ആരോപണങ്ങളിൽ തളരില്ല; വിവാദങ്ങൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാർ

തനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിവാദങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും മന്ത്രി പ്രതികരിച്ചു. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഉയരുന്ന ആരോപണങ്ങൾ തന്റെ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണെന്ന് മന്ത്രി പറഞ്ഞു. ‘ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ട്. എനിക്ക് എപ്പോഴും വീട്ടിൽ തന്നെയാണ് ശത്രുക്കളുള്ളത്’ – അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്ര അധഃപതനം തനിക്കില്ലെന്നും ആരോപണങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും താൻ അവ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെയും മന്ത്രി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ആർ. ശ്രീലേഖ ഇപ്പോൾ തീർക്കുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രീലേഖ ആരാണെന്നും മന്ത്രി ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു രോഗമാണ്. ആരോപണം ഉന്നയിക്കുന്നവർ അത് ആസ്വദിക്കട്ടെ. താൻ ജനങ്ങൾക്ക് നന്മ ചെയ്തിട്ടുണ്ടെങ്കിൽ അവർ തന്നെ ജയിപ്പിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടാൽ സംഘടനയിലെ പദവി രാജിവയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സുകുമാരൻ നായരുടെ കാലം മുഴുവൻ അദ്ദേഹത്തിന്റെ നിഴൽ പോലെ നിൽക്കണമെന്ന് അച്ഛൻ (ആർ. ബാലകൃഷ്ണപിള്ള) തന്നോട് പറഞ്ഞിട്ടുണ്ട്. ആ വാക്ക് താൻ അനുസരിക്കും. പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്. താൻ ആ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം...

Read More

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ; കലൂരിലേക്ക് റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും. വിവിധ കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായി എത്തുന്ന അദ്ദേഹം എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11.30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി എറണാകുളം മറൈൻ ഡ്രൈവിൽ ധീരവസഭ സംഘടിപ്പിക്കുന്ന ചടങ്ങാണ്. തുടർന്ന് കൊച്ചി നഗരത്തെ ആവേശത്തിലാഴ്ത്തി കലൂർ സ്റ്റേഡിയത്തിലേക്ക് അദ്ദേഹം റോഡ് ഷോ നടത്തും. റെയിൽവേ ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട് – പൊള്ളാച്ചി മെമു ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ സ്റ്റേഷനുകളുടെ ഉദ്ഘാടനവും വൈദ്യുതീകരണം പൂർത്തിയാക്കിയ ഷൊർണൂർ – നിലമ്പൂർ പാതയുടെ സമർപ്പണവും അദ്ദേഹം നിർവ്വഹിക്കും. ബി.പി.സി.എൽ, ദേശീയപാത അതോറിറ്റി എന്നിവയുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നടക്കും. വികസന പരിപാടികൾക്ക് ശേഷം കലൂരിൽ നടക്കുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പ്രധാനമന്ത്രി പ്രസംഗിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയമായും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ്...

Read More