Author: George Kakkanatt

വെറുംവയറ്റിൽ ജീരക വെള്ളം കുടിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ

വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം എന്ന് പഠനങ്ങൾ പറയുന്നു. ദഹനം എളുപ്പമാക്കുന്നു തൈമോൾ പോലുള്ള സജീവ സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ഗ്യാസ്, ആസിഡ് റിഫ്‌ലക്സ്, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു തെർമോജനിക് പ്രവർത്തനം വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യുന്നു ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു വിഷവസ്തുക്കളെ പുറന്തള്ളുകയും അകാല വാർദ്ധക്യം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകാൻ ദിവസവും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ് പ്രതിരോധശേഷി കൂട്ടുന്നു അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട് കരളിനെ സംരക്ഷിക്കുന്നു ജീരക വെള്ളത്തിൽ തൈമോക്വിനോൺ എന്ന ശക്തമായ രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു ഇരുമ്പും അവശ്യ വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ ജീരകം അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ശ്വസന തടസ്സത്തിൽ നിന്ന് ആശ്വാസം നൽകുകയും...

Read More

കളിക്കളത്തിലെ തന്ത്രങ്ങൾക്കൊപ്പം ​ദൈവാനുഗ്രഹം തേടി ലോകകപ്പ് ടീമുകൾ

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. പ്രമുഖ ദേശീയ ടീമുകൾ കളിയോടൊപ്പം ദൈവാനുഗ്രഹവും തേടുന്നു. കഠിനമായ പരിശീലനങ്ങൾക്കൊപ്പം പ്രാർഥനകളിലും പങ്കെടുത്താണ് ടീമുകൾ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ​പ്രമുഖ താരങ്ങളായ ലൂക്കാ മോഡ്രിച്ച്, മാത്തെയോ കോവാസിച്ച് എന്നിവരടങ്ങുന്ന ക്രൊയേഷ്യൻ ടീമും പരിശീലകരും കഴിഞ്ഞ ദിവസം റിജേക്ക അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോൺ ഓഫ് ഗോഡ് ചാപ്പലിൽ നടന്ന പ്രത്യേക പ്രാർഥനയിൽ പങ്കെടുത്തു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിനെത്തുന്ന പരാഗ്വേ ടീമിനെ അസുൻസിയോൺ ആർച്ച് ബിഷപ്പ് കർദിനാൾ അഡാൽബർട്ടോ മാർട്ടിനെസ് ഫ്ലോറസ് സന്ദർശിച്ചു. കളിക്കാർക്ക് ജപമാലകൾ സമ്മാനിച്ച അദ്ദേഹം രാജ്യത്തിന് വേണ്ടി ആത്മാർഥമായി കളിക്കാൻ ടീമിനെ പ്രോത്സാഹിപ്പിച്ചു. പനാമ ടീമിലെ കളിക്കാരും ഭാരവാഹികളും രാജ്യത്തിന്റെ കാവൽവിശുദ്ധയായ സാന്താ മരിയ ലാ അന്റിഗ്വയുടെ പള്ളി സന്ദർശിച്ച് പ്രാർഥിച്ചു. ധൈര്യത്തോടും സന്തോഷത്തോടും കൂടി കളിക്കാൻ ആർച്ച് ബിഷപ്പ് ഹൊസെ ഡൊമിംഗോ ഉൾവോ ടീമിനോട് ആഹ്വാനം ചെയ്തു. ​ജൂൺ 11 -ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരത്തിന് വേദിയാകുന്ന മെക്സിക്കോ സിറ്റി സ്റ്റേഡിയം നവീകരണത്തിന് ശേഷം മെക്സിക്കോ അതിരൂപത ഓക്സിലറി ബിഷപ്പ് മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ഹാവിയർ അസെറോ ആശീർവദിച്ചു. സ്പോർട്സ് പരാജയങ്ങളെ സമാധാനത്തോടെ നേരിടാൻ മനുഷ്യനെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബ്രസീലിന്റെ പ്രശസ്തനായ ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടിയും കളിക്കാരും പ്രാർഥനകളോടെയാണ് ലോകകപ്പിനെ നേരിടുന്നത്. റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപം സന്ദർശിച്ച് ആൻസലോട്ടി പ്രത്യേക അനുഗ്രഹം തേടിയിരുന്നു. അദ്ദേഹത്തിന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വിശുദ്ധ പാദ്രെ പിയോയുടെ രൂപവും സമ്മാനിച്ചിട്ടുണ്ട്. ​കളിക്കളത്തിലെ തന്ത്രങ്ങൾക്കൊപ്പം വിശ്വാസത്തിന്റെ കരുത്തും കൂട്ടുപിടിച്ചാണ് ടീമുകൾ ഇത്തവണ ലോകകപ്പ് പോരാട്ടങ്ങൾക്കായി ബൂട്ട്...

Read More

ആരാധനാക്രമത്തിലെ അടയാളങ്ങളും പ്രതീകങ്ങളും വീണ്ടെടുക്കണം: ലെയോ പതിനാലാമൻ പാപ്പ

ആരാധനാക്രമത്തിലെ (Liturgy) അടയാളങ്ങളും പ്രതീകങ്ങളും വീണ്ടെടുത്തുകൊണ്ട് ദൈവവുമായുള്ള സമ്പർക്കത്തിലേക്ക് കത്തോലിക്കാ വിശ്വാസികൾ കൂടുതൽ തുറക്കപ്പെടണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ജൂൺ മൂന്നിന് വത്തിക്കാനിൽ നടന്ന പൊതുസന്ദർശന വേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. “ആരാധനാക്രമത്തിന്റെ ആചാരങ്ങളാൽ നാം സ്വയം വിദ്യാഭ്യാസം നേടേണ്ടതുണ്ട്. നമ്മുടെ തിരുക്കർമ്മങ്ങളുടെ മനോഹാരിത അതീവ ജാഗ്രതയോടെയും മാറ്റങ്ങൾ വരുത്താതെയും കാത്തുസൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം,” മാർപാപ്പ വിശ്വാസികളോട് പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘സക്രോസാങ്തും കോൺചിലിയം’ (Sacrosanctum Concilium) എന്ന പ്രമാണരേഖയെ അടിസ്ഥാനമാക്കി ആരാധനാക്രമത്തെക്കുറിച്ച് മാർപാപ്പ നടത്തുന്ന പ്രബോധന പരമ്പരയുടെ ഭാഗമായിരുന്നു ഈ സന്ദേശം. പ്രതീകങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ആരാധനാക്രമത്തിൽ പങ്കാളികളാകേണ്ടതിനെക്കുറിച്ചുള്ള കൗൺസിലിന്റെ പഠനങ്ങൾ പാപ്പ വിശദീകരിച്ചു. “ആരാധനാക്രമത്തിൽ നമ്മുടെ ശരീരവും മനസ്സും ഹൃദയവും കൊണ്ട് പങ്കുചേരാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധാത്മാവ് വസിക്കുന്ന ഒരു തലത്തിലേക്കാണ് നാം ഇതിലൂടെ പ്രവേശിക്കുന്നത്. ഈ ആത്മീയ തലത്തിലേക്ക് പ്രവേശിക്കുന്നതിനായി, ആരാധനാക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത് മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള അടയാളങ്ങളാലും പ്രതീകങ്ങളാലുമാണ്,” മാർപാപ്പ വ്യക്തമാക്കി. സമാധാന ചുംബനം നൽകുന്നതും പരിശുദ്ധ കുർബാനയ്ക്ക് മുന്നിൽ മുട്ടുകുത്തുന്നതും ഉൾപ്പെടെയുള്ള ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവിധ ആംഗ്യങ്ങളുടെ അർഥം വിശ്വാസികൾ എപ്പോഴും ഓർമ്മിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇവ കേവലം ബാഹ്യമായ ചടങ്ങുകളല്ലെന്നും, യേശുക്രിസ്തുവിലൂടെയുള്ള ദൈവസാന്നിധ്യം അനുഭവിക്കാൻ വിശ്വാസികളെ സഹായിക്കുന്ന അടിസ്ഥാന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തീയ ആരാധനാക്രമത്തിലെ ആചാരങ്ങൾ കേവലമൊരു പുറംമോടിയോ സങ്കീർണ്ണമായ ചടങ്ങുകളോ അല്ല, മറിച്ച് ദിവ്യദാനം നമ്മിലേക്ക് എത്തുന്നതിനുള്ള തിരുസഭയുടെ മാധ്യമമാണെന്നും മാർപാപ്പ...

Read More

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികനായ ഫാ. ബ്രൂണോ കാന്ത് (110) അന്തരിച്ചു. ജർമ്മനിയിലെ ഫുൾഡ രൂപതാംഗമായ അദ്ദേഹം മേയ് 29 നാണ് അന്തരിച്ചത്. 1950 മുതൽ വൈദികശുശ്രൂഷാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഫാ. ബ്രൂണോ കാന്തിന്റെ നിര്യാണത്തിൽ ഫുൾഡ ബിഷപ്പ് മോൺ. മൈക്കൽ ഗെർബെർ അനുശോചനം രേഖപ്പെടുത്തി. ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ 110-ാം ജന്മദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക ആശീർവാദം കൈമാറാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു. അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്ന ഐഷൻസെൽ-ലോഷൻറോഡ് ഇടവകയിലെ വികാരി ഫാ. ഗൈഡോ പസനോവും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. ഇടവകയുടെ വളർച്ചയിൽ നിർണ്ണായകപങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ഫാ. ബ്രൂണോയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷവും ഇടവകാംഗങ്ങൾക്ക് പ്രിയപ്പെട്ട ഒരു ആത്മീയവഴികാട്ടിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ പോളണ്ടിന്റെ ഭാഗമായ ദാൻസിഗിനു സമീപമാണ് ഫാ. ബ്രൂണോ ജനിച്ചത്. ഒൻപതാം വയസ്സിൽത്തന്നെ വൈദികനാകാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം ദൈവശാസ്ത്രപഠനം ആരംഭിച്ചെങ്കിലും നാസി ഭരണകൂടം അത് തടസ്സപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ നിർബന്ധിത ജോലിക്ക് നിയോഗിക്കുകയും പിന്നീട് സൈന്യത്തിൽ ചേർക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാല് വർഷത്തോളം റഷ്യയിൽ യുദ്ധത്തടവുകാരനായി കഴിഞ്ഞ അദ്ദേഹം, പിന്നീട് തടവറയിൽ നിന്ന് മോചിതനായ ശേഷമാണ് പടിഞ്ഞാറൻ മേഖലയിലേക്ക് പലായനം ചെയ്ത തന്റെ കുടുംബത്തോടൊപ്പം ചേർന്നത്. തുടർന്ന് 1950 ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. പതിറ്റാണ്ടുകൾ നീണ്ട സജീവശുശ്രൂഷയ്ക്കു ശേഷം വാർധക്യസഹജമായ കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. 102-ാം വയസ്സിലാണ് അദ്ദേഹം വാഹനമോടിക്കുന്നത് നിർത്തിയത്. അവസാന നാളുകളിൽ പൊതുദിവ്യബലിയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, ആരോഗ്യം അനുവദിക്കുന്നതുവരെ രോഗികളെ സന്ദർശിക്കുന്നത് അദ്ദേഹം...

Read More

എൽ നിനോ: കടുത്ത ചൂടിനെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

വരും മാസങ്ങളിൽ ‘എൽ നിനോ’ (El Nino) പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ആഗോള താപനില ഉയരുന്നതിനും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമായേക്കാവുന്നതാണ് ഇത്തരം പ്രതിഭാസം. ലോക കാലാവസ്ഥാ സംഘടനയുടെ (WMO) കണക്കനുസരിച്ച്, പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വർദ്ധനവാണ് എൽ നിനോ. സാധാരണയായി ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെയാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കാറുള്ളതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിലെ ചൂടുപിടിച്ച വെള്ളമാണ് എൽ നിനോയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ പ്രതിഭാസം നവംബർ വരെ തുടരാനാണ് സാധ്യതയെന്നും ഏജൻസി വ്യക്തമാക്കുന്നു. എങ്കിലും, എൽ നിനോയുടെ തീവ്രത എത്രത്തോളമായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ നിശ്ചയമില്ല. ഇതിന്റെ തീവ്രത പ്രവചിക്കുന്ന വിവിധ കാലാവസ്ഥാ മോഡലുകൾ വ്യത്യസ്തമായ സൂചനകളാണ് നൽകുന്നത്. എൽ നിനോ പ്രതിഭാസം ഓസ്ട്രേലിയ, മധ്യ അമേരിക്ക, ഇന്തോനേഷ്യ, തെക്കേ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും, മധ്യ-കിഴക്കൻ പസഫിക് മേഖലകളിൽ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിനും കാരണമാകുമെന്ന് ലോക കാലാവസ്ഥാ സംഘടന...

Read More