Author: George Kakkanatt

എബോള പ്രതിസന്ധിയിൽ കോംഗോയിലേക്ക് നൂറു ടൺ സാധനസാമഗ്രികളുമായി യൂണിസെഫും യൂറോപ്പും

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ മരണം വിതച്ചുകൊണ്ട് തുടരുന്ന എബോള പടർന്നുപിടിക്കുന്നത് തടയാനും, രോഗികളായവർക്ക് ആശ്വാസമേകാനും നൂറു ടൺ സഹായസാധനസാമഗ്രികളുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫും യൂറോപ്യൻ യൂണിയനും. മെയ് ഇരുപത്തിയാറാം തീയതിയാണ് ഈ പദ്ധതിയെക്കുറിച്ച് ഇരുസംഘടനകളും ഒരു സംയുക്തപത്രക്കുറിപ്പിലൂടെ അറിയിച്ചത്. കോംഗോയിലെ ഇതൂരി (Ituri) പ്രവിശ്യയിൽ അതിവേഗത്തിൽ ഈ പകർച്ചവ്യാധി പടർന്നുകൊണ്ടിരിക്കുന്നത് മൂലം കുട്ടികളും അവരുടെ കുടുംബങ്ങളും, ആരോഗ്യപ്രവർത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന്, ബെൽജിയത്തുനിന്ന് ഒരുലക്ഷം പേർക്കുള്ള സാധനസാമഗ്രികൾ എത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേ സംഘടനകൾ അറിയിച്ചു. യൂറോപ്യൻ യൂണിയനുവേണ്ടി, ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ സൂക്ഷിച്ചുവച്ചിരുന്ന മരുന്നുകളും, രോഗബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ഉപകരണങ്ങളും, വ്യക്തിപരമായ സംരക്ഷണത്തിനുവേണ്ടിയുള്ള സുരക്ഷാമാർഗ്ഗങ്ങളും, കോളറ, മലേറിയ എന്നിവ ബാധിച്ചവർക്ക് വേണ്ടിയുള്ള ചികിത്സാസൗകര്യങ്ങളുമുൾപ്പെടുന്ന വസ്തുക്കളാണ് കോംഗോയിലേക്ക് എത്തിക്കുക. കോംഗോയിൽ എബോള രോഗബാധമൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിൽ, ലോകാരോഗ്യസംഘടന പ്രദേശത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, അവിടെയുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ യൂണിസെഫ് കൂടുതൽ തീവ്രമാക്കിയിരുന്നു. നിലവിലെ എബോള വ്യാപനം, അന്താരാഷ്ട്രതലത്തിൽ വേണ്ട തയ്യാറെടുപ്പിന്റെയും, അതാരാഷ്ട്രസഹകരണം, ദ്രുതപ്രതികരണം എന്നിവയുടെയും പ്രാധാന്യം എടുത്തുകാട്ടുന്നതാണെന്ന് മാനവികസഹായത്തിനും പ്രതിസന്ധിഘട്ടനിയന്ത്രണത്തിനും വേണ്ടിയുള്ള യൂറോപ്യൻ കമ്മീഷണർ ഹദിജ ലാഹ്‌ബീബ് പ്രസ്താവിച്ചു. രോഗപ്രതിരോധത്തിനും വ്യാപനം തടയുന്നതിനും വേണ്ടി യൂണിസെഫ് പ്രദേശത്തേക്ക് കൂടുതൽ ആളുകളെ...

Read More

ലോക സമാധാനത്തിനായി ലെയോ പാപ്പയുടെ നേതൃത്വത്തിൽ ആഗോള ജപമാല പ്രാർഥന

ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ മെയ് 30-ന് ആഗോള ജപമാല പ്രാർഥന സംഘടിപ്പിക്കുന്നു. വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററി (Dicastery for Evangelization) ഏകോപിപ്പിക്കുന്ന ഈ പ്രാർഥനയിൽ പങ്കുചേരാൻ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്യുന്നു. റോം സമയം മെയ് 30 വൈകുന്നേരം ഏഴ് മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ നിന്ന് മാർപാപ്പ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. വാഷിംഗ്ടൺ ഡി.സി.യിലെ ബസിലിക്ക ഓഫ് ദി നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ റെക്ടർ മോൺസിഞ്ഞോർ വാൾട്ടർ ആർ. റോസിയും മാർപാപ്പയോടൊപ്പം പ്രാർഥനയിൽ പങ്കുചേരും. അമേരിക്കൻ സമയം (ET) ഉച്ചയ്ക്ക് ഒരു മണിക്ക് വാഷിംഗ്ടണിലെ ബസിലിക്കയിൽ നിന്നും ഇത് തത്സമയം സംപ്രേഷണം ചെയ്യും. ലോകത്തിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രങ്ങൾ ഈ ആഗോള പ്രാർഥനാ യജ്ഞത്തിൽ പങ്കാളികളാകുന്നുണ്ട്. ഉക്രൈനിലെ ഷ്രൈൻ ഓഫ് ദി മദർ ഓഫ് ഗോഡ് (സർവാനിറ്റ്സ്യ), ഫിലിപ്പീൻസിലെ ഇന്റർനാഷണൽ ഷ്രൈൻ ഓഫ് അവർ ലേഡി ഓഫ് പീസ് ആൻഡ് ഗുഡ് വോയേജ് (ആന്റിപോളോ), പോർച്ചുഗലിലെ ഫാത്തിമ മാതാവിന്റെ തീർഥാടന കേന്ദ്രം, ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ മെഡ്ജുഗോറിയെ രാജ്ഞിയുടെ പുണ്യകേന്ദ്രം, ഫ്രാൻസിലെ ലൂർദ് മാതാവിന്റെ തീർഥാടന കേന്ദ്രം, ലെബനനിലെ സെന്റ് ചാർബെൽ അന്നായ (ബൈബ്ലോസ്), ഇറ്റലിയിലെ ലൊറേറ്റോ പോന്തിഫിക്കൽ ഷ്രൈൻ എന്നിവ ഇതിൽ...

Read More

ഉക്രൈനിലെ ആക്രമണം ശക്തമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലെയോ മാർപാപ്പ

ഉക്രൈനിൽ അടുത്തിടെയുണ്ടായ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധം ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും അത് ദുരിതങ്ങൾ വർധിപ്പിക്കുക മാത്രമേയുള്ളൂവെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ മെയ് 27 ന് നടന്ന പൊതുദർശന പരിപാടിക്കിടെയാണ് ആഗോളസമാധാനത്തിനായുള്ള മാർപാപ്പയുടെ ഈ പുതിയ ആഹ്വാനം. ​”മിസൈലുകളും ഡ്രോണുകളും പതിക്കുന്നിടത്തെല്ലാം തകരുന്നത് ജനങ്ങളുടെ പ്രതീക്ഷകളാണ്. വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെടുന്നു, നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതങ്ങൾ ഇല്ലാതാകുന്നു” – മാർപാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈനിൽ സാധാരണക്കാർക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്കയും ദുഃഖവും രേഖപ്പെടുത്തിയ പാപ്പ, ആക്രമണങ്ങൾ രൂക്ഷമായ ലെബനനിലെ ജനങ്ങൾക്ക് തന്റെ പ്രാർഥനയും പിന്തുണയും അറിയിച്ചു. അതേസമയം, പൊതുദർശനത്തിനെത്തിയ അറബിക്, ഫ്രഞ്ച് ഭാഷക്കാരായ ലെബനീസ് തീർഥാടകരെ അഭിസംബോധന ചെയ്ത പാപ്പ മാതാവിന്റെ മാതൃസഹജമായ സ്നേഹവും സംരക്ഷണവും എപ്പോഴും അവർക്കൊപ്പമുണ്ടാകുമെന്ന്...

Read More

നടി ട്വിഷ ശർമയുടെ മരണ കേസ്: ഭർതൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിങ് അറസ്റ്റിൽ

നടി ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർതൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. സിബിഐ സംഘം ഭോപ്പാലിലെ വീട്ടിലെത്തി ഗിരിബാല സിങ്ങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാല സിങ്ങിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. ട്വിഷ മരിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഗിരിബാല സിങ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഇവരുടെ മകനും ട്വിഷയുടെ ഭർത്താവുമായ സാമർത്ത് സിങ്ങിനെ മെയ് 23ന് ജബൽപൂർ ജില്ലാ കോടതി പരിസരത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. പത്തുദിവസത്തോളം ഒളിവിലായിരുന്ന സാമർത്ത് സിങ് പിന്നീട് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. തുടർന്ന് ഭോപ്പാൽ കോടതി ഇയാളെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ട്വിഷ ശർമയുടെ ചാറ്റുകൾ, കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചു...

Read More

രാജ്യത്ത് ആര് വോട്ട് ചെയ്യണമെന്ന് ബിജെപി തീരുമാനിക്കുന്ന എസ്ഐആർ വിധി: യോഗേന്ദ്ര യാദവ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ശരിവെച്ച സുപ്രീംകോടതി വിധിയെ അതിരൂക്ഷമായി വിമർശിച്ച് കേസിൽ തെരഞ്ഞെടുപ്പ് വിദഗ്ധനെന്ന നിലക്ക് കക്ഷി ചേർന്ന് സുപ്രീംകോടതിയിൽ ​ുനരിട്ട് കേസ് വാദിച്ച യോഗേന്ദ്ര യാദവ് രംഗത്തുവന്നു. സുപ്രീംകോടതി വിധിയോടെ രാജ്യത്ത് ഇനി ആര് വോട്ട് ചെയ്യണമെന്നും ആര് വോട്ട് ചെയ്യരുതെന്നും ബി.ജെ.പിക്ക് തീരുമാനിക്കാൻ കഴിയുമെന്ന് യോഗേന്ദ്ര യാദവ് വിമർശിച്ചു. ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം എടുത്തു കളഞ്ഞതിന് നിയമസാധുത കൈവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിധി ഇതായിരിക്കുമെന്ന് വളരെ മുമ്പേ തന്നെ വ്യക്തമായിരുന്നുവെന്നും എസ്.ഐ.ആറിന്‍റെ ഭരണഘടനാപരമായ സാധുത പരിശോധിക്കാതെ കോടതി ഒഴിഞ്ഞുമാറിയെന്നും എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരിൽ ഒരാളായ യാദവ് പറഞ്ഞു. ഭരണഘടനാ സാധുത പരിശോധിക്കുന്നതിനു പകരം നടപടിക്രമത്തിലെ പരാതി നിവാരണത്തിലേക്ക് കോടതി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ തന്നെ കേസിന്‍റെ ദിശാഗതി വ്യക്തമായിരുന്നു. ഭരണഘടനാ സാധുത പരിശോധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ കോടതി അതിനു പകരം പരാതി നിവാരണത്തിലും മധ്യസ്ഥതയിലും ഊന്നൽ നൽകി സ്വയം ഒരു ഉപഭോക്തൃ തർക്കപരിഹാര വേദിയായി മാറുകയായിരുന്നു. കോടതിയിൽ വാദം നടക്കുമ്പോഴും എസ്.ഐ.ആർ പ്രക്രിയ തുടർന്നത് അത് അംഗീകരിക്കപ്പെട്ട നടപടിക്രമമാക്കി മാറ്റി. വൻ തോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയ നടപടിക്ക് ജുഡീഷ്യൽ അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് യാദവ് ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന് സർവാധികാരമാണ് ലഭിച്ചിരിക്കുന്നത്. കമീഷന് ഇഷ്‍ടമുള്ളത് ചെയ്യാം. കേവലം എസ്.ഐ.ആറിന്‍റെ നിയമസാധുതക്ക് അപ്പുറം ഈ കോടതിവിധി പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം...

Read More