Author: George Kakkanatt

പോർച്ചുഗലിൽ ആവേശമായി 19-ാമത് മോട്ടോർ സൈക്കിൾ ഈസ്റ്റർ ഘോഷയാത്ര

പരമ്പരാഗതമായ ഈസ്റ്റർ ആഘോഷങ്ങളെ ആവേശകരമായ മോട്ടോർ സൈക്കിൾ റാലിയുമായി സമന്വയിപ്പിച്ച് പോർച്ചുഗലിലെ സിൻട്ര പട്ടണം ശ്രദ്ധേയമാകുന്നു. ‘സ്വാതന്ത്ര്യത്തിന്റെ മോട്ടോർ സൈക്കിൾ’ എന്ന് പുരോഹിതർ വിശേഷിപ്പിക്കുന്ന ഈ വേറിട്ട ഘോഷയാത്രയിൽ നൂറുകണക്കിന് ബൈക്കർമാരാണ് ഇത്തവണ പങ്കുചേർന്നത്. പള്ളിമണികളുടെ നാദത്തിനൊപ്പം മോട്ടോർ സൈക്കിൾ എഞ്ചിനുകളുടെ ഇരമ്പലും ചേർന്നപ്പോൾ സിൻട്രയുടെ തെരുവുകൾ ഒരു പുത്തൻ ഈസ്റ്റർ അനുഭവത്തിന് സാക്ഷ്യം വഹിച്ചു. മോട്ടോർ സൈക്കിളിലെ കുരിശുമരണം പെറോ പിൻഹീറോയിലെ ഇടവക വികാരിയായ ഫാദർ അവെലിനോ ആൽവസ് 2007-ലാണ് ഈ വ്യത്യസ്തമായ ആചാരത്തിന് തുടക്കമിട്ടത്. പോർച്ചുഗലിലെ പരമ്പരാഗതമായ ‘കോമ്പാസോ പാസ്കൽ’ (വീടുതോറും കുരിശ് ചുമന്നുള്ള സന്ദർശനം) എന്ന ചടങ്ങിനെ അദ്ദേഹം ബൈക്കർമാരുടെ കൂട്ടായ്മയുമായി കൂട്ടിയിണക്കി. രാവിലെ പത്തുമണിക്ക് പെറോ പിൻഹീറോയിൽ നിന്ന് ആരംഭിച്ച 19-ാമത് വാർഷിക മോട്ടോർ സൈക്കിൾ ഘോഷയാത്ര വിവിധ ഇടവകകൾ പിന്നിട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ ചരിത്രപ്രസിദ്ധമായ സിൻട്ര നാഷണൽ പാലസിൽ സമാപിച്ചു. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്ന സന്ദേശം കേവലം ദൈവാലയങ്ങൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ലെന്ന് ഫാ. അവെലിനോ വിശ്വസിക്കുന്നു. “വിശ്വാസം സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് എത്തിക്കണമെന്ന അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമാണ് ഇത്തരം സംരംഭങ്ങൾക്ക് പിന്നിലെ പ്രചോദനം,” അദ്ദേഹം പറഞ്ഞു. നിസ്സംഗത നിറഞ്ഞ ലോകത്ത് ക്രിസ്തുവിനെ വിശ്വസിക്കുന്നവർ ഇന്നും ഉണ്ടെന്ന് വിളിച്ചുപറയുക കൂടിയാണ് ഈ റാലിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ഈ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് ഇത് കേവലമൊരു യാത്രയല്ല, മറിച്ച് ഒരു വലിയ കുടുംബസംഗമമാണ്. “ഈസ്റ്റർ ഞായറാഴ്ചയിൽ ഇതാണ് ഞങ്ങളുടെ കുടുംബവും സാഹോദര്യവും,” എന്ന് പങ്കെടുത്തവരിൽ ഒരാളായ ജോർജ് സരമാഗോ വികാരാധീനനായി പറഞ്ഞു. വരിവരിയായി നീങ്ങിയ നൂറുകണക്കിന് മോട്ടോർ സൈക്കിളുകളെ സ്വീകരിക്കാൻ തെരുവുകളിലുടനീളം ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. കത്തോലിക്കാ പാരമ്പര്യത്തെ ആധുനികമായ അഭിരുചികളുമായി ചേർത്തുപിടിക്കുന്ന സിൻട്രയിലെ ഈ മോട്ടോർ സൈക്കിൾ ഈസ്റ്റർ ഘോഷയാത്ര, കാലത്തിനനുസരിച്ച് വിശ്വാസം എങ്ങനെ പുതിയ രൂപങ്ങൾ കൈക്കൊള്ളുന്നു എന്നതിന്റെ മനോഹരമായ...

Read More

ചന്ദ്രപഥത്തിൽ നിന്നും ഒരു ഈസ്റ്റർ സന്ദേശം: ബഹിരാകാശത്ത് ബൈബിൾ വായനയുമായി വിക്ടർ ഗ്ലോവർ

ചന്ദ്രനിലേക്കുള്ള, മനുഷ്യന്റെ ചരിത്രപരമായ ആർട്ടെമിസ് II ദൗത്യത്തിനിടയിലും ആത്മീയതയെയും മാനവികതയെയും കൂട്ടിയിണക്കി ബഹിരാകാശയാത്രികൻ വിക്ടർ ഗ്ലോവർ. ഏപ്രിൽ ഒന്നിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിൽ, ബഹിരാകാശത്ത് നിന്നും വിക്ടർ ഗ്ലോവർ നൽകിയ ഈസ്റ്റർ സന്ദേശം ആഗോളതലത്തിൽ ശ്രദ്ധേയമാവുകയാണ്. ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ അകലെ ശൂന്യാകാശത്തിരുന്ന് താൻ ബൈബിൾ വായിക്കുന്നുണ്ടെന്നും സൃഷ്ടിയുടെ വിസ്മയങ്ങളിൽ അദ്ഭുതപ്പെടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭൂമിയെ മുഴുവനായും കാണാൻ കഴിയുന്നതാണ് ബഹിരാകാശയാത്രയിലെ ഏറ്റവും വലിയ വ്യക്തിപരമായ അനുഭവം എന്ന് ഗ്ലോവർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നാം സഞ്ചരിക്കുന്ന അത്യാധുനികമായ ബഹിരാകാശ പേടകം പോലെ തന്നെ, പ്രപഞ്ചത്തിലെ മനുഷ്യന്റെ ഏക മരുപ്പച്ചയായ ‘ഭൂമി’ എന്ന വലിയ ബഹിരാകാശ പേടകത്തിലാണ് നാമെല്ലാവരും വസിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശൂന്യതയിൽ ഒരുമിച്ച് നിലനിൽക്കാൻ ദൈവം നൽകിയ ഈ മനോഹരമായ സ്ഥലം നമ്മെ വിനയാന്വിതരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്റർ ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതികളിലാണെങ്കിലും, ഭൂമിയിലുള്ള എല്ലാ മനുഷ്യരും സമാനരാണെന്നും നാം ഒരേ ഗ്രഹത്തിലെ യാത്രികരാണെന്നും ഓർക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. “നമ്മൾ ഭൂമിയിൽ നിന്ന് വളരെ അകലെയാണെങ്കിലും, അവിടെയുള്ള ഓരോ മനുഷ്യരും സവിശേഷമായ വിലയുള്ളവരാണ്” എന്ന് വിക്ടർ ഗ്ലോവർ ഓർമ്മിപ്പിച്ചു. ശാസ്ത്രത്തിന്റെ അതിരുകൾ ഭേദിക്കുമ്പോഴും വിശ്വാസത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ലോകവീക്ഷണം അദ്ദേഹം പങ്കുവെച്ചു. നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ അകലത്തിൽ എത്തിയ മനുഷ്യവാഹക ദൗത്യം എന്ന റെക്കോർഡ് ആർട്ടെമിസ് II സ്വന്തമാക്കി കഴിഞ്ഞു. സൃഷ്ടിയുടെ മഹത്വവും സൗന്ദര്യവും ചിത്രങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും ഭൂമിയിലുള്ളവർക്ക് പകർന്നു നൽകുന്ന ഈ ദൗത്യം, കേവലം ഒരു പര്യവേക്ഷണം എന്നതിലുപരി മാനവികതയുടെ ഐക്യത്തിന്റെ സന്ദേശം കൂടിയായി മാറുകയാണ്. ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇവർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകവും...

Read More

“യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു”: ഫ്രാൻസിസ് മാർപാപ്പയുടെ അവസാന വാക്കുകൾ പുറത്ത്

ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യനിമിഷങ്ങളിലെ വാക്കുകൾ “യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” (Lord, I love you) എന്നതായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ പാപ്പ ഉയർത്തിപ്പിടിച്ച ലാളിത്യത്തിന്റെയും വിശ്വാസത്തിന്റെയും ദൈവസ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു ഈ വാക്കുകൾ. 2025 ഏപ്രിൽ 21 തിങ്കളാഴ്ച പുലർച്ചെ സാന്താ മാർത്തയിൽ വച്ചായിരുന്നു പാപ്പയുടെ മരണം. അന്ത്യസമയത്ത് കൂടെയുണ്ടായിരുന്ന നേഴ്സാണ്, മാർപാപ്പ ഈ വാക്കുകൾ മന്ത്രിക്കുന്നത് ആദ്യം കേട്ടത്. ഇറ്റാലിയൻ ഭാഷയിൽ (“Gesù, ti amo”) ‘ജെസു തി ആമോ’ എന്നായിരുന്നു പാപ്പ പറഞ്ഞത്. ഏപ്രിൽ ഏഴിന് ഇറ്റാലിയൻ പുസ്തകശാലകളിലെത്തിയ സാൽവത്തോർ സെർനുസിയോയുടെ ‘ഫാദർ’ എന്ന പുതിയ പുസ്തകത്തിൽ, ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട സംഭവങ്ങൾ...

Read More

ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യം: ലെയോ പതിനാലാമൻ പാപ്പ

ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമെന്ന് ലെയോ പതിനാലാമൻ പാപ്പ. “ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമാണ്. നല്ല മനസ്സുള്ള എല്ലാ ആളുകളും എപ്പോഴും സമാധാനം അന്വേഷിക്കുകയും യുദ്ധം നിരസിക്കുകയും വേണം. എപ്പോഴും സമാധാനം അന്വേഷിക്കുക, യുദ്ധം നിരസിക്കുക” – പാപ്പ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിലെ മാർപാപ്പയുടെ വസതിയായ വില്ല ബാർബെറിനിക്കു പുറത്ത്, തന്നെ കാത്തിരുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരാറിലെത്താൻ വൈറ്റ് ഹൗസ് നിശ്ചയിച്ച സമയപരിധി ടെഹ്‌റാൻ പാലിച്ചില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റിന്റെ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. “ചർച്ചയിലേക്ക് മടങ്ങുക. നമുക്ക് സംസാരിക്കാം. സമാധാനപരമായ രീതിയിൽ പരിഹാരങ്ങൾ തേടാം” – മാർപാപ്പ ആഹ്വാനം ചെയ്തു. സംഘർഷത്തിൽ അന്യായമായി ഉപദ്രവിക്കപ്പെടുന്ന എല്ലാവരെയും മാർപാപ്പ...

Read More

മനുഷ്യക്കടത്ത് ആരോപണം: ഇൻഡോറില്‍ സന്യാസിനിമാരെ റെയിൽവേ പൊലീസ് തടഞ്ഞുവെച്ചു

മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു സന്യാസിനിമാരെയും എട്ട് സന്യാസാർഥിനികളെയും റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ ഏപ്രിൽ ഏഴ് ചൊവ്വാഴ്‌ചയാണ് സംഭവം. സന്യാസാർഥിനികളെ അവധിക്ക് വീട്ടിലേക്ക് പറഞ്ഞയക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മനുഷ്യക്കടത്ത് ആരോപിച്ച് റെയിൽവേ പോലീസ് സന്യാസിനിമാരെ തടഞ്ഞുവെച്ചത്. കസ്റ്റഡിയിൽ എടുത്ത മൂന്ന് സന്യാസിനിമാരിൽ ഒരാൾ മലയാളിയാണ്. സന്യാസിനിമാരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും റെയിൽവേ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇൻഡോർ രൂപത മേലധികാരികളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇൻഡോർ രൂപത ബിഷപ് ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ രൂപത അധികൃതർ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ സന്യാസിനിമാരെ വിട്ടയച്ചു. സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ സന്യാസ സമൂഹാംഗങ്ങളാണ്...

Read More