മല്ലിക സാരാഭായിയെ കലാമണ്ഡലം ചാൻസലർ പദവിയിൽനിന്ന് മാറ്റിയേക്കും
കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്ന് പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ മാറ്റാനുള്ള നീക്കങ്ങൾ സജീവമാകുന്നു. സംസ്ഥാനത്തെ ഭരണമാറ്റത്തിന് പിന്നാലെ, മല്ലിക സാരാഭായിയെ ഒഴിവാക്കി മുഖ്യമന്ത്രിയെ ചാൻസലർ പദവിയിൽ നിയമിക്കണമെന്ന ആവശ്യവുമായി ഭരണാനുകൂല സംഘടന രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചാൻസലറായാൽ അധിക സാമ്പത്തികച്ചെലവ് ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം. ഇതേ ആവശ്യവുമായി സാംസ്കാരികമന്ത്രിക്കുമേൽ ശക്തമായ സമ്മർദമുണ്ടെന്നാണ് സൂചനകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാമണ്ഡലത്തിൽ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. 2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ ചാൻസലറായി സർക്കാർ നിയമിച്ചത്. ഒരോ മാസവും ഓണറേറിയമായി ഒന്നേമുക്കാൽ ലക്ഷം രൂപയും ഓഫീസ് ചെലവുകൾക്കായി 25,000 രൂപയും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയാണ് ഇവർക്കായി നൽകുന്നത്. കൂടാതെ, അപൂർവമായി മാത്രം കലാമണ്ഡലത്തിൽ എത്തുന്ന ചാൻസലറുടെ വിമാന ടിക്കറ്റ്, നക്ഷത്ര ഹോട്ടൽ താമസം, വാഹന സൗകര്യം എന്നിവയുടെ ചെലവുകളും കലാമണ്ഡലമാണ് വഹിക്കുന്നത്. യു.ജി.സിയുടെ പുതിയ നിയമം നിലവിൽ വന്നതോടെ സർവകലാശാലാ ഭരണസമിതിയിലേക്ക് അംഗങ്ങളെ നിർദേശിക്കാനുള്ള അധികാരം ചാൻസലർക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ചാൻസലർ പദവി കേവലം ഒരു അലങ്കാര തസ്തിക മാത്രമായി മാറിയെന്നും, മുഖ്യമന്ത്രി ചുമതലയേൽക്കുന്നതാണ് സ്ഥാപനത്തിന് സാമ്പത്തികമായി ലാഭമെന്നുമാണ് ഭരണാനുകൂല സംഘടന സാംസ്കാരിക വകുപ്പിനെ...
Read More



