Author: George Kakkanatt

ഹജ്ജിന് നാളെ തുടക്കം: തീർഥാടകർ ഇന്ന് രാത്രി മിനായിലേക്ക് പുറപ്പെടും

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ ഔദ്യോഗിക തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ യൗമുത്തുർവിയ്യയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് നീങ്ങും. മക്കയിലെ താമസ കേന്ദ്രങ്ങളിൽ അവസാന ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തീർഥാടകർ പുണ്യഭൂമിയായ മിനാ താഴ്വര ലക്ഷ്യമാക്കി പുറപ്പെടുന്നത്. ഇത്തവണ ഏകദേശം 18 ലക്ഷം പേരാണ് ഹജ്ജിനായി സൗദി അറേബ്യയിലെത്തിയിരിക്കുന്നത്. ഇതിൽ 15 ലക്ഷത്തിലധികം പേർ വിദേശ തീർഥാടകരാണ്. ആഭ്യന്തര തീർഥാടകരും നാളെ വൈകുന്നേരത്തോടെ മിനായിൽ എത്തിച്ചേരും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ അറഫാ സംഗമം ചൊവ്വാഴ്ചയാണ് നടക്കുന്നത്. മിനായിൽ ഒരു രാത്രി ചെലവഴിച്ച ശേഷം തീർഥാടകർ അറഫയിലേക്ക് നീങ്ങും. അവിടെ പകൽ മുഴുവൻ പ്രാർത്ഥനകളിൽ മുഴുകിയ ശേഷം അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് യാത്രതിരിക്കും.തുടർന്ന് ബുധനാഴ്ച രാവിലെ വീണ്ടും മിനായിൽ തിരിച്ചെത്തി, അവിടെ മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും. ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. ഇതിൽ 13,194 പേർ കേരളത്തിൽ...

Read More

പ്രായപൂർത്തിയാകാത്തവർക്ക് തുല്യ പ്രാധാന്യം ഉറപ്പാക്കാൻ രാജ്യങ്ങൾക്ക് കടമയുണ്ട്: സേവ് ദി ചിൽഡ്രൻ

കുട്ടികളുടെയും ചെറുപ്പക്കാരുടെയുമുൾപ്പെടെ പ്രായപൂർത്തിയാകാത്തവരുടെ, പ്രത്യേകിച്ച് സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് രാജ്യത്തിൻറെ പുരോഗതിക്കും ഭാവിക്കും വേണ്ടിയുള്ള ഒരു മുതൽക്കൂട്ടാണെന്ന് സേവ് ദി ചിൽഡ്രൻ ഇറ്റലി പ്രസിഡന്റ് ക്ലൗദിയോ തെസൗറോ. ഏതൊരു രാജ്യവും, തങ്ങളുടെ അരികുവത്കരിക്കപ്പെട്ട ഇടങ്ങളിലെ കുട്ടികളെ അവഗണിക്കുന്നത് രാജ്യത്തിന്റെ ഭാവിയെ പണയപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറ്റലിയിലെ 14 മെട്രോപൊളിറ്റൻ നഗരങ്ങളിലുമുള്ള പ്രായപൂർത്തിയാകാത്തവരിൽ പത്തിലൊന്ന് പേരും, പ്രതിസന്ധികളും പ്രശ്നങ്ങളും നിലനിൽക്കുന്ന “ദുർബല” പ്രദേശങ്ങളിലാണ് കഴിയുന്നതെന്ന്, കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ സംബന്ധിച്ച്, മെയ് 21 വ്യാഴാഴ്ച റോമിൽ ഇമ്പോസ്സിബിൾ 2026 (IMPOSSIBILE 2026) എന്ന പേരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, പ്രസിഡന്റ് തെസൗറോ പ്രസ്താവിച്ചത്, സംഘടന ഇതേ ദിവസം ഒരു പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു. ദുർബലപ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് സാംസ്‌കാരിക, സാമൂഹിക, കായിക, വിദ്യാഭ്യാസ, മനഃശാസ്ത്രമേഖലകളിൽ സഹായവും അവസരങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട നിയമനടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾക്ക് സാധാരണ ഇടങ്ങളിലേതിനേക്കാൾ കുറവ് സാധ്യതകളും അവസരങ്ങളും മാത്രമാണ് ചിലയിടങ്ങളിൽ ലഭിക്കുന്നതെങ്കിൽ അത് വിധിയുടെ ഭാഗമല്ല, മറിച്ച് രാഷ്ട്രീയമായ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാണെന്ന് നാം മനസ്സിലാക്കണമെന്ന് സംഘടനാദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. സേവ് ദി ചിൽഡ്രൻ സംഘടനയുടെ പ്രദേശിക വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം, ഇറ്റലിയിൽ ഒന്നരലക്ഷത്തോളം കുട്ടികളാണ് (1.42.000), സാമൂഹിക, സാമ്പത്തിക കുറവുകൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നത്. മെട്രോപൊളിറ്റൻ നഗരങ്ങളെ അപേക്ഷിച്ച് നിരവധി കുട്ടികൾ ഹൈസ്‌കൂൾ പഠനകാലത്ത് വിദ്യാഭ്യാസം ഉപേക്ഷിക്കുന്നുണ്ടെന്നും സംഘടന...

Read More

പാർശ്വവൽക്കരണവും ധ്രുവീകരണവും ഒഴിവാക്കണം: പാപ്പാ

അച്ചേറയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ അവസരം ലഭിച്ചതിനു നന്ദി പറഞ്ഞുകൊണ്ടാണ്, മെയ് മാസം ഇരുപത്തിമൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, തന്റെ  സന്ദർശന വേളയിൽ പ്രവിശ്യയിലെ മേയർമാരും, വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയിൽ നടത്തിയ സന്ദേശം ആരംഭിച്ചത്. ഒരു അനീതിക്കും മായ്ക്കാൻ  കഴിയാത്ത ഒരു പ്രദേശമാണ് അച്ചേറ എന്നത് എടുത്തു പറഞ്ഞ പാപ്പാ, ഒരു സൗന്ദര്യം എത്രത്തോളം ദുർബലമാണോ അത്രത്തോളം ശ്രദ്ധയും ഉത്തരവാദിത്വവും ആവശ്യമാണെന്ന് ജീവിതത്തിൽ നാം മനസിലാക്കണമെന്നും കൂട്ടിച്ചേർത്തു. മരണത്തിന്റെ ഭീഷണികൾ ഉയരുമ്പോൾ, ദൈവത്തിൽ നിന്നുമുള്ള ജീവിത പദ്ധതികളിൽ സഹകരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. തിന്മയെചെറുത്തുനിൽക്കുവാനും, ഒരു സിനഡൽ സഭയായി ഒരുമിച്ചു നടക്കുവാനും, സമൂഹത്തിൽ പ്രവാചകധീരത ഉൾക്കൊള്ളുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. അനീതികൾ ഏറെ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ, ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും, അപരനെ സേവിക്കുവാനും, പക്ഷപാതപരമായ താൽപ്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട് പൊതുനന്മയ്ക്കായി പ്രവർത്തിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. തുടർന്ന് പാരിസ്ഥിതികമായ പ്രശ്നങ്ങൾ ഏറെ നേരിട്ടിട്ടുള്ള ഒരു നാടെന്ന നിലയിൽ, പാരിസ്ഥിതിക സംസ് കാരത്തെ പാരിസ്ഥിതിക തകർച്ച, പ്രകൃതി ശേഖരങ്ങളുടെ ശോഷണം, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളോട് അടിയന്തിരവും എന്നാൽ ഭാഗികവുമായ പ്രതികരണങ്ങളുടെ ഒരു പരമ്പരയായി ചുരുക്കാൻ  കഴിയില്ലയെന്നും,  അത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്, ഒരു ചിന്ത, ഒരു നയം, ഒരു വിദ്യാഭ്യാസ പരിപാടി, ഒരു ജീവിതശൈലി, ഒരു ആത്മീയത എന്നിവയായിരിക്കണമെന്നും,  അത് സാങ്കേതിക മാതൃകയുടെ മുന്നേറ്റത്തെ അഭിമുഖീകരിക്കുന്ന ഒരു ചെറുത്തുനിൽപ്പിന് രൂപം നൽകുന്നതാകണമെന്നും, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി ചാക്രികലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്  പാപ്പാ പറഞ്ഞു. ചുരുക്കം ചിലരുടെ ലാഭം ലക്ഷ്യമിടുന്ന ഒരു സാങ്കേതിക വികസനത്തിൽ രാഷ്ട്രീയ, ഭരണ ഉത്തരവാദിത്വമുള്ളവർ സജീവമാകരുതെന്നും പാപ്പാ പറഞ്ഞു.  ചെറുപ്പക്കാരുടെ വിദ്യാഭ്യാസം ഇത്തരുണത്തിൽ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഏറെ സഹായകരമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഓരോരുത്തരുടെയും ജീവിതാവസ്ഥകൾ വ്യത്യസ്തമാണെങ്കിലും, എല്ലാവർക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നും, ഇതാണ് ഒരു സമൂഹത്തിനു രൂപം നൽകുന്നതെന്നും പറഞ്ഞ പാപ്പാ, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യേശുവിനോടൊപ്പം “വഴിയൊരുക്കുക” എന്നാണ് അതിന്റെ അർത്ഥമെന്നും കൂട്ടിച്ചേർത്തു. ആളുകൾ, സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ സംഘടനകൾ എന്നിവ തമ്മിൽ, വിദ്യാഭ്യാസ, സാമൂഹിക തലങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കണമെന്നും, ഇത് മികച്ച ശക്തികളെയും, ആശയങ്ങളെയും ക്രിയാത്മകമായി ബന്ധിപ്പിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു. ഭൂമി, ജലം, വായു, സഹവർത്തിത്വം എന്നിവയെ മലിനമാക്കുന്ന പ്രലോഭനങ്ങളെ തള്ളിക്കളയണമെന്നും, സൃഷ്ടിയുടെ പരിപാലനത്തിന് ജാഗ്രത പുലർത്തുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. മനുഷ്യ ഹൃദയത്തോട് അടുത്തിരിക്കുക, എന്നാൽ  അത് സൃഷ്ടിച്ച ദൈവത്തോട് കൂടുതൽ അടുക്കുക എന്നാണ് അർത്ഥമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ ഏവരെയും ഉൾക്കൊള്ളുന്ന,  പാർശ്വവൽക്കരണവും ധ്രുവീകരണവുംഇല്ലാത്ത കൂടുതൽ ഏകീകൃതമായ ഒരു സമൂഹമാണ് ഏവരും ആഗ്രഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു.  പാർശ്വവൽക്കരണം എല്ലായ്പ്പോഴും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അതിനാൽ അതിനെതിരെ പോരാടുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുകയും ചെയ്തു. ഏവർക്കും തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പു...

Read More

‘വ്യവസ്ഥകളിൽ വിട്ടുവീഴ്ചയില്ല, യുറേനിയം മാറ്റില്ല’: യുഎസ്-ഇറാൻ ധാരണകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി ഇറാൻ മാധ്യമങ്ങൾ

അമേരിക്കയും ഇറാനും തമ്മിൽ പുതിയ ആണവ-വ്യാപാര ധാരണകളിൽ എത്തിയെന്ന രീതിയിൽ പുറത്തുവരുന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ഇറാൻ മാധ്യമങ്ങൾ തള്ളി. തങ്ങളുടെ യുറേനിയം ശേഖരത്തിൽ മാറ്റം വരുത്താമെന്ന് അമേരിക്കയ്ക്ക് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. കൂടാതെ ഇറാന്റെ ആണവ പദ്ധതികൾ 20 വർഷം വരെ നിർത്തിവെക്കാമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്ന വാർത്തകളും മാധ്യമങ്ങൾ പൂർണ്ണമായും നിഷേധിച്ചു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു നയതന്ത്ര ധാരണ പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യതകളെ മാധ്യമങ്ങൾ പൂർണ്ണമായി തള്ളിക്കളയുന്നില്ല. എണ്ണ ഉപരോധത്തിൽ അമേരിക്ക നൽകുന്ന ഇളവുകൾ എണ്ണ അനുബന്ധ ഉൽപന്നങ്ങൾക്കും ബാധകമാക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. കൂടാതെ മേഖലയിലെ എല്ലാ തുറകളിലുമുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും അമേരിക്കൻ സൈന്യത്തെ ഇറാന്റെ അതിർത്തികളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായി പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ട്. ഇറാനെതിരെയുള്ള നാവിക ഉപരോധം 30 ദിവസത്തിനകം അമേരിക്ക പിൻവലിക്കണമെന്നും നിലവിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ വിദേശ സ്വത്തുക്കൾ ഭാഗികമായെങ്കിലും വിട്ടുനൽകണമെന്നുമാണ് മറ്റ് പ്രധാന വ്യവസ്ഥകൾ. ഈ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിലേക്ക് രാജ്യം കടക്കുകയുള്ളൂ എന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന...

Read More

ആഗോള ആയുധച്ചെലവിൽ സർവകാല റെക്കോർഡ്: ആശങ്കയറിയിച്ച് വത്തിക്കാൻ

ആഗോളതലത്തിൽ പ്രതിരോധ ആവശ്യങ്ങൾക്കെന്ന പേരിൽ രാജ്യങ്ങൾ നടത്തുന്ന ആയുധ നിക്ഷേപം ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ എത്തിനിൽക്കുന്നതിൽ ആശങ്കയറിയിച്ച് വത്തിക്കാൻ. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI), ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (IISS) എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ഭീതിജനകമായ സൈനികച്ചെലവാണ് ഇപ്പോഴുള്ളത്. വിനാശകരമായ ഈ ആയുധപ്പോരാട്ടത്തെയും കോർപ്പറേറ്റ് ലാഭക്കൊതിയെയും അന്താരാഷ്ട്ര വേദികളിൽ പരസ്യമായി വിമർശിക്കാനും സമാധാനത്തിന്റെ പക്ഷത്തുനിൽക്കാനും വത്തിക്കാൻ മാത്രമാണ് ശക്തമായി മുന്നോട്ടുവരുന്നത്. ലഭ്യമായ ആഗോള റിപ്പോർട്ടുകൾ പ്രകാരം, ലോകത്താകെ അറുപതിലധികം സായുധ പോരാട്ടങ്ങൾ സജീവമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ആകെ സൈനികച്ചെലവ് 2.9 ട്രില്യൺ ഡോളറിലേക്ക് (2.9 ലക്ഷം കോടി ഡോളർ) ഉയർന്നുകഴിഞ്ഞു. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയൊരു വർധനവാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത, ലോകത്തെ ആകെ ആയുധ നിക്ഷേപത്തിന്റെ 60 ശതമാനവും കൈയാളുന്നത് അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് വൻശക്തികൾ മാത്രമാണ് എന്നതാണ്. അമേരിക്ക ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ചൈനയും റഷ്യയും തങ്ങളുടെ സൈനിക വിഹിതം വൻതോതിൽ വർധിപ്പിച്ചുകൊണ്ട് തൊട്ടുപിന്നാലെയുണ്ട്. ജർമ്മനി, പോളണ്ട്, സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വലിയ തോതിലാണ് ആയുധങ്ങൾക്കായി പണമൊഴുക്കുന്നത്. പല രാജ്യങ്ങളും സുരക്ഷ ഉറപ്പാക്കാനാണ് ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത് എന്ന് വാദിക്കുമ്പോഴും, യാഥാർഥ്യം നേരെ വിപരീതമാണെന്ന് സമാധാന പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ആയുധങ്ങളുടെ ഈ അനിയന്ത്രിതമായ നിർമ്മാണവും വിതരണവുമാണ് ലോകത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നത്. ആകെ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 2.5 ശതമാനത്തോളം വരുന്ന ഈ ഭീമമായ തുക വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്നാണ് വെട്ടിക്കുറയ്ക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും യുദ്ധക്കൊതിയന്മാരായ ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥരെയും കോർപ്പറേറ്റുകളെയും മാത്രം സമ്പന്നരാക്കുകയും ചെയ്യുന്നു. റോമിലെ ല സാപിയൻസ സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ആഗോള ആയുധപ്പെരുപ്പത്തിനെതിരെയും പുതിയ സാങ്കേതികവിദ്യകളുടെ വിനാശകരമായ ഉപയോഗത്തിനെതിരെയും ശക്തമായ മുന്നറിയിപ്പ് നൽകി. സംഘർഷങ്ങളും പരസ്പര അവിശ്വാസവും മാത്രം വർധിപ്പിക്കുന്ന ആയുധശേഖരണത്തെ ‘പ്രതിരോധം’ എന്ന് വിളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, യുദ്ധമേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് മനുഷ്യത്വമില്ലാത്ത കൂട്ടക്കുരുതികൾക്ക് കാരണമാകുമെന്നും, ഇത് മനുഷ്യന്റെ ധാർമ്മികമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉക്രെയ്നിലും ഗാസയിലും പലസ്തീനിലും ലെബനനിലും ഇറാനിലും ഇന്ന് ദൃശ്യമാകുന്ന ദുരന്തങ്ങൾ സാങ്കേതികവിദ്യയും യുദ്ധ ഭ്രാന്തും കൈകോർക്കുമ്പോൾ സംഭവിക്കുന്ന വലിയ വിനാശത്തെയാണ് കാണിക്കുന്നത്. ലോകരാജ്യങ്ങളുടെ പഠനങ്ങളും ഗവേഷണങ്ങളും നിക്ഷേപങ്ങളും യുദ്ധത്തിനായല്ല, മറിച്ച് മനുഷ്യജീവൻ നിലനിർത്തുന്നതിനായാണ് വിനിയോഗിക്കേണ്ടത്. നിരപരാധികളുടെയും യുവാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനവും നീതിയും ആഗ്രഹിക്കുന്ന ജനതകളുടെ നിലവിളികൾക്ക് കാതോർക്കാനും ലോകം തയ്യാറാകണമെന്ന വത്തിക്കാന്റെ സന്ദേശം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ...

Read More