Author: George Kakkanatt

റോമിൽ പഠനം തുടരുന്ന ഗാസയിൽ നിന്നുള്ള യുവജനങ്ങളെ സ്വാഗതം ചെയ്ത് പാപ്പ

ഗാസ മുനമ്പിൽ നിന്ന് പലായനം ചെയ്ത് റോമിൽ എത്തി പഠനം തുടരുന്ന യുവജനങ്ങളെ സ്വാഗതം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ഗാസയിൽ നിന്നും 72 യുവജനങ്ങളാണ് നഗരത്തിലെ വിവിധ സർവകലാശാലകളിൽ പഠനം തുടരാൻ ഈ ആഴ്ച റോമിൽ എത്തിയത്. റോം രൂപതയും സാന്റ് എജിഡിയോ സമൂഹവും സപിയൻസ സർവകലാശാലയും ചേർന്ന് പ്രോത്സാഹിപ്പിച്ച ഒരു സംരംഭത്തിന്റെ ഫലമായാണ് അവർക്ക് റോമിലെത്താൻ സാധിച്ചത്. ഇത് അവർക്ക് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാനും വിദ്യാഭ്യാസം തുടരാനും ഇടയാക്കി. മെയ് 14 ന് രാവിലെ യൂറോപ്പിലെ ഏറ്റവും വലുതും ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളിലൊന്നുമായ ‘ലാ സപിയൻസ’ സർവകലാശാല സന്ദർശിച്ചപ്പോൾ ഈ വിദ്യാർഥികളിൽ നാലുപേർക്ക് മാർപാപ്പയെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞു. അതിൽ ചില വിദ്യാർഥികളെ പരിശുദ്ധ പിതാവ് വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഗാസ മുനമ്പിൽ നിന്ന് അടുത്തിടെ എത്തിയ നാദ ജൂഡ, സലേം, അബുമുസ്തഫ എന്നിവരാണ് അവർ. പ്രത്യേകിച്ച്, ഗൈഡൻസ് സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന ഒരു പ്രത്യേക പരിപാടിയിലൂടെ പ്രവേശനം നേടിയ എല്ലാ പലസ്തീൻ വിദ്യാർഥികൾക്കും സർവകലാശാല സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്. കൂടാതെ, 2029 മാർച്ച് വരെ ഇറ്റലിയിൽ തുടരുന്ന ഈ യുവാക്കൾക്ക് സൗജന്യ താമസ സൗകര്യം നൽകുമെന്നും റോം രൂപത ഉറപ്പ്...

Read More

സംഘർഷത്താൽ വലയുന്ന ഒരു ലോകത്ത് ക്രൈസ്തവർ ഐക്യത്തിന് സാക്ഷ്യം വഹിക്കണം: പാപ്പ

സംഘർഷത്താൽ വലയുന്ന ഒരു ലോകത്ത്, ക്രൈസ്തവർ ഐക്യത്തിന് സാക്ഷ്യം വഹിക്കണമെന്ന് കോപ്റ്റിക് ഓർത്തഡോക്സ് പോപ്പ് തവാദ്രോസ് രണ്ടാമനോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. കോപ്റ്റിക്-കത്തോലിക്കാ സൗഹൃദ ദിനത്തോടനുബന്ധിച്ച്, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് പോപ്പും സെന്റ് മാർക്ക് സിംഹാസനത്തിന്റെ പാത്രിയർക്കീസുമായ തവാദ്രോസ് രണ്ടാമന് അയച്ച കത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. “ലോകത്തെ ബാധിക്കുന്ന, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിനെ ശിഥിലമാക്കുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ, ക്രിസ്ത്യാനികളുടെ ‘പൂർണ്ണ ഐക്യം’ ഒരു വിദൂരലക്ഷ്യം മാത്രമല്ല, അടിയന്തര ആവശ്യമാണ്” – പാപ്പ പറഞ്ഞു. കോപ്റ്റുകളും കത്തോലിക്കരും തമ്മിലുള്ള സൗഹൃദ ദിനാഘോഷത്തിന് പുതിയ പ്രചോദനം നൽകാനുള്ള ആഗ്രഹത്തെക്കുറിച്ചും, വിശ്വാസത്തിലും ദാനധർമ്മത്തിലും അധിഷ്ഠിതമായ സംഭാഷണത്തിനുള്ള തടസ്സങ്ങളെ മറികടക്കുന്നതിനെക്കുറിച്ചും കത്തിലൂടെ പാപ്പ ആഹ്വാനം...

Read More

‘വീണ ജോർജിന്റെ പെരുമാറ്റം തിരിച്ചടിയായി’: സിപിഎം യോഗങ്ങളിൽ കടുത്ത വിമർശനം

നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎമ്മിനകത്തെ വിമർശനങ്ങൾ ശക്തമാകുന്നു. ആറന്മുളയിൽ വീണ ജോർജിന്റെ പരാജയത്തിന് പ്രധാന കാരണം അവരുടെ പെരുമാറ്റ ശൈലിയാണെന്ന വിമർശനമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും, പൊതുപ്രവർത്തകരുമായി ആവശ്യമായ ബന്ധം പുലർത്തിയില്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ വിമർശിച്ചതായാണ് വിവരം. അനാവശ്യ വിവാദങ്ങളിൽ സ്വയം ഇടപെട്ടത് തിരിച്ചടിയായെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും സ്ഥാനാർഥി നിർണയത്തെയും കുറിച്ചും യോഗത്തിൽ വിമർശനം ഉയർന്നു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു എന്നും, പകരം ശൈലജ ടീച്ചറെ ഈഗോ രാഷ്ട്രീയത്തിന്റെ പേരിൽ ‘ബലി കൊടുത്തുവെന്നും’ ചില നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിലയിരുത്താനായുള്ള യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിച്ചു. ഇതിനിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതായാണ് വിവരം. പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും രാഷ്ട്രീയ ശൈലിയാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നാണ് ചില അംഗങ്ങളുടെ വിലയിരുത്തൽ. അതേസമയം, പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത് വ്യക്തിപരമായ തീരുമാനമല്ലെന്നും അത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് പ്രതികരിച്ചു. “ആരെയും കെട്ടിയിറക്കിയതല്ല, പാർട്ടി തീരുമാനിച്ച കാര്യമാണ്,” എന്നും അദ്ദേഹം...

Read More

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല: ഹൈക്കോടതി

മരണശേഷം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ അമ്മയുടെ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടാൽ  തിരികെ നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്  തള്ളി. മരണശേഷം ശരീരം വിട്ടുനൽകണമെന്ന ഒരു വ്യക്തിയുടെ സ്വന്തം താത്‌പര്യം മറികടക്കാൻ മക്കളുടെ അവകാശവാദങ്ങൾക്കൊന്നും കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരി 23-നാണ് ഹർജിക്കാരുടെ അമ്മയായ മേരി മരണപ്പെടുന്നത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങൾ ചേർന്ന് അമ്മയുടെ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിന്  കൈമാറിയെന്നായിരുന്നു ഹർജിക്കാരുടെ പരാതി. മൃതദേഹം തിരികെ കിട്ടാൻ ഡി.ജി.പി.ക്കും ഞാറയ്ക്കൽ പോലീസിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനൽകാൻ അമ്മ ജീവിച്ചിരുന്നപ്പോൾ തന്നെ സമ്മതപത്രം നൽകിയിരുന്നതായി മറ്റ് സഹോദരങ്ങൾ കോടതിയെ ബോധിപ്പിച്ചു. ഈ സമ്മതപത്രം പിന്നീട് പിൻവലിച്ചിരുന്നു എന്ന ഹർജിക്കാരുടെ വാദത്തിന് തെളിവുകളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. 1957-ലെ കേരള അനാട്ടമി ആക്ട് (Kerala Anatomy Act, 1957) പ്രകാരം ഒരാൾ തന്റെ ശരീരം മരണാനന്തരം പഠനാവശ്യത്തിന് നൽകാൻ ആഗ്രഹിച്ചാൽ അത് നിയമപരമായി മെഡിക്കൽ സ്ഥാപനങ്ങൾക്ക് കൈമാറാവുന്നതാണ്. സ്വന്തം ശരീരത്തിന്മേൽ ഒരു വ്യക്തിക്കുള്ള അവകാശവും അവരുടെ അവസാന ആഗ്രഹവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി...

Read More

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും: ജി സുധാകരൻ

സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ തന്റെ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഡിഎഫിൽ നിന്ന് ആരും തന്നെ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ല. വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസ്സിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ...

Read More