Author: George Kakkanatt

ബോണ്ടി ഭീകരാക്രമണം: മൊഴി നൽകിയ ജൂതവംശജർക്കു നേരെ ഭീഷണിയും സൈബർ ആക്രമണവും

സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷനു മുമ്പാകെ മൊഴി നൽകിയ സാക്ഷികൾക്കു നേരെ കടുത്ത സൈബർ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ‘റോയൽ കമ്മീഷൻ ഓൺ ആന്റിസെമിറ്റിസം ആൻഡ് സോഷ്യൽ കോഹെഷൻ’ (Royal Commission on Antisemitism and Social Cohesion) മേധാവി വിർജീനിയ ബെല്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും ഇതിനകം തന്നെ ഒരു കേസ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുൻ ഹൈക്കോടതി ജഡ്ജി കൂടിയായ വിർജീനിയ ബെൽ വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള രണ്ടാം ഘട്ട പരസ്യവിചാരണയ്ക്കിടെയായിരുന്നു അവരുടെ പ്രതികരണം. കമ്മീഷനു മുമ്പാകെ സാക്ഷിപറഞ്ഞ നിരവധി ജൂതവംശജർക്കു നേരെ ഓൺലൈൻ വഴി വലിയ രീതിയിൽ വിദ്വേഷസന്ദേശങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ടെന്ന്  വിർജീനിയ ബെൽ സ്ഥിരീകരിച്ചു. ഒരു റോയൽ കമ്മീഷനെ സഹായിക്കുന്ന സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് അതീവഗുരുതരമായ കുറ്റമാണെന്നും അന്വേഷണം അട്ടിമറിക്കാനോ, സാക്ഷികളുടെ വായടപ്പിക്കാനോ ഉള്ള ഇത്തരം ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഭീഷണിസന്ദേശങ്ങളടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ കമ്മീഷൻ നിരീക്ഷിക്കുകയും ശേഖരിക്കുകയും...

Read More

ലെയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനം ആഴത്തിലുള്ളതാണെന്ന് വിശേഷിപ്പിച്ച് യു എസ് വൈസ് പ്രസിഡന്റ്

ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ ആഴമേറിയ ഒന്നാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വിശേഷിപ്പിച്ചു. മെയ് 26-ന് ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. “പൂർണ്ണമായി വായിച്ചിട്ടില്ലെങ്കിലും, ഞാൻ അതിൽ വായിച്ച കാര്യങ്ങൾ വളരെ ആഴമേറിയതായി തോന്നുന്നു. ഒരു സഭാ നേതാവിൽ നിന്ന് ഒരാൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കാര്യമാണിത്. മനുഷ്യർ പരസ്പരം ഇടപഴകുന്ന പുതിയ വഴികളിൽ നമ്മൾ ജീവിക്കുന്ന പുതിയ ലോകത്തിന്റെ വെളിച്ചത്തിൽ കത്തോലിക്കാ സാമൂഹിക പഠിപ്പിക്കലുകളെല്ലാം നിങ്ങൾ പുനർവിചിന്തനം ചെയ്യണം. പാപ്പ ചെയ്യാൻ ശ്രമിക്കുന്നത് അതാണ് എന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് സംസാരിച്ചതിന് ലെയോ പതിനാലാമൻ പാപ്പയെ, വൈസ് പ്രസിഡന്റ് വാൻസ് മുമ്പ്...

Read More

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കൊള്ള: സുരക്ഷയിൽ ഗുരുതര വീഴ്ചയെന്ന് പൊലീസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും മറ്റ് അമൂല്യ വസ്തുക്കളും സംബന്ധിച്ച് ഗുരുതര കണ്ടെത്തലുകളുമായി പൊലീസ് റിപ്പോർട്ട്. അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയ ചില സ്വർണ വസ്തുക്കൾ തിരികെ എത്തിച്ചിട്ടില്ലെന്നും, ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളിൽ കുറവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഭക്തർ സംഭാവനയായി നൽകിയ സ്വർണവും വജ്രങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വൈരനാമവും കുറച്ച് നാളുകളായി കാണാനില്ലെന്നാണ് വിവരം. വിശ്വാസികൾ സമർപ്പിച്ച 78 ഗ്രാം സ്വർണത്തിൽ കുറവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസമായിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും കണ്ടെത്തി. ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ക്ഷേത്രസുരക്ഷയിൽ ഗുരുതര വീഴ്ചകൾ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജകുടുംബവുമായി ബന്ധമുള്ള ചിലരുടെ ഇടപെടലുകൾ ക്ഷേത്രസുരക്ഷയെ ബാധിക്കുന്നുവെന്ന വിലയിരുത്തലും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർ സുരക്ഷാ പരിശോധനകൾ മറികടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്ഷേത്രത്തിലെ സ്വർണക്കട്ടികൾ സൂക്ഷിക്കുന്ന രീതി ഉൾപ്പെടെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്ന് ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ക്ഷേത്രത്തിലെ മോഷണങ്ങളും സുരക്ഷാ വീഴ്ചകളും തടയാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അന്വേഷണം ശക്തമാക്കുമെന്നും, ആവശ്യമായ നിയമോപദേശം തേടുമെന്നും മന്ത്രി...

Read More

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം.   ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകുമെന്നും വാർത്തകൾ വരുന്നു. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അതേസമയം, സിദ്ധരാമയ്യയുടെ മകൻ മന്ത്രിയാകും എന്നാണ് നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ.  അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ...

Read More

ഒളിമ്പ്യനും ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവുമായ രാജാ രൺധീർ സിങ് അന്തരിച്ചു

ഇന്ത്യയുടെ പ്രശസ്ത ഒളിമ്പ്യനും ഏഷ്യൻ ഗെയിംസിലെ ആദ്യത്തെ ഷൂട്ടിങ് സ്വർണ്ണമെഡൽ ജേതാവുമായ രാജാ രൺധീർ സിങ് (79) അന്തരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) മുൻ സെക്രട്ടറി ജനറലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) മുൻ അംഗവുമായിരുന്നു. അർജുന അവാർഡ് ജേതാവായ അദ്ദേഹം ദീർഘകാലമായി കായിക ഭരണരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. 1987 മുതൽ 2012 വരെയുള്ള നീണ്ട 25 വർഷക്കാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കായിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി 2001 മുതൽ 2014 വരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഓണററി അംഗമായും പ്രവർത്തിച്ചു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രൺധീർ സിങ്. അനാരോഗ്യത്തെ തുടർന്ന് രണ്ട് വർഷം മുൻപാണ് അദ്ദേഹം ഈ പദവി ഒഴിഞ്ഞത്. 1978-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലാണ് രൺധീർ സിങ് ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണ്ണം നേടി ചരിത്രം കുറിച്ചത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഷൂട്ടിങ് ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണമെഡലായിരുന്നു ഇത്. തുടർച്ചയായി അഞ്ച് ഒളിമ്പിക്‌സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരിച്ചിട്ടുണ്ട്. കായിക ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ അർജുന അവാർഡ് നൽകി ആദരിച്ചു. വിനിതയാണ് ഭാര്യ. പ്രമുഖ ട്രാപ്പ് ഷൂട്ടർ രാജേശ്വരി കുമാരി, മഹിമ, സുനൈന എന്നിവർ മക്കളാണ്. രൺധീർ സിങ്ങിന്റെ വിയോഗത്തിൽ ഇന്ത്യൻ കായിക ലോകം ആദരാഞ്ജലികൾ...

Read More