Author: George Kakkanatt

ഇറാനിൽ സുരക്ഷാ കാര്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

ഇറാനിൽ ചെക്ക്‌പോസ്റ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഭരണകൂടം കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ജനങ്ങൾ അയച്ച സന്ദേശങ്ങളെ ഉദ്ധരിച്ച് മാധ്യമമായ ‘ഇറാൻ ഇന്റർനാഷണൽ’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സൈനിക സ്വഭാവമുള്ള പരിപാടികളിലും കൗമാരക്കാരെയും കുട്ടികളെയും പങ്കെടുപ്പിക്കുന്നതായി ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്തവരെ സൈനിക-സുരക്ഷാ ആവശ്യങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന അന്താരാഷ്ട്ര കൺവെൻഷനുകളുടെയും യുദ്ധനിയമങ്ങളുടെയും ലംഘനമാണ് ഇറാനിൽ നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനിൽ, ജനങ്ങളെ സ്വാധീനിക്കാൻ ഭരണകൂടം പണവും ഭക്ഷണവും നൽകി ആകർഷിക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വടക്കൻ ഇറാനിലെ ഫെറെയ്ദൂങ്കെനാർ നിവാസി വ്യക്തമാക്കുന്നു. ഭരണകൂടം സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ കുട്ടികൾക്ക് തോക്കുകൾ നൽകുകയും സൈനിക പരിശീലനം നൽകുകയും ചെയ്യുന്നതായും ജനങ്ങൾ ആരോപിക്കുന്നു. പൊതുപരിപാടികൾ നടക്കുന്ന സമയങ്ങളിൽ ചായയും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്ന സ്റ്റാളുകളിൽ പോലും കുട്ടികളെ വിന്യസിക്കാറുണ്ട്. ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബസ്തക് എന്ന സ്ഥലത്തിന്റെ പ്രവേശന കവാടത്തിൽ എല്ലാ രാത്രിയിലും കുട്ടികളുടെ കൈകളിൽ തോക്കുകൾ നൽകി കാവൽ നിർത്താറുണ്ടെന്ന് മറ്റൊരു നാട്ടുകാരൻ വെളിപ്പെടുത്തി. ഇറാനിലെ ആഭ്യന്തര പ്രതിസന്ധികൾ മറച്ചുവെക്കാനും ഭരണകൂടത്തിന്റെ സ്വാധീനം ഉറപ്പിക്കാനും കുട്ടികളെ ആയുധമാക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരാൻ...

Read More

വർഷങ്ങൾക്ക് ശേഷം ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തി പഠനം പാതിവഴി നിർത്തിയ നൈജീരിയൻ വനിതകൾ

നൈജീരിയയിൽ ഒട്ടനവധി പ്രതിസന്ധികൾ കാരണം പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന വനിതകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നു. സൊകോട്ടോ സ്റ്റേറ്റിലെ വുമൺ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ (WCCE) പോലുള്ള ബദൽ വിദ്യാഭ്യാസ സംവിധാനങ്ങളാണ് ഇവർക്ക് രണ്ടാമതൊരു അവസരം ഒരുക്കുന്നത്. വടക്കൻ നൈജീരിയയിലെ ഗ്രാമീണ മേഖലകളിൽ പെൺകുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങുന്നത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. ചെറുപ്രായത്തിലുള്ള വിവാഹം കാരണം പല പെൺകുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ മാതാപിതാക്കൾ പെൺകുട്ടികളെക്കാൾ ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതും ഒരു കാരണമാണ്. ഈ മേഖലയിലെ പകുതിയിലധികം പെൺകുട്ടികളും സ്കൂളിൽ പോകുന്നില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള സംഘടനയായ യൂണിസെഫ് വ്യക്തമാക്കുന്നത്. വനിതകളെ വീണ്ടും വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്ന ഈ പദ്ധതി മികച്ചൊരു നീക്കമാണെങ്കിലും, അത് കേവലം ക്ലാസ് മുറികളിൽ മാത്രമായി ഒതുങ്ങരുതെന്ന് വനിതാ അവകാശ സംഘടനയായ ‘ബാസിലിയ വൾനറബിൾ പേഴ്സൺസ് റൈറ്റ്സ് ഇനിഷ്യേറ്റീവ്’ (BVPRI) പറയുന്നു. ഡിജിറ്റൽ ലേണിംഗ്, ഓൺലൈൻ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തി ഈ പദ്ധതി കൂടുതൽ വിപുലമാക്കിയാൽ മാത്രമേ കൂടുതൽ സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കൂ എന്നും വിദഗ്ധർ...

Read More

“പുതിയൊരു മാനവികതയുടെ സ്പർശമായി മാറൂ”: സ്‌പെയിനിലെ യുവജനങ്ങളോട് ലെയോ പാപ്പ

പുതിയൊരു മാനവികതയുടെ സ്പർശമായി മാറണമെന്ന് സ്‌പെയിനിലെ യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. സ്പെയിൻ സന്ദർശനത്തിന്റെ ഭാഗമായി മാഡ്രിഡിൽ സംഘടിപ്പിച്ച ജാഗരണ പ്രാർഥനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാപ്പ. മെച്ചപ്പെട്ടൊരു ലോകസൃഷ്ടിക്കായി ചരിത്രം തിരുത്തിക്കുറിക്കാൻ യുവജനങ്ങളെ സുവിശേഷത്തിന്റെ ദൂതന്മാരാകണമെന്ന്, യുവപ്രതിനിധികളുമായി നടത്തിയ ചോദ്യോത്തര വേളയിൽ മാർപാപ്പ ആഹ്വാനം ചെയ്തു. സ്പെയിൻ സന്ദർശനത്തിന്റെ ആദ്യദിനത്തിലെ സമാപന ചടങ്ങുകൾ മാഡ്രിഡിലെ ‘പ്ലാസ ഡി ലിമ’യിലാണ് നടന്നത്. ആറ് ലക്ഷത്തിലധികം യുവജനങ്ങളാണ് പ്രധാന വീഥികളിലും പരിസരത്തുമായി ഈ പ്രാർത്ഥനാ യജ്ഞത്തിൽ അണിനിരന്നത്. ആധുനിക യുഗത്തിലെ വിശ്വാസം, സാക്ഷ്യം, ജീവിതം എന്നിവയെക്കുറിച്ച് യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നേരിട്ട് മറുപടി നൽകി. ദിവ്യകാരുണ്യ ആരാധനയോടെയാണ് ശനിയാഴ്ചത്തെ തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്ക് സമാപനമായത്. ഇന്നത്തെ യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മാഡ്രിഡ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കാർഡിനൽ ഹോസെ കോബോ കാനോ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തുടർന്ന് യുവാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, തന്റെ വിശ്വാസജീവിതത്തെ സ്വാധീനിച്ച വിശുദ്ധ ജോൺ ക്രിസോസ്റ്റം, വിശുദ്ധ തോമസ് ഓഫ് വില്ലനോവ, വിശുദ്ധ തുരിബിയസ് എന്നിവരുടെ മാതൃകകൾ മാർപാപ്പ ചൂണ്ടിക്കാട്ടി. പെറുവിലെ തന്റെ മിഷണറി ജീവിതകാലത്ത് കഷ്ടപ്പാടുകൾ നിറഞ്ഞ സമൂഹങ്ങളുമായുള്ള സമ്പർക്കം തന്റെ വിശ്വാസത്തെ എങ്ങനെ ആഴപ്പെടുത്തുകയും മാറ്റിമറിക്കുകയും ചെയ്തുവെന്നും പാപ്പ അനുസ്മരിച്ചു. ഡിജിറ്റൽ ലോകമുൾപ്പെടെയുള്ള സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രതിനിധികളാകാൻ മാർപാപ്പ യുവജനങ്ങളോട് ആഹ്വാനം...

Read More

ലെയോ പാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് തുടക്കമായി: മാഡ്രിഡിൽ ഊഷ്മള സ്വീകരണം

ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവടങ്ങളിലെ വിവിധ ഔദ്യോഗിക ആത്മീയ പരിപാടികളിൽ പാപ്പ പങ്കെ‌ടുക്കും. ഇന്ന് രാവിലെ റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഐ.ടി.എ എയർവേസ് വിമാനം പ്രാദേശിക സമയം രാവിലെ 10:12-ഓടെ മാഡ്രിഡ്-ബരാജാസ് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഔദ്യോഗിക കൂടിക്കാഴ്ചകളും യുവാക്കളുടെ പ്രാർഥനാ സംഗമവും സ്വീകരണ ചടങ്ങുകൾക്ക് ശേഷം രാജകൊട്ടാരത്തിലെത്തിയ മാർപാപ്പ ഫിലിപ്പ് ആറാമൻ രാജാവുമായും ലെറ്റീഷ്യ രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് സർക്കാർ പ്രതിനിധികൾ, സവിൽ സൊസൈറ്റി ഭാരവാഹികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിക്കും. വൈകുന്നേരം മാഡ്രിഡ് നഗരമധ്യത്തിലെ പ്ലാസ ഡി ലിമയിൽ നടക്കുന്ന യുവജനങ്ങളുടെ ജാഗരണ പ്രാർഥനയ്ക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകും. ജൂൺ 7 ഞായറാഴ്ച: പ്ലാസ ഡി സിബെലെസിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്ന് നടക്കുന്ന പ്രദക്ഷിണത്തിനും മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് സാംസ്കാരിക, ബിസിനസ്സ്, കായിക രംഗത്തെ പ്രമുഖരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. ജൂൺ എട്ട് തിങ്കളാഴ്ച: സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായും പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച. വൈകുന്നേരം ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കുന്ന രൂപതാ സംഗമത്തിൽ പങ്കെടുക്കും. ജൂൺ 9, 10 – ബാഴ്സലോണ: ബാഴ്സലോണയിലെത്തുന്ന മാർപാപ്പ ഒളിമ്പിക് സ്റ്റേഡിയത്തിലെ പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുക്കും. ജൂൺ പത്തിന് ജയിൽ സന്ദർശനം, മോണ്ട്സെറാറ്റ് ആബിയിലെ പ്രാർഥന എന്നിവയ്ക്ക് ശേഷം പ്രശസ്തമായ സാഗ്രദ ഫാമിലിയ ബസിലിക്ക സന്ദർശിക്കും. അന്തരിച്ച പ്രശസ്ത ശില്പി അന്തോണി ഗൗഡിയുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് ബസിലിക്കയിലെ ഏറ്റവും ഉയരമുള്ള ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ മാർപാപ്പ ആശീർവദിക്കും. ജൂൺ 11, 12 – കാനറി ദ്വീപുകൾ: യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രധാന പ്രവേശന കവാടമായ കാനറി ദ്വീപുകളിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാന അർപ്പിക്കുകയും കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരത്തോടെ പാപ്പ റോമിലേക്ക് മടങ്ങും. സ്പെയിൻ സന്ദർശനത്തിനിടയിൽ പാപ്പ ലൈംഗിക പീഡനങ്ങൾക്കിരയായവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പ്രാദേശിക സഭയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്. ഇരകളുടെ സ്വകാര്യത മാനിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും വത്തിക്കാൻ...

Read More

ഗാസ അതിജീവിക്കണമെങ്കിൽ ‘അദ്ഭുതങ്ങൾ’ നടക്കണം: വത്തിക്കാൻ വാർത്താ ഏജൻസി

യുദ്ധക്കെടുതിയിൽ ഉലയുന്ന ഗാസയുടെ നിലവിലെ അവസ്ഥ അതീവ ദയനീയമാണെന്നും അവിടെ ഇനി ‘അദ്ഭുതങ്ങൾ’ മാത്രമാണ് പ്രതീക്ഷയെന്നും കത്തോലിക്കാ സന്നദ്ധ സംഘടനയായ സി. എൻ .ഇ. ഡബ്ല്യു. എ. (CNEWA). “ചെയ്യാനൊന്നുമില്ലാതെ, പോകാൻ ഒരിടവുമില്ലാതെ, വിദ്യാലയങ്ങളോ വാണിജ്യ പ്രവർത്തനങ്ങളോ ഇല്ലാതെ ഗാസ ഇന്ന് നിശ്ചലവും ഇരുളടഞ്ഞതുമായ ഒരിടമായി മാറിയിരിക്കുന്നു,” എന്ന് ‘കത്തോലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ’ (CNEWA) കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മൈക്കൽ ലാ സിവിറ്റ വ്യക്തമാക്കി. ജൂൺ രണ്ടിന് ‘ഇ. ഡബ്ല്യു. ടി. എൻ. ന്യൂസ് നൈറ്റ്‌ലി’ പരിപാടിയിൽ സംസാരിക്കവെയാണ് ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ സഭാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഗാസ നിലവിൽ എങ്ങോട്ടെന്നില്ലാത്ത ഒരു “ശാശ്വതമായ കാത്തിരിപ്പിലാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ ആത്മീയവും മാനുഷികവുമായ പിന്തുണ നൽകുന്നതിനായി 1926-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് സി. എൻ. ഇ. ഡബ്ല്യു. എ. (CNEWA) സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരായ ആളുകളുടെ ഒരു വലിയ ശൃംഖല തന്നെ ഈ സംഘടനയ്ക്കുണ്ട്. ഗാസയിൽ സംഘർഷം തുടരുമ്പോൾ, ഭവനരഹിതരായ ഭൂരിഭാഗം പേരുൾപ്പെടെ 20 ലക്ഷത്തിലധികം ആളുകളാണ് അഭയാർഥികളായി കഴിയുന്നത്. ഇവരുടെ വീടുകളെല്ലാം പൂർണ്ണമായും തകർക്കപ്പെട്ടിരിക്കുന്നു. കടുത്ത പോഷകാഹാരക്കുറവും ശുദ്ധജലക്ഷാമവും മൂലം കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവരുടെ ആരോഗ്യസ്ഥിതി അതീവ ആശങ്കാജനകമാണെന്നും ലാ സിവിറ്റ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് പഠിക്കാൻ വിദ്യാലയങ്ങളോ സുരക്ഷിതമായ അഭയകേന്ദ്രങ്ങളോ ഇല്ല. ആഹാരസാധനങ്ങൾ കിട്ടാനേയില്ലാത്ത അവസ്ഥയാണ്. ശുചിത്വമില്ലായ്മ, മലിനജലം, കൃത്യമായ വൈദ്യസഹായത്തിന്റെ കുറവ് എന്നിവ മൂലം ഹെപ്പറ്റൈറ്റിസ് എ ഉൾപ്പെടെയുള്ള മാരകമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം...

Read More