Author: Editorial Team

ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ മുങ്ങിമരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ രക്ഷപ്പെട്ടു. ഗുണ്ടൂരിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളാണ് നദിയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ആഴമില്ലെന്ന് കരുതി നദിയിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന രണ്ട് പേർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു. ഇതുവരെ മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കാണാതായ മറ്റ് രണ്ട് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ്...

Read More

വടുതലയില്‍ അഞ്ചു പേർ മരിച്ച സംഭവം; കുറിപ്പ് കണ്ടെടുത്തു

കൊച്ചി: വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. അശ്വതി എസ്. നായര്‍, അമ്മ ശ്രീകുമാരി, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ രണ്ടു മാസമായി വടുതലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു പറഞ്ഞാണ് ആത്മഹത്യ കുറിപ്പ് എന്നാണ് എംഎല്‍എ ടി.ജെ. വിനോദ് പറഞ്ഞത്. അശ്വതിയുടെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്ത്രീകള്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. ഭര്‍ത്താവിന്‍റെ മരണത്തിനു ശേഷം യുവതിക്കു മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പറയുന്നു. അയല്‍വാസികളാണ് ഇവരെ മരിച്ചനിലയില്‍...

Read More

തിരുവനന്തപുരത്ത് സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. സുധീർ കരമനയെ സ്ഥാനാർഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചു. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. മണ്ഡലത്തിലെ എംഎൽഎയായിരുന്ന മുൻ മന്ത്രി ആന്‍റണി രാജു തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് എൽഡിഎഫിന് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്‍റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ...

Read More

തെരഞ്ഞെടുപ്പു കാലത്തും രക്ഷയില്ല നെല്‍കര്‍ഷകര്‍ കണ്ണീര്‍കൊയ്ത്തില്‍ തന്നെ

കോട്ടയം: ചുവരുകളില്‍ സ്ഥാനാര്‍ഥികളുടെ വലിയ എഴുത്തുകളും തെരഞ്ഞെടുപ്പ് അടയാളങ്ങളും. വഴിയരങ്ങളില്‍ നമ്മെ നയിക്കേണ്ടവരുടെ ചിരിക്കുന്ന മുഖങ്ങള്‍, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു. മീനച്ചൂടില്‍ തെരെഞ്ഞെടുപ്പിന്‍റെ ആരവവും ആവേശവുമാണ് എവിടെയും. പക്ഷേ അപ്പര്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകരില്‍ തെരഞ്ഞെടുപ്പ് ആവേശം എത്തിയിട്ടില്ല. അവരുടെ ചങ്കില്‍ തീയാണ്. മീനച്ചൂടിനെ വെല്ലുന്ന ചൂടും. വായ്പയെടുത്തും കടം വാങ്ങിയും കിട്ടിയ പൈസ ഉപയോഗിച്ച് വിതച്ച് നട്ടുവളര്‍ത്തിയെടുത്ത നെല്‍ചെടികള്‍ കൊയ്‌തെടുത്തിട്ട് ആഴ്ചകല്‍ പിന്നിട്ടു. സംഭരിക്കാന്‍ ഇതുവരെ മില്ലുകാര്‍ എത്തിയിട്ടില്ല. കത്തിക്കാളുന്ന വേനല്‍ചൂടിനു ശേഷം ഇടിയോടു കൂടി വേനല്‍ മഴയെത്തും. പാടത്ത് കൊയ്തു കൂട്ടിയ നെല്ലു മുഴുവന്‍ നനയും. കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കല്ലറ, വൈക്കം, കുറിച്ചി, നാട്ടകം, പായിപ്പാട് തുടങ്ങി ജില്ലയുള്‍പ്പെടുന്ന അപ്പര്‍കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇത്തവണ കണ്ണീര്‍കൊയ്ത്താണ്. ഈ കണ്ണീര്‍കൊയ്ത്തിന് പരിഹാരം കാണാന്‍ ജനവിധി തേടുന്നവര്‍ക്ക് കഴിയണമെന്നും അങ്ങനെയുള്ളവര്‍ക്കാണ് വോട്ടെന്നും നെല്‍കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു. കുമരകം മങ്കുഴി പാടം ഇടവട്ടം, മൂലേപ്പാടം വല്ലകേരി, പത്തുപങ്ക്, വടക്കേ മൂലേപാടം, വെച്ചൂര്‍ പൂവത്തിങ്കരി, പൊന്നുരുക്കുംപാറ, വലിയപുതുക്കര കല്ലറ നീണ്ടൂര്‍ പാടശേഖരങ്ങള്‍ എന്നിവിടങ്ങളിലാണ് പുഞ്ചകൃഷിയുടെ ഏറ്റവും വലിയ വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങള്‍. 120 ദിവസം പാടത്തു പണിയെടുത്ത് ഉണ്ടാക്കിയ വിളവാണ്. പലരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വേറെ തൊഴില്‍ അറിയുന്നവരോ അതിനു പോകുന്നവരോ അല്ല ഞങ്ങള്‍. അപ്പോള്‍ അധ്വാനത്തിനു കൃത്യസമയത്ത് പ്രതിഫലം കിട്ടേണ്ടത് അത്യാവശ്യമേല്ലേ? നീണ്ടൂരിലെ കര്‍ഷകരിലൊരാളായ തോമസുകുട്ടിയുടേതാണ് ചോദ്യം. കൃഷിഭവനുകള്‍ ശക്തമായ തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യണം. നെല്ല് സംഭരിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നു. അതിനുള്ള സൗകര്യം ഒരുക്കേണ്ടത് കൃഷിഭവനാണ്. നെല്ല് ക്വിന്‍റലിന് അഞ്ചു രൂപയുടെ അധിക കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാതിരുന്നതോടെയാണ് മില്ലുടമകള്‍ സംഭരണത്തില്‍ നിന്നും പിന്മാറിയതെന്നും കുമരകത്തെ നെല്‍കര്‍ഷകര്‍ പറയുന്നു. 2005 ലെ നിയമം കര്‍ശനമായി പാലിക്കാന്‍ കൃഷിഭവനുകള്‍ തയാറാകണം. ഇത്തവണ വിത്തു മോശമായിരുന്നു. അതുകൊണ്ടു തന്നെ വിളവും മോശമായിരുന്നു. നല്ല വിത്തു കണ്ടെത്തി തരണം. എങ്കിലെ വിളവും നന്നാകൂ. ഓരോ തെരഞ്ഞെടുപ്പു കാലത്തും വാഗ്ദാനങ്ങള്‍ക്കൊന്നും കുറവുണ്ടായിട്ടില്ല. അവയൊക്കെ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ കൃഷിയും ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് ഇങ്ങനെ ആശങ്കയോടെ കഴിയേണ്ടി വരില്ലായിരുന്നുവെന്നാണ് ചങ്ങനാശേരി മൂക്കാട്ടുവാക്ക, താമരച്ചാല്‍ പ്രദേശത്തെ കര്‍ഷകര്‍ പറയുന്നത്. മഴ ശക്തമായാല്‍ നെല്ല് നനഞ്ഞു പോകും. കിളിര്‍ക്കാനും തുടങ്ങും. കര്‍ഷകരുടെ അധ്വാനവും വെറുതെയാകും. കിടങ്ങൂര് ഒരു നെല്ല് സംഭരണ കേന്ദ്രം വരുമെന്ന് പറയുന്നുണ്ട്. അത് എത്രയും വേഗം വന്നാല്‍ അത്രയും നല്ലതെന്നും കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണം വൈകുന്നതിനെതിരെ ഇന്നു പാഡി ഓഫീസിനു മുമ്പില്‍ സമരം നടത്തുമെന്നും കര്‍ഷകര്‍...

Read More

ഡോ.വന്ദന ദാസ് വധക്കേസ്; അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്‍റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്‍റെ അച്ഛൻ മോഹൻദാസ് പറഞ്ഞു. വന്ദന ദാസ് കൊലപാതകത്തിൽ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നും പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അപൂർവങ്ങളിൽ അപൂവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ട ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്. ജയിലുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്തകങ്ങള്‍ വായിച്ചത് മെഡിക്കൽ ബോ‍ർഡിന് മുന്നിൽ മാനസികാരോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള്‍ വായിച്ചുവെന്നുമാത്രമാണ് പ്രതിഭാഗം വാദിച്ചത്. ആശുപത്രിയിൽ സംഭവിച്ചതെന്തന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞിരുന്നു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്‍റെ അമ്മയും വാദം...

Read More