Author: Editorial Team

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി; നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ്

കൊച്ചി: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നായിരിക്കണമെന്ന തന്‍റെ മുൻ പ്രസ്താവന തിരുത്തി എറണാകുളം ഡിസിസി പ്രസിഡന്‍റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസിക്കാണെന്നും മറ്റ് പ്രസ്താവനകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നുള്ള ആളാകണമെന്നും വി.ഡി. സതീശന്‍റെ പ്രവർത്തന രീതിയാണ് കേരളത്തിന് ആവശ്യമെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഷിയാസിന്‍റെ പ്രസ്താവനയെ തള്ളി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയാണെന്നും പ്രാദേശിക തലത്തിലല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി പദത്തിന് യോഗ്യരാണെന്നും ദീപ്തി കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ 14 സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും മുഹമ്മദ് ഷിയാസ്...

Read More

ജസ്റ്റീസ് ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റീസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്‍റെ ശിപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശിപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും. ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി എം. വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക്...

Read More

പാമ്പ് കടിച്ചു; ഗംഗാ നദിയിൽ മുക്കിവച്ചത് മണിക്കൂറുകൾ, കൗമാരക്കാരന് ദാരുണാന്ത്യം

അമ്രോഹ: പാമ്പ് കടിയേറ്റതിനെ തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കിവച്ച 13കാരന് ദാരുണാന്ത്യം. ഉത്ത‍‍ർപ്രദേശിലെ അമ്രോഹയിലാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിർദേശം അനുസരിച്ച് കുടുംബം കൗമാരക്കാരനെ 12 മണിക്കൂർ നേരം മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കിവയ്ക്കുകയായിരുന്നു. ഗംഗാ നദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിച്ചത്. 12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ‌. കുട്ടിയെ മുളവടികളിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ ഇതോടകം സോഷ്യൽ മീഡിയകളിൽ വലിയ...

Read More

ജനനായകൻ ചോർന്നതിൽ പ്രതിഷേധം

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നായകനായ ജനനായകൻ സിനിമയുടെ സെൻസർ പതിപ്പ് ചോർന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തമിഴ് സിനിമാലോകം. കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് സൂപ്പർതാരം രജനികാന്ത് ആവശ്യപ്പെട്ടു. സിനിമ ചോർന്നത് ഞെട്ടലും വേദനയുമുളവാക്കുന്ന സംഭവമാണ്. സിനിമാലോകം ഒന്നടങ്കം ഇതിനെതിരേ പ്രതിഷേധിക്കണം. കുറ്റക്കാർക്കെതിരേ സർക്കാർ കർശന നടപടിയെടുക്കണമെന്നും രജനികാന്ത് എക്സിൽ ആവശ്യപ്പെട്ടു. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് കലയ്ക്കും കലാകാരനും നേരേയുള്ള ആക്രമണമാണെന്ന് കമൽഹാസൻ പറഞ്ഞു. ചോർന്നത് സ്വാഭാവികമല്ലെന്നും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരാജയമാണ് തെളിയിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരുസംഘത്തിന്‍റെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതാക്കുന്നതാണ് സംഭവമെന്ന് നടൻ സൂര്യ പ്രതികരിച്ചു. ഓൺലൈനിൽ വന്ന സിനിമ ആരും കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും നടൻ അഭ്യർഥിച്ചു. ജനനായകൻ സിനിമ സംഘത്തിന് പൂർണപിന്തുണ നൽകുന്നുവെന്നും സൂര്യ പറഞ്ഞു. തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുൾപ്പെടെ മറ്റ് നിരവധി സിനിമാപ്രവർത്തകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.വിജയ്‌യുടെ അവസാന ചിത്രമെന്ന് പേരിൽ ശ്രദ്ധനേടിയ ജനനായകൻ സിനിമയുടെ പതിപ്പ് പലഭാഗങ്ങളായാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത്. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽകാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്ഡി പതിപ്പുകളാണ് അനധികൃതമായി...

Read More

പാക് ഭീകരസംഘടനയ്ക്കു രഹസ്യവിവരം; യുവാവ് പിടിയിൽ

ഡെറാഡൂൺ: പാക് ഭീകരർക്ക് സർക്കാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡെറാഡൂണിലെ സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ചോർത്തി നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്ത് കശ്യപ് (29)നെയാണ് അറസ്റ്റ്ചെയ്തത്. ഉത്തരാഖണ്ഡ് പോലീസിന്‍റെ പ്രത്യേകദൗത്യസംഘമാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പാക് രഹസ്യാന്വേഷണവിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടി എന്ന ഭീകരന്‍റെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു ദൗത്യസംഘം തലവൻ എസ്എസ്പി അജയ് സിംഗ് പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റുചില ഭീകരരുമായും ഇയാൾ ബന്ധം പുലർത്തുന്നുണ്ട്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ആശയവിനിമയമെന്നും എസ്എസ്പി...

Read More