Author: Editorial Team

നിക്കരാഗ്വെയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കി

മാത്താഗൽപ: ലാറ്റിനമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ മാത്താഗൽപ രൂപത ബിഷപ് റൊളാൻഡോ ആൽവാരെസിനെ ഭരണകൂടം അറസ്റ്റ് ചെയ്തു രണ്ടാഴ്ചത്തേക്കു വീട്ടുതടങ്കലിലാക്കി. അഞ്ചു വൈദികരെയും ഒരു വൈദികവിദ്യാർഥിയെയും സഭയുടെ ടെലിവിഷൻ ചാനലിന്‍റെ കാമറമാനെയും അറസ്റ്റ് ചെയ്ത് തലസ്ഥാനമായ മനാഗ്വയിലെ ജയിലിലടച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്തതിൽ ലാറ്റിൻ അമേരിക്കൻ ബിഷപ്സ് കോണ്‍ഫറൻസ് ആശങ്ക അറിയിച്ചു. നിക്കരാഗ്വെയയിലെ ഡാനിയേൽ ഓർട്ടേഗ സർക്കാരിന്‍റെ വിമർശകനാണ് ബിഷപ് റൊളാൻഡോ ആൽവാരെസ്. 2018ൽ രാജ്യമൊട്ടാകെ നടന്ന പ്രതിഷേധത്തെത്തുടർന്ന്, അന്താരാഷ്‌ട്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നു ബിഷപ് ആവശ്യപ്പെട്ടിരുന്നു. കത്തോലിക്കാ സഭയെ അടിച്ചമർത്തുന്ന നയങ്ങളാണ് ഡാനിയേൽ ഓർട്ടേഗ ഭരണകൂടം പിന്തുടരുന്നത്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ സർക്കാർ ഈയിടെ രാജ്യത്ത് അവസാനിപ്പിക്കുകയും കന്യാസ്ത്രീകളെ പുറത്താക്കുകയും...

Read More

പുടിന്‍റെ വിശ്വസ്തനെ ലക്ഷ്യമിട്ട് കാർബോംബ്; കൊല്ലപ്പെട്ടത് മകൾ

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വിശ്വസ്തനായ തത്ത്വചിന്തകൻ അലക്സാണ്ടർ ഡുഗിന്‍റെ മകൾ ദാരിയ ഡുഗിന(30) മോസ്കോയ്ക്കു സമീപം കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‘പുടിന്‍റെ തലച്ചോറ് ’, ‘പുടിന്‍റെ റാസ്പുടിൻ ’ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഡുഗിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നു കരുതപ്പെടുന്നു. റഷ്യൻ ഭരണകൂടത്തിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത ഡുഗിൻ കടുത്ത ദേശീയവാദിയും പാശ്ചാത്യവിരുദ്ധനുമായിരുന്നു. ആക്രമണോത്സുകത പുലർത്തുന്ന ഡുഗിന്‍റെ നിലപാടുകൾ പുടിന്‍റെ ലോകവീക്ഷണവും വിദേശനയവും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. ഡുഗിനും പ്രമുഖ മാധ്യമപ്രവർത്തകകൂടിയായ മകൾ ദാരിയയും ശനിയാഴ്ച വൈകുന്നേരം മോസ്കോയ്ക്കു സമീപം സാക്കറോവോ എസ്റ്റേറ്റിൽ നടന്ന കലോത്സവത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ആക്രമണത്തിനിരയായത്. ഇരുവരും ഒരു കാറിലാണു മടങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും ഡുഗിൻ അവസാന നിമിഷം മനസുമാറ്റി മറ്റൊരു കാറിൽ കയറി. ദാരിയ കയറിയ കാറിന്‍റെ അടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്നു റഷ്യൻ അന്വേഷകർ പറഞ്ഞു. സംഭവത്തിൽ പങ്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുടെ ഉപദേശകൻ മൈക്കിളോ പൊഡോൾയാക് പ്രതികരിച്ചു. ആക്രമണത്തിൽ യുക്രെയ്ന്‍റെ പങ്ക് കണ്ടെത്തിയാൽ അതു സർക്കാരിന്‍റെ തീവ്രവാദപ്രവർത്തനമായി പരിഗണിക്കുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ പറഞ്ഞു. 2014ൽ റഷ്യൻ പട്ടാളം യുക്രെയ്ന്‍റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തതിൽ അലക്സാണ്ടർ ഡുഗിനും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അദ്ദേഹത്തിനെതിരേ പാശ്ചാത്യശക്തികൾ ഉപരോധം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി പിന്തുണച്ചിരുന്ന ദാരിയയ്ക്കെതിരേയും ഉപരോധം...

Read More

കുട്ടികളെ കാറിൽ തനിച്ചാക്കി പോയാൽ പിഴയും തടവും; മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: നിരുത്തരവാദപരമായി കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി മറ്റു ആവശ്യങ്ങൾക്കായി പോകുന്ന രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പോലീസ്. ഇത്തരക്കാർക്ക് 5,000 ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡ‍യറക്ടർ മുഹമ്മദ് ഹമദ് അൽ ഇസായ് പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്തിനിടെ ഒരു കുട്ടി പിതാവിന്‍റെ അശ്രദ്ധമൂലം കാറിനകത്തു കിടന്ന് ശ്വാസം മുട്ടി മരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ നിർത്തിയിടുന്ന കാറുകളിലും കുട്ടികളെ തനിച്ചാക്കുന്നതും കുറ്റകരമാണ്. ചൂടുള്ള സമയത്ത് വാഹനത്തിനുള്ളിൽ ചൂടു കൂടുകയും തുടർന്ന് ഓക്സിജന്‍റെ അഭാവം മൂലം മരണമോ ശ്വാസംമുട്ടലോ വരെ സംഭവിക്കുമെന്നും അൽ ഇസായ്...

Read More

ചന്ദ്രികയ്ക്ക് പേവിഷബാധയുണ്ടോ ? തെരുവുനായയുടെ ആക്രമണം; വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (52) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 21 നാണ് ഇവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുത്തിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്തു ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചന്ദ്രികയ്ക്ക് പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നു അധികൃതര്‍ അറിയിച്ചു. ഇവരോടൊപ്പം മറ്റ് നാല് പേര്‍ക്കും നായയുടെ കടിയേറ്റിരുന്നെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ...

Read More

ആര്‍ആര്‍ആര്‍ ഇഷ്ടപ്പെട്ടു! ജൂനിയര്‍ എന്‍ടിആറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

അമരാവതി: തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിന്‍റെ മുന്‍ മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനുമായ എന്‍.ടി.രാമറാവുവിന്‍റെ ചെറുമകനാണ് ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്‍റെ പുതിയ ചിത്രമായ ആര്‍ആര്‍ആറിലെ പ്രകടനം ഇഷ്ടപ്പെട്ട അമിത് ഷാ ജൂനിയര്‍ എന്‍ടിആറിനെ അത്താഴ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപിയുടെ മിഷന്‍ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച...

Read More