Author: Editorial Team

യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും

ലണ്ടൻ: യൂറോപ്പ് മലയാളികളുടെ ജലമാമാങ്കം ഓഗസ്റ്റ് 27ന് യോര്‍ക്ക്ഷെയറില്‍ അരങ്ങേറുമ്പോള്‍ ജലചക്രവര്‍ത്തിയാകുവാനുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്‍റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളംകളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2022നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 ടീമുകളാണ്. മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 27 ടീമുകളില്‍ മൂന്ന് ടീമുകള്‍ വീതം ഒന്‍പത് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (18 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. മൂന്നാം സ്ഥാനത്ത് എത്തുന്ന 9 ടീമുകള്‍ക്ക് 19 മുതല്‍ 27 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിന് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഹീറ്റ്സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു. ഹീറ്റ്സ് 1 കാരിച്ചാല്‍ (സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി)ചമ്പക്കുളം (വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ്)കുമരങ്കരി (എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി) വള്ളംകളി പ്രേമികളുടെ മനസ്സില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ചരിത്രപ്രസിദ്ധ വള്ളമായ കാരിച്ചാല്‍ ചുണ്ടനില്‍ മത്സരിക്കാനിറങ്ങുന്നത് കഴിഞ്ഞ രണ്ട് തവണയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി ഫൈനലില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഫൈനലില്‍ കാണികളെ ത്രസിപ്പിച്ച സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രിയാണ്. ഇത്തവണ കിരീടത്തില്‍ മുത്തമിടുവാനുള്ള കഠിന പരിശീലനത്തില്‍ യുവനിരയെ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ടീമിനെ നയിക്കുന്നത് ജിനോ ജോണ്‍ ആണ്. കാരിച്ചാല്‍ ടീമിന്‍റെ സ്പോണ്‍സേഴ്സ് കേരളാ പൂരം 2022ന്റെ റ്റൈറ്റില്‍ സ്പോണ്‍സേഴ്സ് കൂടിയായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ്. കന്നിയങ്കത്തിനിറങ്ങുന്ന വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ് യുവതാരനിരയാല്‍ സമ്പന്നമാണ്. മത്സരവള്ളംകളിയിലെ ടീമുകളുടെ ശരാശരി പ്രായമെടുത്താല്‍ ബേബി ടീം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വാം ബോട്ട് ക്ലബ് ഏറെ പ്രശസ്തമായ ചമ്പക്കുളം എന്ന വള്ളത്തിലാണ് ജയപ്രതീക്ഷയോടെ എത്തുന്നത്. ജെയ്സ് ജോസഫിന്റെ നേതൃത്വത്തിലെത്തുന്ന ടീമിന്റെ സ്പോണ്‍സേഴ്സ് ലണ്ടനില്‍ നിന്നുള്ള കെയര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ്സ് എന്ന ഹെല്‍ത്ത് കെയര്‍ സ്ഥാപനമാണ്. ഒന്നാം ഹീറ്റ്സ് മത്സരത്തില്‍ മറ്റ് രണ്ട് ടീമുകള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി കൊണ്ട് പങ്കെടുക്കുന്ന കുമരംകേരി ചുണ്ടന്‍ ഇത്തവണ തുഴയുന്നത് എസ്.എം.എ ബോട്ട് ക്ലബ് സാലിസ്ബറി ആണ്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം യുക്മ വള്ളംകളിയിലേക്കു മടങ്ങി എത്തുന്ന എസ്.എം.എ ബോട്ട് ക്ലബ്ബിന്‍റെ നായകന്‍ ഷാല്‍മോന്‍ പങ്കേത് ആണ്. ചിട്ടയായ പരിശീലനത്തോടെ എത്തുന്ന കുമരംകേരി വള്ളത്തെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ്. ഹീറ്റ്സ് 2 പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്)ചെറുതന (ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി)അമ്പലപ്പുഴ (അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍) നെഹ്റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും. യു.കെ മലയാളികള്‍ക്കിടയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഹോളിസ്റ്റിക്ക് ഗാര്‍മെന്റ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ് കന്നിയങ്കത്തിനിറങ്ങുന്ന കവന്‍ട്രി ആറാട്ട് ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് ചെറുതന വള്ളത്തിലാണ്. ബ്ലസന്റ് ജോര്‍ജിന്റെ നേതൃത്വത്തിലെത്തുന്ന ആറാട്ട് ബോട്ട് ക്ലബിനായി തുഴയാനെത്തുന്ന കവന്‍ട്രിയിലേയും റഗ്ബിയിലേയും യുവഎഞ്ചിനീയര്‍മാരാണ് ടീമിന്റെ കരുത്ത്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ് ആറാട്ട് ക്ലബിനെയും സ്പോണ്‍സര്‍ ചെയ്യുന്നത്. അമ്പലപ്പുഴ വള്ളത്തില്‍ തുഴയാനെത്തുന്ന അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍ മത്സര വള്ളംകളിയിലേയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. പുന്നമടയിലെ നെഹ്റു ട്രോഫിവാര്‍ഡില്‍ നിന്നുള്ള രാഹുല്‍ രാജു ക്യാപ്റ്റനായ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത് ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ആണ്. ഹീറ്റ്സ് 3 കിടങ്ങറ (എന്‍.എം.സി.എ, നോട്ടിങ്ഹാം)കാവാലം (ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍)പുന്നമട (ലണ്ടന്‍ ചുണ്ടന്‍...

Read More

ഫ്രണ്ട്സ് ഓഫ് ഫോമയുടെ പന്ത്രണ്ടിന പരിപാടികൾ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ഫോമയ്ക്ക് ആസ്ഥാന മന്ദിരം, ന്യൂയോർക്ക് കൺവെൻഷൻ എന്നീ രണ്ട് മുഖ്യ ലക്ഷ്യങ്ങളും ഓർഗൻ ഡോണർ രജിസ്ട്രി, ലീഗൽ സെൽ, സ്കൂൾ സ്കോളർഷിപ്പ്, ടെക്നോളജി ഹബ്. ഹെല്പിങ് ഹാൻഡ്‌സ് ക്രൗഡ് ഫണ്ടിംഗ് മോഡലിലൂടെ ഒരു മില്യൺ ഡോളർ സമാഹരണം തുടങ്ങിയ 12 പോയിന്‍റ് പ്ലാനും പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾക്ക് മുൻഗണന. 1 .ഫോമയ്‌ക്ക് ഒരു സ്ഥിരം ആസ്ഥാനം ഫോമക്ക് ഒരു ആസ്ഥാനം നിർമിക്കുന്നതിനായി രണ്ടര ലക്ഷം ഡോളർ നൽകാമെന്ന് ഡോക്ടർ ജേക്കബ് തോമസ് വാഗ്ദാനം ചെയ്തതായിരുന്നു ഏറ്റവും പ്രധാനം. പ്രവാസിമലയാളികളുടെ ഏറ്റവും വലിയ സംഘടനക്ക് സ്വന്തമായി ഒരു ആസ്ഥാനമില്ല എന്നത് പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കുറവ് പരിഹരിക്കാൻ ഡോക്ടർ ജേക്കബ് തോമസിനെയും മുന്നണി സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ സാധ്യമാകും എന്നത് അമേരിക്കൻ മലയാളികളിൽ ആവേശവും ആഹ്ളാദവും ഉയർത്തി. 2 . ഫോമാ കൺവെൻഷൻ 2024 @ ന്യൂയോർക്ക് അമേരിക്കയിലെ തന്ത്ര പ്രധാന നഗരമായ, ലോകതലസ്ഥാനമായ ന്യൂയോർക്കിൽ ഫോമയുടെ അടുത്ത കൺവെൻഷൻ എന്ന വാഗ്ദാനം ഫോമാ പ്രവർത്തകരെ ശരിക്കും ആവേശഭരിതമാക്കും എന്നുറപ്പ്. പന്ത്രണ്ടിന പരിപാടികൾ. 1. 100 യുഎസ് മലയാളി ഹൈസ്കൂൾ ഗ്രാജുവേറ്റ്സിന് സ്കോളർഷിപ്പ് അമേരിക്കയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള അർഹരും മിടുക്കരുമായ പ്രവാസി മലയാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിലൂടെ അവരെ സംഘടനയിലേക്ക് അടുപ്പിക്കുകയും, വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉറപ്പ് വരുത്തുകയും ചെയ്യും. 2 .ഓർഗൻ ഡോണർ രജിസ്ട്രി. ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശ്രദ്ധേയവുമായ വാഗ്ദാനം ഓർഗൻ ഡോണർ രജിസ്ട്രി തയ്യാറാക്കും എന്നതാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടയിൽ അമേരിക്കയിലുടനീളം സഞ്ചരിക്കുകയും, മലയാളികളെ കാണുന്നതിനും കേൾക്കുന്നതിനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പലരും പങ്കു വെച്ച വികാരമാണ് ഓർഗൻ ഡോണർ രജിസ്ട്രി എന്നത്. അസുഖ ബാധിതരായ മലയാളികൾക്ക് പലപ്പോഴും സ്വീകാര്യമാകുന്ന ഓർഗൻ കിട്ടാറില്ല എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുമൂലം മലയാളി കുടുംബങ്ങൾ നേരിടുന്ന വിഷമങ്ങളും, സങ്കടങ്ങളും പരിഹരിക്കുന്നതിനും സ്വീകാര്യമായ ഓർഗൻ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങളും സഹായങ്ങളും ലഭ്യമാക്കുക എന്നത് ഒരു വലിയ പുണ്യകർമമായി കാണുന്നു. ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഓർഗൻ സംഭാവന ചെയ്യാൻ തയ്യാറുള്ള മലയാളികളുടെ രജിസ്ട്രി തയ്യാറാക്കുകയും, ഫോമയുടെ ഔദ്യോഗിക പരിപാടിയായി തുടർച്ചായി രജിസ്ട്രി പുതുക്കുന്നതിനും അമേരിക്കയിലുടനീളമുള്ള മലയാളികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും സമിതികളും, ബ്രാൻഡ് അംബാസഡർമാരെ നിയമിക്കുകയും ചെയ്യുക എന്ന മഹത്തായ ഒരു കർമ്മത്തിനാണ് ലക്‌ഷ്യം വെക്കുന്നത്. ഓർഗൻ ആവശ്യമായി വരുന്നവർക്കും ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഓർഗൻ സംഭാവന നല്കാൻ തയ്യാറുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു മികച്ച ഡാറ്റാ മാനേജ്‌മെന്റ് ലഭ്യമാക്കുന്നതിന് ശ്രമിക്കും. 3. എംപവർ വുമൺ – 2 വനിതകൾ എല്ലാ ഫോമാ സബ് കമ്മിറ്റിയിലും കുടുംബങ്ങളെ ഫോമായിലേക്ക് കൂടുതലായി അടുപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ഫോമാ സബ് കമ്മിറ്റിയിലും മിനിമം വനിതകൾ വേണം എന്ന നിർദേശത്തിലൂടെ തുടക്കം ഇടുന്നു. പുതുതായി അമേരിക്കൻ വൻകരയിലേക്ക് വരുന്നവർക്ക്‌ പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർഗ നിർദേശം നൽകുന്നതിനുള്ള ടീം രൂപീകരിക്കും. 4. ക്രൗഡ് ഫണ്ടിംഗ് മോഡലിലൂടെ ഫോമാ ഹെല്പിങ് ഹാൻഡ്‌സിന് ഒരു മില്യൺ ഡോളർ. ഇന്ന് ഫോമാ ഹെല്പിങ് ഹാൻഡ്‌സിന് 500-ഓളം മെമ്പർമാരുണ്ട്. ആദ്യ ലക്ഷ്യം മെമ്പർഷിപ്പ് 750-ലെത്തിക്കുക. ഒരു മെമ്പർഷിപ്പിന് ഒരു വർഷം $100 മാത്രം. അടുത്ത ഘട്ടം മെമ്പർഷിപ്പ് 1500-ലെത്തിക്കുക. ഓരോ ആഴ്‌ചയും വെറും $ 2 മാത്രം എടുത്ത് അങ്ങനെ കിട്ടുന്ന $3000 ഓരോ ആഴ്ചയും അർഹരിലേക്ക്, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുടെ കേസുകൾ പരിഹരിക്കാൻ എത്തിക്കുക. ഒരു മില്യൺ ഡോളർ സഹായധനം. 5. യുവജന കൺവെൻഷൻ; സാങ്കേതികവബോധന,കലാ കായിക പരിപാടികൾ. യുവജങ്ങൾക്കായി വിപുലമായ പദ്ധതികൾ ഉൾപ്പെടുത്തി യുവജന കൺവെൻഷൻ സംഘടിപ്പിക്കും. ടെഡ് ടോക്കിന് സമാനമായ വിവര വിജ്ഞാന ചർച്ചകളും, ഡിബേറ്റുകളും, ജോബ് ഫെയറും, കലാ മേളയും നടത്തും. ക്രിക്കറ്റ്, സോക്കർ, വോളീബോൾ, ബാസ്കറ്റ്ബോൾ, ഗോൾഫ് എന്നീ 5 ഇനങ്ങളിൽ ഫോമ ചാംപ്യൻഷിപ് സംഘടിപ്പിക്കും. യുവാക്കളുടെ വിപുലമായ ഒരു നെറ്റ്‌വർക്ക് രൂപികരിക്കും. 6. സമ്മർ റ്റു കേരള & ഇന്റേൺഷിപ്പ് ഇൻ ഇന്ത്യ. അമേരിക്കിയിൽ ജീവിച്ചു വളർന്ന യുവജനതക്ക് കേരള സംസ്കാരം കാണാനും അനുഭവിക്കാനുമുള്ള സമ്മർ ടു കേരള എന്ന പരിപാടി...

Read More

സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി ഡോ.തോമസ് തോമസിന് ആറാമത് വിജയം

ടൊറന്‍റോ : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്കൂൾ ബോർഡ് ട്രസ്റ്റിയായി ആറാം തവണ ഡോ.തോമസ് തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പൽ-സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിൽ നാമനിദ്ദേശം നൽകേണ്ട അവസാന ദിവസം ഓഗസ്റ്റ് 19 ആയിരുന്നു. ഒക്ടോബർ 24 -നാണ് ഔദ്യോഗീക തെരഞ്ഞെടുപ്പ്. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടർച്ചയായ ആറാം തവണയാണ് വിജയിച്ചത്. കാൽ നൂറ്റാണ്ടോളം ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂർവ്വ നേട്ടത്തിനാണ് അദ്ദേഹം ഇത്തവണ അർഹനായത് . നേരിട്ടാൽ തോൽപ്പിക്കാനാവില്ലയെന്നതിനാൽ ഇത്തവണ എതിരാളിയായി ആരും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തു എത്തിയില്ല. നിലവിൽ ഡഫറിൻ -പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റിയും വൈസ് ചെയർമാനുമായ തോമസ്, നിരവധി കമ്മറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്‍റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഒസിഎസ് ടിഎ ) ഡെഫറിൻ -പീൽ റീജിയണൽ ഡയറക്ടറുമായിരുന്നു. പിളർപ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയൻ മലയാളി അസോസിയേഷന്‍റേയും പ്രസിഡന്‍റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് , പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിച്ചു കനേഡിയൻ മലയാളികളുടെ ഇടയിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഈ വർഷത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികൾ രംഗത്തുണ്ട്. കൗൺസിലറായി മത്സരിക്കുന്ന സൂസൻ ജോസഫ്, സ്‌കൂൾ ബോർഡ് ട്രസ്റ്റിമാരായിരുന്ന സൂസൻ ബെഞ്ചമിൻ, ഷോൺ സേവ്യർ, എന്നിവരെ കൂടാതെ ടോമി കോക്കാട്ട്, മാത്യു ജേക്കബ്, മാത്യു തോമസ് കുതിരവട്ടം, അനീഷ തോമസ്, ടോമി വാളൂക്കാരൻ തുടങ്ങിയ ഒട്ടേറെപ്പേർ ഇത്തവണ...

Read More

വിലങ്ങ് വയ്ക്കാന്‍ ശ്രമിച്ച പോലീസുകാരെ പ്രതി വെട്ടി

തിരുവനന്തപുരം: അറസ്റ്റ് ചെയ്തു വിലങ്ങു വയ്ക്കാന്‍ ശ്രമിച്ച പോലീസുകാരെ പ്രതി വെട്ടിപ്പരിക്കേല്‍പിച്ചു. ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ അരുണ്‍, ലുക്മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശി മിന്നല്‍ ഫൈസലിനെ ആറ്റിങ്ങല്‍ വച്ചു പോലീസ് പിടികൂടിയപ്പോഴാണ് സംഭവം. ഒരു കൈയില്‍ വിലങ്ങു വയ്ക്കുമ്പോഴാണ് ഫൈസല്‍ മറു കൈയിലിരുന്ന വെട്ടുകത്തികൊണ്ടു പോലീസുകാരെ വെട്ടിയത്. വിലങ്ങുമായി രക്ഷപ്പെട്ട ഇയാളെ പോലീസ് പിന്നീട്...

Read More

കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ അടിയന്തരമായി അനുവദിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനുള്ള 103 കോടി രൂപ അടിയന്തരമായി അനുവദിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. അടുത്ത മാസം ഒന്നിനു മുമ്പ് തുക നല്‍കണമെന്നും കോടതി പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാനുള്ള തുക കൈമാറാനാണ് നിര്‍ദേശം. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം നല്‍കാനാവില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ് കോടതിയില്‍ അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധനസഹായം നല്‍കാത്തതെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ പറഞ്ഞിരുന്നു. ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി പത്തു ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു കോടതിയുടെ...

Read More