Author: Editorial Team

നായർ ബനവലന്‍റ് അസോസിയേഷൻ പിക്നിക്ക് വൻ വിജയം

ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ ഈ വർഷത്തെ പിക്നിക് വൻ വിജയമായി. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായി സംഘടിപ്പിച്ച പിക്നിക്കിൽ നിരവധിപേർ ഉത്സാഹത്തോടെ പങ്കെടുത്തു. ഓഗസ്റ്റ് 21 ഞായറാഴ്ച രാവിലെ പത്തു മുതൽ ക്വീൻസിലുള്ള ആലി പോണ്ട് പാർക്കിൽ വച്ചായിരുന്നു വിപുലമായ പരിപാടികളോടെ പിക്നിക്ക് സംഘടിപ്പിച്ചത്. വിവിധ കായിക മത്സരങ്ങളോടെ നടന്ന പിക്നിക്കിന് നേതൃത്വം കൊടുത്തവരിൽ പ്രസിഡന്‍റ് അപ്പുക്കുട്ടൻ നായർ, ജനറൽ സെക്രട്ടറി സേതു മാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവർ അഭിനന്ദനം അർഹിക്കുന്നു. വിമൻസ് ഫോറം പ്രവർത്തകരായ ലക്ഷ്മി രാംദാസ്, രാധാമണി നായർ, ലതിക നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രുചികരമായ ഭക്ഷണം പിക്നിക്കിന്‍റെ സവിശേഷതകളിൽ ഒന്നായിരുന്നു. രഘുനാഥൻ നായർ, സുധാകരൻ പിള്ള, പ്രഭാകരൻ നായർ, ശശി പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാർബിക്യു. കായിക മത്സരങ്ങൾക്ക് റാണി നായർ, ബാബു മേനോൻ, നരേന്ദ്രനാഥൻ നായർ, എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായർ സ്പോണ്‍സർ ചെയ്ത സമ്മാനവും...

Read More

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത സംഭവം: ഒഐസിസി യുഎസ്എ അപലപിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് ക്വീൻസിലെ തുളസിമന്ദിറിനു മുന്പിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തതിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് യുഎസ്എ അപലപിച്ചു. ഓഗസ്റ്റ് 16നു രാത്രിയിലായിരുന്നു പ്രതിമ തകർക്കപ്പെട്ടത്. ഈ മാസം തന്നെ റിച്ച്മണ്ട് ഹില്ലിലെ തുളസിമന്ദിറിൽ രണ്ടാമത്തെ അക്രമമാണുണ്ടായത്. ഓഗസ്റ്റ് 3 നായിരുന്നു ആദ്യ സംഭവം. ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിതത്തിൽ അഹിംസയുടെ പ്രതീകമായി ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും മാതൃക പുരുഷനായി മാറിയ,ലോക സമാധാനത്തിന്‍റെ പ്രവാചകനായ ഗാന്ധിജിയുടെ ശൽപം തകർക്കപ്പെടുന്നത് ഒരു വിധത്തിലും ന്യായീകരിക്കുവുന്നതല്ല. ചരിത്രത്തെ വളച്ചൊടിക്കാനും, ഗാന്ധിജി എന്ന വലിയ മനുഷ്യനെ അവഹേളിക്കുവാനും നടത്തുന്ന ശ്രമങ്ങളെ പറ്റി ഗൗരവമായ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തി ഏറ്റവും ഉചിതമായ ശിക്ഷ കൊടുക്കണം. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കി ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള ശ്രമത്തെ മുളയിലേ നുള്ളി കളയണം. മതവിധ്വേഷം നടത്തുവാൻ ശ്രമിക്കുന്ന ശ്രമങ്ങളെ സംഘടന അപലപിക്കുന്നു ഗാന്ധിപ്രതിമ തകർത്തതിനെയും തുളസി മന്ദിർ ആരാധനാലയത്തിലെ അക്രമസംഭവങ്ങളെയും ഒഐസിസി യൂഎസ്എ ശക്തമായി അപലപിക്കുന്നുവെന്ന് നാഷണൽ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡന്‍റ് ബേബി മണക്കുന്നേലും...

Read More

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് ഓഗസ്റ്റ് 27ന്

ഒഹായോ: സെൻറ് മേരീസ് സീറോ മലബാർ കത്തോലിക്ക മിഷന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴ് വർഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെൻറ്റ് ഈ വർഷം ഓഗസ്റ്റ് 27 ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചു നടത്താൻ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്. സോണി ജോസഫ് (കോൾഡ്വെൽ ബാങ്കർ റിയാലിറ്റി), ഡെവ് കെയർ സൊല്യൂഷൻസ് ആണ് പ്രധാന സ്പോണ്‍സർ. അരുണ്‍ ഡേവിസ് നേതൃത്വം കൊടുക്കുന്ന കൊളംബസ് ചാംപ്യൻസും ചെറിയാൻ മാത്യു നേതൃത്വം കൊടുക്കുന്ന കൊളംബസ് ടൈറ്റൻസുമാണ് മിഷന്‍റെ കീഴിലുള്ള ടീമുകൾ. ഈ ടീമുകൾക്ക് പുറമെ ജിന്േ‍റാ വർഗീസ് നേതൃത്വം കൊടുക്കുന്ന സെന്‍റ് ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ സിൻസിനാറ്റി, അജീഷ് പൂന്തുരുത്തിയിൽ നേതൃത്വം കൊടുക്കുന്ന ഒഹായോ മലയാളി ക്രിസ്ത്യൻ കോണ്‍ഗ്രിഗേഷൻ ടീമുകളും മത്സരിക്കുന്നു. വിജയം നേടുന്ന ടീമിന് ട്രോഫി ലഭിക്കുന്നതാണ്. കൂടാതെ മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ എന്നീ അവാർഡുകളും നൽകുന്നതായിരിക്കും. നാല് ടീമുകൾ തമ്മിൽ ലീഗ് മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലീഗ് മത്സരങ്ങൾ റൗണ്ട് റോബിൻ രീതിയിലായിക്കും. അതിൽ കൂടുതൽ പോയിറ്റ് ലഭിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്ന രീതിയിലാണ് ഈ വർഷത്തെ സിഎൻസി ടുർണമെന്‍റ്...

Read More

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്ത്യാദരപൂർവം ആചരിച്ചു

ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്‍റെ സ്വർഗാരോപണ ദർശനത്തിരുനാൾ 2022 ഓഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവം ആചരിച്ചു. വികാരി ജനറാളും ഇടവക വികാരിയുമായ റവ. ഫാ. തോമസ് മുളവനാൽ ഓഗസ്റ്റ് 7 ഞായറാഴ്ച കൊടി ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിലൂടെ ഇടവക സമൂഹത്തിന് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കും സുരക്ഷയ്ക്കും നന്ദി പറയുവാനുള്ള അവസരമായി തിരുനാൾ മാറണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫാ. ലിജോ കൊച്ചുപറന്പിൽ സന്ദേശം നൽകി. തുടർന്നുവന്ന ദിവസങ്ങളിൽ ദിവ്യബലി അർപ്പിക്കുകയും വചനസന്ദേശം നൽകുകയും നൊവേന അർപ്പിക്കുകയും ചെയ്തത് റവ. ഫാ. ജെറി മാത്യു, റവ.ഫാ. തോമസ് കടുകപ്പള്ളി റവ.ഫാ. ബോബൻ വട്ടുംപുറത്ത് എന്നിവരാണ്. നിയുക്ത ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഓഗസ്റ്റ് 11 വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. യുവജന ദിനമായി ആചരിച്ച ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് സീറോ മലബാർ കത്തീഡ്രൽ അസി. വികാരി റവ.ഫാ. ജോബി വെള്ളൂക്കുന്നേൽ വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. അന്നേദിവസം കൂടാരയോഗങ്ങളുടെയും യുവജന മിനിസ്ട്രിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. സേക്രഡ് ഹാർട്ട് ഫൊറോന വികാരി റവ.ഫാ. എബ്രഹാം മുത്തോലത്ത് ഓഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ട് വിശുദ്ധ ബലി അർപ്പിച്ച് വചനസന്ദേശം നൽകി. തുടർന്ന് കപ്ലോൻ വാഴ്ചയും, നൂറുകണക്കിന് കലാകാര·ാരും കലാകാരികളും അണിനിരന്ന കലാസന്ധ്യയും അരങ്ങേറി. ഓഗസ്റ്റ് 14ന് പ്രധാന തിരുനാൾ ദിനത്തിലെ റാസ കുർബാനയ്ക്കു റവ. ഡോ. പോൾ പൂവത്തിങ്കൽ(സിഎംഐ) മുഖ്യ കാർമ്മികത്വം വഹിച്ചു. റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ ലിജോ കൊച്ചുപറന്പിൽ, റവ.ഫാ.ജോർജ് ദാനവേലിൽ’ എന്നിവർ സഹകാർമ്മികരായിരുന്നു. കോട്ടയം അതിരൂപത ചാൻസലർ റവ. ഫാ.ജോണ്‍ ചേന്നകുഴി തിരുനാൾ സന്ദേശം നല്ലി. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, കഴുന്ന് എടുക്കൽ, അടിമ വയ്ക്കൽ, സ്നേഹവിരുന്ന്, ആദ്യ ഫലങ്ങളുടെ വാശിയേറിയ ലേലം എന്നിവയും ഉണ്ടായിരുന്നു. തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിന് തിരുനാൾ കമ്മിറ്റി കണ്‍വീനർ ജീനോ കക്കാട്ടിലിന്‍റെ നേതൃത്വത്തിൽ കൈക്കാര·ാരായ സാബു കട്ടപ്പുറം, കുഞ്ഞച്ചൻ കുളങ്ങര, അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേവാലിയിൽ, അമൽ കിഴക്കേക്കുറ്റ്, ഓഫീസ് സെക്രട്ടറി റവ. സിസ്റ്റർ സിൽവേരീയുസ്, പി.ആർ.ഒ സ്റ്റീഫൻ ചോളളംബേൽ,പാരിഷ് കൗണ്‍സിൽ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ, അക്കൗണ്ടൻറ് ജെയിംസ് മന്നാകുളം എന്നിവരോടൊപ്പം വിവിധ കമ്മിറ്റികളുടെ കണ്‍വീനർമാരായ ടോമി നേടിയകാല, പീറ്റർ കുളങ്ങര, അനിൽ മറ്റത്തികുന്നേൽ, ചാക്കോച്ചൻ മറ്റത്തിപ്പറന്പിൽ, മത്തച്ചൻ ചെമ്മാച്ചേൽ, ജോസ് പിണർക്കയിൽ, സാജു കണ്ണന്പള്ളി (കെവി.റ്റിവി) സജി പൂത്തൃക്കയിൽ, ശാരി വണ്ടന്നൂർ, ബൈജു കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് പോൾസണ്‍ കുളങ്ങര, സാബു കട്ടപ്പുറം, ജോസ് ഐക്കരപ്പറന്പിൽ, തോമസ് ഐക്കരപ്പറന്പിൽ, സാബു നടുവീട്ടിൽ, സിബി കൈതയ്ക്ക തൊട്ടിയിൽ, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, ബിനോയി പൂത്തറ, അമൽ കിഴക്കേക്കുറ്റ്, ആൽബിൻ ബിജു പൂത്തറ, ജെറിൻ കിഴക്കേക്കുറ്റ് എന്നിവരാണ്. 15 ാം തീയതി തിങ്കളാഴ്ച മരിച്ചവർക്കു വേണ്ടി തിരുനാൾ ആചരിച്ചു. സിമിത്തേരിയിൽ ഒപ്പീസും മരിച്ച വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തി. തിരുനാൾ ആഘോഷം സജീവ മാക്കാൻ സഹകരിച്ച എല്ലാ കമ്മറ്റി അംഗങളെയും വികാരി റവ. ഫാ. തോമസ് മുളവനാൽ...

Read More

യുവാവ് ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു! സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

മുംബൈ: റയില്‍വേ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിളിച്ചുണര്‍ത്തി ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു. മുംബൈയിലെ വസായ് റയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഈ ദാരുണ സംഭവമുണ്ടായത്. സംഭവത്തിന് ശേഷം ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമായി സ്റ്റേഷനില്‍ നിന്ന് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ടു മക്കളുമായി ഉറങ്ങുന്ന യുവതിയെ കാണാം. അല്‍പം മാറി നില്‍ക്കുന്ന ഭര്‍ത്താവ് ട്രെയിന്‍ വരുന്നുണ്ടൊ എന്ന് നോക്കുന്നതും കാണാം. പുലര്‍ച്ചെ 4.10ന് എത്തിയ അവധ് എക്സ്പ്രസ് ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോള്‍ ഇയാള്‍ യുവതിയെ വിളിച്ചുണര്‍ത്തുകയും പെട്ടെന്നുതന്നെ ട്രെയിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ വസായ് റോഡ് സ്റ്റേഷനില്‍ ഇവര്‍ അലഞ്ഞുതിരിയുന്നത് കണ്ടതായി റയില്‍വേ പോലീസ് പറയുന്നു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം...

Read More