വെസ്റ്റ് ബാങ്കിൽ കനേഡിയൻമാർ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധി സംഘം സന്ദർശനം നടത്തുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പ് തികച്ചും അസ്വീകാര്യമാണ് എന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
“എന്താണ് സംഭവിച്ചതെന്ന് ഉടനടി വിശദീകരണം പ്രതീക്ഷിക്കുന്നു. ഇത് പൂർണ്ണമായും അസ്വീകാര്യമാണ്,” കാർണി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഒട്ടാവയിലെ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി.
അതേസമയം ഇസ്രായേൽ പ്രതിരോധ സേന (IDF) വെടിയുതിർത്തതായി സമ്മതിച്ചു. സംഘം അംഗീകൃത റൂട്ടിൽ നിന്ന് വ്യതിചലിച്ചുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.



