ടെക്സസ്: ടെക്സസിൽ അഞ്ചാംപനി ബാധിച്ച് കുട്ടി മരിച്ചു. ഒരു ദശാബ്ദത്തിനിടെ അഞ്ചാംപനി മൂലമുള്ള യുഎസിലെ ആദ്യത്തെ മരണമാണിതെന്നു ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പറഞ്ഞു.

കുട്ടി അഞ്ചാംപനി തടയുന്നതിനുവേണ്ടിയുള്ള വാക്സിനേഷൻ എടുത്തിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം പടിഞ്ഞാറൻ ടെക്സസിലും അയൽരാജ്യമായ ന്യൂമെക്സിക്കോയിലും 130 ലധികം അഞ്ചാംപനി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്ത കുട്ടികളാണ്. ടെക്സസിൽ ഏകദേശം 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത് കൂടാനുള്ള സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

യുഎസിൽ അഞ്ചാംപനിയുമായി ബന്ധപ്പെട്ട അവസാന മരണം 2015ൽ ആയിരുന്നു. ആജീവനാന്ത പ്രതിരോധശേഷി നൽകുന്നതിൽ വാക്സിനേഷൻ വളരെ ഫലപ്രദമാണ്. ഒരു ഡോസ് 93 ശതമാനവും രണ്ട് ഡോസുകൾ 97 ശതമാനവും ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.