ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർത്ഥികളുടെ പട്ടിക ഞായറാഴ്ച (ഡിസംബർ 15) ആം ആദ്മി പാർട്ടി (AAP) പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കും. മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് വീണ്ടും മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്ന് ആം ആദ്മിയെ പ്രതിനിധീകരിക്കും.
കസ്തൂർബാ നഗറിലെ നിലവിലെ എംഎൽഎയായ മദൻ ലാലിനെ മാറ്റി രമേഷ് പെഹൽവാനെ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ആം ആദ്മി. രമേഷ് പെഹ്ൽവാനും ഭാര്യയും കൗൺസിലറുമായ കുസുമം ലതയും ബിജെപി വിട്ടതിന് ശേഷം ഇന്ന് രാവിലെയാണ് എഎപിയിൽ ചേർന്നത്.
“ഇന്ന്, ആം ആദ്മി പാർട്ടി 70 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയും മുന്നൊരുക്കത്തോടെയുമാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയെ എവിടെയും കാണാനില്ല. അവർക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡൽഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്ല. അവർക്ക് ഒരേയൊരു മുദ്രാവാക്യം, ഒരു നയം, ഒരു ദൗത്യം- ‘കെജ്രിവാളിനെ നീക്കം ചെയ്യുക.” ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം അരവിന്ദ് കേജ്‌രിവാൾ എക്‌സിൽ പോസ്റ്റ് ചെയ്തു,



