ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ഥാപനമായ ഡി ദേവരാജ് അർസ് ട്രക്ക് ടെർമിനൽ കോർപറേഷൻ ഫണ്ട് തട്ടിപ്പ് കേസിൽ ബിജെപി മുൻ എംഎൽസി ഡി.എസ്. വീരയ്യയ്ക്കെതിരെ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ടെർമിനൽ വികസനത്തിന് അനുമതി നൽകുന്നതിനായി 3 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കോർപറേഷൻ മുൻ ചെയർമാനുമായിരുന്ന വീരയ്യ, ടെൻഡർ നടപടികൾ ഒഴിവാക്കി 47 കോടി രൂപ തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്നു. ഈ തുക ഉപയോഗിച്ച് അദ്ദേഹം നാല് പ്ലോട്ടുകൾ വാങ്ങിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. കോർപറേഷൻ എംഡിയായിരുന്ന എസ്. ശങ്കരപ്പ നേരത്തെ ഇതേ കേസിൽ അറസ്റ്റിലായിരുന്നു.

2021 ഒക്ടോബറിൽ ടെർമിനൽ വികസനത്തിന്റെ പേരിൽ വ്യാജ കരാര് രേഖകൾ ഉണ്ടാക്കി പണം തട്ടിയെന്നതാണ് കേസിന്റെ സാരാംശം. 39.25 കോടി രൂപയുടെ 668 നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിന്റെ തെളിവുകൾ കുറ്റപത്രത്തിലുണ്ട്. 2006 മുതൽ 2018 വരെ നിയമനിർമാണ കൗണ്‍സില്‍ അംഗമായിരുന്ന വീരയ്യ, ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട 765 ഫയലുകളിൽ ഏറെയും വ്യാജ രേഖകളാണെന്നു കണ്ടെത്തി. 5 ലക്ഷം രൂപയിൽ കൂടുതൽ കരാര് നൽകുമ്പോൾ പരസ്യ ടെൻഡർ വിളിക്കണമെന്ന ചട്ടം ലംഘിച്ചാണ് ഈ തട്ടിപ്പ് നടന്നത്.

തൃപ്‌തികരമായ രീതിയിൽ പണി പൂർത്തീകരിച്ചുവെന്ന് പറഞ്ഞ് സർക്കാർ ഫണ്ടിൽ 39.25 കോടി രൂപ അനധികൃതമായി ചെലവഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2020 ഡിസംബർ 2 മുതൽ 2023 മെയ് 22 വരെ DUTTL-ൻ്റെ ഡയറക്ടർ ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ച വീരയ്യ – ഒരു ക്യാബിനറ്റ് റാങ്ക് – കമ്പനിയുടെ പണം തട്ടിയെടുക്കാൻ തൻ്റെ സ്ഥാനം ദുരുപയോഗം ചെയ്തതായും കണ്ടെത്തി.

ടെൻഡർ വിളിക്കാതെയാണ് വീരയ്യ ജോലിക്ക് അനുമതി നൽകിയതെന്നും തട്ടിപ്പിനിരയായ തുകയിൽ നിന്ന് 3 കോടി രൂപ കൈപ്പറ്റിയെന്നും ബെംഗളൂരുവിലെ ഉല്ലാലു മേഖലയിൽ നാല് റസിഡൻഷ്യൽ പ്ലോട്ടുകൾ വാങ്ങിയെന്നും സിഐഡി കുറ്റപത്രത്തിൽ പറയുന്നു.