അരിസോണ: വിവാഹ മോചനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിന് നേരെ വെടിയുതിർത്തു. യുഎസ് സ്റ്റേറ്റായ അരിസോണയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ക്രിസ്റ്റീന പസ്ക്വൽട്ടൊ എന്ന യുവതിയാണ് അക്രമം നടത്തിയത്.
സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. 62കാരിയായ ഇവർ ഭർത്താവ് ജോൺ പാസ്ക്വലെറ്റ് താമസിച്ചിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. മൂന്ന് മാസക്കാലമായി വേർപിരിഞ്ഞാണ് ഇരുവരും കഴിഞ്ഞിരുന്നത്. വിവാഹമോചനത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിന് ശേഷം കിടക്കാൻ മുറിയിലേക്ക് പെയ ഭർത്താവിനെ ഇവർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
82കാരനായ ജോൺ വിവാഹമോചനം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തനിക്ക് ഡിവോഴ്സ് വേണ്ടായിരുന്നുവെന്നും അതാണ് വെടിയുതിർക്കാൻ കാരണമെന്നും പിന്നീട്, ഇവർ പോലീസിനോട് പറഞ്ഞു. കൈത്തണ്ടയ്ക്ക് വെടിയേറ്റ ഭർത്താവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു.
അതേസമയം, ഇരുവരും തമ്മിൽ സംഘടനം ഉണ്ടായതായും പോലീസ് അറിയിച്ചു. നിലത്തുവീണ സ്ത്രീയുടെ പക്കൽ തോക്ക് ലഭിക്കുകയും ഇയാളെ വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ് ഓടിയ ജോൺ അടുത്ത വീട്ടിൽ അഭയം തേടുകയും പോലീസിനെ വിളിക്കുകയുമായിരുന്നു.
സ്ത്രീ ഭർത്താവിന്റെ കൈകൾ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോൺ ഒടുവിൽ രക്ഷപ്പെട്ടത്, അത്യാഹിത വിഭാഗത്തെ വിളിക്കാനുള്ള 911 എന്ന നമ്പറിൽ വിളിക്കാൻ അയൽവാസിയുടെ വീട്ടിലേക്ക് ഓടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് മുമ്പ് വീടിന്റെ പൂട്ട് മാറ്റിയെങ്കിലും താക്കോലും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടതായി ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു. കൂടാതെ, സ്ത്രീ തന്റെ ചെക്കുകൾ മോഷ്ടിക്കുകയും ഏകദേശം ഒരാഴ്ച മുമ്പ് 10,000 ഡോളറിന്റെ വ്യാജ ചെക്ക് ഉണ്ടാക്കുകയും അത് പണമാക്കി മാറ്റുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. അധികാരികൾ ചോദ്യം ചെയ്തപ്പോൾ, ഇടപാടുമായി പൊരുത്തപ്പെടുന്ന ഡെപ്പോസിറ്റ് സ്ലിപ്പ് കണ്ടെത്തിയിരുന്നു. ഇതിനേത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വ്യാജരേഖയും മോഷണവും സമ്മതിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
ഇവരെ പിന്നീട്, പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം, ക്രൂരമായ ആക്രമണം, വ്യാജരേഖ ചമയ്ക്കൽ, മോഷണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.



