ചെന്നൈ: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അറിവഴകന്‍ ( വിനീത്-29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പകല്‍ കാരെെക്കുടി ജില്ലയിലാണ് സംഭവം.

മധുര സ്വദേശിയായ വിനീതിനെ അഞ്ചംഗ സംഘം വടിവാളുമായി എത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു.

ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്‍റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൗത്ത് പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടി ശനിയാഴ്ച രാത്രി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയിലെത്തി. രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൊലയാളികള്‍ ഇയാളെ വളയുകയായിരുന്നു.

വിനീത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിനിതിനെ റോഡില്‍ ഉപേക്ഷിച്ച് അഞ്ച് അക്രമികളും വാഹനത്തില്‍ രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അന്വേഷണം പുരോഗമിക്കുന്നതായും കുറ്റക്കാര്‍ ഉടന്‍ വലയിലാകുമെന്നും കാരെെക്കുടി പോലീസ് പറഞ്ഞു.