മലപ്പുറം: ജനല്‍വഴി വയോധികയുടെ മാല കവര്‍ന്ന ബാര്‍ബര്‍ ഷോപ്പുകാരന്‍ അറസ്റ്റിലായി. കൂട്ടുപ്രതിയായ സുഹൃത്ത് ഒളിവിലാണ്. മോങ്ങം സ്വദേശിയായ വയോധികയുടെ മാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടംഗ സംഘത്തിലെ ഒരാളാണ് പിടിയിലായത്. ആമയൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അരീക്കോട് സൗത്ത് പുത്തലം അറക്കലകത്ത് അനീസ് (37) നെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 21നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വയോധികയുടെ മോങ്ങത്തെ വീട്ടിലെത്തിയ പ്രതികള്‍ വാതിലില്‍ മുട്ടി വിളിച്ചു. ശബ്ദം കേട്ട് ജനല്‍തുറന്നതോടെ പ്രതികള്‍ കഴുത്തിലണിഞ്ഞിരുന്ന രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ രണ്ടാമനെക്കുറിച്ച് വിവരം കിട്ടിയതായി പോലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ് ഐ ഫദല്‍ റഹ്മാന്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനും കൂടുതല്‍ അന്വേഷണത്തിനുമായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ രണ്ടാം വാർഷികം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ചെമ്പക്കാട് പട്ടികവർഗ്ഗ കോളനിയിൽ 20 വീടുകൾ പൂർത്തീകരിച്ചു. ‘കരുതലിൻ കൂട്’ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ബാക്കി വരുന്ന വീടുകൾ നിർമ്മിക്കാൻ ഒരു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അതിന്‍റെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഉദ്ഘാടന വേളയിൽ എം.എൽ.എ പറഞ്ഞു.
കേരളത്തിലെ ഭവനരഹിതരായ എല്ലാ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീടും അന്തസ്സാർന്ന ജീവിതവും ലഭ്യമാക്കും എന്ന സർക്കാർ വാഗ്ദാനം ലക്ഷ്യത്തിലെത്തുകയാണെന്നും കേരളത്തിൽ ഇതുവരെ 4 ലക്ഷം വീടുകൾ പൂർത്തീകരിച്ചു എന്നും ഒരു ലക്ഷം വീടുകളുടെ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ അധികാരത്തിൽ വരുമ്പോൾ നൽകിയ എല്ലാ വാഗ്ദാനങ്ങളും വിജയകരമായി പാലിച്ചുവരുകയാണന്നും മൂന്ന് വർഷം കൊണ്ട് അതിദാരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തിനെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. 5 സെന്‍റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചിലവഴിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.



