ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രം വികൃതമാക്കി ഖലിസ്ഥാൻ അനുകൂലികൾ. ക്ഷേത്രം തകർക്കുകയും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ബിഎപിഎസ് സ്വാമനാരായൺ മന്ദിർ എന്ന ക്ഷേത്രത്തിന് നേരെയാണ് ആക്രമണം. ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
സ്വാമിനാരായണ ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്ത്യയുടെ മരണം എന്നർത്ഥം വരുന്ന ചുവരെഴുത്തുകളുമുണ്ട്. ആക്രമണത്തെ അപലപിച്ച് ക്ഷേത്ര അധികൃതർ എത്തിയിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂലികളുടെ ഈ ക്രൂര പ്രവൃത്തിയിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ക്ഷേത്ര അധികാരികൾ അറിയിച്ചു.
‘ഈ നശീകരണം വിക്ടോറിയയിലെ സമാധാനപരമായ ഹിന്ദു സമൂഹത്തിന്, പ്രത്യേകിച്ച് ഈ പുണ്യസമയത്ത് വളരെയധികം വിഷമമുണ്ടാക്കുന്നു,” നോർത്തേൺ മെട്രോപൊളിറ്റൻ റീജിയണിലെ ലിബറൽ എംപി ഇവാൻ മൾഹോളണ്ട് പറഞ്ഞു. ‘ഇന്ന് രാവിലെ ഞാൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ എല്ലാ ചുവരുകളിലും ഹിന്ദുക്കളോടുള്ള ഖാലിസ്ഥാനി വിദ്വേഷത്തിന്റെ ചുവരെഴുത്തുകൾ ഉണ്ടായിരുന്നു,’ ഒരു പ്രദേശവാസി ഓസ്ട്രേലിയ ടുഡേയോട് പറഞ്ഞു.
ആരാധനാലയങ്ങൾക്കെതിരായ ഏത് തരത്തിലുള്ള വിദ്വേഷവും നശീകരണ പ്രവർത്തനങ്ങളും അംഗീകരിക്കാനാവില്ലെന്നും അതിനെ അപലപിക്കുന്നുവെന്നും ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയുടെ വിക്ടോറിയ സംസ്ഥാന പ്രസിഡന്റ് മക്രന്ദ് ഭഗവത് പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മദ്രന്ദ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ വിശ്വഹിന്ദു പരിഷത്തും സംഭവത്തെ അപലപിച്ച് എത്തിയിരുന്നു.



