ഡാളസ്: ഭൂതകാലത്തിൽ നിന്നും പാഠങ്ങൾ പഠിച്ച് ഭാവികാലത്തെ ദൈവത്തോടു ചേർന്നു സ്വപ്നങ്ങൾ കണ്ട് വർത്തമാനകാലത്തെ ധന്യമാക്കുവാനുള്ള വെല്ലുവിളിയാണ് പുതുവൽസരത്തിൽ നാം ഏറ്റെടുക്കേണ്ടതെന്നു മാർത്തോമാ സഭ മുംബൈ- ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു .
നിരന്തരം പുതുക്കിക്കൊണ്ടിരിക്കു വലിയവനായ ദൈവത്തോടൊപ്പം പുതുവൽസരത്തിന്റെ സാധ്യതകളിലേക്ക് നാം പ്രവേശിക്കുകയാണ്. ഇത്രത്തോളം നമ്മെ, വഴിയും സത്യവും ജീവനുമായി നടത്തിയ സർവ്വശക്തനായ ദൈവത്തിനു സ്തുതികരേറ്റി, വിളിച്ചവൻ വിശ്വസ്തൻ രുചിച്ചറിഞ്ഞ്കൊണ്ട് പുതിയസംവൽസരത്തെ നാം പ്രതീക്ഷകളോടെ വരവേൽക്കുകയാണ്. സാധ്യതകളെയും പ്രതീക്ഷകളെയും തകർത്തുകളയു സാഹചര്യങ്ങളും ശക്തികളും എല്ലാക്കാലത്തുമുണ്ടായെുവരും. എന്നാൽ ദൈവകൃപയിൽ ശരണപ്പെട്ടു സുബോധത്തോടും ജാഗ്രതയോടും കൂടി നശീകരണ പ്രവണതകളെയും നിഷേധാത്മകമായ മനോഭാവങ്ങളെയും തടയുവാനും മൂല്യവത്തായ ചിന്തകളെയും ഗുണപരമായ മനോഭാവങ്ങളെയും ഉൾക്കൊള്ളു വാനും നാം മനസിനെ ദൈവവചന ധ്യാനത്തിലൂടെയും പ്രാർഥനകളിയൂടെയും പാകപ്പെടുത്തിയെടുക്കേണ്ടതായിട്ടുണ്ട്.
കഴിഞ്ഞനാളുകളിൽ വേദനാജനകമായ അനുഭവങ്ങളിലൂടെയും നിരാശയിലൂടെയും, പരാജയങ്ങളിലൂടെയും പലവിധ വീഴ്ചകളുടെ അനുഭവങ്ങളിലൂടെയും കടുപോയി’ുണ്ടാകാം. എന്നാൽ അവയെ അടഞ്ഞ വാതിലുകളായി പരിഗണിക്കണം. അല്ലെങ്കിൽ നിഷേധാത്മകമായ ചിന്തകൾ ഉള്ളിലേക്കു കടന്നുവന്നു നമ്മുടെ പ്രതീക്ഷയുടെ തളിർപ്പുകളെ തിന്നു കളഞ്ഞുവെന്നു വരും. അതുകൊണ്ടാണ് അപ്പോസ്തലനായ വിശുദ്ധ പൗലോസ് ന്ധഒുന്നു ഞാൻ ചെയ്യുന്നു, പിന്പിലുള്ളതു മറും മുന്പിലുള്ളതിനെ ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു .(ഫിലി: 3:14) എന്നു പ്രബോധിപ്പിച്ചത്. ലാക്കിലേക്കുള്ള ഓട്ടമാണ് പ്രധാനം. വർഷങ്ങൾ വരികയും പോവുകയും ചെയ്യും. സ്ഥിരതയോടെ ഓടുവാൻ കഴിയണം. ദൈവനിയോഗത്തിൽ ദൈവവഴികളിലൂടെ ദൈവകൃപ പ്രാപിച്ച് ദൈവം നൽകുന്ന ജീവിതത്തിന്റെ പരമലക്ഷ്യത്തിലേക്കു ഓടണം. ഓട്ടത്തെ തടസപ്പെടുത്തു പലതും വഴിയിലുണ്ടാകാം. ലക്ഷ്യബോധത്തോടും ജാഗ്രതയോടും സ്ഥിരതയോടും കൂടി ഓടുവാൻ കഴിയുതാണ് ഓട്ട ക്കാരന്റെ വിജയരഹസ്യം. പുതുവൽസരത്തിൽ സ്ഥിരതയോടെ, ലക്ഷ്യബോധത്തോടെ, ജാഗ്രതയോടെ എല്ലാ രംഗങ്ങളിലും ഓടുവാൻ ദൈവം നമ്മെ സഹായിക്കണമെങ്കിൽ . പിന്പിലുള്ളതിനെ മറുന്നു കൊണ്ട് ഓടുന്നു എന്നു പറയുത്.
ലോക പ്രസിദ്ധ സംഗീതജ്ഞനായിരു ബിഥോവൻ, കുട്ടിക്കാലത്തു തന്റെ പ്രശസ്തരായ ഗുരുക്ക·ാരിൽ നിന്നും സംഗീതം പഠിച്ചു. ബിഥോവനെ പിനീഡ് ബധിര രോഗം ബാധിച്ചു. സംഗീതലോകത്ത് അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതായി പലരും വിധിയെഴുതി. എന്നാൽ അദ്ദേഹത്തിന്റെ വിശ്വോത്തരങ്ങളായ സിംഫണികൾ അദ്ദേഹം പൂർത്തിയാക്കിയത് ബധിരനായിരു കാലഘ’ത്തിലായിരുന്നു . നാൽപതുകൊല്ലത്തോളം സംഗീതത്തെ പ്രാണവായുവാക്കി മാറ്റി വിശ്വോത്തര സംഗീതജ്ഞനായി വളർ അദ്ദേഹത്തിന്റെ വിജയ രഹസ്യം എന്തെന്ന് ഒരിക്കൽ അദ്ദേഹത്തോട് ഒരാൾ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ന്ധഅതു വളരെ നിസാരമാണ്. ദിവസം 8 മണിക്കൂർ വീതം നാൽപതുകൊല്ലം പ്രാക്ടീസ് ചെയ്താൽ നേടാവുതേയുള്ളൂ’ എന്നാണ് സ്ഥിരോൽസാഹവും നിരന്തരമായ പരിശ്രമവുമാണ് പരിമിതികളെ മറികടക്കുവാൻ അദ്ദേഹത്തെ സഹായിച്ചത്. സ്ഥിരതയോടെ ഓടുവർ, നേട്ടം കൈവരിക്കുവർ സ്ഥിര പരിശ്രമത്തിന്റെ സഹചാരികളാണ്.
പൗലോസിനെ സംബന്ധിച്ചിടത്തോളം ഓ’ം ഓടുക എത് ലോകപ്രകാരമുള്ള കിരീടങ്ങൾക്കുവേണ്ടിയുള്ള ഓട്ടമായിരുില്ല, കർത്താവിനുവേണ്ടിയുള്ള ഓട്ടമായിരുന്നു. ഇന്ന് പലരും ഭൗതിക നേ’ങ്ങൾക്കുവേണ്ടി പരക്കം പായുതിന്റെ കാഴ്ചകളാണ് നമ്മുടെ ചുറ്റുപാടും കാണുത്. ചതിയുടെയും വഞ്ചനയുടെയും വഴികളിലൂടെയാണ് നാം ഓടുന്ന തെങ്കിൽ, സ്ഥിരതയോടെ ഓടിയാലും ഫലം നാശകരമായിരിക്കും. പുതുവൽസരത്തിൽ കർത്താവിനുവേണ്ടി ആത്മാർത്ഥമായി ഓടുവാൻ, പൂർവ്വാധികം കൃപ പ്രാപിച്ച് ഓടുവാൻ കഴിയെ’. അമേരിക്കയുടെ പ്രസിഡന്റായി ഏബ്രഹാം ലിങ്ക തെരഞ്ഞെടുക്കപ്പെ’പ്പോൾ സ്വന്തം നാടായ സ്പ്രിംഗ്ഫീൽഡിൽ നിും വൈറ്റ് ഹൗസിലേക്കു യാത്രയാകുന്ന നേരത്ത് ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും ദൈവാശ്രയത്തിന്റെയും ഉത്തമ മാതൃകയായിരുു. ന്ധജോർജ്ജ് വാഷിംഗ്ടനേക്കാൾ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് ഞാൻ ഏറ്റെടുക്കാൻ പോകുന്നത് എന്നു , എപ്പോൾ, എങ്ങനെ ഞാൻ മടങ്ങിയെത്തുമെന്നത് എനിക്കറിഞ്ഞുകൂടാ. എന്റെ പ്രതീക്ഷയും പ്രത്യാശയും കർത്താവിലാണ് കർത്താവിൽ മാത്രമാണ്’ നമുക്ക് ഉണ്ടാകേണ്ടത് ഈ വിശ്വാസവും ഉറപ്പുമാണ്.
നാം ജീവിക്കു കാലഘ’ത്തിന്റെ അവസ്ഥയെ തിരിച്ചറിഞ്ഞ് മുൻപോട്ടു പോകേണ്ടത് ഏറെ ആവശ്യമാണ്. എവിടെ നോക്കിയാലും നല്ല മാതൃകകൾ കുറഞ്ഞുവരുന്നു. രാഷ്ട്രീയ രംഗത്താണെങ്കിൽ മറ്റുള്ളവരെ എങ്ങനെയും തേജോവധം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു. തങ്ങളുടെ കണ്ണിൽ കോലിരിക്കുതു തിരിച്ചറിയാതെ അപരന്റെ കണ്ണിലെ കരട് എടുക്കാൻ പുറപ്പെടു കാപട്യം ഇന്ന് എല്ലാ വേദികളിലും നാം കാന്നുന്നു . ദൈവം നമ്മെ നിയോഗിച്ചിരിക്കു സ്ഥലങ്ങളിലെല്ലാം വെളിച്ചം നൽകുവാൻ പ്രകാശമുള്ള വ്യക്തികളെയാണ് ഇ് ആവശ്യമായിരിക്കുത്.
വിഭാഗീയതയുടെ അതിരുകൾ നിലം പൊത്തുന്പോഴാണ് സ്വാതന്ത്ര്യം ശരിയായ അർത്ഥത്തിൽ വിജയിക്കുത്. എാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ സ്വാർത്ഥലാഭങ്ങൾ കൊയ്തെടുക്കാൻ കിണഞ്ഞുപരിശ്രമിക്കുവർ മതിലുകളെ കൂടുതൽ കൂടുതൽ ബലപ്പെടുത്താനാണ് ശ്രമിക്കുത്. വോ’ുബാങ്കുമാത്രം ലക്ഷ്യമാക്കുന്പോഴാണ് സമ്മർദ്ദങ്ങളിൽ കുടുങ്ങി ഭരണം പോലും നിശ്ചലമാകുത്. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുവാനായിരിക്കണം ജാതിമത ഭേദമെന്യേ, കക്ഷിതാല്പര്യഭേദമെന്യേ എല്ലാവരും കൂടി പരിശ്രമിക്കേണ്ടത്. ഓരോ പദവിയിലും ഇരിക്കുവർ അതിനെ അധികാര കേന്ദ്രമാക്കുവാനുള്ള അവസരമായി’ല്ല ജനങ്ങളെ ശുശ്രൂഷിക്കാൻ ദൈവം നൽകിയ ശുശ്രൂഷാപദവികളായി കണക്കാക്കണം. പുതുവൽസരം പുതുകൃപ പ്രാപിച്ച് തങ്ങളുടെ ശുശ്രൂഷകളെ കൂടുതൽ അനുഗ്രഹമായി സഭയ്ക്കും സമൂഹത്തിനും സമർപ്പിക്കാൻ കഴിയെ’.



