ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാംഗിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ സൈനികരെ ആരും വിമർശിക്കരുതെന്നും സൈനികരെ ബഹുമാനിക്കുകയും ആദരിക്കുകയുമാണ് വേണ്ടതെന്നും പാർലമെന്‍റിൽ ജയശങ്കർ പറഞ്ഞു.

തവാംഗിൽ ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരെ മർദിച്ചുവെന്നും ഇന്ത്യയ്ക്കെതിരെ ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ മോദി ഭരണകൂടം ‘ഉറങ്ങുക’യാണെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ജയ്പുരിൽ രാഹുൽ ആരോപിച്ചിരുന്നു. രാഷ്ട്രീയ വിമർശനങ്ങൾ നടത്താമെങ്കിലും അതിലേക്ക് നമ്മുടെ സൈനികരെ നേരിട്ടോ അല്ലാതെയോ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

അതിർത്തിയിലെ പിന്മാറ്റത്തിന് ഇന്ത്യ ചൈനയുമായി ചർച്ച നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം മോശമായതായി കേന്ദ്ര സർക്കാർ പരസ്യമായി പറഞ്ഞതാണ്. തനിക്കെതിരായ വിമർശനങ്ങൾക്ക് ഒരു പ്രശ്നവുമില്ല. തന്‍റെ ബോധ്യം പോലും പോരെന്ന് വിമർശനം ഉണ്ടായി. ഉപദേശത്തെ അംഗീകരിക്കുന്നു. യാംഗ് സെയിൽ ഇന്ത്യൻ പട്ടാളക്കാർ കാവൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.