ഹിസാർ: ബിജെപി നേതാവും നടിയുമായ കൊല്ലപ്പെട്ട സൊനാലി ഫോഗട്ടിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണും കവർന്ന മോഷ്ടാവ് പിടിയിൽ. ഹരിയാനയിലെ ഹിസാർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫോഗട്ടിന്റെ ഫാം ഹൗസിൽനിന്നാണ് ലാപ് ടോപ്പും മൊബൈൽ ഫോണും കളവുപോയത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽനിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുത്തു.
അതേസമയം, കേസ് അന്വേഷിക്കാൻ ഗോവ പോലീസ് സംഘം ഹിസാർ ജില്ലയിൽ എത്തി. ആദ്യം സദർ പോലീസ് സ്റ്റേഷനിലെത്തിയ സംഘം പിന്നീട് സൊണാലി ഫോഗട്ടിന്റെ ഫാം ഹൗസ് സന്ദർശിച്ച് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു.
കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ഫോഗട്ടിന്റെ സഹായി സുധീർ സാംഗ്വാന്റെ ഉടമസ്ഥതയിലുള്ള ഗുരുഗ്രാമിലെ സ്ഥലവും ഗോവ പോലീസ് സന്ദർശിക്കും.



