നാഗ്പൂർ: കോൺഗ്രസിൽ ചേരുന്നതിനേക്കാൾ കിണറ്റിൽ ചാടുന്നതാണ് തനിക്ക് നല്ലതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  ബിജെപി പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങൾക്ക് രണ്ട്‌ ദിവസങ്ങൾക്കകമാണ് ബിജെപിയുടെ മുതിർന്ന നേതാവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

പാർട്ടിയുടെ പരമോന്നത നിർണ്ണയ സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തോട് തുറന്നടിച്ച ഗഡ്കരി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, താൻ ബിജെപിയിൽ തുടരുമെന്നും കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ പദ്ധതിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.തന്‍റെ ജന്മനാടായ നാഗ്പൂരിൽ നടന്ന ഒരു കോർപ്പറേറ്റ് പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 “എന്‍റെ സുഹൃത്തും അന്തരിച്ച കോൺഗ്രസ് നേതാവുമായ ശ്രീകാന്ത് ജിച്ച്‌കറിൽ നിന്ന് കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള ഓഫർ എനിക്കുണ്ടായിരുന്നു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഇഷ്ടപ്പെടാത്തതിനാൽ ഞാൻ ഇല്ലെന്ന് അന്നേ പറഞ്ഞതാണ്.”ഭരണത്തിന്‍റെ സ്വാഭാവിക പാർട്ടിയായാണ് കോൺഗ്രസിനെ അക്കാലത്ത് കണ്ടിരുന്നത്.

ബിജെപിയിലെ മാറ്റങ്ങളെ പരാമർശിക്കാതെ ഗഡ്കരി പറഞ്ഞു, “എല്ലാവരും നല്ലതും ചീത്തയുമായ ദിവസങ്ങളിൽ ബിസിനസ്സ് ചെയ്യുമ്പോൾ മനുഷ്യബന്ധം വളർത്തിയെടുക്കണം. ഒരിക്കൽ ഒരാളുടെ കൈ പിടിച്ചാൽ അവനെ ഉപേക്ഷിക്കരുത്.”അദ്ദേഹം കൂട്ടിച്ചേർത്തു.