ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷംമുതല്‍ ടാല്‍കം ബേബി പൗഡര്‍ നിര്‍മിക്കില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ബേബി പൗഡറിനെതിരേ അമേരിക്കയിലും കാനഡയിലും നിരവധി നിയമനടപടികളാണ് കമ്പനി നേരിടുന്നത്. അതിനാലാണ് ബേബി പൗഡര്‍ ഉല്‍പാദനം നിറുത്തന്നതെന്ന് കമ്പനി അറിയിച്ചു.

പൗഡറില്‍ ആസബറ്റോസ് അംശം ഉണ്ടെന്നും ഇത് ഉപേയാഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഉപയോക്താക്കളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ കോടതിയെ സമീപിച്ചത്. അമേരിക്കയിലും കാനഡയിലും 2020 ല്‍ പൗഡര്‍ നിരോധിച്ചതാണ്.

പൗഡറിനെതിരേ അമേരിക്കയില്‍മാത്രം 38000 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. കാന്‍സറിന് കാരണമാകുന്ന അംശങ്ങള്‍ പൗഡറിലില്ലെന്നും ആസ്ബറ്റോസിനു പകരം ചോളത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുവാണ് ഉപയോഗിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.