പത്തനംതിട്ടയില്‍ തെരുവില്‍ അലയുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്ക് ജീവനക്കാരിക്കും കോവിഡ്. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. തുടര്‍ന്ന് പുറമുറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ജില്ലയില്‍ ബുധനാഴ്ച 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും, നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 25 പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇതില്‍ കുമ്ബഴ ക്ലസ്റ്ററിലുള്ള നാലു പേരും, അടൂര്‍ ക്ലസ്റ്ററിലുള്ള രണ്ടു പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുള്ള രണ്ടു പേരും, കുറ്റപ്പുഴ ക്ലസ്റ്ററിലുള്ള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.