കാബൂൾ: അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ച താലിബാൻ നടിമാർക്കും വനിതാ മാധ്യമപ്രവർത്തകർക്കും ടെലിവിഷൻ ചാനലുകൾക്കും പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. നടിമാർ അഭിനയിക്കുന്ന സിനിമകളും സീരിയലുകളും ഇനി ചാനലുകൾ സംപ്രേഷണം ചെയ്യരുതെന്നാണ് ഉത്തരവ്. വനിതാ മാധ്യമപ്രവർത്തകർ റിപ്പോർട്ടിംഗ് സമയത്ത് ഹിജാബ് ധരിക്കണമെന്ന നിയമം കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക മൂല്യങ്ങൾക്കെതിരായ ദൃശ്യങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്യരുത്. മുഹമ്മദ് നബിയെ നിന്ദിക്കുകയോ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. പുരുഷ·ാർ ശരീരം പ്രദർശിപ്പിച്ച് അഭിനയിക്കുന്നതും നിരോധിച്ചു. വിദേശ സംസ്കാരങ്ങൾ ഉയർത്തിക്കാട്ടുന്ന സിനിമകൾ പ്രദർശിപ്പിക്കാൻ പാടില്ലെന്നും താലിബാൻ സർക്കാർ ഉത്തരവിട്ടു.
പുതിയ തീരുമാനങ്ങളൊന്നും നിയമമല്ലെന്നും മതപരമായ മാർഗനിർദ്ദേശങ്ങൾ മാത്രമാണെന്നുമാണ് താലിബാന്റെ വാദം. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങിയത്. പിന്നാലെ നവമാധ്യമങ്ങളിൽ പുതിയ മാർഗനിർദ്ദേശങ്ങൾ വന്നു.
പുതിയ മാർഗനിർദ്ദേശങ്ങൾ വന്നതോടെ അഫ്ഗാനിലെ ചാനലുകൾ പ്രതിസന്ധിയിലായി. സ്ത്രീകൾ മുഖ്യകഥാപാത്രമാകുന്ന സീരിയലുകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന മാർഗനിർദ്ദേശം വലിയ പ്രതിസന്ധിയാണ് ചാനലുകൾക്ക് സൃഷ്ടിക്കുന്നത്. പല ചാനലുകളും പ്രവർത്തനം അവനിപ്പിക്കേണ്ട സ്ഥിതിയിലാണെന്നാണ് റിപ്പോർട്ട്.