കൊച്ചി: റഷ്യയില്‍നിന്ന് മടങ്ങിയെത്തിയ വിജയനും മോഹനയും അടുത്ത യാത്ര ലക്ഷ്യമിട്ടിരുന്നത് ജപ്പാനിലേക്കാണ്.

എന്നാല്‍, അതിന് മുേമ്ബ ഭാര്യയെ തനിച്ചാക്കി ഒടുവിലത്തെ യാത്ര പോവുകയായിരുന്നു എറണാകുളം ഗാന്ധിനഗര്‍ സലിം രാജന്‍ റോഡിലെ ശ്രീ ബാലാജി കോഫിഹൗസ് ഉടമ കെ.ആര്‍. വിജയന്‍ (71).

ഒക്ടോബര്‍ 28ന് എട്ടുദിവസത്തെ റഷ്യ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ വിജയനും ഭാര്യ മോഹനയും രണ്ടുദിവസത്തിന് ശേഷം കോഫി ഹൗസ് തുറന്നിരുന്നു. വെള്ളിയാഴ്ച രാവിലെ കടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

14 വര്‍ഷത്തിനിടെ 26 രാജ്യങ്ങളാണ് ഇവര്‍ സഞ്ചരിച്ചത്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. ചായക്കടയിലെ ചെറിയ വരുമാനത്തില്‍നിന്ന് പ്രതിദിനം 300 രൂപ മാറ്റിെവച്ചായിരുന്നു വിജയെന്‍റയും ഭാര്യയുടെയും ലോകയാത്രകള്‍. പലപ്പോഴും വായ്പയെടുത്താണ് ചെലവുകള്‍ കണ്ടെത്തിയത്

പിന്നീട് സ്വകാര്യ യാത്രാ ഏജന്‍സിയുടെ ബ്രാന്‍ഡ് അംബാസഡറായതോടെ അവരുടെ സ്പോണ്‍സര്‍ഷിപ്പിലും യാത്രകള്‍ ചെയ്തു. ഇവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ അനേകമാണ്.

എറണാകുളം നഗരത്തില്‍ സൈക്കിളില്‍ ചായ വിറ്റ് നടന്ന അദ്ദേഹം 25 വര്‍ഷം മുമ്ബാണ് ശ്രീ ബാലാജി കോഫിഹൗസ് തുടങ്ങിയത്. പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയ യാത്രകളുടെ തുടര്‍ച്ചയായി മുതിര്‍ന്നപ്പോള്‍ രാജ്യത്തിെന്‍റ പല ഭാഗത്തേക്കും സ്വന്തമായി പോയി. 1988ല്‍ ഹിമാലയം സന്ദര്‍ശിച്ചു. പിന്നീട് യു.എസ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്‍റീന തുടങ്ങി ദമ്ബതികള്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക നീളും. 2020ല്‍ ‘ചായ വിറ്റ് വിജയെന്‍റയും മോഹനയുടെയും ലോക സഞ്ചാരങ്ങള്‍’ എന്ന പേരില്‍ പുസ്തകവും പുറത്തിറക്കി.

ഒക്ടോബര്‍ അവസാനം നടത്തിയ റഷ്യന്‍ യാത്രയില്‍ മോസ്‌കോ, സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്, റഷ്യന്‍ പാര്‍ലമെന്‍റ് മന്ദിരം, റെഡ് സ്‌ക്വയര്‍, ക്രെംലിന്‍ കൊട്ടാരം എന്നിവയെല്ലാം ഇവര്‍ കണ്ടിരുന്നു. അടുത്ത റഷ്യന്‍ യാത്രയില്‍ വ്ലാദിമിര്‍ പുടിനെയും കാണാന്‍ കഴിയുമെന്നാണ് വിജയന്‍ പറഞ്ഞിരുന്നത്