ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച രാത്രിയിൽ മാത്രം രണ്ട് സെ.മി മഴയാണ് ലഭിച്ചത്.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, റാണിപേട്ട്, ദിണ്ടുഗൽ, പുതുക്കോട്ടൈ, തേനി, വെല്ലൂർ, അരിയല്ലൂർ, നാഗപട്ടണം, വില്ലുപുര, തിരുവാരൂർ, മയിലാടുതുറൈ, കല്ലകുറിച്ചി, കൂടല്ലൂർ, വില്ലിപുരം, തഞ്ചാവൂർ, ധർമ്മപുരി തുടങ്ങിയ ജില്ലകളിൽ സ്കൂൾ, കോളജുകൾക്ക് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. സേലം, തിരുച്ചിറപ്പള്ളി ജില്ലകളിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി.

വ്യാഴാഴ്ച തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, റാണിപ്പേട്ട ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌യ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവണ്ണാമലൈ, വില്ലുപുരം, കൂടല്ലൂർ, ചെങ്കൽപട്ട്, തിരുപ്പത്തൂർ, വെല്ലൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.