ചേര്‍ത്തല: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നത് തുറന്നുകാട്ടി ശ്രദ്ധേയനാവുകയും അലോപ്പതി ചികിത്സക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ വിവാദ നായകനാവുകയും ചെയ്ത പ്രകൃതി ചികിത്സകനാണ് ഇന്നലെ അന്തരിച്ച മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍. അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളില്‍ കലര്‍പ്പും മായവും ഉണ്ടെന്നും അത് ദൃശ്യമാധ്യമങ്ങളില്‍ തെളിയിക്കുകയും ചെയ്തതോടെയാണ് വൈദ്യര്‍ ജനശ്രദ്ധ നേടിയത്.

വൈദ്യചികിത്സയിലൂടെ അര്‍ബുദത്തെയും വൈറസിനെയും വെല്ലുവിളിച്ച്‌ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. കൊട്ടാരക്കര സ്വദേശിയാണെങ്കിലും 20 വര്‍ഷമായി ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് 19ാം വാര്‍ഡില്‍ ബിന്ദു നിവാസിലായിരുന്നു താമസം. അങ്ങനെയാണ് ചേര്‍ത്തലയുമായി അടുത്തബന്ധമുണ്ടായത്.

ആദ്യം വയലാറിലും പിന്നീട് 11ാം മൈലിന് സമീപവുമായിരുന്നു ചികിത്സകേന്ദ്രം. കരള്‍, കിഡ്നി രോഗങ്ങള്‍ക്ക് നാട്ടിലേക്കാള്‍ പേര് മറുനാട്ടിലാണ്. കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍നിന്നാണ് കൂടുതല്‍ രോഗികള്‍ എത്തിയിരുന്നത്.

നിപ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വവ്വാല്‍ കടിച്ച ഫലങ്ങള്‍ കഴിക്കരുതെന്നും വവ്വാലുകളില്‍നിന്നാണ് ഈ വൈറസ് പകരുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച്‌ മോഹനന്‍ വൈദ്യര്‍ വെല്ലുവിളി ഉയര്‍ത്തി. നിപ വൈറസ് ആരോഗ്യവകുപ്പിെന്‍റയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്ന് കാണിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് വൈദ്യര്‍ക്കെതിരെ കേസെടുത്തു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നര വയസ്സുള്ള കുട്ടിക്ക് പ്രൊപിയോണിക് അസീഡിമിയ രോഗം ബാധിച്ച്‌ മോഹനന്‍ വൈദ്യരുടെ ചികിത്സ തേടിയിരുന്നു. എന്നാല്‍, ചികിത്സക്കിടെ കുട്ടി മരിച്ചു. ചികിത്സരീതിയിലെ പിഴവാണെന്ന് കാണിച്ച്‌ ബന്ധുക്കള്‍ മാരാരിക്കുളം പൊലീസ് സ്േറ്റഷനില്‍ പരാതി നല്‍കിയതോടെ വൈദ്യര്‍ക്കെതിരെ കേസെടുത്തു.

ഒരുവര്‍ഷം മുമ്പ് െകാറോണ വൈറസിന് ഒറ്റമൂലി ചികിത്സ ഉണ്ടെന്ന് പ്രചരിപ്പിച്ചതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവസാനഘട്ടത്തില്‍ കോവിഡിനെ വെല്ലുവിളിച്ചെങ്കിലും അത് മോഹനന്‍ വൈദ്യരെ കീഴ്പെടുത്തി.

സംസ്കാരം തിങ്കളാഴ്ച ചേര്‍ത്തലയില്‍ നടക്കും. ഭാര്യ: ലത. മക്കള്‍: രാജീവ്, ബിന്ദു. മരുമകന്‍: പ്രശാന്ത്.