മുംബൈ: സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തില്‍ 14 പേര്‍ വെന്തു മരിച്ചു.

നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 37 തൊഴിലാളികളാണ് സാനിറ്റെസര്‍ പ്ലാന്റിനുളളില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 17 തൊഴിലാളികളെ കാണാതായെന്നാണ് ലഭ്യമാകുന്ന വിവരം. ആറ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.