മുംബൈ: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് ചുമതലയുള്ള സിവില്‍ ഉദ്യോഗസ്ഥ ചമഞ്ഞ് വീട്ടിലെത്തിയശേഷം വയോധികയെ കത്തി മുനയില്‍ നിര്‍ത്തി 3.10 ലക്ഷം അപഹരിച്ചു . വോളി സ്വദേശിയായ 74 കാരിയില്‍നിന്നാണ് പണവും സ്വര്‍ണവും അപഹരിച്ചത് .

മകനും മരുമകളും ജോലിക്ക് പോയിരുന്നതിനാല്‍ 74കാരിയായ സ്വാതി പട്ടീലും കൊച്ചുമകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് . ഏകദേശം ഉച്ചക്ക് 12 മണിയോടെ സിവില്‍ ഉദ്യേഗസ്ഥയെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വീട്ടിലെത്തുകയായിരുന്നു. സ്വാതി പട്ടീല്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതാണോയെന്ന് ചോദിച്ച ശേഷം ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി .

വീട്ടിനകത്ത് പ്രവേശിച്ചതോടെ യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ പോകാന്‍ തിരിഞ്ഞതോടെ സ്ത്രീ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച്‌  ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. പിന്നീട് വയോധികയെയും കൊച്ചുമകനെയും കെട്ടിയിട്ട ശേഷം സ്ഥലം വിടുകയായിരുന്നു.

പിന്നീട് സ്വാതി ജനാലക്ക് സമീപത്തെ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. അതെ സമയം വഴിയാത്രക്കാരിലൊരാള്‍ ഇവരെ കാണുകയും ഇരുവരെയും കെട്ടഴിച്ച്‌ വിടുകയും ചെയ്തു. തുടര്‍ന്ന് കുടുംബം ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുടുംബത്തെക്കുറിച്ച്‌ നന്നായി അറിയാവുന്നയാളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.