പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ നാളെയായിരിക്കും പരിഗണിക്കുക. വി.കെ. ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ തുടരും.

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ നേരിട്ടെത്തി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കണ്ടശേഷമാണ് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആശുപത്രി മാറ്റത്തെക്കുറിച്ച് നിലവില്‍ വിജിലന്‍സ് ആവശ്യം ഉന്നയിച്ചില്ല.