ലണ്ടന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം. കരുത്തരായ ക്രൊയേഷ്യന്‍ നിരയുടെ മുന്നേറ്റത്തേയാണ് ക്രിസ്റ്റിയാനോയുടെ ടീം തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്.

കളിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയാണ് ലീഡ് സ്വന്തമാക്കിയത്. 29-ാം മിനിറ്റില്‍ മാത്തേവൂ കോവാസിച്ചാണ് ആദ്യ ഗോള്‍ നേടിയത്. മറുപടിയായി രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ റൂബന്‍ ഡയസ് സമനില പിടിച്ചു. 60-ാം മിനിറ്റില്‍ ജോ ഫെലിക്‌സ് പോര്‍ച്ചുഗലിന് 2-1ന്റെ ലീഡ് നല്‍കി. എന്നാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്രൊയേഷ്യ സമനില പിടിച്ച് പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. കളിയുടെ അവസാന നിമിഷത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയ സമ്പന്നത പുറത്തെടുത്ത് പോര്‍ച്ചുഗല്‍ വിജയ ഗോള്‍ നേടിയത്. ഡയസ്സ തന്റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി 90-ാം മിനിറ്റില്‍ വിജയം ടീമിന് സമ്മാനിച്ചു.