വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരണമടഞ്ഞവരുടെ എണ്ണം 2.15 ലക്ഷം കടന്നെന്ന് റിപ്പോര്‍ട്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും നല്‍കുന്ന കണക്കുകള്‍ പ്രകാരം 215,032 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയില്‍ ഇതുവരെ 7,679,644 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 4,895,078 പേര്‍ രോഗമുക്തി നേടി. 2,569,534 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 112,503,131 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, നോര്‍ത്ത് കരോലിന, ന്യൂജഴ്സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ കോവിഡ് ബാധയില്‍ ആദ്യ പത്തിലുള്ളത്്. ഈ പത്ത് സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണെന്നതും ശ്രദ്ധേയം.

പന്‍സില്‍വേനിയയും, ലൂസിയാനയും, ഒൗഹിയോയും, അലബാമയും, വിര്‍ജീനിയയും ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണ്.