കറുത്ത വര്‍ഗക്കാരുടെയും സ്വവര്‍ഗാനുരാഗികളുടെയും ജീവിതം തന്റെ കഥകളിലൂടെ പറഞ്ഞ അമേരിക്കന്‍ എഴുത്തുകാരന്‍ റാന്‍ഡല്‍ കീനന്‍ (57) അന്തരിച്ചു. അദ്ദേഹം അധ്യാപകനായിരുന്ന നോര്‍ത്ത് കലിഫോര്‍ണിയ സര്‍വകലാശാല (യുഎന്‍സി)യാണ് വിവരം അറിയിച്ചത്.

കീനനെ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുഎന്‍സിയില്‍നിന്ന് 1985ല്‍ ബിരുദം നേടി. 1992ല്‍ പുറത്തിറങ്ങിയ ചെറുകഥാ സമാഹാരം ‘ലെറ്റ് ദി ഡെഡ് ബറി ദെയര്‍ ഡെഡ്’ വലിയ നിരൂപണ പ്രശംസ നേടി.

ഈമാസം ആദ്യം കറുത്ത വര്‍ഗക്കാരനായതിനാല്‍ സര്‍വകലാശാലയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ തുറന്ന കത്ത് എഴുതിയിരുന്നു.