മൂവന്തിമുഖം ചുവന്നു തുടുക്കുന്നത്
പിരിഞ്ഞു പോകുന്നതു കൊണ്ടാകാം
ദുഃഖംകൊണ്ടായിരിക്കാം കുന്നിറങ്ങി
വരുന്നകാറ്റിന്
കണ്ണീരിൻ്റെ പൊള്ളുന്നചൂട്

മൂളങ്കൂട്ടങ്ങൾ ,ഒളിപ്പിച്ചുവെച്ചഇരുട്ടിനെ
പതുക്കെ തുറന്നു വിടുന്നു
ചാക്കാല കഴിഞ്ഞ കാക്കകൾ
ചേക്കേറുന്നു പുളിങ്കൊമ്പിൽ

ഇണചേർന്ന ഉരഗങ്ങൾ ഇരതേടി –
യിറങ്ങുന്നു
കർക്കിടകത്തിൻ്റെ കറുത്ത മുഖത്ത്
ആഞ്ഞാഞ്ഞു കൊത്തുന്നു
കാറ്റിൻ്റെകൂറ്റിന് വഴികാണിച്ചു കൊടു
ക്കുന്നുണ്ട് ആകാശപുളവൻ

അച്ഛനെ നോക്കിയിരിക്കുന്നുണ്ട്
വെയിൽ ഞരമ്പു പോലൊരു കുഞ്ഞ്
ഇറയത്തിൻ്റെ വെളുമ്പിൽ.
വരാത്തതെന്തെന്ന് വിതുമ്പുന്നുണ്ട്, യിട-
യ്ക്കിടേ.