ന്യൂയോര്‍ക്ക്: സിവില്‍ സമൂഹത്തില്‍ മാരക പ്രഹര ശേഷിയുള്ള തോക്കുകള്‍ക്ക് സ്ഥാനമില്ലെന്നും അത്തരം ആയുധങ്ങള്‍ നിരോധിക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.
കോണ്‍ഗ്രസില്‍ നിന്ന് “ആക്രമണ ആയുധ നിരോധനം’ ആവശ്യപ്പെടുന്ന തീരുമാനം വന്നാല്‍ പ്രസിഡന്റ് തന്നെ അതില്‍ ഒപ്പിടുമെന്ന് കമല ഹാരിസ് ട്വീറ്റ് ചെയ്തു.
അതേസമയം, രാഷ്ട്രീയ നിരൂപകര്‍ മുതല്‍ തോക്ക് അവകാശ സംഘടനകള്‍ വരെയുള്ളവര്‍ വൈസ് പ്രസിഡന്റിന്റെ അഭിപ്രായത്തോട് വിയോജിച്ചു.
അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാൻ വിടുമ്പോൾ ഏഴ് ദശലക്ഷം ഡോളർ വിലവരുന്ന ആയുധങ്ങൾ അവിടെ ഉപേക്ഷിച്ചതിനെക്കുറിച്ച് നിങ്ങൾ എന്താണ് പറയാനുള്ളതെന്നായിരുന്നു അമേരിക്കൻ ഫയർ ആംസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാർസൺസ് ചോദിച്ചത്.



