മസ്കറ്റ്: ഒമാന്‍റെ തലസ്ഥാനമായ മസ്കറ്റിൽനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് മസ്കറ്റ് വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.

പുറപ്പെട്ട് 45 മിനിറ്റിനു ശേഷമായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ 10.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നേരം 3.20 ന് ആണ് പറന്നുയർന്നത്. എന്നാൽ സാങ്കേതിക തകരാർ ശ്രദ്ധയിപ്പെട്ടതോടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണുള്ളത്. കരുന്നാഗപ്പള്ളി എംഎൽഎ സി.ആര്‍ മഹേഷും വിമാനത്തിലുണ്ട്. അടുത്ത ദിവസം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.