ന്യൂയോര്‍ക്ക്: മലയാളി യുവ ഗായകരെ അണിനിരത്തി വ്യത്യസ്ത ശൈലിയില്‍ കലാവേദി സംഗീത സന്ധ്യ അരങ്ങേറി. ഫ്ലോറൽ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീത മാമാങ്കം അവതരിപ്പിച്ചത്.

കോളജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, ഗായികമാരായ അപര്‍ണ്ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയില്‍ ജനിച്ച് വളർന്ന ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികള്‍ക്കായി സമ്മാനിച്ചത്.

മാനവീകതയ്ക്ക് വേണ്ടി കലയിലൂടെ മനുഷ്യരെ ഒന്നിപ്പിക്കാന്‍ അക്ഷീണം പരിശ്രമിക്കുന്ന കലാകാരന്മാരുടെ കൂട്ടമാണ് കലാവേദി യുഎസ്എ. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഭാരതീയ കലകളില്‍ താത്പര്യമുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കലാവേദിയുടെ ലക്ഷ്യം.

കലാവേദി യുഎസ്എയുടെ മികച്ച സാമൂഹ്യ സേവനത്തിനുള്ള കലാവേദി പുരസ്‌കാരം ലീല മാരേട്ടിന് ലഭിച്ചു. ലീല മാരേട്ടിന്‍റെ അസാന്നിധ്യത്തില്‍ മേരിക്കുട്ടി മൈക്കിള്‍ ബിസിനസ് സംരംഭകന്‍ സാബു ലൂക്കോസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

മാധ്യമ രംഗത്ത് മൂന്നു പതിറ്റാണ്ടു കാലം നീണ്ട നിരന്തരമായ ഇടപെടലുകളിലൂടെയും അന്വേഷണങ്ങളിലൂടെയും സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി കോരസണ്‍ വര്‍ഗീസിനെ കലാവേദി പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

ന്യൂയോര്‍ക്കില്‍ നടന്ന കലാവേദി സംഗീത മേളയില്‍ രാജ്യസഭാഗം ജോസ് കെ.മാണി കലാപ്രതിഭകള്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.