തിരുവനന്തപുരം: വിതുരയിൽ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും കാർ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. ഇവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്.

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് പുറമേ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചിരിക്കുന്നത്.