സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഇൻസാമ്നീ അഥവാ ഉറക്കമില്ലായ്മയ്ക്ക് വിധേയനെന്ന് റിപ്പോർട്ട്. ഉറങ്ങുന്നതിന് വേണ്ടി മദ്യവും പുകയിലയും അമിതമായി ഉപയോഗിക്കുന്നുവെന്നാണ് ദക്ഷിണ കൊറിയൻ ചാര ഏജൻസി പുറത്തുവിട്ടിരിക്കുന്ന വിവരം. ബ്ലൂംബർഗ് ന്യൂസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദക്ഷിണകൊറിയ ചാര ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസിനെ (എൻഐഎസ്) ഉദ്ധരിച്ചാണ് വാർത്താ ഏജൻസി ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിമ്മിന്റെ ഉറക്കമില്ലായ്മയേക്കുറിച്ച് ഉത്തരകൊറിയൻ മുതിർന്ന ഉദ്യോഗസ്ഥർ വിദേശ മെഡിക്കൽ വിവരങ്ങൾ ശേഖരിക്കുകയാണ്. സോൾപിഡെം പോലെയുള്ള മരുന്നുകളുടെ വിശദാംശങ്ങൾ അടക്കം തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ദക്ഷിണ കൊറിയൻ മന്ത്രിയായ യോ സാങ് ബം, പാർലമെന്ററി ഇന്റലിജൻസ് കമ്മിറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി എന്നിവർ എൻഐഎസിന്റെ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതിന് പുറമെ, ഉത്തരകൊറിയ അടുത്ത കാലത്തായി വലിയതോതിൽ മാൾബ്രോ, ഡൻഹിൽ അടക്കമുള്ള വിദേശ സിഗരറ്റുകളും മദ്യത്തിനൊപ്പം കഴിക്കുന്ന ഉയർന്ന സ്നാക്സും വാങ്ങി സംഭരിച്ചതായും റിപ്പോർട്ടുണ്ട്.

മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പുറമെ, നിർമിത ബുദ്ധിയുടെ സഹായത്തോടെയും ഇത്തരത്തിൽ പരീക്ഷണങ്ങൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി. കിം ജിങ്ങ് ഉന്നിന്റെ സമീപകാലത്ത് പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശരീരഭാരം കൂടിയതായി കണ്ടെത്തിയതായി യൂ പറയുന്നു. 140 കിലോ ഗ്രാമാണ് കിമ്മിന് എഐ കണക്കാക്കിയിരിക്കുന്ന ഭാരം.

അതേസമയം, ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് കിം മദ്യപാനത്തെയും പുകവലിയെയും ആശ്രയിക്കുന്ന ഒരു കൂട്ടുകെട്ടിലേക്ക് വീഴുന്നതായി തോന്നിയതായും പറയുന്നു. “മെയ് 16-ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ണുകൾക്ക് ചുറ്റും വ്യക്തമായ ഇരുണ്ട വൃത്തങ്ങളുമായി അദ്ദേഹം ക്ഷീണിതനായി കാണപ്പെട്ടു,” ഇന്റലിജൻസ് കമ്മിറ്റി അംഗം പറഞ്ഞു.