സന്‍ഫ്രാന്‍സിസ്കോ: കുട്ടികളെ ഉൾപ്പെടുത്തിയ പോൺ കണ്ടന്‍റുകള്‍ക്ക് വേണ്ടി പണം മുടക്കുന്നവരെ സഹായിക്കുന്ന വിസയ്ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങി യുഎസ് കോടതി. മൈൻഡ്ഗീക്കിന്‍റെ ഉടമസ്ഥതയിലുള്ള പോൺഹബ്ബിനാണ് വിസ (Visa) സേവനങ്ങൾ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് വിസ കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.
കാലിഫോർണിയയിലെ ജഡ്ജ് കോർമാക് കാർനീയാണ് പരാതി സ്വീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവരുടെ വീഡിയോകൾ മോഡറേറ്റ് ചെയ്യുന്ന കാര്യത്തിൽ സൈറ്റ് പരാജയപ്പെട്ടെന്ന് ബോധ്യപ്പെട്ടിട്ടും പോൺഹബിന് പണമിടപാട് സേവനങ്ങൾ നൽകുന്നത് വിസ തുടർന്നു.
ചൈൽഡ്പോണിലൂടെ മൈൻഡ്ഗീക്കിനെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു വിസയ്ക്ക് എന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങൾ പിന്തുണ നൽകില്ലെന്നാണ് വിസ പറയുന്നത്. അതിനാൽ തന്നെ കേസിൽ പ്രതി ചേർക്കുന്നത് അനുചിതമായ കാര്യമല്ലെന്നും വിസ കൂട്ടിച്ചേർത്തു. അംഗീകൃത കച്ചവടസ്ഥാപനമായി കണക്കാക്കിയാണ് സേവനം നൽകിയത്.
പോൺ ഹബ്ബ് വെബ്‌സൈറ്റുൾപ്പെടെയുള്ള മൈൻഡ് ഗീക്കിന്റെതായ വെബ്സൈറ്റുകൾക്ക് വിസ സേവനം നൽകുന്നുണ്ട്. ചൈൽഡ് പോണിന്റെ എണ്ണം കൂടുതലുള്ള സൈറ്റാണ് മൈൻഡ് ഗീക്കെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. അത്തരത്തിലുള്ള വെബ്സൈറ്റിന് മാർഗനിർദേശങ്ങള്‌ക്ക് ബദലായി വിസയും അവരുടെ ഏജന്റ് ബാങ്കുകളും പണമിടപാട് സേവനങ്ങൾ നൽകുന്നത് പരസ്യമായി സമ്മതിച്ച കാര്യമാണെന്നും പരാതിയിൽ പറയുന്നു. കാലിഫോർണിയ അൺഫെയർ കോമ്പറ്റീഷൻ നിയമവും, ട്രാഫിക്കിങ് വിക്റ്റിംസ് പ്രൊട്ടക്ഷൻ റീ ഓതറൈസേഷൻ ആക്റ്റും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും പരാതിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.