കൊച്ചി: നിയമനക്കോഴ തട്ടിപ്പിനെക്കുറിച്ച് വിശദമായി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പറയാനുള്ളത് വൈകാതെ പറയുമെന്നും മന്ത്രി പ്രതികരിച്ചു.

കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. നിയമനം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയത് തന്‍റെ ബന്ധുവാണെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ സംസാരിക്കട്ടെ. അന്വേഷണം പൂര്‍ത്തിയായശേഷം തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയും.

സര്‍ക്കാരിനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള ഉദാഹരണമാണിത്. പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനരീതി അഴിമതിരഹിതവും സംശുദ്ധവുമാണ്.

സത്യത്തിന്‍റെ പാതയിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.