ബോളിവുഡ് താരറാണി വഹീദ റഹ്‌മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാര വിവരം അറിയിച്ചത്. 85കാരിയായ വഹീദയെ രാജ്യം പദ്മഭൂഷൺ, പദ്മശ്രീ ബഹുമതികൾ നൽകി ആദരിച്ചിരുന്നു. 

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. 1938 ൽ ഇന്നത്തെ തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലാണ് വഹീദ റഹ്‌മാന്റെ ജനനം. തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നർത്തകിയുടെ വേഷത്തിൽ 1955 ലാണ് വഹീദ റഹ്‌മാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

പ്യാസ, കാഗസ് കേ ഫൂൽ, ചൗദവി കാ ചാന്ത്, സാഹേബ് ബീവി ഓർ ഗുലാം, ഗൈഡ്, ഘാമോഷി എന്നിവയാണ് വഹീദ റഹ്‌മാന്റെ ശ്രദ്ധേയ ചിത്രങ്ങൾ. അഞ്ച് നൂറ്റാണ്ട് നീണ്ട അഭിനയസപര്യയിൽ നിരവധി വേഷങ്ങൾ അവതരിപ്പിക്കാൻ ഈ അനുഗ്രഹീത കലാകാരിക്ക് കഴിഞ്ഞു. 

തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാൻ ജനിച്ചത്. ദേശീയ പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്, ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.